Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഞാൻ ഗാന്ധിജിയെ കണ്ടു, ഘാതകനെയും
1948 ജനുവരി 30. വെള്ളിയാഴ്ച സായാഹ്നം. ഡല്‍ഹിലെ ബിര്ളാമന്ദിരത്തിനുള്ളില് മഹാത്മജിയുടെ ഭൗതികശരീരം വെള്ളപുതപ്പിച്ചു കിടത്തിയിരിക്കുന്നു. ഭാരതം മാത്രമല്ല ലോകം തന്നെ വിറങ്ങലിച്ചുപോയ രാത്രി. മഹാത്മാവിന്റെ ഭൗതികശരീരം ഒരു നോക്കുകാണാന്‍ ജനം സമുദ്രം പോലെ ബിര്ളാമന്ദിരത്തിലേക്ക് ഒഴുകുകയായിരുന്നു. അനുയായികളുടെ പ്രാര്ഥനാമന്ത്രങ്ങള്ക്കു മേലേ ഉയര്‍ന്നുകേട്ടത് ബാപ്പു എന്ന വാക്കും ഏങ്ങലടിയും. മൗണ്ട് ബാറ്റണ്‍ പ്രഭുവും പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും ആഭ്യന്തരമന്ത്രി സര്‍ദാര്‍ പട്ടേലും മാത്രമല്ല എണ്ണമറ്റ ദേശീയ നേതാക്കള്‍ അവിടെ കണ്ണീര്‍തൂകി ശിരസുനമിച്ചു നില്ക്കുന്നു.....
കോട്ടയം കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിനടുത്ത് തേടമുറിയില്‍ സരസ്വതിയമ്മയുടെ ഓര്‍മകള്‍ 71 വര്‍ഷം പിന്നിലേക്ക് പായുമ്പോഴും അതിനു തെല്ലും മങ്ങലില്ല.
ഡല്‍ഹിയിലെ ചരിത്രവീഥികളിലൂടെ മഹാത്മജിയുടെ ഭൗതികശരീരം പ്രത്യേകം മഞ്ചലില്‍ കിടത്തി പിറ്റേന്ന് യമുനാ നദിയുടെ തീരത്തെ രാജ്ഘട്ടിലേക്കുള്ള വിലാപയാത്രയില്‍ പത്തുലക്ഷത്തോളം പേര് പങ്കെടുത്തു. അരയ്ക്കു താഴെ കാല്പാദം വരെ കടുംചുവപ്പു റോസാ ദളങ്ങള്‍ ഏറെയുണ്ടായിരുന്നു.
അല്‍ബുക്കര്‍ക്ക് റോഡില്‍നിന്ന് ഉച്ചകഴിഞ്ഞ് 1.30നാണ് ചരിത്രത്തില്‍ ഇടംനേടിയ ആ വിലാപയാത്ര തുടങ്ങിയത്.
നിരത്തുകള്‍ നിറഞ്ഞും വഴികള്‍ മുറിഞ്ഞും നീങ്ങിയ കണ്ണീര്‍യാത്ര അഞ്ചു മണിയോടെയാണ് രാജ്ഘട്ടിലെ ചിത വരെയെത്തിയത്. പഞ്ചാബ് കേഡറിലെ 1934 ബാച്ച് പോലീസ് ഓഫീസര്‍ ബദ്രുദീന്‍ തയാബ്ജിയയുടെ ചുമതലയില്‍ 250 പേരടങ്ങുന്ന സൈനികരുടെ സംഘമാണ് ശവമഞ്ചം വലിച്ചു പോയത്.
തൊണ്ണൂറ്റിരണ്ടാം വയസില്‍ 71 വര്‍ഷം മുന്‍പു നടന്ന ആ സംഭവത്തിന്റെ സാക്ഷ്യം ആവര്‍ത്തിച്ച സരസ്വതിയമ്മയുടെ ഓര്‍മച്ചെപ്പില്‍ മഹാത്മജിയുടെ സദാ പുഞ്ചിരിക്കുന്ന മുഖവും ലോലമായ ശരീരവും മാത്രമല്ല ആ നിഷ്ഠുരപാതകം നടത്തിയ നഥൂറാം വിനായക് ഗോഡ്സെയുടെ ക്രൂരമുഖവും മായാതെയുണ്ട്.
ബിര്‍ളാ മന്ദിരത്തിലെ പ്രാര്‍ഥനാമണ്ഡപത്തിലേക്കുള്ള പടികള്‍ക്കു സമീപം മഹാത്മാഗാന്ധിയെ ദാരുണമായി വെടിവച്ചുകൊലപ്പെടുത്തിയ ഗോഡ്സെയെ അപ്പോള്‍തന്നെ ബന്ധിച്ച് ഡല്‍ഹിയിലെ തുഗ്ലക് റോഡ് പോലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്. ക്വാർട്ടേഴ്സിന് തൊട്ടടുത്തായിരുന്നു തുഗ്ലക് റോഡ് പോലീസ് സ്റ്റേഷൻ. വിളിച്ചാൽ കേൾക്കുന്ന ദൂരം. ഗാന്ധി ഘാതകനെ കൈയും കാലും ബന്ധിച്ച് സ്റ്റേഷനിൽ എത്തിച്ചു എന്നു കേട്ടറിഞ്ഞാണ് സ്റ്റേഷനിൽ പോയി നോക്കിയത്. അവിടെ നിർവികാരനായി നിന്ന യുവാവാണ് ഗാന്ധിജിയെ വെടിവച്ചു വീഴ്ത്തിയ നഥുറാം വിനായക് ഗോഡ്സെ എന്ന് തിരിച്ചറിഞ്ഞു. ഏറെനേരം നോക്കി നില്ക്കാനാവാതെ മടങ്ങുകയായിരുന്നു.
റോയല്‍ എയര്‍ഫോഴ്സില്‍ അക്കാലത്ത് സാര്ജന്റായിരുന്ന ഭര്‍ത്താവ് തലവടി പരിയാത്തുപറമ്പില് പി. കുട്ടന്‍പിള്ളയ്ക്കൊപ്പം ഡല്‍ഹിയില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തെ ജീവിതം സരസ്വതിയമ്മയ്ക്ക് ദീപ്തമായ ഗാന്ധിസ്മരണകളുടേതാണ്.
തുഗ്ലക് പോലീസ് സ്റ്റേഷന് റോഡിലെ 14ാം നമ്പര്‍ ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന അക്കാലത്ത് സരസ്വതിയമ്മയ്ക്ക് പ്രായം ഏറിയാല്‍ 21. ഭര്‍തൃമാതാവ് ഉമ്മിണിയമ്മയും ഒപ്പമുണ്ടായിരുന്നു. ക്വാര്‍ട്ടേഴ്സില്‍ നിന്നും നടന്നുപോകാനുള്ള ദൂരമേയുള്ളു ബിര്ളാമന്ദിരത്തിലേക്ക്. മഹാത്മജി ഡല്‍ഹിയിലുള്ളപ്പോള്‍ മുടങ്ങാതെ ബിര്‍ളാ മന്ദിരത്തില്‍ വൈകുന്നേരം അഞ്ചിന് പ്രാര്‍ഥനയും ഭജനയും പ്രഭാഷണവുമുണ്ടാകും. അതില്‍ പങ്കെടുക്കാനും ഗാന്ധിജിയെ അടുത്തു കണ്ടു പ്രഭാഷണം കേള്‍ക്കാനും പതിവായി സരസ്വതിയമ്മ ബിര്‍ളാമന്ദിരത്തില്‍ പോയിരുന്നു. ഡ്യൂട്ടിയില്ലാത്ത വേളകളില്‍ ഭര്‍ത്താവ് കുട്ടന്‍പിള്ളയും ഒപ്പമുണ്ടാകും.
