Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഉത്ഥാനത്തിൽ നവജീവൻ
ഉത്ഥാനം ചെയ്ത യേശുവിൽ നവീകൃതരായ മനുഷ്യർ ഒരിക്കലും പാപത്തിന്റെയോ നിരാശയുടെയോ, മനുഷ്യനെ തളച്ചിടുന്ന മദ്യപാനം, മയക്കുമരുന്നിന്റെ ഉപയോഗം എന്നിങ്ങനെയുള്ള ദുഃശീലങ്ങളുടെയോ അടിമകളാവുകയില്ല. ബലഹീനതമൂലം ഏതെങ്കിലും തെറ്റിൽ വീഴാൻ ഇടയായാൽ യേശുവിന്റെ ശക്തിയിലാശ്രയിച്ച് അവർ അതിവേഗം എഴുന്നേൽക്കും.
ഒരു വൃദ്ധസദനത്തിൽനിന്ന് ഒരു രംഗം. വലിയ ആഴ്ചയിലെ ഒരു ദിവസം അവിടെയുള്ളവർക്കുവേണ്ടി "ജീസസ് ഓഫ് നസ്രറത്ത്' എന്ന പേരിൽ ഫ്രാങ്കോ സെഫിറേലി സംവിധാനം ചെയ്തു പുറത്തിറക്കിയ സിനിമയുടെ പ്രദർശനം നടന്നുകൊണ്ടിരിക്കുകയാണ്. കാഴ്ചക്കാരിലേറിയപങ്കും ഓർമ നഷ്ടപ്പെട്ട ആൽസ്ഹൈമേഴ്സ് രോഗികളായിരുന്നു. എങ്കിലും അവരെല്ലാവരും ശ്രദ്ധയോടെ സിനിമ കാണുകയായിരുന്നു.
ഈ സിനിമയുടെ അവസാന ഭാഗത്തു മഗ്ദലന മറിയം ഉത്ഥാനം ചെയ്ത യേശുവിനെ കണ്ടുമുട്ടുന്ന രംഗത്തിനു പിന്നാലെ മനോഹരമായ മറ്റൊരു രംഗമുണ്ട്. യേശു സത്യമായും ഉത്ഥാനം ചെയ്തു എന്നു മനസിലാക്കിയ മറിയം പത്രോസിനെയും മറ്റുശിഷ്യന്മാരെയും തേടിയിറങ്ങി. അവരെ കണ്ടപ്പോൾ മറിയം അവരോടു പറഞ്ഞു: "അവിടുന്നു ജീവിച്ചിരിക്കുന്നു! ഞാൻ അവിടുത്തെ കണ്ടു. അവിടുന്നു ജീവിച്ചിരിക്കുന്നു.'
ഈ സദ്വാർത്ത കേട്ടിട്ട് അതു വിശ്വസിക്കാനാകാതെ പത്രോസും മറ്റു ശിഷ്യരും സംശയദൃഷ്ടിയോടെ മറിയത്തെ നോക്കുകയാണ്. അപ്പോൾ അല്പം പിന്നിലേക്കു മാറിനിന്നുകൊണ്ടു മറിയം പറയുകയാണ്: "നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ല! നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ല!'
അപ്പോൾ സിനിമ കണ്ടുകൊണ്ടിരുന്ന കാഴ്ചക്കാരിലൊരാളായ ഒരു വല്യമ്മച്ചി വിളിച്ചുപറഞ്ഞു: "ഞങ്ങൾ നിന്നെ വിശ്വസിക്കുന്നു! ഞങ്ങൾ നിന്നെ വിശ്വസിക്കുന്നു!' ഓർമ നഷ്ടപ്പെട്ടവളായിരുന്നു ആ വല്യമ്മച്ചിയെങ്കിലും യേശുവിന്റെ ഉത്ഥാനത്തെക്കുറിച്ച് അവർക്ക് അടിയുറച്ച വിശ്വാസമുണ്ടായിരുന്നു. തന്മൂലമാണ് മറിയം പറഞ്ഞതു വിശ്വസിക്കുന്നു എന്ന് ആ വല്യമ്മച്ചി പരസ്യമായി ഉദ്ഘോഷിച്ചത്.
