x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോട്ടയം ക്ലബിന്‍റെ ഓണാഘോഷം വിപുലമായി നടത്തി

ബ്ലെസൺ ഹൂസ്റ്റൺ
Published: September 17, 2026 10:03 AM IST | Updated: September 17, 2026 10:48 AM IST

ആഘോഷ പരിപാടിയിൽ നിന്ന്

ഹൂസ്റ്റൺ: കോട്ടയം ക്ലബ് ഹൂസ്റ്റണിന്‍റെ ഓണാഘോഷം വിപുലമായ പരിപാടികളോടെ നടത്തി. ഞായറാഴ്ച വൈകുന്നേരം ആറിന് സ്റ്റാഫ്‌ഫോർഡിലുള്ള മാഗിന്‍റെ ഹാളിൽ വച്ചായിരുന്നു ഓണാഘോഷം നടത്തപ്പെട്ടത്.

കോട്ടയം ക്ലബ് മങ്കമാർ അണിനിരന്ന താലപ്പൊലികളുടെയും ചെണ്ടമേളത്തിന്‍റെയും അകമ്പടിയോടെ മാവേലി തമ്പുരാനെ എഴുന്നെള്ളിച്ച് സമ്മേളന ഹാളിലേക്ക് കൊണ്ടുവന്നതോടെയാണ് ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചത്.

കോട്ടയം ക്ലബ് പ്രസിഡന്‍റ് സുഗു ഫിലിപ്പിന്‍റെ അധ്യക്ഷതയിൽ തുടങ്ങിയ പരിപാടിയിൽ ഭാരവാഹികളുടെ നേതൃത്വത്തിൽ ഈശ്വര പ്രാർഥന ആലപിച്ചു.

അതിനുശേഷം മാവേലിയേയും വിശിഷ്ടാഥികളെയും ലതീഷ് കൃഷ്ണൻ വേദിയിലേക്ക് ക്ഷണിക്കുകയും എല്ലാവരും ചേർന്ന് നിലവിളക്ക് കൊളുത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു.

സുഗു ഫിലിപ്പ് എത്തിച്ചേർന്ന എല്ലാവർക്കും സ്വാഗതം പറഞ്ഞു. അതിനുശേഷം മാവേലി തമ്പുരാൻ തന്‍റെ സന്ദേശം ജനങ്ങൾക്ക് നൽകി. ആധുനിക ലോകത്തിന്‍റെ തിരക്കിലും തന്നെ ഓർമിക്കുന്ന തന്‍റെ ജനത്തിന്‍റെ സ്നേഹത്തിന് അതിരുകളില്ലെന്ന് പറഞ്ഞു .

മുഖ്യാതിഥി സ്റ്റാഫ്‌ഫോർഡ് സിറ്റി മേയർ കെൻ മാത്യു, മാധ്യമ പ്രവർത്തകൻ ബ്ലെസൺ ഹൂസ്റ്റൺ, വേൾഡ് മലയാളി കൗൺസിൽ ഹൂസ്റ്റൺ റീജിയണൽ പ്രസിഡന്‍റ് എസ്.കെ. ചെറിയാൻ, ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായ പൊന്നുപിള്ള, കോട്ടയം ക്ലബ് സ്ഥാപക നേതാക്കൾ എന്നിവർ ഓണാശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.

തുടർന്ന് വിവിധ കലാപരിപാടികൾ ക്ലബിലെ അംഗങ്ങളായ കലാകാരൻമാരും കലാകാരികളും ചേർന്ന് നടത്തി.

 

K-Rail Survey

ജോന്ന അജിയുടെ നൃത്തവും ആൻഡ്രുസ് ജേക്കബ്, മധു ചേരിക്കൽ, ലക്ഷ്മി പീറ്റർ, വേണുനാഥ്‌, ബിജു എബ്രഹാം, സുജിത് ഗോപൻ എന്നിവരുടെ ഗാനങ്ങളും സുഗു ഫിലിപ്പിന്‍റെ സ്പോട് ഡബ്ബിങ്ങും, പരിപാടിയെ മനോഹരമാക്കി.

തുടർന്ന് നടത്തപ്പെട്ട കേരള തനിമയിൽ വേഷം ധരിച്ചെത്തിയ ദമ്പതികളുടെയും ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മത്സരം ആവേശമുയർത്തികൊണ്ട് നടത്തപ്പെട്ടു.

ജോജി ഡോ. ഡോൺസി ദമ്പതികൾ ദമ്പതികളുടെ വിഭാഗത്തിലും ആൺകുട്ടികളുടെ വിഭാഗത്തിൽ ശ്രിയാസ് ഷിബുവും പെൺകുട്ടികളുടെ വിഭാഗത്തിൽ സൂരി ഷോണും വിജയികളായി.

വിജയികൾക്ക് മേയർ കെൻ മാത്യുസമ്മാനങ്ങൾ നൽകി. ഇതിൽ മികച്ച ദമ്പതികളുടെ മത്സരം പരിപാടിയിൽ ഏറ്റവും മികച്ചതും നിരവധി പേർ പങ്കെടുത്തതുമായിരുന്നു. എംസിയായിരുന്ന ആൻ ഫിലിപ്പിന്റെ അവതരണം പരിപാടിയെ മികവുളവാക്കി.

ലതീഷ് കൃഷ്ണൻ എത്തിച്ചേർന്ന എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് സ്വാദിഷ്ടമായ ഓണസദ്യയോടെ പരിപാടികൾ സമാപിച്ചു.

ഹൂസ്റ്റണിലും സമീപ പ്രദേശത്തുമുള്ള കോട്ടയം നിവാസികളായ നിരവധി ആളുകൾ ഓണാഘോഷത്തിന് എത്തിച്ചേർന്നിരുന്നുകണ്ണുകളെയും കാതുകളെയും ആനന്ദത്തിലാറാടിച്ച ആഘോഷ പരിപാടി ഈ വർഷവും ഗൃഹാതുരത്വവും നാടിന്‍റെ സംസ്കാരം വിളിച്ചോതുന്നതുമായിരുന്നു.

മാത്യു കുര്യാക്കോസ്, ബെന്നി, ബിജു ശിവൻ, ജോജി ഈപ്പൻ, ഷിബു കെ. മാണി എന്നിവരായിരുന്നു പരിപാടിയുടെ കോർഡിനേറ്റർമാർ.

Tags : KottayamClub Onam NRINews

Recent News

Corehub Up