മക്കൾ വായിച്ച് മനഃപാഠമാക്കേണ്ട പുസ്തകം
ഏറെ നാളത്തെ കാത്തിരിപ്പിനുശേഷമാണ് അവളുടെ കല്യാണം നടക്കുന്നത്. നാട്ടിലെ പേരുകേട്ട കുടുംബത്തിലെ അംഗമാണവൾ. കക്ഷി എം.എഡ് കാരിയാണ്. ഇപ്പോൾ ഒരു പ്രൈവറ്റ് സ്കൂളിലെ അധ്യാപികയാണ്.

പ്രീത എന്ന അവളെ കൂടാതെ രണ്ട് മക്കൾകൂടിയുണ്ട് ആ കുടുംബത്തിൽ. കുടുംബനാഥനായ ജോണി ഒരു പ്രസ്സ് ഉടമയാണ്. പ്രീത മക്കളിൽ ഏറ്റവും മൂത്തവളാണ്. നേരേ ഇളയത് അനുജത്തിയും ഏറ്റവും ഇളയത് അനുജനുമാണ്. അനുജത്തി നിമിഷ നഴ്സും അനുജൻ ജയ്മോൻ എൻജിനിയറുമാണ്. നിമിഷ സൗദിയിലും ജയ്മോൻ ബാംഗ്ളൂരുമാണ്. പ്രീതയുടെ അമ്മ രോഗിയാണ്. ആരോഗ്യവതിയായിരുന്ന ലിസിയാമ്മ ഷുഗർ കൂടി രോഗാവസ്ഥയിലായിട്ട് രണ്ടു വർഷം ആയി.

ലിസിയാമ്മയെക്കുറിച്ച് ഭർത്താവ് ജോണിക്കും മക്കൾ മൂവർക്കും ജോണിയുടെ കുടുംബാംഗങ്ങൾക്കും വളരെ നല്ല അഭിപ്രായമാണുള്ളത്. കുടുംബത്തിന്‍റെ നട്ടെല്ലായിരുന്നു ലിസിയാമ്മ എന്നാണ് അവരെല്ലാം ഒന്നടങ്കം പറയുന്നത്. ലിസിയാമ്മ വിവാഹിതയായി ആ കുടുംബത്തിൽ ചെന്നശേഷമാണ് ജോണിയുടെ ഇളേത്തുങ്ങളായ രണ്ട് സഹോദരിമാരുടെയും വിവാഹം നടന്നത്. ഒരമ്മയുടെ സ്ഥാനത്തുനിന്നാണ് നാത്തൂൻ തങ്ങളെ വിവാഹത്തിന് ഒരുക്കിയതെന്ന് പറയുന്പോൾ അവരിരുവരുടെയും കണ്ണുകൾ നിറയും. വിവാഹിതരും കുടുംബിനികളുമായി തങ്ങളുടെ ഭർത്താക്കന്മാർക്കും മക്കൾക്കുമൊപ്പം കഴിയുന്പോൾ തങ്ങൾക്ക് മാതൃകയായി നിലകൊള്ളുന്നത് നാത്തൂനായ ലിസിയാമ്മയാണെന്നാണ് അവരിരുവരും ഒരേ മനസോടെ പറയുന്നത്. തങ്ങൾക്ക് നല്ലൊരു പാഠപുസ്തകമായിരുന്നു തങ്ങളുടെ നാത്തൂനെന്നും വിവാഹത്തിന് മുന്പ് നാത്തൂനൊപ്പം തങ്ങൾ കഴിഞ്ഞപ്പോൾ തങ്ങളെ സ്വന്തം മക്കളായിത്തന്നെയാണ് കണ്ടിരുന്നതെന്നും ശിക്ഷണം നൽകിയിരുന്നെന്നുമാണ് അവർ പറയുന്നത്.

തങ്ങളുടെ അമ്മയുടെ മരണം തങ്ങൾക്കൊരു നഷ്ടവും വേദനയുമായി തീരാത്തവിധം തങ്ങൾക്ക് മാതൃതുല്യമായ സാന്നിദ്ധ്യവും തണലും നൽകിയത് ലിസിയാമ്മ ചേച്ചിയാണന്നാണ് ഇരുവരും പറയുന്നത്. ലിസിയാമ്മയുടെ മകളും വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്പോൾ വായിച്ച് മനഃപാഠമാക്കി ജീവിക്കേണ്ടുന്ന പുസ്തകം അവളുടെ അമ്മയുടെ ജീവിതം തന്നയായിരിക്കണമെന്നാണ് അവർ ഉപദേശരൂപേണ അവളോട് പറയുന്നത്.

ശരിയാണ്, കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുന്ന യുവതികളായ മക്കൾക്ക് വായിച്ച് മന:പാഠമാക്കി അനുകരിക്കാവുന്ന ജീവിതപുസ്തകമാകണം അവരോരുത്തരുടെയും അമ്മമാർ. അത്തരത്തിൽ അനുകരിക്കാൻ ഉതകുംവിധം മാതൃകാപരമായിരിക്കണം അവരുടെ ജീവിതം എന്നത് അവർ ഏറ്റെടുക്കേണ്ടുന്ന വലിയൊരു വെല്ലുവിളിയാണ്.