മഗ്ദലന മറിയവും യേശുവിന്റെ ശിഷ്യന്മാരുമൊക്കെ ഉത്ഥാനം ചെയ്ത യേശുവിനെ കണ്ടു. ഭയചകിതരായിരുന്ന അവരെ അവിടുന്നു ശക്തിപ്പെടുത്തി. അവർക്കു ബോധജ്ഞാനവും ആത്മധൈര്യവുമൊക്കെ നൽകുവാൻവേണ്ടി പന്തക്കുസ്താ ദിവസം അവിടുന്നവർക്കു പരിശുദ്ധാത്മാവിനെ നൽകി. അങ്ങനെയാണ് മുക്കുവരും കാര്യമായ അക്ഷരജ്ഞാനമില്ലാതിരുന്നവരുമായ ശിഷ്യന്മാർ ഉത്ഥാനം ചെയ്ത യേശുവിനെ പ്രസംഗിക്കുവാൻ തുടങ്ങിയത്.
മഗ്ദലന മറിയവും യേശുവിന്റെ ശിഷ്യന്മാരും അന്നു ഭയലേശം കൂടാതെ പരസ്യമായി പ്രഖ്യാപിച്ച വിശ്വാസമാണ് ഉയിർപ്പുതിരുനാളിൽ നാം പരസ്യമായി പ്രഖ്യാപിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നത്! അതെ, യേശു സത്യമായും ഉത്ഥാനം ചെയ്തു. അവിടുന്ന് ഇന്നും എന്നും ജീവിക്കുന്നു.
യേശുവിൽ വിശ്വസിക്കുന്നവരെയും അവിടുത്തെ ഉത്ഥാനത്തെക്കുറിച്ചു സാക്ഷ്യപ്പെടുത്തിയ ശിഷ്യന്മാരെയും നശിപ്പിക്കുവാൻ കച്ചകെട്ടിയിറങ്ങിയ ഫരിസേയനും യഹൂദമതവിശ്വാസത്തിൽ അടിയുറച്ചുനിന്നവനുമായിരുന്നു പൗലോസ് എന്ന പേരിൽ അറിയപ്പെടുന്ന സാവൂൾ. യേശുവിന്റെ അനുയായികളെ നശിപ്പിക്കുവാൻ ഡമാസ്കസിലേക്കു യാത്രചെയ്യുന്പോൾ ഉത്ഥാനം ചെയ്ത യേശുവിനെ കണ്ടുമുട്ടുന്ന അനുഭവം സാവൂളിനുണ്ടായി. അന്ന് ഉത്ഥാനം ചെയ്ത യേശുവിന്റെ ഉറച്ച ശബ്ദം സാവൂൾ കേട്ടു: "സാവൂൾ, സാവൂൾ, എന്തുകൊണ്ടാണു നീ എന്നെ പീഡിപ്പിക്കുന്നത്?'
ഉടനെ സാവൂൾ ചോദിച്ചു: "അങ്ങ് ആരാണ്?' അപ്പോൾ യേശുപറഞ്ഞു: "നീ പീഡിപ്പിക്കുന്ന നസ്രായനായ യേശുവാണ് ഞാൻ!' ഈ സംഭവത്തെത്തുടർന്നു സാവൂൾ മാനസാന്തരപ്പെട്ടു പൗലോസായി മാറി. അങ്ങനെ അദ്ദേഹം ഉത്ഥാനം ചെയ്ത യേശുവിന്റെ ഏറ്റവും വലിയ പ്രഘോഷകനായിത്തീർന്നു. യേശുവിന്റെ ഉത്ഥാനമെന്ന യാഥാർഥ്യമാണു തന്റെ പുതിയ വിശ്വാസത്തിന്റെ അടിത്തറയായി പൗലോസ് കണ്ടത്. അതുകൊണ്ടാണ് കർത്താവ് ഉയിർത്തിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗവും നിങ്ങളുടെ വിശ്വാസവും വ്യർഥം' എന്നു കോറിന്തോസിലെ വിശ്വാസികൾക്ക് അദ്ദേഹം പിന്നീട് എഴുതിയത്.
ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം യേശുവിന്റെ ഉത്ഥാനമാണ്. തന്മൂലമാണു ലോകമെന്പാടും യേശുവിന്റെ ഉത്ഥാനം വലിയ ഒരു തിരുനാളായി ആഘോഷിക്കപ്പെടുന്നത്. എന്നാൽ ഈ തിരുനാൾ ഒരു അനുസ്മരണാഘോഷം മാത്രമല്ല. പ്രത്യുത ഉത്ഥാനം ചെയ്ത യേശു നൽകുന്ന നവജീവനിൽ നാം പങ്കുചേരുന്നു എന്ന് ഉറപ്പാക്കുവാനുള്ള അവസരംകൂടിയാണത്.
ദൈവപുത്രനായ യേശു ഈ ലോത്തിലേക്കു വന്നത് അവിടുന്നു പറഞ്ഞിരിക്കുന്നതുപോലെ നമുക്കു ജീവൻ നൽകാനും അതു സമൃദ്ധമായി നൽകുവാനും അങ്ങനെ നമുക്കു നിത്യജീവൻ നൽകുവാനുമായിരുന്നു. അവിടുന്നു നമുക്കു വാഗ്ദാനം ചെയ്തിരിക്കുന്ന നവജീവൻ ഈ ലോകത്തിലും നിത്യജീവൻ പരലോകത്തിലും ലഭിക്കണമെങ്കിൽ നാം ഉയർപ്പിന്റെ മനുഷ്യരാകണം. അതായത്, പാപവും പാപസാഹചര്യങ്ങളും ഉപേക്ഷിച്ചു ദൈവപ്രമാണങ്ങൾക്കനുസരിച്ചു ജീവിക്കുന്ന നവീകൃത മനുഷ്യരാകണം.
ഉത്ഥാനം ചെയ്ത യേശുവിൽ നവീകൃതരായ മനുഷ്യർ ഒരിക്കലും പാപത്തിന്റെയോ നിരാശയുടെയോ, മനുഷ്യനെ തളച്ചിടുന്ന മദ്യപാനം, മയക്കുമരുന്നിന്റെ ഉപയോഗം എന്നിങ്ങനെയുള്ള ദുഃശീലങ്ങളുടെയോ അടിമകളാവുകയില്ല. ബലഹീനതമൂലം ഏതെങ്കിലും തെറ്റിൽ വീഴാൻ ഇടയായാൽ യേശുവിന്റെ ശക്തിയിലാശ്രയിച്ച് അവർ അതിവേഗം എഴുന്നേൽക്കും. അവിടുന്നു നൽകുന്ന വരപ്രസാദത്തിന്റെ ബലത്തിൽ വീണ്ടും അവർ ഉത്ഥാനത്തിന്റെ മനുഷ്യരായി ജീവിക്കും. തങ്ങളെ വഴിനടത്തുവാൻ ഉത്ഥാനം ചെയ്ത യേശു കൂടെയുണ്ട് എന്ന തിരിച്ചറിവോടെ നന്ദിയുടേതായ ഒരു ജീവിതം അവർ നയിക്കും.
അവരുടെ ചിന്തകളെയും വികാരങ്ങളെയും പ്രവൃത്തികളെയും അവർ നിയന്ത്രിക്കും. എന്നുമാത്രമല്ല, അവയെല്ലാം യേശുവിന്റെ പഠനങ്ങൾക്കു വിധേയമായിരിക്കും. അവരുടെ ജീവിതത്തിൽ സ്വന്ത ഇഷ്ടത്തെക്കാൾ ദൈവത്തിന്റെ ഇഷ്ടത്തിനായിരിക്കും പ്രമുഖസ്ഥാനം. എന്നാൽ ദൈവത്തിന്റെ ഇഷ്ടം അവർ ചെയ്യുന്നതു സ്വന്തശക്തിയാലല്ല, പ്രത്യുത ദൈവത്തിന്റെ ശക്തിയാലായിരിക്കും.
