പ്രലോഭനങ്ങൾ വിളിക്കുന്പോൾ
ഭൂമിയുടെ ദക്ഷിണധ്രുവത്തിലേക്കു പര്യവേക്ഷണം നടത്തിയിട്ടുള്ള അമേരിക്കൻ നാവികനും സാഹസികനുമായിരുന്നു റോബർട്ട് ബേർഡ് (1888-1957). ഭൂമിയുടെ രണ്ടു ധ്രുവങ്ങളിലും ആദ്യമായി വിമാനത്തിൽ പറന്നെത്തിയതു ബോർഡാണ് എന്ന് അദ്ദേഹം അവകാശപ്പെട്ടിട്ടുണ്ടെങ്കിലും അദ്ദേഹം ഉത്തരധ്രുവത്തിൽ പറന്നെത്തിയോ എന്നു സംശയിക്കുന്ന ഗവേഷകരുണ്ട്.

രണ്ടു കപ്പലുകളും മൂന്നു വിമാനങ്ങളും ഉപയോഗിച്ചു നിരവധി പേരുടെ അകന്പടിയോടെ 1928-30 കാലഘട്ടത്തിൽ ബേർഡ് നടത്തിയ അന്‍റാർട്ടിക് പര്യവേക്ഷണം ഏറെ പ്രസിദ്ധമാണ്. ഈ പര്യവേക്ഷണത്തിനു ശേഷം അദ്ദേഹം ഒരിക്കൽ ട്രെയിനിൽ സഞ്ചരിക്കുന്പോൾ ഒരാൾ അദ്ദേഹത്തെ സമീപിച്ചു ചോദിച്ചു: താങ്കൾ ദക്ഷിണധ്രുവത്തിലായിരുന്നപ്പോൾ എന്തുകാര്യങ്ങളുടെ അഭാവമാണ് താങ്കൾക്ക് അനുഭവപ്പെട്ടത്?

‘പല ജീവിതസൗകര്യങ്ങളുടെയും കുറവ് ഞങ്ങൾക്ക് അനുഭവപ്പെട്ടു’ മറുപടിയായി അദ്ദേഹം പറഞ്ഞു: ‘എന്നാൽ അവയെക്കുറിച്ച് ആർക്കും പരാതിയില്ലായിരുന്നു. ഒരിക്കൽ ഇക്കാര്യത്തെക്കുറിച്ച് താൻ ക്യാന്പ് അംഗങ്ങളോടു ചോദിച്ചു. അപ്പോൾ പല കാര്യങ്ങളുടെയും അഭാവത്തെക്കുറിച്ച് അംഗങ്ങൾ സംസാരിച്ചു. എന്നാൽ, അവരിലൊരാളായ ജാക്ക് ഒബ്രായൻ പറഞ്ഞതു ഞാൻ മറന്നിട്ടില്ല. ഒബ്രായൻ പറഞ്ഞു: പ്രലോഭനങ്ങളുടെ അഭാവമാണ് ഞാൻ ആദ്യം ശ്രദ്ധിച്ചത്.’

തണുത്തു മരവിച്ചുകിടന്ന ദക്ഷിണധ്രുവത്തിൽ ഒബ്രായനെ പ്രലോഭിപ്പിക്കാൻ പറ്റിയ സാഹചര്യങ്ങൾ ഒന്നുമില്ലായിരുന്നു. തന്മൂലമാണ് പ്രലോഭനങ്ങളുടെ അഭാവം ഒബ്രായന്‍റെ ജീവിതത്തിൽ അനുഭവപ്പെട്ടത്. എന്നാൽ നമ്മൾ ജീവിക്കുന്നതു നാഗരികതയുടെ ഇടയിലാണല്ലോ. അതുകൊണ്ടുതന്നെ പ്രലോഭനങ്ങൾ ഉണ്ടാകാൻ നമുക്കു ധാരാളം സാഹചര്യങ്ങളുണ്ട്.

പ്രലോഭനങ്ങൾ പല വഴികളിലൂടെയാണു വരുന്നത്. നാം കാണുന്നതും കേൾക്കുന്നതുമായ കാര്യങ്ങൾ പ്രലോഭനങ്ങൾക്കു കാരണമാകാം. പ്രത്യേകിച്ചും ദൃശ്യ-ശ്രാവ്യ മാധ്യമങ്ങൾ നമ്മുടെ ജീവിതത്തെ ആകെപ്പാടെ ഗ്രസിച്ചിരിക്കുന്നതുകൊണ്ട്. എന്നാൽ, കൂടുതൽ പ്രലോഭനങ്ങളും വരുന്നതു നമ്മുടെ ഉള്ളിന്‍റെ ഉള്ളിൽനിന്നാണെന്നത് നാം മറക്കേണ്ട. അതായത്, നമ്മുടെ ആശാപാശങ്ങൾ പല പ്രലോഭനങ്ങൾക്കും കാരണമാകുന്നുവെന്നു സാരം.

