കൊച്ചി: എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ 37.498 കിലോ കഞ്ചാവുമായി ഇതര സംസ്ഥാനക്കാരായ യുവതികള്‍ പിടിയില്‍. പശ്ചിമബംഗാൾ മൂര്‍ഷിദാബാദ് സ്വദേശികളായ സോണിയ സുല്‍ത്താന, അനിത കാത്തൂന്‍ എന്നിവരെയാണ് എറണാകുളം റെയില്‍വേ പോലീസ്, ആര്‍പിഎഫ്, റെയില്‍വേ പോലീസ് ഡാന്‍സാഫ് സംഘം എന്നിന സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടിയത്.

റെയില്‍വേ പ്ലാറ്റ്‌ഫോമുകളിലും ട്രെയിനുകളിലുമുള്ള പതിവ് പരിശോധനയുടെ നടപടി തുടരുന്നതിനിടെയാണ് ഇന്നലെ രാവിലെ 10.30 ഓടെ പ്ലാറ്റ്‌ഫോമില്‍ നിന്നും യുവതികളെ പിടികൂടിയത്.

രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ ഇരിക്കുകയായിരുന്ന ഇവര്‍ പോലീസിനെ കണ്ടതോടെ എഴുന്നേറ്റ് പോകാന്‍ ശ്രമിച്ചതോടെ സംശയം തോന്നിയ വനിതാ ഉദ്യോഗസ്ഥര്‍ ഇവരെ തടഞ്ഞു. തുടര്‍ന്ന് ഇവരുടെ ട്രോളി ബാഗുകള്‍ പരിശോധിച്ചതോടെ വിവിധ പൊതികളിലായി സൂക്ഷിച്ചിരിക്കുന്ന കഞ്ചാവ് കണ്ടെത്തുകയായിരുന്നു.