ഇപ്രകാരമുള്ള ഉത്ഥാനത്തിന്റെ ജീവിതം നയിച്ചതുകൊണ്ടാണു പൗലോസ് അപ്പസ്തോലൻ, "എന്നെ ശക്തിപ്പെടുത്തുന്ന കർത്താവിൽ എനിക്കെല്ലാം സാധ്യമാണ്' എന്നെഴുതിയത്. നമ്മെ എപ്പോഴും ശക്തിപ്പെടുത്തുന്ന ഉത്ഥാനം ചെയ്ത കർത്താവിന്റെ ശക്തിയിൽ നാം ആശ്രയിച്ചാൽ നമുക്കും ഉത്ഥാനത്തിന്റെ മനുഷ്യരായി മാറുവാൻ സാധിക്കും. അപ്പോൾ മാത്രമേ, ഉയിർപ്പുതിരുനാളാഘോഷം നമ്മുടെ ജീവിതത്തിൽ അർഥപൂർണമായി മാറൂ. എല്ലാവർക്കും ഉയിർപ്പുതിരുനാളിന്റെ മംഗളാശംസകൾ!
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ജീവിതത്തിന്റെ സൗന്ദര്യത്തെ തിരിച്ചറിയുക
അദ്ഭുതങ്ങൾ ഒന്നും നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നില്ലെങ്കിലും ജീവിതത്തിന്റെ സൗന്ദര്യം കാണാൻ നാം ശ്രദ്ധിക്കണം. അതു മ
അഭിമുഖീകരിക്കാം ജീവിതപ്രശ്നങ്ങളെ
ധാരാളം അനുയായികളുള്ള ഒരു ഗുരുവായിരുന്നു അദ്ദേഹം. ഒരിക്കൽ അദ്ദേഹം രാജസ്ഥാനിലൂടെ യാത്ര ചെയ്യാനിടയായി. ഒട്ടകത്തിന്റെ
ക്ഷമിക്കുന്ന കാര്യമല്ലേ, മാറ്റിവയ്ക്കണ്ട
ഒരിക്കൽ ഒരു മതപ്രസംഗകൻ പ്രസംഗിക്കുകയായിരുന്നു. ശത്രുക്കളോടു ക്ഷമിക്കുക എന്നതായിരുന്നു പ്രസംഗവിഷയം. പ്രസംഗത്തിനി
നല്ലതു പഠിച്ചാൽ പോരാ, പ്രാവർത്തികമാക്കണം
നാം എപ്പോഴും ഓർമിക്കേണ്ടതും പ്രാവർത്തികമാക്കേണ്ടതുമായ ചില ജീവിതപാഠങ്ങൾ മാത്രമാണു ഇവിടെ കൊടുത്തിരിക്കുന്നത്. ഇ
പ്രാർഥനകൾ വൃഥാവിലാകില്ല
മേരി ടീച്ചര്‍ ഹൈസ്കൂളില്‍ പഠിപ്പിക്കാന്‍ തുടങ്ങിയിട്ട് അധിക നാളുകള്‍ ആയിരുന്നില്ല. തന്മൂലം ആത്മവിശ്വാസത്തിന്റെ കാര്‍
അറിയണം കരുത്ത്, ബലഹീനതയും
ഒരിക്കൽ ഒരാൾ ഗ്രാമവീഥിയിലൂടെ കാറിൽ യാത്രചെയ്യുകയായിരുന്നു. യാത്രയ്ക്കിടെ ശ്രദ്ധക്കുറവു മൂലം കാർ വഴിയരികിലുള്ള ഒരു
അപകടകരമായ അർധസത്യങ്ങൾ
ശരിക്കും ആഭിജാത്യവും അന്തസുമുള്ളവർ അസത്യങ്ങളുടെയും അർധസത്യങ്ങളുടെയും പിന്നാലെ പോവുകയില്ല. തൻകാര്യ ലാഭത്തിനുവ
സ്വർണവും പണവും തരാത്തത്
ഫ്രാൻസിൽനിന്നുള്ള ഒരു കഥ. കോടീശ്വരനായ ഒരാൾ. ഒറ്റയ്ക്കായിരുന്നു അയാളുടെ താമസം. ദിവസംമുഴുവനും തന്റെ സ്വർണനാണയങ്ങ
ജീവിതം സ്വർഗമാക്കുന്നവർ
വൻകിട കോർപറേഷനുകൾക്കുവേണ്ടി ടോപ് എക്സിക്യൂട്ടീവ്സിനെ കണ്ടുപിടിക്കുന്ന ജോലിയായിരുന്നു അയാളുടേത്. താൻ പ്രതിനിധീക
ചിന്തയിലും നന്മ നിറയട്ടെ...