നമ്മുടെ പ്രലോഭനങ്ങൾ വരുന്നതു നമ്മുടെ അകത്തുനിന്നാകാം. അല്ലെങ്കിൽ പുറത്തുനിന്നാകാം. എന്നാൽ, അവ വരുന്പോൾ നാം എന്താണ് ചെയ്യേണ്ടത്? അവയിൽനിന്നു നാം ഓടിയകലണം. അതാണു നാം ചെയ്യേണ്ടത്. വർഷങ്ങൾക്കു മുന്പ് അമേരിക്കയിലെ ഹൂസ്റ്റണ്‍ നഗരത്തിൽ കുട്ടികളുടെമേൽ തെരുവുനായ്ക്കളുടെ ആക്രമണം ഉണ്ടായി. അതിന്‍റെ ഫലമായി പല കുട്ടികൾക്കും പരിക്കേറ്റതായ വാർത്തകൾ പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടു. എന്നാൽ, ആ വാർത്തകളിലൊന്ന് ഡിജെ എന്നു പേരുള്ള കുട്ടി നായ്ക്കളുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെട്ട കഥയായിരുന്നു.

ഡിജെ രക്ഷപ്പെട്ട കഥ കേൾക്കാനിടയായ ഒരു പത്രറിപ്പോർട്ടർ ഡീജെയോടു ചോദിച്ചു: എങ്ങനെയാണു മോൻ നായ്ക്കളുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെട്ടത്? അപ്പോൾ ഡീജെ പറഞ്ഞു: നായ്ക്കൾ ആക്രമിക്കാൻ വന്നപ്പോൾ ദൈവം എന്നോടു സംസാരിക്കുന്നതായി എനിക്കു തോന്നി. ഉടനെ റിപ്പോർട്ടർ ചോദിച്ചു: ദൈവം എന്താണു പറഞ്ഞത്? അപ്പോൾ ഒരു ചാഞ്ചല്യവും കൂടാതെ ഡീജെ പറഞ്ഞു: ഓടിക്കോ ഡീജെ ഓടിക്കോ. അതു കേട്ടപാടെ ഞാൻ ഓടി. അങ്ങനെയാണു ഞാൻ രക്ഷപ്പെട്ടത്.

നായ്ക്കൾ ആക്രമിക്കാൻ വന്നപ്പോൾ ഓടിരക്ഷപ്പെടാനാണു ദൈവം ഡീജെയോടു പറഞ്ഞത്. പ്രലോഭനങ്ങൾ നമ്മെ ആക്രമിക്കുന്പോഴും ദൈവം നമ്മോടു പറയുന്നത് ഓടിരക്ഷപ്പെടാനാണ്. ദൈവത്തിന്‍റെ ഈ സ്വരം പ്രലോഭനങ്ങളുടെ അവസരത്തിൽ എല്ലാ മനുഷ്യരും കേൾക്കുന്നുണ്ട് എന്നതാണു വാസ്തവം. എന്നാൽ, പലരും ആ സ്വരത്തിനു ചെവികൊടുക്കാറില്ല എന്നു മാത്രം.
പ്രലോഭനങ്ങളിൽനിന്ന് ഓടിയകലണമന്നു പറയുന്നതിന്‍റെ അർഥം ജീവിതത്തിൽനിന്ന് ഒളിച്ചോടണമെന്നതല്ല. അങ്ങനെ ഒളിച്ചോടിയാൽത്തന്നെ അതുകൊണ്ടു മാത്രം പ്രയോജനവും ഉണ്ടാവില്ല. എന്നാൽ, പ്രലോഭനങ്ങൾ ഉണ്ടാകുന്പോൾ ചിലപ്പോൾ അക്ഷരാർഥത്തിൽ അവയിൽനിന്നു നമുക്ക് അകന്നുനിൽക്കാനാകും. അങ്ങനെ നമുക്കു രക്ഷപ്പെടാൻ സാധിക്കും. അതുപോലെ പ്രലോഭനങ്ങൾക്കു വഴിയൊരുക്കുന്ന സാഹചര്യങ്ങളിൽനിന്നു വിവേകപൂർവം നമുക്കു മാറിനിൽക്കാനാകും. അപ്പോഴും പ്രലോഭനങ്ങൾക്കു നാം അടിമയാകില്ല.

