കാലടി: ഇല്ലിത്തോട് നാലാം ബ്ലോക്കിലെ മുളംകുഴി പ്രദേശത്ത് കാട്ടാനകൾ കൂട്ടത്തോടെയിറങ്ങി. ബ്ലോക്കിലെ ആദ്യ വീടായ തോപ്പിൽ എസ്‌റ്റേറ്റിന്‍റെ ഗേറ്റ് തുറന്ന് പുരയിടത്തിലേക്ക് ആനക്കൂട്ടം കടന്നെങ്കിലും കാര്യമായ നാശനഷ്ടങ്ങളൊന്നും ഉണ്ടായില്ല.

രണ്ട് കുട്ടിയാന ഉൾപ്പെടെ ആറ് ആനകളാണ് കൂട്ടത്തിലുണ്ടായിരുന്നത്. ആൾ താമസമുള്ള വീട്ടുപരിസരത്ത് തീറ്റ തേടിയെത്തിയ ഇവ ചക്കയടക്കമുള്ള പഴവർഗങ്ങൾ കഴിച്ച് മടങ്ങിയെന്നാണ് വിവരം. തോപ്പിൽ എസ്റ്റേറ്റിൽ നിന്നും മറ്റ് പ്രദേശങ്ങളിലേക്ക് കടക്കാതെ ആനകൾ മടങ്ങിയെങ്കിലും പ്രദേശവാസികൾ ആശങ്കയിലാണ്.

അക്കരെയുള്ള പാണൻകുഴി ഫോറസ്റ്റ് പ്രദേശത്ത് നിന്നും പുഴ നീന്തിക്കടന്നാണ് ആനകൾ എത്തുന്നത്. ചക്കയും മറ്റ് പഴവർഗങ്ങളും തേടിയാണ് ഇവ എത്തുന്നതെന്നാണ് പ്രദേശവാസികൾ പറ‍യുന്നത്. പ്രദേശത്തുനിന്ന് ഏകദേശം 50 മീറ്റർ നീങ്ങിയാൽ നിരവധി കുടുംബങ്ങൾ തിങ്ങി പാർക്കുന്ന ജനവാസ മേഖലയാണ്.

തൊട്ടടുത്ത പ്രദേശമായ ചൂടൻ കവലയിൽ നൂറോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. കനാലും ഫെൻസിങ്ങും ഉള്ളതിനാൽ ഈ പ്രദേശത്തേക്ക് ആനകളുടെ വരവ് കുറവായിരുന്നു.