ഗുരുവായൂരിൽ തിരക്കനുഭവപ്പെടാതെ 244 വിവാഹങ്ങൾ
Monday, April 22, 2024 1:24 AM IST
ഗുരുവായൂർ: ദേവസ്വത്തിന്‍റെ മികച്ച ക്രമീകരണങ്ങൾ ഫലപ്രദമായേതോടെ ക്ഷേത്ര സന്നിധിയിൽ 244 വിവാഹങ്ങൾ നടന്നിട്ടും തിരിക്കനുഭവപ്പെട്ടില്ല.

ഇന്നലെ 248 വിവാഹങ്ങൾ ശീട്ടാക്കിയിരുന്നെങ്കിലും 244 വിവാഹങ്ങളാണ് നടന്നത്. വിവാഹത്തിരക്ക് ഉണ്ടാകുമെന്ന് മുൻകൂട്ടി മനസിലാക്കിയതോടെ ദേവസ്വം മുന്നൊരുക്കങ്ങൾ നടത്തി. മേൽപ്പത്തൂർ ഓഡിറ്റോറിയം രണ്ടായി തിരിച്ച് തൊഴാനുള്ളവരേയും വിവാഹപാർട്ടിക്കാരെയും വേർതിരിച്ച് നിർത്തി. കിഴക്കേ നടയിൽ വൺവെ സംവിധാനം ഏർപ്പെടുത്തി. വിവാഹപാർട്ടിക്കാർക്ക് ടോക്കണ്‌ സംവിധാനം ഏർപ്പെടുത്തി. അഞ്ച് വിവാഹമണ്ഡപങ്ങൾ ഒരുക്കി ഒരേസമയംത് അഞ്ച് വിവാഹങ്ങൾ നടന്നു. പുലർച്ചെ അഞ്ചുമുതൽ വിവാഹങ്ങൾ ആരംഭിച്ചു. അഞ്ച് മുതൽ ആറുവരെ 18 വിവാഹങ്ങളും ആറുമുതൽ ഏഴുവരെ 39 വിവാഹങ്ങളും നടന്നു. എട്ടു മുതൽ 11 വരെയാണ് ഏറ്റവും കൂടുതൽ വിവാഹങ്ങൾ നടന്നത്, 47. ഒൻപതുമുതൽ 10 വരെ 51, പത്തു മുതൽ 11 വരെ 54 വിവാഹങ്ങളും നടന്നു. പതിനൊന്നോടെ വിവാഹത്തിരക്ക് കഴിഞ്ഞു.

ദർശനത്തിനെത്തിയവരെ ഏറ്റവും തിരക്കേറിയ സമയത്ത് കൊടിമരത്തിന് മുന്നിലൂടെ നേരിട്ടുപ്രവേശിപ്പിച്ചു. വിഐപി ദർശനത്തിന് നിയന്ത്രണമേർപ്പെടുത്തിയത് സാധാരണ ഭക്തർക്ക് ഉപകാരമായി. 613 ചോറൂൺ വഴിപാടും നടന്നു. 69.80 ലക്ഷത്തിന്‍റെ വഴിപാടുകൾ ഇന്നലെ ഭക്തർ ശീട്ടാക്കി. ഇതിൽ 20.53 ലക്ഷത്തിന്‍റെ നെയ്‌വിളക്ക് ശീട്ടാക്കിയുള്ള ദർശനവും 16.50 ലക്ഷം തുലാഭാരം വഴിപാടിനത്തിലുമാണ്. ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ, ക്ഷേത്രം ഡിഎ പ്രമോദ് കളരിക്കൽ എന്നിവരുടെ

നേതൃത്വത്തിൽ ദേവസ്വം ജീവനക്കാർ, സുരക്ഷാ ജീവനക്കാർ എന്നിവർ തിരക്ക് നിയന്ത്രിക്കുന്നതിനും ക്രമീകരണങ്ങൾ ചിട്ടയായി പാലിക്കുന്നതിനും പ്രവർത്തിച്ചു. ക്ഷേത്രത്തിലും പരിസരത്തും വലിയ തിരക്കുണ്ടാകാമായിരുന്ന ഒരുദിനം ഒരു ബുദ്ധിമുട്ടുമില്ലാതെ സൗകര്യമൊരുക്കിയ ദേവസ്വത്തിന്‍റെ നടപടി പ്രശംസനീയമായി.

ഗതാഗതനിയന്ത്രണത്തിന് മതിയായ പോലീസ്
ഉണ്ടായില്ല: നഗരം ഗതാഗതക്കുരുക്കിലമർന്നു

ഗുരുവായൂർ: ക്ഷേത്രത്തിലും പരിസരത്തും ദേവസ്വം മികച്ച ക്രമീകരണങ്ങൾ ഒരുക്കി തിരക്ക് നിയന്ത്രിച്ചപ്പോൾ ക്രമീകരണങ്ങൾ ഒരുക്കാൻ പോലീസ് ഇല്ലാത്തതിനാൽ നഗരം ഗതാഗതക്കുരുക്കിലായി.

പാർക്കിംഗ് കേന്ദ്രങ്ങൾ നിറഞ്ഞതോടെ വാനങ്ങൾ റോഡരികില്‌ പാർക്കുചെയ്തു. മമ്മിയൂർ മുതൽ കൈരളി ജംഗ്ഷൻവരേയും പടിഞ്ഞാറെനടയിലും കിഴക്കേനടയിലും ഗതാഗതക്കുരുക്കനുഭവപ്പെട്ടു. പടിഞ്ഞാറെ നടയിൽനിന്ന് കിഴക്കേനടയിലെത്താൻ അരമണിക്കൂറിലേറെ സമയമെടുത്തു.

ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിൽ 42 പോലീസുകാരാണുള്ളത്. ഇലക്ഷൻ ഡ്യൂട്ടിയും തൃശൂർ പൂരവും വിഐപി സുരക്ഷാ ജോലിയുമൊക്കെയായി പകുതിയോളം പോലീസുകാർ പോയി.

ഇതോടെ ഗുരുവായൂർ സ്റ്റേഷനിലെ പോലീസിന്‍റെ എണ്ണം കാര്യമായി കുറഞ്ഞു. ഉച്ചയോടെയാണ് ഗതാഗതക്കുരുക്ക് കുറഞ്ഞത്.