സ്വാതന്ത്ര്യലബ്ധിക്കു പിന്നാലെ ഡല്‍ഹിയില്‍ വര്‍ഗീയ ലഹള കത്തിയെരിയുന്ന കാലമായിരുന്നല്ലോ അത്്. കൂട്ടക്കൊലകളുടെയും പൈശാചികതയുടെയും ഭയാനക കാഴ്ചകള്‍. നിരത്തുകളില്‍ നിറയുന്ന ചോരച്ചാലുകള്‍. പറഞ്ഞറിയിക്കാന്‍ പറ്റാത്ത വിധം വര്‍ഗീയ ലഹളകളില്‍ ഡല്‍ഹി കത്തിയമരുന്ന രാപകലുകള്‍... ഒക്കെ സരസ്വതിയമ്മ നേരില്‍ കണ്ടിട്ടുണ്ട്.
പട്ടാളക്കാരനായ ഭര്‍ത്താവ് കുട്ടന്‍പിള്ള ഡ്യൂട്ടി കഴിഞ്ഞു വരുമ്പോഴൊക്കെ ലഹളകളുടെ ഭയാനകമായ സംഭവങ്ങള്‍ നേരില്‍ പറയുകയും ചെയ്തിരുന്നു. ലഹള ഓരോ പ്രദേശത്തേക്കും പടര്ന്നുകയറുന്നതുകേട്ട് ഏറെ വേദനിച്ചിട്ടുണ്ട്. ഹിന്ദുമുസ്ലിം കൂട്ടക്കൊലകളും പലായനങ്ങളും ആവര്‍ത്തിച്ചുകൊണ്ടിരുന്ന ആ നാളുകളില്‍ സമാധാനത്തിനായി ബിര്‍ളാമന്ദിരത്തില്‍ മഹാത്മജി ഉപവാസം അനുഷ്ഠിക്കുക പതിവായിരുന്നു. ഉപവാസങ്ങളുടെ ഒരു സായാഹ്നത്തില്‍ സരസ്വതിയമ്മ മന്ദിരത്തിലെത്തുമ്പോള്‍ ഗാന്ധിജി ക്ഷീണിതനായി കണ്ണടച്ചുകിടക്കുകയാണ്. തൊട്ടടുത്ത് ബാപ്പുജിയുടെ ഊന്നുവടികള്‍ എന്നു വിശേഷിപ്പിച്ചിരുന്ന മനുബെനും ആഭയും പൗത്രി മനുഗാന്ധിയുമൊക്കെയുണ്ട്.
സരസ്വതിയമ്മയുടെ മൂത്ത മകന് മുരളീധരന് അന്നു കൈക്കുഞ്ഞാണ്. ഭജനകള്ക്കു നടുവിലൂടെ അടുത്തുചെന്ന് സരസ്വതിയമ്മ ഗാന്ധിജിയുടെ കാലില്‍ ഒന്നു സ്പര്‍ശിച്ചു. മഹാത്മജി കണ്ണുതുറന്നുനോക്കി. അപ്രതീക്ഷിതമായി ഒക്കത്തിരുന്ന കുഞ്ഞ് കരഞ്ഞു. ക്ഷീണിതനായ ഗാന്ധി കൈകള്‍ അല്പം ഉയര്‍ത്തി ആംഗ്യം കാണിച്ചു, കുട്ടിയെ കരയിക്കരുതെന്ന്.
കുഞ്ഞിനെ ഒക്കത്തുവച്ച് കരങ്ങള്‍ കൂപ്പി മടങ്ങി ഏറെ നാളുകള്‍ കഴിയും മുൻപായിരുന്നു ദാരുണമായ ആ സംഭവം.
1948 ജനുവരി 30 വൈകുന്നേരം 5.17.
നഥുറാം വിനായക് ഗോഡ്സെ ഒളിപ്പിച്ചുവച്ച ബെറെറ്റ റൈഫിളില്‍ നിന്നു മൂന്നു വെടിയുണ്ടകളുതിര്‍ത്തു മഹാത്മജിയെ വധിച്ചുവെന്ന ഭയാനകമായ ആ വിവരം വൈകുന്നേരത്തോടെ കേട്ടറിഞ്ഞതു സരസ്വതിയമ്മ ഓര്‍മിക്കുന്നു. കുഞ്ഞിനു സുഖമില്ലാതെ വന്നതിനാല്‍ ആ ദിവസം പ്രാര്‍ഥനയ്ക്ക് പോകാന്‍ സരസ്വതിയമ്മയ്ക്ക് സാധിച്ചിരുന്നില്ല. പോയിരുന്നെങ്കില്‍ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ ജീവിക്കുന്ന സാക്ഷിയാകുമായിരുന്നു സരസ്വതിയമ്മ.