പുറമേനിന്നുള്ള പ്രലോഭനങ്ങളാണെങ്കിൽ അവയിൽനിന്ന് ഓടിയകലാൻ നമുക്കു സാധിക്കും. എന്നാൽ, അതിനു നാം മനസാകണമെന്നു മാത്രം. ബലഹീനതകൾ നമ്മുടെ ജീവിതത്തിന്‍റെ ഭാഗമായതുകൊണ്ട് ഇത് എപ്പോഴും സാധ്യമാകണമെന്നില്ല. അതുകൊണ്ടാണ് പ്രലോഭനങ്ങളെ നേരിടാൻ ദൈവത്തിന്‍റെ കൃപ നമുക്കാവശ്യമായിരിക്കുന്നത്.

അതായത്, പ്രലോഭനങ്ങളിൽനിന്ന് ഓടിയകലാനും പ്രലോഭനങ്ങളിൽ വീഴാതിരിക്കാനും ദൈവാനുഗ്രഹം കൂടിയേ തീരൂ എന്നു സാരം. തന്മൂലമാണ് പ്രലോഭനങ്ങളെ നേരിടാൻ പ്രാർഥനയും ഉപവാസവുമൊക്കെ ആവശ്യമായിവരുന്നത്.

നമ്മുടെ ഉള്ളിൽനിന്നു വരുന്ന പ്രലോഭനങ്ങളെ നേരിടാനും പ്രാർഥനതന്നെയാണു ശരണം. എന്നാൽ, അതോടൊപ്പം നമ്മുടെ ചിന്തകളെ നിയന്ത്രിക്കുന്നതിൽ നാം ഏറെ ശ്രദ്ധിക്കുകയും വേണം. നമ്മുടെ ചിന്തകളാണല്ലോ നാം അറിയാതെതന്നെ പലപ്പോഴും നമ്മുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്. ചിലപ്പോൾ ചില ചിന്തകളിൽനിന്നു നമുക്ക് ഓടിയൊളിക്കേണ്ടിവരും. ചിലപ്പോൾ അവയെ നിയന്ത്രിച്ചു മുന്നോട്ടുപോകേണ്ടിവരും. അല്ലാതെപോയാൽ നാം പ്രലോഭനങ്ങൾക്കടിപ്പെടാനാണ് ഏറെ സാധ്യത.

നമ്മുടെ ജീവിതത്തിൽ ശക്തിയായ പ്രലോഭനങ്ങളുണ്ടാകുന്പോൾ അവ ഇല്ലാതിരുന്നെങ്കിൽ എന്നു നാം ആശിച്ചേക്കാം. എന്നാൽ, പ്രലോഭനങ്ങൾ ഇല്ലാത്തതുകൊണ്ടു മാത്രം എല്ലാം ശരിയാകുമോ? സംശയമാണ്.

ചിലപ്പോഴെങ്കിലും നമ്മുടെ ജീവിതത്തിലെ പ്രലോഭനങ്ങളാണ് ദൈവത്തോടു കൂടുതൽ അടുക്കാൻ നമ്മെ സഹായിക്കുന്നത് എന്നതല്ലേ വാസ്തവം. പ്രലോഭനങ്ങൾ ഒന്നും ഇല്ലാതെ എല്ലാ കാര്യങ്ങളും നന്നായി അങ്ങനെ പോയാൽ നാം ദൈവത്തെ ഓർമിക്കുമോ? അവിടുത്തെ വിളിച്ചപേക്ഷിക്കുമോ?

നമ്മുടെ ജീവിതത്തിലെ പ്രലോഭനങ്ങൾ ദൈവത്തോടു കൂടുതൽ അടുക്കാൻ നമ്മെ സഹായിക്കും എന്നതു നാം മറക്കേണ്ട. എങ്കിൽത്തന്നെയും പ്രലോഭനങ്ങൾ ഇല്ലാതിരിക്കുന്നതാണു നല്ലത്. അതുകൊണ്ടുതന്നെ അവയിൽനിന്നു ഓടിയകലാനാണ് ആദ്യം ശ്രമിക്കേണ്ടത്. അപ്പോൾ അവയിൽ വീഴാതിരിക്കാനുള്ള ദൈവത്തിന്‍റെ കൃപയും നമുക്കു ലഭിക്കും.

ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