Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഒലിവുമലയും ഓശാനയും
സുവിശേഷങ്ങളിലെ വിവരണമനുസരിച്ച് ഈശോ ഗലീലിയിൽ നിന്നു ജെറീക്കോ വഴി ബഥാനിയായിൽ എത്തി, ഒലിവുമലയിലൂടെയാണ് ജെറൂസലെമിലേക്ക് പ്രവേശിച്ചത്. ഈ പാരന്പര്യത്തിൽ അധിഷ്ഠിതമായിട്ടാണ് ഇന്നും വിശ്വാസിസമൂഹം ഓശാനത്തിരുനാളിൽ സൈത്തിൻകൊന്പുകളേന്തി ഒലിവുമലയിൽ നിന്ന് ജറുസലേമിലേക്ക് പ്രദക്ഷിണം നടത്തുന്നത്.
ജറൂസലെം പട്ടണത്തിന്റെ കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന സാമാന്യം വലിയ കുന്നാണ് ഒലിവുമല. ബിസി 520-ാമാണ്ടിലെ സഖറിയ ദീർഘദർശിയുടെ സാക്ഷ്യം ഒലിവുമലയുടെ ഭൂമിശാസ്ത്രപരമായ വിവരണം നൽകുന്നതാണ്. "ജറൂസലെമിനു കിഴക്കുള്ള ഒലിവുമലയിൽ അന്ന് അവിടന്ന് നിലയുറപ്പിക്കും. ഒലിവുമല കിഴക്കുപടിഞ്ഞാറായി നടുവേ പിളർന്ന്, നടുക്ക് ഒരു വലിയ താഴ്വര ഉണ്ടാകും. മലയുടെ ഒരു പകുതി വടക്കോട്ടും മറ്റേ പകുതി തെക്കോട്ടും നീങ്ങും' (സഖറിയ 14:4).
മൂന്നു വലിയ കുന്നുകളുടെ സംഗമമാണ് ഒലിവുമല. തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന മൗണ്ട് സ്കോപ്പൂസ് അഥവാ നിരീക്ഷണമല, മധ്യഭാഗത്തുള്ള ഒലിവുമല അല്ലെങ്കിൽ സ്വർഗാരോഹണമല, വടക്കുഭാഗത്തു സ്ഥിതിചെയ്യുന്ന മൗണ്ട് ഓഫ് കറപ്ഷൻ അല്ലെങ്കിൽ നാശഗിരി. യൂദാ മരുഭൂമിയെയും ജറൂസലെമിനെയും വേർതിരിക്കുന്ന പട്ടണത്തിനു കിഴക്കുള്ള ഗിരിശൃംഗമാണ് ഒലിവുമല.
തെക്കുഭാഗത്തുള്ള ഷുവാഫത്ത് നിന്നാരംഭിച്ച് വടക്കുഭാഗത്തുള്ള കെദ്രോൻ താഴ്വരയിലേക്ക് (ജോസഫാത്ത് താഴ്വര) എത്തിച്ചേരുന്ന ഒലിവുമലയ്ക്ക് മൂന്നര കിലോമീറ്റർ നീളവും രണ്ടു കിലോമീറ്റർ വീതിയുമുണ്ട്. ഒലിവുമലയുടെ മധ്യഭാഗം ബഥനി അല്ലെങ്കിൽ അൽ അസറിയ എന്ന പ്രദേശത്തേക്കും വ്യാപിച്ചുകിടക്കുന്നു.
ജറൂസലെമിന്റെ ഒരു മതിലായിട്ടാണ് മൂന്നു ശൃഗങ്ങളുള്ള ഒലിവുമല സ്ഥിതി ചെയ്യുന്നത്. ഈ മൂന്നു മലകളെ മൂന്നു പ്രകാശങ്ങളായി യഹൂദ പണ്ഡിതന്മാർ വിശേഷിപ്പിക്കുന്നു. അതിപുരാതനമായ ജെറീക്കോ-ജറൂസലെം പാത കടന്നുപോകുന്നത് ഒലിവുമലയുടെ കിഴക്കുഭാഗത്തുകൂടിയാണ്. ജെറീക്കോയിൽനിന്നു വരുന്നവർക്ക് ഒലിവുമലയുടെ താഴ്വാരത്തുള്ള ബഥനിയാവഴി ഒലിവുമലയിലൂടെ വന്ന് ജറൂസലെമിൽ എത്തിച്ചേരാൻ എളുപ്പമായിരുന്നു. എന്നാൽ ഇന്ന് ഈ പ്രദേശം ഇസ്രയേൽ-പലസ്തീൻ തർക്കഭൂമിയാകയാൽ ഇതിലെയുള്ള യാത്ര അസാധ്യമാണ്.
