എഴുപതോളം മോഷണക്കേസുകളിലെ പ്രതി പിടിയില്‍
Sunday, April 21, 2024 6:11 AM IST
ഇരിങ്ങാലക്കുട: എഴുപതോളം മോഷണക്കേസുകളിലെ പ്രതിയായ കൊട്ടാരക്കര മേലില സ്വദേശി ഷെഫീഖ് മന്‍സിലില്‍ റഫീഖ് എന്ന സതീഷിനെ (42) തൃശൂര്‍ റൂറല്‍ എസ്പി നവനീത് ശര്‍മയുടെ പ്രത്യേക അന്വേഷണസംഘം അറസ്റ്റു ചെയ്തു.

ഇക്കഴിഞ്ഞ നവംബര്‍ 18നു ചേര്‍പ്പ് സിഎന്‍എന്‍ സ്‌കൂള്‍ കുത്തിത്തുറന്ന് ഒന്നരലക്ഷം രൂപയും സിസി ടിവി ഉപകരണങ്ങളും മോഷ്ടിച്ച കേസിനെതുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് റഫീഖ് അറസ്റ്റിലായത്. ചോദ്യംചെയ്യലില്‍ നവംബര്‍ മുതല്‍ മുപ്പത്തേഴോളം മോഷണങ്ങള്‍ നടത്തിയതായി ഇയാള്‍ സമ്മതിച്ചിട്ടുണ്ട്.

ഇടുക്കി, ആലപ്പുഴ, തൃശൂര്‍, മലപ്പുറം, തിരുവനന്തപുരം സെന്‍ട്രല്‍ തുടങ്ങിയ സ്റ്റേഷനുകളില്‍ ഇയാളുടെ പേരില്‍ കേസുകളുണ്ട്. പകല്‍സമയത്തു മാന്യമായ വസ്ത്രങ്ങള്‍ ധരിച്ച് ബസുകളില്‍ സഞ്ചരിച്ചാണ് ഇയാള്‍ മോഷണം നടത്തേണ്ട സ്ഥലങ്ങള്‍ കണ്ടെത്തുന്നത്. രാത്രി പറമ്പുകളിലും ആളൊഴിഞ്ഞ കെട്ടിടങ്ങളിലും ഒളിച്ചിരുന്ന് പുലര്‍ച്ചെയോടെയാണ് മോഷണം നടത്തുന്നതെന്നും ഒരേ ദിവസം തന്നെ പല കേന്ദ്രങ്ങളില്‍ മോഷണം നടത്തുന്നതാണ് ഇയാളുടെ രീതിയെന്നും പോലീസ് പറഞ്ഞു.

ഇരിങ്ങാലക്കുട ഡിവൈഎസ്പി എം.സി. കുഞ്ഞിമോയിന്‍കുട്ടി, ഇന്‍സ്‌പെക്ടര്‍ വി.എസ്. വിനീഷ്, എസ്ഐ എസ്. ശ്രീലാല്‍, ടി.എ. റാഫേല്‍, സീനിയര്‍ സിപിഒമാരായ പി.എ. സരസപ്പന്‍ , ഇഎസ്.ജീവന്‍, സിപിഒമാരായ കെ.എസ്. ഉമേഷ്, കെ. സുനില്‍കുമാര്‍, എം.യു. ഫൈസല്‍, ചാലക്കുടി സ്‌ക്വാഡ് അംഗങ്ങളായ എഎസ്ഐ സതീശന്‍ മടപ്പാട്ടില്‍, സീനിയര്‍ സിപിഒമാരായ എം.ജെ. ബിനു, ഷിജോ തോമസ്, സൈബര്‍ സെല്‍ സിപിഒ കെ.വി. പ്രജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.