മനുവും ആഭയും അവസാനനിമിഷത്തിലും ഒപ്പമുണ്ടായിരുന്നു. അഞ്ചിനാണ് പ്രാര്‍ഥനാ യോഗം നടക്കേണ്ടിയിരുന്നതെങ്കിലും സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ സംസാരിക്കാന്‍ വന്നതിനാല്‍ ഗാന്ധിജി മുറിയില്‍ നിന്നിറങ്ങാന്‍ പതിനഞ്ചു മിനിറ്റു വൈകി.
ഹേ രാം... ഹേ രാം എന്നു മന്ത്രിച്ചാണ് മഹാത്മാവ് വീണത്. ബിര്‍ളാ ഹൗസില്‍ പ്രാര്ഥനയ്ക്കെത്തിയവരുടെയും അനുയായികളുടെയും മധ്യത്തിലായിരുന്നു ആ രക്തസാക്ഷിത്വം. ഒരു വെടി അടിവയറ്റില്‍ കൊണ്ടു. ഒരു വെടി നെഞ്ചത്തും. ഗാന്ധിജി മലര്‍ന്നുവീണു. കണ്ണട തെറിച്ചുപോയിരുന്നു. മുറിവുകളില്‍നിന്ന് രക്തം പ്രവഹിച്ചുകൊണ്ടിരുന്നു. ആഭാ ഗാന്ധിയും മരുമകള്‍ മനുഗാന്ധിയും ഗാന്ധിജിയെ താങ്ങിയെടുത്തു. അനുയായികള്‍ ഉടന്‍ അദ്ദേഹത്തെ ബിര്‍ളാ മന്ദിരത്തിലേക്കെടുത്തു. ഗാന്ധിജിയെ കിടത്തിയിരുന്ന മുറി ഉടനെ അടച്ചു... ഗാന്ധിജിയുടെ സംഘത്തിലെ ഒരംഗം ഗാന്ധിജിയുടെ മുറിയില്‍നിന്ന് പുറത്തേക്ക് വന്നു പറഞ്ഞു ബാപ്പു അന്തരിച്ചു.
ഡല്‍ഹി ഉറങ്ങാത്ത രാത്രിയായിരുന്നു അത്. കരയാത്തവരും കണ്ണുനനയാത്തവരുമായി ആരുമുണ്ടായിരുന്നില്ല.
മഹാത്മജിയുടെ സഞ്ചയനച്ചടങ്ങില് ഭര്‍ത്താവ് കുട്ടന്‍പിള്ളയ്ക്ക് സുരക്ഷാഡ്യൂട്ടിയുണ്ടായിരുന്നു. സരസ്വതിയമ്മ അത് ഓര്‍ക്കാന്‍ വേറെയുമുണ്ടു കാരണം. അന്നേ ദിവസം മൂത്ത മകന് മുരളീധരന്റെ ഒന്നാം പിറന്നാളായിരുന്നു. അന്നുച്ചയ്ക്ക് ഭക്ഷണം തയാറാക്കി വച്ചെങ്കിലും ഭര്‍ത്താവ് ഉണ്ണാന്‍ വന്നില്ല. മഹാത്മജിയുടെ സഞ്ചയനം കഴിഞ്ഞു മടങ്ങിവന്നപ്പോള്‍ ഏറെ വൈകി. അങ്ങനെ മൂത്ത മകന്റെ ഒന്നാം പിറന്നാള്‍ ആഘോഷമില്ലാതെ കടന്നുപോയി. രണ്ടു വര്‍ഷമേ ഡല്‍ഹിയില്‍ കഴിഞ്ഞുള്ളുവെങ്കിലും മഹാത്മജിയെ ഏറെത്തവണ അടുത്തു കാണാനും അന്തിമചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാനും ലഭിച്ച ഭാഗ്യം സരസ്വതിയമ്മ അയവിറക്കാത്ത ദിനങ്ങള്‍ കുറവാണ്. ഗാന്ധിവധത്തിലെ പ്രതികളായ നഥുറാം ഗോഡ്സെ, നാരായണ്‍ ആപ്തെ എന്നിവരെ 1949 നവംബര്‍ 15നു തൂക്കിലേറ്റിയതും സരസ്വതിയമ്മ ഓര്‍മിക്കുന്നു.