ജറൂസലെം പട്ടണത്തെ ചുറ്റുന്ന കെദ്രോൻ താഴ്വരയും അതിന്റെ തുടർച്ചയായ ഹിന്നോം താഴ്വരയും ജെറൂസലെമിനെയും ഒലിവുമലയെയും രണ്ടു വ്യത്യസ്ത മലകളായി നിർത്തുന്നു.
സുവിശേഷങ്ങളിലെ വിവരണമനുസരിച്ച് ഈശോ ഗലീലിയിൽ നിന്നു ജെറീക്കോ വഴി ബഥാനിയായിൽ എത്തി, ഒലിവുമലയിലൂടെയാണ് ജറൂസലെമിലേക്ക് പ്രവേശിച്ചത്. ഈ പാരന്പര്യത്തിൽ അധിഷ്ഠിതമായിട്ടാണ് ഇന്നും വിശ്വാസിസമൂഹം ഓശാനത്തിരുനാളിൽ സൈത്തിൻകൊന്പുകളേന്തി ഒലിവുമലയിൽ നിന്ന് ജറൂസലെമിലേക്ക് പ്രദക്ഷിണം നടത്തുന്നത്.
സൈത്ത് അഥവാ ഒലിവ് ചില്ലകൾ ഏന്തി മഹത്വത്തിന്റെ രാജാവിനെ എതിരേൽക്കുന്ന തിരുനാൾ പഴയനിയമ കാലം മുതലേ ഉള്ളതാണ്. ബിസി 587 മുതൽ 537 വരെ ബാബിലോണിൽ പ്രവാസികളായിരുന്ന യഹൂജ ജനതയെ പേർഷ്യൻ രാജാവായ സൈറസ് തങ്ങളുടെ ദേശമായ ജറൂസലെമിലേക്ക് തിരിച്ചയച്ചു. ദേവാലയം പുനർനിർമിച്ചു കഴിഞ്ഞപ്പോൾ ഇസ്രായേൽ ജനം എസ്രായുടെ നേതൃത്വത്തിൽ സുക്കോത്ത് (കൂടാരത്തിരുനാൾ) ആഘോഷിച്ചു. ഈ തിരുനാളിൽ അവർ മരച്ചില്ലകളേന്തി അവരുടെ രക്ഷകനായ ദൈവത്തെ ആരാധിച്ചു (നെഹ 8:14-15).
എഡി 382-420 വർഷങ്ങളിൽ പലസ്തീനായിൽ ജീവിച്ചിരുന്ന വിശുദ്ധ ജെറോം ഒലിവുമലയും ജറൂസലെം മലയും തമ്മിലുള്ള ബന്ധം വിവരിക്കുന്നുണ്ട്. വിശുദ്ധവാരത്തിൽ ആരാധനകൾ നടത്തിയിരുന്നത് ഒലിവുമലയിൽ വച്ചായിരുന്നു. ജെറോമിന്റെ ശിഷ്യയായിരുന്ന പൗളാ ഒലിവുമലയിലൂടെ കടന്ന് ബഥാനിയായിൽ സ്ഥിതിചെയ്യുന്ന ലാസറിന്റെ കബറിടവും മർത്തായുടെയും മറിയത്തിന്റെയും ഭവനവും സന്ദർശിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.
നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന എജേറിയ എന്ന തീർഥാടക ജറൂസലെമിലെ ഓശാനഞായറാഴ്ചത്തെ ഘോഷയാത്ര വിവരിക്കുന്നുണ്ട്. ആർച്ച്ഡീക്കൻ ജനങ്ങളോടായി പറയുന്നു, "ഏഴാം മണിക്കൂറിൽ നമുക്കെല്ലാവർക്കും ഒലിവുമലയിൽ സ്ഥിതിചെയ്യുന്ന എലെയോനാ പള്ളിയിലേക്കു പോകാം. ഒന്‍പതാം മണിക്കൂറിൽ എല്ലാവരും ഒലിവിൻ ചില്ലകൾ വഹിച്ചുകൊണ്ട് ഒലിവുമലയിൽ എത്തുന്നു. പത്താം മണിക്കൂർ വരെയും അവിടെ പ്രാർഥിച്ച് ഒരുങ്ങുന്നു.
