ഇന്നസെന്‍റിന്‍റെ ചിത്രത്തിനൊപ്പം സുരേഷ്‌ഗോപിയുടെ ഫ്ലക്‌സ്: വിവാദമായപ്പോള്‍ എടുത്തുമാറ്റി
Tuesday, April 23, 2024 1:16 AM IST
ഇരിങ്ങാലക്കുട: ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് വോട്ടഭ്യര്‍ഥിച്ചുള്ള പ്രചാരണബോര്‍ഡില്‍ അന്തരിച്ച ഇടത് എംപിയും നടനുമായിരുന്ന ഇന്നസെന്‍റിന്‍റെ ചിത്രം ഉള്‍പ്പെടുത്തിയത് വിവാദമായി്‍.

ഇരിങ്ങാലക്കുടയില്‍ സ്ഥാപിച്ച ബോര്‍ഡിലാണ് സുരേഷ്‌ ഗോപിക്കൊപ്പം ഇന്നസെന്‍റ് നില്‍ക്കുന്ന ചിത്രം ഉള്‍പ്പെടുത്തിയത്. ഇന്നസെന്‍റിന്‍റെ ചിത്രം ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി പ്രചാരണ ബോര്‍ഡുകളില്‍വച്ചതിനെതിരെ എല്‍ഡിഎഫ് ഇരിങ്ങാലക്കുട മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പി. മണി ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ സുരേഷ് ഗോപിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ദുരുപയോഗം ചെയ്ത് സ്ഥാപിച്ച ബോര്‍ഡുകള്‍ മാറ്റണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

തങ്ങളുടെ അനുവാദം വാങ്ങിയല്ല ബോര്‍ഡില്‍ ചിത്രം ഉള്‍പ്പെടുത്തിയതെന്നും പാര്‍ട്ടിയുമായി ആലോചിച്ച് പരാതി നല്‍കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് ഇന്നസെന്‍റിന്‍റെ മകന്‍ സോണറ്റ് പറഞ്ഞു. ‘എല്ലാത്തിനുമപ്പുറം സൗഹൃദം, എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിയെ വിജയിപ്പിക്കു’എന്നെഴുതിയ ബോര്‍ഡിലാണ് സുരേഷ്‌ ഗോപിക്കൊപ്പം നില്‍ക്കുന്ന ഇന്നസെന്‍റിന്‍റെ ചിത്രം ഉള്‍പ്പെടുത്തിയത്. ഇന്നലെ രാവിലെയാണ് ഇരിങ്ങാലക്കുടയില്‍ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. 2014ല്‍ ഇടതുസ്ഥാനാര്‍ഥിയായി ചാലക്കുടിയില്‍ മത്സരിച്ച് എംപിയായിരുന്നു ഇന്നസെന്‍റ്.

2019ലും അദ്ദേഹം മത്സരിച്ചിരുന്നെങ്കിലും ബെന്നി ബഹനാനോട് പരാജയപ്പെട്ടു. ഇത്തരത്തില്‍ ഇടത് സ്ഥാനാര്‍ഥിയായി മത്സരിച്ചു ജയിച്ച ഒരാളുടെ ചിത്രം എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ പ്രചാരണ ബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്നതിലെ ധാര്‍മികതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
സംഭവം വിവാദമായതോടെ സുരേഷ് ഗോപിയുടെ ബോര്‍ഡുകള്‍ നേതാക്കള്‍ നേരിട്ടെത്തി മാറ്റി.