എളംകുളത്തെ "അപകട വളവില്‍' പഠനം നടത്താന്‍ മോട്ടോര്‍വാഹന വകുപ്പ്
Saturday, April 20, 2024 4:51 AM IST
കൊച്ചി: അപകടങ്ങള്‍ പെരുകിയതോടെ എളംകുളത്തെ വളവില്‍ വിശദ പഠനം നടത്താനൊരുങ്ങി മോട്ടോര്‍വാഹന വകുപ്പ്. തുടരെത്തുടരെയുള്ള അപകടങ്ങളുടെ പശ്ചാത്തലത്തില്‍ സ്രീഡ് ബ്രേക്കറുകളടക്കം സജ്ജമായി പ്രദേശത്ത് ഗതാഗതം നിയന്ത്രിച്ചിരുന്നെങ്കിലും ഒന്നും ഫലം കാണാതെ വരികയും, അപകടങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തതോടെയാണ് ശാസ്ത്രീയ പഠനം നടത്തി പരിഹാരം കാണാന്‍ മോട്ടോര്‍വാഹന വകുപ്പ് ഒരുങ്ങുന്നത്.

അപകടങ്ങള്‍ അടിസ്ഥാനമാക്കിയാണ് പഠനം. റോഡ് എന്‍ജിനീയറിംഗില്‍ വന്നിട്ടുള്ള പിഴവാണെങ്കില്‍ അതു തിരുത്തുന്നതിനടക്കമുള്ള നടപടികള്‍ സ്വീകരിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമാകും പഠനം ആരംഭിക്കുക. എംവിഡി നിര്‍ദേശിക്കുന്ന മാറ്റാങ്ങള്‍ നടപ്പിലാക്കും. റോഡ് സേഫ്റ്റ് ഫണ്ട് ഉപയോഗിച്ചാകും നടപടികള്‍. ഇതുസംബന്ധിച്ച് ഉന്ന ഉദ്യോഗസ്ഥരുമായി മോട്ടോര്‍വാഹന വകുപ്പ് ജീവനക്കാര്‍ സംസാരിച്ചു. അപകടരഹിതമാക്കുന്നതിനൊപ്പം സുരക്ഷിത യാത്രയാണ് എംവിഡി ലക്ഷ്യമിടുന്നത്.

പ്രദേശത്ത് കഴിഞ്ഞ മാസം 23 കാരന്‍ വാഹനാപകടത്തില്‍പ്പെട്ട് മരിച്ചിരുന്നു. 819 മുതല്‍ 826 വരെയുള്ള മെട്രോ തൂണുകള്‍ക്ക് ഇടയിലാണ് ഭൂരിഭാഗം അപകടങ്ങളും. 2020 മുതല്‍ 10 ജീവനുകളാണ് ഇവിടെ പൊലിഞ്ഞിട്ടുള്ളത്. 20 ല്‍ അധികം പേര്‍ക്ക് ഗുരുതര പരിക്കുകളുമേറ്റിട്ടുണ്ട്. അതിനിടെ അപകടങ്ങള്‍ കുറവില്ലാതെ തുടരുന്ന സാഹചര്യത്തില്‍ പ്രദേശത്ത് റോഡിന്‍റെ വീതി വര്‍ധിപ്പിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.

സ്ഥലത്ത് മെട്രോ തൂണുകളുടെ ചുവട്ടില്‍ റോഡ് താഴ്ന്ന് പോകുന്ന അവസ്ഥയുമുണ്ട്. ഇതും ഇരുചക്രവാഹനങ്ങള്‍ക്കടക്കം പ്രതിസന്ധി തീര്‍ക്കുന്നു. അപകടങ്ങളുടെ പശ്ചാത്തലത്തില്‍ നാറ്റ്പാക് പ്രദേശത്തെ 2022ല്‍ ബ്ലാക്ക് സ്‌പോട്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു.