സംഗമപുരിക്ക് ആവേശംപകര്‍ന്ന് കൊടിപ്പുറത്ത് വിളക്ക് ഭക്തിസാന്ദ്രമായി
Tuesday, April 23, 2024 1:16 AM IST
ഇരിങ്ങാലക്കുട: സംഗമപുരിക്ക് ആവേശംപകര്‍ന്ന് കൊടിപ്പുറത്ത് വിളക്ക് ഭക്തിസാന്ദ്രമായി.
കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിന് തുടക്കംകുറിച്ചുകൊണ്ട് ശ്രീകോവിലില്‍നിന്നും ഭഗവാന്‍ ആദ്യമായി പുറത്തേക്ക് എഴുന്നള്ളുന്ന കൊടിപ്പുറത്ത് വിളക്ക് ദര്‍ശിക്കാന്‍ ആയിരങ്ങളാണു എത്തിച്ചേര്‍ന്നത്. വൈകീട്ട് വിശേഷാല്‍ പൂജകള്‍ക്കുശേഷം ദേവനെ ശ്രീകോവിലില്‍നിന്നും തിടമ്പിലേക്ക് ആവാഹിച്ച് പാണികൊട്ടി പുറത്തേക്ക് എഴുന്നള്ളിച്ചു. ക്ഷേത്രാങ്കണത്തില്‍ നിറഞ്ഞുനിന്ന ആയിരക്കണക്കിനു ഭക്തരുടെ കണ്ഠങ്ങളില്‍ സംഗമേശ്വരമന്ത്രങ്ങളുയര്‍ന്നു.

വിളക്കാചാരം, കേളി, പറ്റ് തുങ്ങിയവക്കുശേഷം പ്രദക്ഷിണം പൂര്‍ത്തിയാക്കി കിഴക്കെ നടപ്പുരയിലെത്തിയപ്പോഴേക്കും സ്വര്‍ണത്തിലും വെള്ളിയിലും നെറ്റിപ്പട്ടങ്ങള്‍ അണിഞ്ഞ് മറ്റു ഗജവീരന്‍മാര്‍ വിളക്കെഴുന്നള്ളിപ്പിന് സജ്ജരായി. 17 ആനകളാണ് വിളക്കെഴുന്നള്ളിപ്പില്‍ അണിനിരന്നത്.
പഞ്ചാരി പടിഞ്ഞാറെ നടയ്ക്കല്‍ അവസാനിച്ച് തുടര്‍ന്ന് ചെമ്പടകൊട്ടി കിഴക്കേനടയ്ക്കല്‍ കലാശിച്ച് മൂന്നു പ്രദക്ഷിണം കൂടി പൂര്‍ത്തിയാക്കി അകത്തേക്കെഴുന്നള്ളിച്ചതോടെ കൊടിപ്പുറത്ത് വിളക്കാഘോഷത്തിനു സമാപ്തിയായി. വിളക്കെഴുന്നള്ളിപ്പിന്‍റെ പഞ്ചാരി മേളത്തിന് കലാമണ്ഡലം ശിവദാസ് പ്രമാണം വഹിച്ചു.

ക്ഷേത്രകലകളുടെ സംഗമഭൂമിയാക്കിക്കൊണ്ട് ഇരിങ്ങാലക്കുട ഉത്സവത്തെ വര്‍ണശബളമാക്കാന്‍ വിവിധ ക്ഷേത്ര കലാപരിപാടികള്‍ അരങ്ങേറിത്തുടങ്ങി. അമ്മന്നൂര്‍ ചാക്യാന്മാര്‍ക്ക് അടിയന്തരാവകാശമുള്ള കൂടല്‍മാണിക്യം കൂത്തമ്പലത്തില്‍ ഉത്സവത്തിനു ഒന്‍പതു ദിവസവും കൂത്തും നങ്ങ്യാര്‍കൂത്തും അരങ്ങേറും.

ക്ഷേത്രത്തിനു കിഴക്കേ നടപ്പുരയില്‍ സന്ധ്യക്ക് നാദസ്വര പ്രകടനവും സന്ധ്യാവേലപ്പന്തലില്‍ മദ്ദളപ്പറ്റ്, കുഴല്‍പ്പറ്റ്, കൊമ്പുപറ്റ് എന്നിവയും അരങ്ങേറും.

പടിഞ്ഞാറേ നടപ്പുരയില്‍ വൈകീട്ട് ആറിന് പാഠകം ആരംഭിക്കും. മാതൃക്കല്‍ ബലിക്ക് മുമ്പായി പടിഞ്ഞാറേ നടപ്പുരയില്‍ കുറത്തിയാട്ടം അരങ്ങേറും. പാഠകവും കുറത്തിയാട്ടവും ഒന്‍പതുദിനങ്ങളിലും ഉണ്ടാകും. ദിവസവും ഉച്ചയ്ക്ക് കിഴക്കേനടപ്പുരയില്‍ കേരള ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് രാജീവ് വെങ്കിടങ്ങ് അവതരിപ്പിക്കുന്ന ഓട്ടന്‌തുള്ളല്‍ അരങ്ങേറും.