x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ 'മാനസികാരോഗ്യ അവധി' നൽകാൻ ഹാരിസ് കൗണ്ടി

പി.പി. ചെറിയാൻ
Published: June 18, 2026 06:44 AM IST | Updated: June 18, 2026 06:44 AM IST

ഹൂസ്റ്റൺ: ഹാരിസ് കൗണ്ടിയിലെ ജീവനക്കാർക്ക് മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും മനസ് ശാന്തമാക്കുന്നതിനുമായി ശമ്പളത്തോടുകൂടിയ പ്രത്യേക അവധി നൽകുന്ന കാര്യം അധികൃതർ പരിഗണിക്കുന്നു. ഹാരിസ് കൗണ്ടി ജഡ്ജിയായ ലിന ഹിഡാൽഗോയാണ് കമ്മീഷണർ കോടതിയിൽ ഈ നിർദ്ദേശം മുന്നോട്ടുവച്ചത്.

മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവർക്ക് മാത്രമല്ല, അനാഥക്കുട്ടികൾ, ഗാർഹിക പീഡനത്തിന് ഇരയായവർ, വയോധികർ തുടങ്ങിയവരുമായി നിരന്തരം ഇടപഴകി കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്ന കൗണ്ടി ജീവനക്കാർക്കെല്ലാം ഈ അവധി പ്രയോജനപ്പെടും. ഇതിനകം തന്നെ ഹാരിസ് കൗണ്ടിയിലെ ഷെരീഫ് ഓഫീസിലും ഹാരിസ് ഹെൽത്തിലും ചില പ്രത്യേക സാഹചര്യങ്ങളിൽ ഇത്തരം അവധികൾ നൽകിവരുന്നുണ്ട്. ഡാല്ലസ്, ഫോർട്ട് ബെൻഡ് തുടങ്ങിയ ടെക്സാസിലെ മറ്റ് ചില നഗരങ്ങളും നിലവിൽ ജീവനക്കാർക്ക് വെൽനസ് അവധികൾ നൽകുന്നുണ്ട്.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, മാനസികാരോഗ്യ പ്രശ്നങ്ങൾ മൂലം ആഗോളതലത്തിൽ കോടിക്കണക്കിന് പ്രവൃത്തിദിനങ്ങളും വൻ സാമ്പത്തിക നഷ്ടവുമാണ് ഉണ്ടാകുന്നത്.

ഈ പുതിയ നയം നടപ്പിലാക്കുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതയെക്കുറിച്ച് വരും മാസങ്ങളിൽ പഠനം നടത്തും. ഓഗസ്റ്റിൽ നടക്കുന്ന യോഗത്തിൽ അന്തിമ തീരുമാനമുണ്ടായാൽ, ഈ വർഷം ശരത്കാലത്തോടെ (Fall) പുതിയ പദ്ധതി പ്രാബല്യത്തിൽ വരുമെന്ന് ലിന ഹിഡാൽഗോ അറിയിച്ചു

 

 

Tags : Harris County mental health leave'

Recent News

Corehub Up