പള്ളുരുത്തി: ചെല്ലാനത്ത് ഓടിക്കൊണ്ടിരുന്ന ബസിൽനിന്ന് തെറിച്ചുവീണ് പതിനാറുകാരന് ദാരുണാന്ത്യം. ചെല്ലാനം മാലാഖപ്പടിയിൽ പുത്തൻതറ മാർട്ടിൻ സുമോദിന്‍റെ മകൻ പവനാണ് മരിച്ചത്. ആലുവ -ചെല്ലാനം റൂട്ടിൽ സർവീസ് നടത്തുന്ന ഫോർസ്റ്റാർ ബസിൽ ശനിയാഴ്ച രാത്രി ഏഴോടെയായിരുന്നു അപകടം.

മാലാഖപ്പടിക്ക് മുന്പുള്ള സ്റ്റോപ്പിൽനിന്ന് ബസിൽ കയറിയ പവൻ പുറകിലെ വാതിൽപ്പടിയിൽ നിന്നാണ് പുറത്തേക്ക് തെറിച്ചുവീണത്. ഈ സമയം ബസിന്‍റെ വാതിലടച്ചിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ പവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു.

അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അലക്ഷ്യമായി വാഹനം ഓടിച്ചതിന് ബസ് ഡ്രൈവർക്കെതിരെ കണ്ണമാലി പോലീസ് കേസെടുത്തു. അതേസമയം സംഭവത്തിൽ ബന്ധുക്കളുടെ കൂടി മൊഴിയെടുക്കുമെന്നും പോലീസ് വ്യക്തമാക്കി. സംസ്കാരം നടത്തി. മാതാവ്: ഷാലു. സഹോദരി: അസ്ന.