അതിനുശേഷം കർത്താവിന്റെ സ്വർഗാരോഹണ പള്ളിയിൽ എത്തുന്നു. പതിനൊന്നാം മണിക്കൂറിൽ ഒലിവിൻ ചില്ലകൾ വഹിച്ചിരുന്ന കുട്ടികളും ജനങ്ങളും "കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗൃഹീതനാകുന്നു' എന്നു പാടിക്കൊണ്ട് മെത്രാനൊപ്പം മലമുകളിൽനിന്ന് ഇറങ്ങിവരുന്നു. ഏറെ രാത്രിയോടെ കർത്താവിന്റെ ഉത്ഥാനത്തിന്റെ ദേവാലയത്തിൽ എത്തിച്ചേരുന്നു' .
ബഥാനിയ - ബേത്ഫാഗേ
പലസ്തീൻ അധിനിവേശ പ്രദേശത്തു സ്ഥിതിചെയ്യുന്ന ബഥാനിയ ഒലിവുമലയുടെ കിഴക്കൻ താഴ്വാരമാണെങ്കിലും ഇസ്രയേൽ-പലസ്തീൻ മതിൽ നിലനിൽക്കുന്നതിനാൽ ബഥാനിയ പലസ്തീനിലാണെന്നു പറയാം. അനനിയായുടെ ഭവനം എന്നാണ് ബഥാനി എന്ന വാക്കിന്റെ അർഥം. അറബ് ഭാഷയിൽ അൽ-അസറിയ. ജെറീക്കോയിൽനിന്ന് ഈശോ ബഥാനിയായിൽ എത്തിയതും ലാസറിന്റെ ഉയിർപ്പും (യോഹ 11:20-27) ഓശാന ഞായറാഴ്ചയ്ക്കു തൊട്ടുമുന്‍പായതിനാൽ ബഥാനിയ എന്ന സ്ഥലം ഈശോയുടെ ജറൂസലെം യാത്രയുടെ പ്രാരംഭ ബിന്ദുവായി മാറി.
ഇന്നും ബഥാനിയായിലുള്ളവർ ലാസറിന്റെ ശനി എന്ന പേരിൽ ഓശാന ഞായറാഴ്ചയ്ക്കു തൊട്ടുമുന്‍പുള്ള ദിവസം ആഘോഷിക്കുന്നുണ്ട്. ഈ ആഘോഷം പൗരസ്ത്യ സുറിയാനി സഭയിൽ കുരുത്തോല ഞായറിന്റെ തലേ വെള്ളിയായി അനുസ്മരിക്കുന്നു. ഇവിടെനിന്നു മതിലിനപ്പുറമുള്ള ബേത്ഫാഗേ എന്ന സ്ഥലത്താണ് ഇന്നു നടക്കുന്ന കുരുത്തോല പ്രദക്ഷിണത്തിന്റെ ആരംഭം.
ബേത്ഫാഗേ
ഒലിവുമലയുടെ കിഴക്കൻ താഴ്്വരത്തായി നാലാം നൂറ്റാണ്ടു മുതൽ നിലനിന്നിരുന്ന ഒരു ദേവാലയത്തിലാണ് ഓശാനയുടെ കർമങ്ങൾ ആരംഭിക്കുക. ബേത്ഫാഗേ എന്ന വാക്കിന് പാകമാകാത്ത അത്തിപ്പഴങ്ങളുടെ ഭവനം എന്ന അർഥമുണ്ട്. ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ക്രൈസ്തവ സമൂഹവും വിശുദ്ധനാട് സന്ദർശനത്തിനു വരുന്ന വിശ്വാസികളും ഇവിടെ ഓശാന ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ഒത്തുചേരുന്നു. വിവിധ കത്തോലിക്കാ ഗ്രൂപ്പുകള്‍ ബാൻഡ്മേളങ്ങളുടെ അകന്പടിയോടെ വിശുദ്ധനാട് സംരക്ഷണത്തിനായി നിയോഗിക്കപ്പെട്ടവർ അവരുടെ ഒൗദ്യോഗിക വേഷവിധാനങ്ങൾ അണിഞ്ഞുകൊണ്ട് ആഘോഷമായി നഗരപ്രവേശനത്തിന് എത്തുന്നു.