സോളമൻ രാജാവ് ഒരു മോഷ്ടാവിനെ തിരിച്ചറിഞ്ഞ കഥയാണ്. അയാളുടെ സംഭാഷണത്തിൽനിന്ന് രാജാവ് അയാളെ തിരിച്ചറിഞ്ഞു. നമ്മുടെ പ്രവൃത്തിയുടെ വേരുകൾ ചിന്തയിലുണ്ട്
കുറ്റവും ശിക്ഷയും പിന്നെ കരുണയും
നിരവധി വർഷങ്ങൾക്കു മുൻപ് പോളണ്ടിലെ ഒരു വസ്ത്രവ്യാപാരിയായിരുന്നു ഏബ്രഹാം ലാബെൽ. എല്ലാ കാര്യങ്ങളിലും സത്യസന്ധൻ. നീതി
ദൈവത്തിന്റെ കുടക്കീഴിൽ
ഒരു തൊഴിലാളികുടുംബത്തിൽ ജനിച്ച ഡേവിഡ് ലിവിംഗ്സ്റ്റണ് (1813-1873) പത്താം വയസിൽ ഒരു കോട്ടണ്‍ മില്ലിൽ ജോലിചെയ്യാൻ ആരംഭ
മറ്റുള്ളവരെ വിലകുറച്ചു കാണുന്പോൾ
മറ്റുള്ളവർ എത്ര ചെറുതാണെന്നു നമുക്കു തോന്നിയാലും അവരോടു നമുക്ക് ആദരവു വേണം. കാരണം, പ്രധാനമായും അവരും നമ്മെപ്പ
പങ്കുവയ്ക്കാൻ സന്പന്നരാകേണ്ടതില്ല
നാം മറ്റുള്ളവർക്കു കൊടുക്കുന്പോൾ നമ്മുടെ സന്തോഷം വർധിക്കുന്നില്ലെങ്കിൽ അതിന്റെ കാരണം നാം കൊടുക്കുന്നതു സന്തോഷത്തോ
മനോഭാവം മാറ്റുക, നന്മയുണ്ടാകട്ടെ
യൂണിവേഴ്സിറ്റി പ്രഫസറും ഗ്രന്ഥകാരനും പ്രഭാഷകനുമായിരുന്നു ഫാ. ജോൺ പവൽ എസ്.ജെ. (1925-2009). ഷിക്കാഗോയിലെ ലെയോള യൂണിവേഴ്
കരുത്തേകിയും കാത്തും ദൈവം
ഒരു തവണ ഗോൾഡൻ ഗ്ലോബ് അവാർഡും മൂന്നു തവണ എമ്മി അവാർഡ് നോമിനേഷനും ലഭിച്ചിട്ടുള്ള ഹോളിവുഡ് സിനിമാനടിയും ടെലിവിഷ
എങ്ങനെയും വിജയിക്കുകയല്ല, ലക്ഷ്യം
വാൾട് ഡിസ്നി ഇന്ന് അമേരിക്കയുടെ ഒരു സാംസ്കാരിക ബിംബമാണ്. അദ്ദേഹത്തിന്റെ ഭാവനയിൽ ജന്മംകൊണ്ട വിവിധ പ്രൊജക്ടുകളെല
ഇതും കടന്നുപോകും, ദൈവത്തിലാശ്രയിക്കാം
പേർഷ്യയിലെ ഒരു രാജാവ്. അദ്ദേഹത്തിന്റെ ഭരണകാലത്ത് രാജ്യത്ത് സമൃദ്ധിയുടെ കാലമായിരുന്നു. തന്മൂലം അദ്ദേഹത്തിനു സന്തോഷി
ഒരു പ്രോത്സാഹനം മതി ജീവിതം മാറ്റിമറിക്കാൻ
വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും നമുക്ക് ലഭിക്കുന്ന പ്രോത്സാഹനത്തിന് വലിയ വിലയുണ്ട്. അതുകൊണ്ടുതന്നെ പ്രോത്സാഹനം സ്
