x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോര്‍ച്ചുഗലിന്‍റെ നോക്കൗട്ട് സാധ്യത

യുഎസില്‍നിന്ന് ജി. രവീന്ദ്രന്‍ നായര്‍ (ഗോളി രവി)
Published: June 25, 2026 12:38 AM IST | Updated: June 25, 2026 12:38 AM IST

സമനില പ്രതിസന്ധി തരണം ചെയ്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ ടീം വിജയ തീരത്ത്. ഫിഫ 2026 ലോകകപ്പ് ഗ്രൂപ്പ് കെയില്‍ ഏകപക്ഷീയ മത്സരത്തില്‍ പോര്‍ച്ചുഗല്‍ 5-0ന് ഉസ്ബക്കിസ്ഥാനെ തകര്‍ത്തു. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വകയായിരുന്നു രണ്ട് ഗോള്‍. രണ്ട് ക്ലിനിക്കല്‍ ഫിനിഷിംഗിലൂടെയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വലകുലുക്കിയത് എന്നതാണ് ശ്രദ്ധേയം.

ജൊവാവൊ കാന്‍സെലോ വലതുവശത്തുനിന്നു നല്‍കിയ പാസില്‍ കോപ്പി ബുക്ക് ശൈലിയിലായിരുന്നു റൊണാള്‍ഡോയുടെ ഫിനിഷിംഗ്. 39-ാം മിനിറ്റിലായിരുന്നു സിആര്‍7ന്‍റെ ഏറ്റവും മനോഹര ഗോള്‍. ബ്രൂണൊ ഫെര്‍ണാണ്ടസിന്‍റെ അസിസ്റ്റിലായിരുന്നു ഗോള്‍ പിറന്നത്. എന്നാല്‍, 17-ാം മിനിറ്റില്‍ ലെഫ്റ്റ് ബാക്ക് താരം നൂനൊ മെന്‍ഡസ് നേടിയ ഫ്രീകിക്ക് ഗോളാണ് പോര്‍ച്ചുഗലിന്‍റെ ടീം ഗോളെന്ന ബഹുമതിക്ക് അര്‍ഹം.

ബോക്‌സിനുള്ളില്‍വച്ച് പോര്‍ച്ചുഗലിനു ഫ്രീകിക്ക്. കിക്ക് എടുക്കാനായി പന്തിന്‍റെ ഇരുസൈഡിലുമായി തയാറായത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മെന്‍ഡസും. റൊണാള്‍ഡോ ഫ്രീകിക്ക് എടുക്കുമെന്ന കണക്കുകൂട്ടലില്‍ ഉസ്ബക്കിസ്ഥാന്‍ ഡിഫെന്‍സ് വാള്‍ തീര്‍ത്തു. എന്നാല്‍, കിക്കെടുത്തത് മെന്‍ഡസ്. മെന്‍ഡസിന്‍റെ ഷോട്ട് കൃത്യമായി വലയില്‍. ടീം പ്ലാനിംഗിന്‍റെ വിജയം.

രണ്ടാം പകുതിയില്‍ ഒരു സെല്‍ഫ് ഗോള്‍ കൂടിയായതോടെ ഉസ്ബക്കിസ്ഥാന് 4-0നു പിന്നില്‍. 87-ാം മിനിറ്റില്‍ റാഫേല്‍ ലിയാവോയുടെ പവര്‍ഫുള്‍ ഷോട്ട് വലയില്‍. 41-ാം വയസിന്‍റെ പ്രശ്‌നങ്ങള്‍ റൊണാള്‍ഡോയുടെ കളിയില്‍ വ്യക്തം. പഴയ സ്പീഡും റിഫ്ളക്സസും ഇപ്പോള്‍ ഇല്ല. സ്വാഭാവികം മാത്രം. മത്സരത്തില്‍ റൊണാള്‍ഡോയ്ക്ക് ചുരുങ്ങിയത് രണ്ട് ഗോള്‍കൂടി നേടാമായിരുന്നു. എന്നാല്‍, സാധിച്ചില്ല.

റൗണ്ട് ഓഫ് 32 പോര്‍ച്ചുഗല്‍ ഉറപ്പാക്കിയെന്നു പറയാറായിട്ടില്ലെന്നതും ശ്രദ്ധേയം. രണ്ടു മത്സരങ്ങളില്‍നിന്ന് നാല് പോയിന്‍റാണ് പോര്‍ച്ചുഗലിന്. ആറ് പോയിന്‍റുള്ള കൊളംബിയയാണ് ഗ്രൂപ്പിന്‍റെ തലപ്പത്ത്. കൊളംബിയയ്ക്ക് എതിരേയാണ് പോര്‍ച്ചുഗലിന്‍റെ അവസാന മത്സരം. കൊളംബിയയ്ക്ക് എതിരേ ജയിച്ചാല്‍ പോര്‍ച്ചുഗലിനു ഗ്രൂപ്പ് ചാമ്പ്യന്മാരായി റൗണ്ട് ഓഫ് 32ല്‍ പ്രവേശിക്കാം. പോര്‍ച്ചുഗലിനൊപ്പം രണ്ടാം സ്ഥാനക്കാരായി കൊളംബിയയും നോക്കൗട്ടിലെത്തും.

സമനിലയാണെങ്കില്‍ കൊളംബിയ ഒന്നാമതും പോര്‍ച്ചുഗല്‍ രണ്ടാമതുമായി നോക്കൗട്ട് ഉറപ്പിക്കും. അതേസമയം, പോര്‍ച്ചുഗല്‍ പരാജയപ്പെട്ടാല്‍ കാര്യങ്ങള്‍ കുഴയും. അത്തരമൊരു സാഹചര്യത്തില്‍ കോംഗോ വന്‍മാര്‍ജിനില്‍ ഉസ്ബക്കിസ്ഥാനെ കീഴടക്കിയാല്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാം. മികച്ച മൂന്നാം സ്ഥാനക്കാരില്‍ ഉള്‍പ്പെട്ടുമാത്രമേ പിന്നീട് പോര്‍ച്ചുഗലിനു റൗണ്ട് ഓഫ് 32ല്‍ പ്രവേശിക്കാന്‍ സാധിക്കൂ.

Tags : Portugal knockout chances

Recent News

Corehub Up