കർതൃപ്രാർഥനയുടെ ദേവാലയം
ഓശാനയുടെ പ്രദക്ഷിണം ബേത്ഫാഗേയിൽനിന്ന് ആരംഭിച്ച് കർതൃപ്രാർഥനയുടെ ദേവാലയത്തിന്റെ മുന്‍പിലൂടെ കടന്നുപോകുന്നു. അറബി ഭാഷയിൽ ഈ പ്രദശത്തെ അബുടോർ എന്നു വിളിക്കുന്നു. രണ്ടു പ്രധാനപ്പെട്ട ദേവാലയസമുച്ചയങ്ങളുടെ മുന്പിലൂടെയാണ് പ്രദക്ഷിണം കടന്നുപോകുന്നത്. ഒന്ന് കർത്താവിന്റെ സ്വർഗാരോഹണ ദേവാലയം, രണ്ട് കർതൃപ്രാർഥനയുടെ ദേവാലയം. ഈശോ ശിഷ്യന്മാരെ കർതൃപ്രാർഥന പഠിപ്പിച്ചത് ഇവിടെവെച്ചാണ് എന്നാണ് വിശ്വാസം. ഫ്രഞ്ച് കർമലീത്ത സന്യാസികൾ 1875 മുതൽ ഈ പള്ളിയുടെ സൂക്ഷിപ്പുകാരാണ്. ഹെലേന രാജ്ഞി ഇവിടെ നാലാം നൂറ്റാണ്ടിൽ ഒരു ബസലിക്ക പണിതിരുന്നു.
ഈ ദേവാലയത്തിനു സമീപത്തായി നമ്മുടെ കർത്താവ് സ്വർഗത്തിലേക്ക് ആരോഹണം ചെയ്ത ദേവാലയം സ്ഥിതിചെയ്യുന്നു. മൂന്നാം നൂറ്റാണ്ടിന്റെ ആദ്യദശകം മുതൽ ഈ സ്ഥലത്തെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട്. അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ജെറോണ്‍സ് തന്റെ യാത്രാവിവരണക്കുറിപ്പിലും ഈ സ്ഥലത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. "കർത്താവ് തന്റെ പാദങ്ങൾ ഉറപ്പിച്ച സ്ഥലമാണ് സ്വർഗാരോഹണ മല".
ഒലിവുമലയുടെ പടിഞ്ഞാറൻ ചെരിവിലൂടെ കിദ്രോൻ താഴ്വരത്തേക്കാണ് പ്രദക്ഷിണം മുന്‍പോട്ടുപോകുന്നത്. ഈ താഴ്വാരം ശവക്കല്ലറകൾകൊണ്ടു നിറഞ്ഞതാണ്. പഴയനിയമ പ്രവാചകന്മാരായ ഹഗ്ഗായി, സഖറിയ, മലാക്കി എന്നിവരുടെയും ദാവീദിന്റെ പുത്രനായ അബ്സലോമിന്റെയും കല്ലറകൾ ഇവിടെയാണ്. ഇവിടെ കല്ലറകൾ ഉണ്ടാകാനുള്ള പ്രധാന കാരണം കെദ്രോൻ തോടിനക്കരെ കാണുന്ന ജറൂസലെം മലയാണ്. ഇവിടെയാണ് ജറൂസലെം ദേവാലയം. നഗരഭിത്തിയിലുള്ള രണ്ടു വാതിലുകൾ ഒലിവുമലയിൽനിന്നു കാണാം.
ഈ വാതിലുകൾ കാരുണ്യത്തിന്റെ വാതിൽ എന്നും അനുതാപത്തിന്റെ വാതിൽ എന്നും അറിയപ്പെടുന്നു. ദൈവമായ കർത്താവിന്റെ ആഗമനം ഈ വാതിലിലൂടെ ആണെന്നു വിശ്വസിക്കുന്ന യഹൂദർ ആദ്യകാലം മുതലേ അവരുടെ കബറിടങ്ങൾ ഈ വാതിലിനു മുന്പിൽ അടക്കം ചെയ്തുതുടങ്ങി. അതുകൊണ്ടാണ് ഒലിവുമല ശവക്കല്ലറകൾക്കൊണ്ട് നിബിഡമായിരിക്കുന്നത്.
