പൂരം അലങ്കോലമാക്കിയതിൽ ജുഡീഷൽ അന്വേഷണം വേണം: കെ. മുരളീധരൻ
Sunday, April 21, 2024 6:12 AM IST
പൂരം അലങ്കോലമാക്കിയതിൽ ജുഡീഷൽ അന്വേഷണം വേണമെന്നു കെ. മുരളീധരൻ ആവശ്യപ്പെട്ടു. ഗുരുവായൂരിൽ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.
കേന്ദ്രവും സംസ്ഥാനവും ചേര്‍ന്നു തൃശൂർ പൂരം കുളമാക്കി. പൂരം എക്‌സിബിഷന്‍ ആരംഭിച്ചതുമുതല്‍ അട്ടിമറിശ്രമം തുടങ്ങിയിരുന്നു.

വെടിക്കെട്ടുസമയത്തു പോലീസ് കാണിച്ചതു ശുദ്ധ തോന്ന്യവാസമാണ്. ബ്രഹ്മസ്വം മഠത്തില്‍ പോലീസ് സീന്‍ ഉണ്ടാക്കിയതിനു താന്‍ സാക്ഷിയാണ്. വെടിക്കെട്ട് മുടങ്ങിയതിനു സര്‍ക്കാരാണ് ഉത്തരവാദി. ഇത്തവണ വെടിക്കെട്ടിന്‍റെ പൊലിമ നഷ്ടപ്പെട്ടു. പകൽ വെടിക്കെട്ടും രാത്രി പൂരവും എന്ന സ്ഥിതിയാക്കിയത് സര്‍ക്കാരാണ്. പൂരം അട്ടിമറി അന്വേഷിക്കണം. പോലീസിനെ കയറൂരിവിട്ടത് എന്തിനെന്നും അന്വേഷിക്കണം. പൂരം അട്ടിമറിച്ച് ബിജെപിക്കു വോട്ട് ഉണ്ടാക്കാന്‍ ശ്രമിച്ചതാണോയെന്നു സംശയമുണ്ടെന്നും മുരളിധരൻ പറഞ്ഞു. യുഡിഎഫ് നേതാക്കളായ ആർ.വി. അബ്ദുറഹീം, കെ.വി. ഷാനവാസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

വഷളാക്കിയതു പോലീസ്: വി.എസ്. സുനില്‍കുമാര്‍

പോലീസിന്‍റെ അനാവശ്യ ഇടപെടലാണ് പൂരം വഷളാക്കിയതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. കഴിഞ്ഞ കാലങ്ങളിലൊന്നും ഇത്തരത്തില്‍ പോലീസിന്‍റെ ഇടപെടല്‍ ഉണ്ടായിട്ടില്ല. ഇതിന്‍റെ പിന്നില്‍ നടന്നത് എന്താണെന്ന് അന്വേഷിച്ചുതന്നെ കണ്ടെത്തണം.

പൂരം തകർക്കാൻ സർക്കാർ പോലീസിനെ ഉപയോഗിച്ചു: ബി. ഗോപാലകൃഷ്ണൻ

പൂരം തകർക്കാൻ സർക്കാർ പോലീസിനെ ഉപയോഗിച്ചു പദ്ധതിയൊരുക്കിയതായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ബി. ഗോപാലകൃഷ്ണൻ പത്രസമ്മേളനത്തിൽ ആരോപിച്ചു.
രാത്രി മുഴുവൻ അനാവശ്യനിയന്ത്രണങ്ങൾ ഏർപ്പെടുത്തി പോലീസ് ജനങ്ങളെ ഇടവഴികളിൽ ഒതുക്കി. ആളുകളെ പൂരം ആസ്വദിക്കാൻ അനുവദിച്ചില്ല.

കുത്തുവിളക്ക് പിടിക്കുന്നയാളെ മർദിച്ചു. ഈ സമയങ്ങളിൽ ഉത്തരവാദപ്പെട്ട മന്ത്രിയോ എംഎൽഎയോ എംപിയോ പ്രശ്നത്തിൽ ഇടപെടാനോ സഹായത്തിനോ ഉണ്ടായില്ല. പൂരം ആചാരങ്ങളെയും ചടങ്ങുകളെയും നശിപ്പിച്ചതിനു കമ്യൂണിസ്റ്റ് സർക്കാർ ജനങ്ങളോടു മാപ്പുപറയണം. മർദനമേറ്റവർക്കു നഷ്ടപരിഹാരം നൽകണം.

സുരേഷ്‌ ഗോപിയുടെ തക്കസമയത്തെ ഇടപെടൽ കാര്യങ്ങൾ നിയന്ത്രണത്തിലാക്കാൻ ഒരു പരിധിവരെ സഹായിച്ചെന്നും ഗോപാലകൃഷ്ണൻ അവകാശപ്പെട്ടു.

സർക്കാർ സംവിധാനങ്ങളുടെ പരാജയം: ജോണ്‍ ഡാനിയൽ

സർക്കാർ സംവിധാനങ്ങളുടെ പരാജയമാണു തൃശൂർ പൂരം പ്രതിസന്ധിക്കു കാരണമെന്നു കെപിസിസി സെക്രട്ടറി ജോണ്‍ ഡാനിയൽ. അർധരാത്രിമുതൽ നഗരത്തിൽ കാത്തിരുന്ന സ്ത്രീകളുൾപ്പെടെയുള്ള പൂരപ്രേമികളെ നിരാശരാക്കി രാവിലെയാണു വെടിക്കെട്ടു നടത്തിയത്. പലയിടത്തും പൂരം കാണാനെത്തിയവരെ പോലീസ് മർദിച്ചു.

പോലീസാണു പൂരം കലക്കിയതെന്നാണു എൽഡിഎഫ് സ്ഥാനാർഥി വി.എസ്. സുനിൽകുമാർ പറഞ്ഞത്. മന്ത്രി കെ. രാജനു പോലീസിന്‍റെ ഇടപെടലുകൾ നിയന്ത്രിക്കാനായില്ല. പ്രതിസന്ധിയുടെ ധാർമിക ഉത്തരവാദിത്വം മന്ത്രി ഏറ്റെടുക്കണമെന്നും ജോണ്‍ ഡാനിയൽ ആവശ്യപ്പെട്ടു.