മഹാത്മാഗാന്ധി വെടിയേറ്റു വീണ മണ്ണിലെ ചോരച്ചാലുകളും ഈ ഓര്‍മയില്‍ ചുവപ്പുമങ്ങാതെയുണ്ട്. രക്തം വാര്‍ന്നൊഴുകിയ ബിര്ളാമുറ്റത്തെ മണ്ണും അതിനടിയിലെ ഓരോ തരിയും കൈയില്‍ നുള്ളിയെടുത്തു കൊണ്ടുപോകാന്‍ ആരാധകരുടെ തിരക്കായിരുന്നുവത്രെ ആ ദിവസങ്ങളില്‍. രക്തസാക്ഷിത്വം വരിച്ച ആറടി മണ്ണു കാണാന്‍ തിക്കിത്തിരക്കി വന്നവരേറെയും ഓരോ നുള്ളു മണ്ണുമായാണ് മടങ്ങിയിരുന്നത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവിടം ചെറിയൊരു കുഴിയായി മാറിപോലും. ഭര്‍ത്താവ് കുട്ടന്‍പിള്ളയും ഒരു പിടി മണ്ണ് അന്ന് വീട്ടില്‍കൊണ്ടുവന്നു. അതില്‍ അല്പം അദ്ദേഹം നാട്ടിലുള്ള സഹോദരി സാവിത്രിയമ്മയ്ക്ക് അയച്ചുകൊടുത്തു. സ്കൂള്‍ വിദ്യാര്‍ഥിനിയായിരുന്ന സാവിത്രിയമ്മ ആ മണ്ണുമായി തലവടി സ്കൂളില്‍ എത്തിയപ്പോള്‍ തൊട്ടുവണങ്ങാന്‍ അധ്യാപകരുടെയും സഹപാഠികളുടെയും തിരക്കായിരുന്നു: സരസ്വതിയമ്മ ഓര്‍മിച്ചു.
13-ാം വയസില്‍ മഹാത്മജിയെ കുമാരനല്ലൂരില്‍ വച്ച് കാണാനിടയായതിന്റെയും ഓര്‍മയുണ്ട്. തിരുവിതാംകൂര്‍ മഹാരാജാവിന്റെ ക്ഷേത്രപ്രവേശന വിളംബരത്തെത്തുടര്‍ന്ന് എല്ലാ വിഭാഗം ഹൈന്ദവര്ക്കുമായി ആദ്യം തുറന്നുകൊടുത്ത കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തില്‍ 1937 ജനുവരി 19ന് മഹാത്മജി ദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു അത്. ദേവീവിഗ്രഹം കണ്ട് 15 മിനിറ്റോളം ഗാന്ധിജി നിര്‍ന്നിമേഷനായി നിന്നു. അതിനുശേഷം കൂപ്പുകൈ ഉയര്‍ത്തി വണങ്ങി.
ദര്‍ശനവേളയില്‍ മഹാത്മജി കണ്ണീരണിയുന്നത് കാണാമായിരുന്നു. നൂറുകണക്കിന് ദളിതരോടൊപ്പമാണ് ക്ഷേത്രനടയിലെത്തി ദേവീ ദര്‍ശനം നടത്തിയത്. ദേവസ്വം കൊട്ടാരത്തില്‍ വിശ്രമിച്ചശേഷമായിരുന്നു ക്ഷേത്രദര്‍ശനം. ദര്‍ശനം കഴിഞ്ഞ് നടന്ന പൊതുയോഗത്തില്‍ ഗാന്ധിജി എല്ലാ വിഭാഗം ഹിന്ദുക്കള്‍ക്കും ക്ഷേത്രപ്രവേശനം അനുവദിച്ചുകൊണ്ടുള്ള തിരുവിതാംകൂര്‍ മഹാരാജാവിന്റെ വിളംബരത്തെ പ്രകീര്‍ത്തിക്കുകയും ചെയ്തു.
