x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐപിഎല്ലിൽ ഇന്ന് തീപാറും പോരാട്ടം ; കോല്‍ക്കത്തയും ഡല്‍ഹിയും നേര്‍ക്കുനേര്‍


Published: May 8, 2026 10:33 AM IST | Updated: May 8, 2026 10:36 AM IST

ന്യൂഡൽഹി: ഐപിഎല്ലിൽ പ്ലേ ഓഫ് സാധ്യത സജീവമാക്കാൻ ലക്ഷ്യമിട്ട് ഡൽഹി ക്യാപിറ്റൽസും കോൽക്കത്ത നൈറ്റ് റൈഡേഴ്സും ഇന്ന് ഇറങ്ങും. വൈകുന്നേരം 7.30ന് ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം. പോയിന്‍റ് പട്ടികയിൽ പിന്നിലുള്ള ഇരുടീമുകൾക്കും ഇന്നത്തെ മത്സരം നിർണായകമാണ്.

പോയിന്‍റ് പട്ടികയിൽ ഡൽഹി ഏഴാം സ്ഥാനത്തും കോൽക്കത്ത എട്ടാമതുമാണ്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും തുടർച്ചയായി വിജയിച്ചതിന്‍റെ ആത്മവിശ്വാസവുമായാണ് കോൽക്കത്ത ഇന്ന് മൈതാനത്തിറങ്ങുന്നത്. സ്വന്തം തട്ടകത്തിൽ വിജയവഴിയിൽ തിരിച്ചെത്താനാകും ഡൽഹിയുടെ ശ്രമം.

ബാറ്റിങ്ങിലെ സ്ഥിരതയില്ലായ്മയാണ് ഡൽഹിയുടെ പ്രധാന പ്രശ്നം. ബാറ്റർമാർ മികവു കാണിച്ചാൽ മാത്രമേ ടീമിന് മുന്നേറാനാവൂ. ബൗളിങ്ങിനെ തുണയ്ക്കുന്ന ഡൽഹി സ്റ്റേഡിയത്തിൽ അക്സറും കുൽദീപും സ്റ്റാർക്കുമടങ്ങുന്നവർ തിളങ്ങിയാൽ ഡൽഹിയെ പിടിച്ചുകെട്ടാനാവില്ല.

ബൗളിംഗ് കരുത്തിലാണ് കോൽക്കത്തയുടെ മുന്നേറ്റം. വൻ തോൽവികളുടെ ആദ്യ പകുതിക്ക് ശേഷം രാജസ്ഥാനെ വീഴ്ത്തിയ കോൽക്കത്ത പിന്നാലെ ലക്നോവിനേയും ഹൈദരാബാദിനേയും വീഴ്ത്തിയിരുന്നു.

 

Tags : ipl Kolkata Knight Riders Delhi Capitals

Recent News

Corehub Up