കൊച്ചി: ചെല്ലാനത്ത് വാതില്‍ തുറന്നിട്ട് ഓടിയ സ്വകാര്യ ബസിനുള്ളില്‍ നിന്നും പുറത്തേക്ക് വീണ് 16-കാരന്‍ മരിക്കാനിടയായ സംഭവത്തിന് ശേഷവും ആശങ്ക ഇരട്ടിയാക്കി കൊച്ചിയില്‍ വാതില്‍ അടച്ച് സര്‍വീസ് നടത്താന്‍ കൂട്ടാക്കാതെ ഒരുവിഭാഗം സ്വക്യാര്യ ബസുകള്‍.

എയര്‍ ഡോര്‍ സംവിധാനം ഉണ്ടായിട്ടും പല ബസുകളും ഇവ ഉപയോഗിക്കുന്നില്ല. സ്‌കൂളുകളുകള്‍ തുറന്ന സാഹചര്യത്തില്‍ സുരക്ഷിത യാത്ര ബസുകള്‍ ഉറപ്പുവരുത്തണമെന്ന ആവശ്യം ശക്തമായിട്ടും ഇവ കേള്‍ക്കാന്‍ പല ബസ് അധികൃതരും കൂട്ടാക്കുന്നില്ലെന്നാണ് ആക്ഷേപം
സ്വകാര്യ ബസുകളില്‍ ഡ്രൈവര്‍ക്ക് ഓപ്പറേറ്റ് ചെയ്യാന്‍ കഴിയുംവിധം എയര്‍ഡോര്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടും നഗരത്തില്‍ ഒടുന്ന ചുരുക്കം ചില ബസുകളാണ് ഇത്തരത്തില്‍ വാതില്‍ അടച്ച് സര്‍വീസ് നടത്തുന്നത്.

യാത്രക്കാര്‍ക്ക് തുറക്കാനാകും വധമുള്ള പഴയ ഡോര്‍ ഘടിപ്പിച്ച ബസുകളുമുണ്ട് സര്‍വീസ് നടത്തുന്നവയില്‍. ഇവ ഒഴിവാക്കിയിട്ടും ഇത്തരം വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പും തയാറാകുന്നില്ല. എയര്‍ഡോര്‍ ഘടിപ്പിച്ച ബസുകളില്‍ ചിലതില്‍ ഇവ വേണ്ടവിധം പ്രവര്‍ത്തിക്കുന്നുമില്ല.

എയര്‍ഡോറുകള്‍ അടയ്ക്കുന്ന വാഹനങ്ങളിലാകട്ടെ തിരക്കിട്ട് വാതില്‍ അടയ്ക്കുമ്പോള്‍ യാത്രക്കാര്‍ ഇതിൽ കുടുങ്ങുന്നതും പതിവുകാഴ്ചയാണ്. യാത്രക്കാര്‍ കയറുമ്പോള്‍ തന്നേ ഡബിള്‍ ബെല്ലടിച്ച് വാഹനം മുന്നോട്ട് എടുക്കുന്നതു മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്.

സ്‌കൂള്‍ തുറന്ന സാഹചര്യത്തില്‍ ഇത്തരം അപകടങ്ങള്‍ മുന്നില്‍ക്കണ്ട് വേണ്ട നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.