ഗാന്ധിജി സ്വന്തം നാട്ടില്‍ വന്നതിന്റെയും തൊട്ടടുത്തു കണ്ടതിന്റെ ഓര്‍മകളും ഈ ഗാന്ധിഭക്തയുടെ ഓര്‍മയിലെ മറ്റൊരു നിധിയാണ്. ഭര്‍ത്താവ് കുട്ടന്‍പിള്ള 2004-ല്‍ മരിച്ചതോടെ മകള്‍ ഉഷയ്ക്കൊപ്പം കുമാരനല്ലൂരിലെ വസതിയിലാണ് ഗാന്ധി സ്മരണകളുമായി കഴിയുന്നത്. ഗാന്ധിജിയുടെ വിഖ്യാതമായ ആത്മകഥ ‘എന്റെ സത്യാന്വേഷണ പരീക്ഷകള്‍’ ഉള്‍പ്പെടെ രചനകള്‍ തുടരെ വായിച്ചും ഗാന്ധി സൂക്തങ്ങള്‍ അയവിറക്കിയും ഇവര്‍ കഴിയുന്നു. മഹാത്മജിയെ ഏറെത്തവണ കാണാനും കേള്‍ക്കാനും ഭാഗ്യമുണ്ടായ സരസ്വതിയമ്മയെ പില്ക്കാലത്ത് ഡല്‍ഹിയിലെ ആര്‍കെ പുരം മലയാളി സമാജം ഉപഹാരം നല്കി ആദരിച്ചിരുന്നു.
റെജി ജോസഫ്
ഉലകംചുറ്റും വീൽ ചെയർ
രാജ്യങ്ങളിൽനിന്നു രാജ്യങ്ങളിലേക്ക് വിശ്രമമില്ലാതെ ഉരുളുകയാണ് ഈ വീൽ ചെയർ. അരയ്ക്കു താഴേയ്ക്കു തളർന്ന ഒരു ചെറുപ്പ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ഉലകംചുറ്റും വീൽ ചെയർ
രാജ്യങ്ങളിൽനിന്നു രാജ്യങ്ങളിലേക്ക് വിശ്രമമില്ലാതെ ഉരുളുകയാണ് ഈ വീൽ ചെയർ. അരയ്ക്കു താഴേയ്ക്കു തളർന്ന ഒരു ചെറുപ്പ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
Latest News
കേരളത്തില്‍ ഇക്കുറി ചരിത്രം മാറുമെന്ന് കെ. സുരേന്ദ്രന്
രജൗരിയിൽ സർക്കാർ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത് ലഷ്കർ-ഇ-തൊയ്ബ ഭീകരൻ
കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട പ്രസ്താവന; തനിക്കെതിരെ കേസെടുക്കാൻ വെല്ലുവിളിച്ച് കെ.എം. ഷാജി
താമരശേരിയിൽ വീടിനകത്ത് അജ്ഞാതൻ ജീവനൊടുക്കിയ നിലയിൽ
പിണറായി വിജയന്റെ സമനില തെറ്റിയെന്ന് രമേശ് ചെന്നിത്തല
Latest News
കേരളത്തില്‍ ഇക്കുറി ചരിത്രം മാറുമെന്ന് കെ. സുരേന്ദ്രന്
രജൗരിയിൽ സർക്കാർ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത് ലഷ്കർ-ഇ-തൊയ്ബ ഭീകരൻ
കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട പ്രസ്താവന; തനിക്കെതിരെ കേസെടുക്കാൻ വെല്ലുവിളിച്ച് കെ.എം. ഷാജി
താമരശേരിയിൽ വീടിനകത്ത് അജ്ഞാതൻ ജീവനൊടുക്കിയ നിലയിൽ
പിണറായി വിജയന്റെ സമനില തെറ്റിയെന്ന് രമേശ് ചെന്നിത്തല
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top