ലക്നോ: വാനിന്ദു ഹസരംഗയ്ക്ക് പകരം ദക്ഷിണാഫ്രിക്കയുടെ ജോര്‍ജ് ലിന്‍ഡിനെ ടീമിലെത്തിച്ച് ലക്നോ സൂപ്പര്‍ ജയന്റ്സ്. ഐപിഎല്ലിലെ ഈ സീസണിൽ ഹസരംഗ കളിക്കില്ലെന്നും പകരം ജോര്‍ജ് ലിന്‍ഡിനെ ടീമിലെടുത്തെന്നും എല്‍എസ്ജി സ്ഥിരീകരിച്ചു.
ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ എന്‍ഒസി സര്‍ട്ടിഫിക്കറ്റ് കിട്ടാത്തതാണ് ഹസരംഗയ്ക്കു തിരിച്ചടിയായത്. പരിക്ക് ഭേദമായ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹസരംഗ ശ്രീലങ്കൻ ബോർഡിനു മുന്നിൽ ഹാജരാക്കിയിരുന്നില്ല. ലെഗ് സ്പിന്‍ ഓള് റൗണ്ടറാണ് ജോര്‍ജ് ലിന്‍ഡ്.
ഇടം കൈയന്‍ ബാറ്ററായ താരത്തെ ഒരു കോടി രൂപയ്ക്കാണ് എല്‍എസ്ജി സ്വന്തമാക്കിയത്. ഇതാദ്യമായാണ് ലിന്‍ഡ് ഐപിഎല്‍ കളിക്കാനെത്തുന്നത്. വിവിധ ഫ്രാഞ്ചൈസി ലീഗുകളിലായി കളിച്ചിട്ടുള്ള താരത്തിനു 250ലേറെ മത്സരങ്ങള്‍ കളിച്ച് പരിചയമുണ്ട്.
എസ്എടി 20യില്‍ എംഐ കേപ്ടൗണിന്റെയും അമേരിക്കയിലെ മേജര്‍ ലീഗ് ക്രിക്കറ്റില്‍ എംഐ ന്യൂയോര്‍ക്കിന്റെയും താരമാണ് ജോര്‍ജ് ലിന്‍ഡ്. പ്രോട്ടീസിനായി 37 ടി20 മത്സരങ്ങളും മൂന്ന് ടെസ്റ്റും നാല് ഏകദിനങ്ങളും ലിന്‍ഡ് കളിച്ചിട്ടുണ്ട്.
Tags : ipl georgelinde wanindu hasaranga lucknow super giants