ജറൂസലെമിനെ നോക്കി നമ്മുടെ കർത്താവ് കരഞ്ഞതിന്റെ (ലൂക്കാ 19:41-44; 13:34-35) ഓർമ ഉണർത്തുന്ന ദേവാലയത്തിനു സമീപമാണ് ഓശാനയുടെ പ്രദക്ഷിണം നീങ്ങുന്നത്. ഒലിവുമലയിൽനിന്നും ജറൂസലെമിലേക്കുള്ള വിശാലമായ പാത വരുന്നതിനു മുന്‍പ് ഈ ദേവാലയത്തിന്റെ അരികിലൂടെ ഗെത്സമെൻ തോട്ടത്തിലേക്കുള്ള നടപ്പാത ഉണ്ടായിരുന്നു. ഇതിലൂടെയാണ് ആദിമ കാലങ്ങളിലുള്ള ഓശാനയുടെ പ്രദക്ഷിണം കടന്നുപോയത് എന്ന് ചരിത്രകാരൻമാർ സാക്ഷിക്കുന്നു.
ഒലിവുമലയുടെ ഈ ഇറക്കത്തിന് അഭിഷേകമല എന്ന പേരുണ്ട്. ഗത്സമെൻ തോട്ടം ഉൾപ്പെടുന്ന പ്രദേശമാകയാൽ അഭിഷേകമല എന്ന പ്രയോഗം രണ്ട് അർഥത്തിൽ മനസിലാക്കാം. അഭിഷേകമലയുടെ ഹെബ്രായ നാമം ഹർ ഹമ്ശിഹ എന്നാണ്. അതായത് മിശിഹായുടെ മല. ഗത്സമെൻ എന്ന വാക്കിന്റെ അർഥം എണ്ണച്ചക്ക് എന്നാണല്ലോ.
ഇവിടെനിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന ഒലിവെണ്ണ അഭിഷേകത്തിനായി ഉപയോഗിക്കുന്നുണ്ടുതാനും. അഭിഷേകമലയിലൂടെ കടന്നുവരുന്ന ഓശാനയുടെ പ്രദക്ഷിണം ഗത്സമെൻ ദേവാലയത്തിനു സമീപത്തുകൂടെ കടന്നുപോകുന്നു.
ഗത്സെമനി
കെദ്രോൻ താഴ്വാരം അഥവാ ജോസഫാത്ത് താഴ്് വാരത്താണ് ഗത്സമനി. ഒലിവുമലയുടെ താഴ്വാരവുമാണത്. ഗത്സെമനി മിശിഹായുടെ തീവ്രപ്രാർഥനയുടെ ഇടമായിട്ടാണല്ലോ സുവിശേഷങ്ങൾ അവതരിപ്പിക്കുന്നത്. ക്രൈസ്തവപാരന്പര്യങ്ങളുടെ തുടക്കംമുതൽ ഈ സ്ഥലം പൂജ്യമായി കരുതിയിരുന്നു.
ഗത്സെമൻ തോട്ടത്തിന്റെ തൊട്ടുമുകളിലായി ജറൂസലെമിലേക്കുള്ള വഴിയിൽ ആദ്യ രക്തസാക്ഷിയായ വിശുദ്ധ എസ്താപ്പാനോസിന്റെ ഓർമ പുതുക്കുന്ന ദേവാലയത്തിലൂടെയാണ് പ്രദക്ഷിണം മുന്പോട്ട് പോകുന്നത്.
എസ്തപ്പാനോസിന്റെ കവാടം
ഗത്സെമനിൽനിന്നു വിശുദ്ധ എസ്തപ്പാനോസിന്റെ കവാടം വഴി ജറൂസലെം പട്ടണത്തിലേക്കാണ് ഓശാനത്തിരുനാളിലെ പ്രദക്ഷിണം പ്രവേശിക്കുന്നത്. ജെറൂസലെം നഗരഭിത്തിയിൽ കിഴക്കോട്ടു തുറന്നിരിക്കുന്ന ഏക വാതിലാണ് ഇത്. ഈ നഗരകവാടം ബാബ് സിറ്റി മറിയം എന്ന് അറബി ഭാഷയിൽ അറിയപ്പെടുന്നു. പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനസ്ഥലം ഈ വാതിലിന് അടുത്തായതിനാൽ ആണിത്.