വൻവിജയത്തിലും മറക്കരുത്, വിജയിപ്പിച്ചവരെ
1969 ജൂലൈ 20. അന്നാണ് മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത്. അമേരിക്കൻ ബഹി രാകാശ സഞ്ചാരികളായ നീൽ ആംസ്ട്രോംഗും ബുസ്
ജീവിതത്തിന്റെ സൗന്ദര്യത്തെ തിരിച്ചറിയുക
അദ്ഭുതങ്ങൾ ഒന്നും നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നില്ലെങ്കിലും ജീവിതത്തിന്റെ സൗന്ദര്യം കാണാൻ നാം ശ്രദ്ധിക്കണം. അതു മ
അഭിമുഖീകരിക്കാം ജീവിതപ്രശ്നങ്ങളെ
ധാരാളം അനുയായികളുള്ള ഒരു ഗുരുവായിരുന്നു അദ്ദേഹം. ഒരിക്കൽ അദ്ദേഹം രാജസ്ഥാനിലൂടെ യാത്ര ചെയ്യാനിടയായി. ഒട്ടകത്തിന്റെ
ക്ഷമിക്കുന്ന കാര്യമല്ലേ, മാറ്റിവയ്ക്കണ്ട
ഒരിക്കൽ ഒരു മതപ്രസംഗകൻ പ്രസംഗിക്കുകയായിരുന്നു. ശത്രുക്കളോടു ക്ഷമിക്കുക എന്നതായിരുന്നു പ്രസംഗവിഷയം. പ്രസംഗത്തിനി
നല്ലതു പഠിച്ചാൽ പോരാ, പ്രാവർത്തികമാക്കണം
നാം എപ്പോഴും ഓർമിക്കേണ്ടതും പ്രാവർത്തികമാക്കേണ്ടതുമായ ചില ജീവിതപാഠങ്ങൾ മാത്രമാണു ഇവിടെ കൊടുത്തിരിക്കുന്നത്. ഇ
പ്രാർഥനകൾ വൃഥാവിലാകില്ല
മേരി ടീച്ചര്‍ ഹൈസ്കൂളില്‍ പഠിപ്പിക്കാന്‍ തുടങ്ങിയിട്ട് അധിക നാളുകള്‍ ആയിരുന്നില്ല. തന്മൂലം ആത്മവിശ്വാസത്തിന്റെ കാര്‍
അറിയണം കരുത്ത്, ബലഹീനതയും
ഒരിക്കൽ ഒരാൾ ഗ്രാമവീഥിയിലൂടെ കാറിൽ യാത്രചെയ്യുകയായിരുന്നു. യാത്രയ്ക്കിടെ ശ്രദ്ധക്കുറവു മൂലം കാർ വഴിയരികിലുള്ള ഒരു
അപകടകരമായ അർധസത്യങ്ങൾ
ശരിക്കും ആഭിജാത്യവും അന്തസുമുള്ളവർ അസത്യങ്ങളുടെയും അർധസത്യങ്ങളുടെയും പിന്നാലെ പോവുകയില്ല. തൻകാര്യ ലാഭത്തിനുവ
സ്വർണവും പണവും തരാത്തത്
ഫ്രാൻസിൽനിന്നുള്ള ഒരു കഥ. കോടീശ്വരനായ ഒരാൾ. ഒറ്റയ്ക്കായിരുന്നു അയാളുടെ താമസം. ദിവസംമുഴുവനും തന്റെ സ്വർണനാണയങ്ങ
ജീവിതം സ്വർഗമാക്കുന്നവർ
വൻകിട കോർപറേഷനുകൾക്കുവേണ്ടി ടോപ് എക്സിക്യൂട്ടീവ്സിനെ കണ്ടുപിടിക്കുന്ന ജോലിയായിരുന്നു അയാളുടേത്. താൻ പ്രതിനിധീക
ചിന്തയിലും നന്മ നിറയട്ടെ...
