കൊച്ചി: ചെല്ലാനം പുത്തന്‍തോടിന് വടക്കോട്ട് കടല്‍ ഭീത്തി നിര്‍മാണം വൈകുന്നതില്‍ പ്രതിഷേധിച്ച് 30ന് ജനകീയ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ചെല്ലാനം-കൊച്ചി ജനകീയ വേദി. ഈ വര്‍ഷത്തെ ഏറ്റവും ശക്തമായ കടലേറ്റമാണ് ചെല്ലാനത്തും സമീപ മേഖലകളിലും ഈ ദിവസങ്ങളില്‍ ഉണ്ടായതെന്ന് ജനറല്‍ കണ്‍വീനര്‍ വി.ടി. സെബാസ്റ്റ്യന്‍ പറഞ്ഞു.

നാലു വര്‍ഷമായി പുത്തന്‍ തോടിന് വടക്കോട്ട് കടല്‍ഭിത്തി നിര്‍മിക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ കടുത്ത അവഗണനയാണ് സര്‍ക്കാര്‍ ഈ കാര്യത്തില്‍ തുടരുന്നത്.

പുത്തന്‍തോടിന് വടക്കോട്ട് ടെട്രാപ്പോഡ് കടല്‍ ഭിത്തിയുടെയും പുലി മുട്ടുകളുടേയും നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് 30 ന് വിവിധ ബഹുജന സാമൂഹ്യ സംഘടനകളുടെ പിന്തുണയോടെ കടല്‍തീരത്ത് ജനകീയ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.