പണമൊഴുക്കി സ്വാധീനിക്കാനാകില്ല, ബിജെപിക്കു തിരിച്ചടിയുണ്ടാകും: വി.എസ്. സുനിൽകുമാർ
Friday, April 26, 2024 1:52 AM IST
തൃശൂർ: പണം‌കൊടുത്തു വോട്ടർമാരെ സ്വാധീനിച്ചും വോട്ടർപട്ടികയിൽ വ്യാജന്മാരെ തിരുകിക്കയറ്റിയും മത, വർഗീയചേരിതിരിവുണ്ടാക്കിയും തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ബിജെപി നടത്തുന്ന ശ്രമം തൃശൂരിൽ വിലപ്പോകില്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി വി.എസ്. സുനിൽകുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു.

ഇന്നുവരെ കണ്ടിട്ടില്ലാത്ത, രാഷ്ട്രീയമര്യാദ ഇല്ലാത്ത പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. അതിലെ അവസാനസംഭവമാണ് ഒളരി ശിവരാമപുരം കോളനിയിൽ ബിജെപിയുടെ സജീവപ്രവർത്തകൻ വീടുകൾതോറും പണം വിതരണം ചെയ്തത്.

തൃശൂരിലെ വോട്ടർമാരുടെ ധാർമികതയെ ചോദ്യം ചെയ്യുന്ന നടപടികളാണു ബിജെപിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. പാവപ്പെട്ടവരെ പണം കൊടുത്തു സ്വാധീനിക്കാമെന്നാണ് അവരുടെ ധാരണ.

പണക്കാരെക്കാൾ രാഷ്ട്രീയ അടിത്തറയുള്ള സ്ഥലങ്ങളാണു പാവപ്പെട്ടവർ താമസിക്കുന്ന സ്ഥലം.

എന്തൊക്കെ ചെയ്താലും മത, വർഗീയ, ശക്തികൾക്കും അവസരവാദരാഷ്‌ട്രീയത്തിനും മാതൃകാപരമായ തിരിച്ചടിയുണ്ടാകുന്ന മണ്ഡലമാകും തൃശൂർ.

വോട്ടർപട്ടികയിൽ അനധികൃതമായി കയറിക്കൂടിയവർ വോട്ട് ചെയ്യാനെത്തിയാൽ ചലഞ്ച് ചെയ്യുമെന്നും സുനിൽകുമാർ പറഞ്ഞു.