സോളമൻ രാജാവ് ഒരു മോഷ്ടാവിനെ തിരിച്ചറിഞ്ഞ കഥയാണ്. അയാളുടെ സംഭാഷണത്തിൽനിന്ന് രാജാവ് അയാളെ തിരിച്ചറിഞ്ഞു. നമ്മുടെ പ്രവൃത്തിയുടെ വേരുകൾ ചിന്തയിലുണ്ട്
കുറ്റവും ശിക്ഷയും പിന്നെ കരുണയും
നിരവധി വർഷങ്ങൾക്കു മുൻപ് പോളണ്ടിലെ ഒരു വസ്ത്രവ്യാപാരിയായിരുന്നു ഏബ്രഹാം ലാബെൽ. എല്ലാ കാര്യങ്ങളിലും സത്യസന്ധൻ. നീതി
ദൈവത്തിന്റെ കുടക്കീഴിൽ
ഒരു തൊഴിലാളികുടുംബത്തിൽ ജനിച്ച ഡേവിഡ് ലിവിംഗ്സ്റ്റണ് (1813-1873) പത്താം വയസിൽ ഒരു കോട്ടണ്‍ മില്ലിൽ ജോലിചെയ്യാൻ ആരംഭ
മറ്റുള്ളവരെ വിലകുറച്ചു കാണുന്പോൾ
മറ്റുള്ളവർ എത്ര ചെറുതാണെന്നു നമുക്കു തോന്നിയാലും അവരോടു നമുക്ക് ആദരവു വേണം. കാരണം, പ്രധാനമായും അവരും നമ്മെപ്പ
പങ്കുവയ്ക്കാൻ സന്പന്നരാകേണ്ടതില്ല
നാം മറ്റുള്ളവർക്കു കൊടുക്കുന്പോൾ നമ്മുടെ സന്തോഷം വർധിക്കുന്നില്ലെങ്കിൽ അതിന്റെ കാരണം നാം കൊടുക്കുന്നതു സന്തോഷത്തോ
മനോഭാവം മാറ്റുക, നന്മയുണ്ടാകട്ടെ
യൂണിവേഴ്സിറ്റി പ്രഫസറും ഗ്രന്ഥകാരനും പ്രഭാഷകനുമായിരുന്നു ഫാ. ജോൺ പവൽ എസ്.ജെ. (1925-2009). ഷിക്കാഗോയിലെ ലെയോള യൂണിവേഴ്
കരുത്തേകിയും കാത്തും ദൈവം
ഒരു തവണ ഗോൾഡൻ ഗ്ലോബ് അവാർഡും മൂന്നു തവണ എമ്മി അവാർഡ് നോമിനേഷനും ലഭിച്ചിട്ടുള്ള ഹോളിവുഡ് സിനിമാനടിയും ടെലിവിഷ
എങ്ങനെയും വിജയിക്കുകയല്ല, ലക്ഷ്യം
വാൾട് ഡിസ്നി ഇന്ന് അമേരിക്കയുടെ ഒരു സാംസ്കാരിക ബിംബമാണ്. അദ്ദേഹത്തിന്റെ ഭാവനയിൽ ജന്മംകൊണ്ട വിവിധ പ്രൊജക്ടുകളെല
ഇതും കടന്നുപോകും, ദൈവത്തിലാശ്രയിക്കാം
പേർഷ്യയിലെ ഒരു രാജാവ്. അദ്ദേഹത്തിന്റെ ഭരണകാലത്ത് രാജ്യത്ത് സമൃദ്ധിയുടെ കാലമായിരുന്നു. തന്മൂലം അദ്ദേഹത്തിനു സന്തോഷി