നിന്‍റെ അമ്മയുടെ ജീവിതത്തിൽ കണ്ടതൊന്നും നീ അനുകരിക്കരുത് എന്ന് വിവാഹിതയാകുന്ന യുവതിയോട് അവളുടെ പിതാവോ മറ്റാരെങ്കിലുമോ ഒക്കെ പറയേണ്ടി വരുന്ന സാഹചര്യമൊന്നും ഒരമ്മയും സൃഷ്ടിക്കരുത്. പെണ്‍മക്കളുള്ള അമ്മമാർക്കോരോരുത്തർക്കും ഇക്കാരണത്താൽതന്നെ തങ്ങളുടെ ജീവിതത്തിൽ ഇക്കാര്യത്തോട് ബന്ധപ്പെട്ട് വീഴ്ച സംഭവിക്കാതെ നിർവഹിക്കേണ്ടുന്ന ഒരു അനന്യമായ ഉത്തരവാദിത്വമുണ്ട്. ഭാര്യയെന്ന തലത്തിലും അമ്മയെന്ന തലത്തിലും കുടുംബനാഥയെന്ന തലത്തിലുമൊക്കെ പെണ്‍മക്കൾക്ക് അനുകരണിയമായ മാതൃക നൽകാനുള്ള വലിയൊരു ഉത്തരവാദിത്വമാണത്.

തന്‍റെ അമ്മയുടെ ജീവിതത്തെ വസ്തുനിഷ്ഠമായി വിലയിരുത്തി ആ ജീവിതം അനുകരണീയമാംവിധം വിജയകരമായിരുന്നു എന്ന് സമ്മതിക്കുന്ന പെണ്‍മക്കൾ ഓരോരുത്തരും ആ അമ്മപ്പുസ്തകത്തിന്‍റെ ജീവിത താളുകൾ വായിച്ച് പഠിച്ചുവേണം കുടുംബജീവിതത്തിലേക്ക് പ്രവേശിക്കാൻ.

ആ പാഠങ്ങൾ തങ്ങളുടെ ജീവിതത്തിലുടനീളം പ്രാവർത്തികമാക്കിയാൽ അവർക്ക് തങ്ങളുടെ ജീവിതം പരാജയപ്പെട്ടുപോയി എന്ന് ചിന്തിച്ച് ഒരിക്കലും നിരാശപ്പെടേണ്ടിവരുകയില്ല. വിവാഹശേഷം പക്വതയില്ലാതെയും തോന്നുംപോലെയുമൊക്കെ പ്രവർത്തിച്ചാൽ ഉത്തമരായ അമ്മമാരുടെ മാതൃക ലഭിച്ചവർക്ക് മാത്രമല്ല വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന ഏതൊരാൾക്കും നിരാശപ്പെടേണ്ടിവരും എന്നതും നാം മനസിൽ സൂക്ഷിക്കേണ്ട വസ്തുതയാണ്.

ലിസിയാമ്മ തന്‍റെ മക്കൾക്ക് മാത്രമല്ല, കുടുംബജീവിത്തിലേക്ക് പ്രവേശിച്ച നാൾ മുതൽ തന്‍റെ ഭർത്താവിന്‍റെ സഹോദരിമാർക്കും നൽകിയത് മാതൃതുല്യമായ സ്നേഹവും ശിക്ഷണവുമാണ് എന്നത് കുടുംബജീവിതം നയിക്കുകയും അതിലേക്ക് പ്രവേശിക്കുവാൻ ഒരുങ്ങുകയും ചെയ്യുന്ന സർവർക്കും അനുകരണീയമായ മാതൃകയാണ്. കുടുംബജീവിതം സ്വസ്ഥവും സമാധാനപൂർണവുമായി നയിക്കുന്നതിനുള്ള പോംവഴികൂടിയാണിത്.

സമാധാനം ആഗ്രഹിക്കുന്ന ഭർത്താക്കന്മാരും തങ്ങളുടെ ഭാര്യമാരിൽനിന്ന് ആഗ്രഹിക്കുന്നതും ഇതൊക്കെത്തന്നെയാണ്. തന്‍റെ ഭർത്താവിന്‍റെ പ്രിയപ്പെട്ടവരെയൊക്കെ തന്‍റെയും പ്രിയപ്പെട്ടവരാക്കാനുള്ള ഹൃദയവിശാലത വിവാഹിതയായി ഭർതൃഗൃഹത്തിലേക്ക് കയറിച്ചെല്ലുന്ന ഭാര്യമാർക്കുണ്ടെങ്കിൽ ഏത് കുടുംബത്തിലാണ് പ്രശ്നങ്ങൾ ഉണ്ടാകുക, ഏത് കുടുംബത്തിലെ പ്രശ്നങ്ങളാണ് പരിഹരിക്കാൻ കഴിയാതെ പോവുക.

സിറിയക് കോട്ടയിൽ
ഫോൺ: 9447343828
E-mail: [email protected]