വെടിക്കെട്ട് പൊട്ടിച്ചുതീര്‍ത്തു, ജനം നിരാശരായി മടങ്ങി
Sunday, April 21, 2024 6:12 AM IST
തൃശൂർ: കുടമാറ്റംപോലെ ആയിരക്കണക്കിന് ആളുകള്‍ ഉറക്കമൊഴിച്ചുകാത്തിരുന്ന പൂരം വെടിക്കെട്ട് ഇത്തവണ വെറും പുകയായി ആകാശത്തു പൊട്ടിവിടരുന്നതു കാണേണ്ടിവന്നതു ജനങ്ങളെ നിരാശയിലാക്കി.

സാധാരണ പുലര്‍ച്ചെ മൂന്നരയോടെ തുടങ്ങുന്ന വെടിക്കെട്ട് രാത്രിയില്‍ പൊട്ടിക്കുമ്പോഴാണ് അതിന്‍റെ സൗന്ദര്യം ആസ്വദിക്കാന്‍ കഴിയുക. ആകാശത്തു വര്‍ണങ്ങള്‍ വിതറി കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകള്‍ ഒരുക്കുന്ന അമിട്ടുകള്‍ പകല്‍സമയത്തു പൊട്ടിച്ചതിനാല്‍ പുകമാത്രമാണ് കാണാന്‍ കഴിഞ്ഞത്.

എല്ലാവരും പോലീസിനെ ശപിച്ചാണ് മടങ്ങിയത്. തിരുവമ്പാടി വിഭാഗം വെടിക്കെട്ടു നടത്തുന്നില്ലെന്ന് ആദ്യം തീരുമാനിച്ചെങ്കിലും പിന്നീട് ജില്ലാ ഭരണകൂടത്തിന്‍റെ ഇടപെടലിനെതുടര്‍ന്നാണ് നടത്താന്‍ തയാറായത്. രാവിലെ 7.10നാണ് പാറമേക്കാവിന്‍റെ വെടിക്കെട്ട് നടന്നത്. പിന്നാലെ തിരുവമ്പാടി വിഭാഗത്തിന്‍റെ വെടിക്കെട്ടും.