ജറൂസലെം ദേവാലയ സമുച്ചയത്തിലേക്കുള്ള പ്രധാന കവാടമായിരുന്നു ഇത്. അതിനാലാകണം ആദിമനൂറ്റാണ്ടു മുതൽ ഓശാനയുടെ പ്രദക്ഷിണം ഈ കവാടത്തിലൂടെ നമ്മുടെ കർത്താവിന്റെ ഉത്ഥാന ദേവാലയത്തിലേക്കു പ്രവേശിച്ചത്. ഈ കവാടത്തോട് അനുബന്ധിച്ചാണ് ബെത്സ്ഥാ കുളവും അതിനോടു ചേർന്നുള്ള അഞ്ചു മണ്ഡപങ്ങളും (യോഹ 5:1-18). ജറൂസലെം ദേവാലയത്തിലേക്ക് വെള്ളം നൽകുന്നതിനുള്ള കുളമായിരുന്ന അത്. ബി.സി മൂന്നാം നൂറ്റാണ്ടിൽ പ്രധാന പുരോഹിതൻ ശിമയോൻ രണ്ടാമന്റെ കാലത്താണ് ഈ കുളം നിർമിച്ചതെന്ന് പണ്ഡിതർ അഭിപ്രായപ്പെടുന്നു. ക്രിസ്ത്വാബ്ദം ഒന്നാം നൂറ്റാണ്ടുമുതൽ ഈ സ്ഥലത്തെക്കുറിച്ചുള്ള ഇടമുറിയാത്ത പാരന്പര്യമുണ്ട്.
ഇന്നും മറിയത്തിന്റെ ജന്മസ്ഥലത്ത് ഒരു ദേവാലയവും അതിനോടനുബന്ധിച്ച് ഗ്രോട്ടോയും സ്ഥിതിചെയ്യുന്നുണ്ട്. ഓശാനയുടെ പ്രദക്ഷിണത്തിന്റെ സമാപനം ഇവിടെയാണ് നടത്തപ്പെടുന്നത്. ജറൂസലെമിലെ ലത്തീൻ പാത്രിയർക്കീസിന്റെ സന്ദേശത്തോടെ ആഘോഷങ്ങൾക്കു സമാപനമായി. ക്രൈസ്തവവിശ്വാസപ്രകാരം ഈശോയുടെ ജീവിതാന്ത്യവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലൂടെ ഈ സംഭവങ്ങൾ ധ്യാനിച്ചുകൊണ്ട് സാർവത്രികസാഹോദര്യത്തിന്റെ കൊടിയും വഹിച്ചുകൊണ്ട് ഒരു ഓശാന ഞായർകൂടി. രക്ഷകനെ ആവശ്യമുള്ള ജനത. അവർക്ക് ഒരേയൊരു പ്രാർഥനമാത്രം- ഹല്ലേലുയ്യ (ദൈവത്തിനു സ്തുതി), ഓശാന (ഇപ്പോൾ ഞങ്ങളെ രക്ഷിക്കണമേ).
റവ.ഡോ. സിറിയക്
വലിയകുന്നുംപുറം
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
ഘടികാരങ്ങൾ നിലച്ച സമയം
79 ദിവസം ഐസിയുവിൽ... അതിൽ 60 ദിവസവും വെന്റിലേറ്ററിൽ...45 ദിവസം തുടർച്ചയായ ഡയാലിസിസ്, അവയവങ്ങൾ 80 ശതമാനവും പ്ര
Latest News
കൂടിയാലോചനകള്‍ക്കുശേഷം ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരും: നിര്‍മലാ സീതാരാമന്
മുഖ്യമന്ത്രി കസവുകെട്ടിയ പേടിത്തൊണ്ടന്‍, മോദിയെ വിമര്‍ശിച്ചാല്‍ കേസെടുക്കും: സതീശന്
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുലിനെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ട്: ഇ.പി.ജയരാജന്
കണ്ണൂരിലെ കള്ളവോട്ട്: പോളിംഗ് ഓഫീസര്‍ക്കും ബിഎല്‍ഒയ്ക്കും സസ്പെന്ഷന്
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
Latest News
കൂടിയാലോചനകള്‍ക്കുശേഷം ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരും: നിര്‍മലാ സീതാരാമന്
മുഖ്യമന്ത്രി കസവുകെട്ടിയ പേടിത്തൊണ്ടന്‍, മോദിയെ വിമര്‍ശിച്ചാല്‍ കേസെടുക്കും: സതീശന്
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുലിനെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ട്: ഇ.പി.ജയരാജന്
കണ്ണൂരിലെ കള്ളവോട്ട്: പോളിംഗ് ഓഫീസര്‍ക്കും ബിഎല്‍ഒയ്ക്കും സസ്പെന്ഷന്
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top