ഒരു പ്രോത്സാഹനം മതി ജീവിതം മാറ്റിമറിക്കാൻ
വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും നമുക്ക് ലഭിക്കുന്ന പ്രോത്സാഹനത്തിന് വലിയ വിലയുണ്ട്. അതുകൊണ്ടുതന്നെ പ്രോത്സാഹനം സ്
വൻവിജയത്തിലും മറക്കരുത്, വിജയിപ്പിച്ചവരെ
1969 ജൂലൈ 20. അന്നാണ് മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത്. അമേരിക്കൻ ബഹി രാകാശ സഞ്ചാരികളായ നീൽ ആംസ്ട്രോംഗും ബുസ്
എല്ലാവരുടെയും സഹായം വേണം, മറക്കരുത്
1960-കളിൽ സൗത്ത് ആഫ്രിക്കയിലെ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് യൂത്ത് ലീഗിന്റെ പ്രസിഡന്റായിരുന്ന വനിതയാണ് എലൻ കുസാവോ (1914-
അപ്രസക്തരല്ല മനുഷ്യർ നമ്മൾ
നാമെല്ലാവരും ഡാവിഞ്ചിയെപ്പോലെ ചിത്രം വരച്ചു എന്നു വരില്ല. കാൻസറിനു പ്രതിവിധി കണ്ടുപിടിച്ചു എന്നും വരില്ല. എന്നാൽ, ഈ
ദൈവം ചെയ്യുന്ന കാര്യങ്ങളിൽ ഉൾപ്പെട്ടു പ്രവർത്തിക്കുക
ബോനോ എന്ന സ്റ്റേജ് നെയ്മിൽ അറിയപ്പെടുന്ന പ്രസിദ്ധ ഐറീഷ് ഗായകനും ഗാനരചയിതാവും സംഗീതസംവിധായകനുമാണ് പോൾ ഡേവിഡ് ഹ്യ
മറ്റുള്ളവരുടെ വിജയത്തിൽ സന്തോഷിക്കുക
അമേരിക്കയിൽ ഏറ്റവും അധികം സ്വാധീനമുള്ള ഇരുപത്തിയഞ്ച് ആളുകളെ 1996-ൽ "ടൈം' മാസിക തെരഞ്ഞെടുത്തപ്പോൾ അവരിലൊരാൾ സ്റ്റീ
പകയില്ലാതെ ജീവിക്കുന്പോൾ
അന്യായമായി ശിക്ഷിക്കപ്പെട്ടപ്പോൾ ആദ്യമൊക്കെ മണ്ടേലയുടെ രക്തം തിളച്ചു. അടിക്കുപകരം തിരിച്ചടി! പ്രതിയോഗികളോടു പ
ജോലിയിൽ വിജയിക്കാം, വിശ്വസ്തതയോടെ
പണ്ഡിറ്റ് ജവഹർലാൽ നെഹ്റു (1889-1964) ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ സാന്പത്തിക നയങ്ങളെ ഏറെ സ്വ
സന്തോഷത്തെക്കുറിച്ച് പറയുന്പോൾ
സ്പെയിനിലെ കൊർഡോബയിൽ ഉമായദ് രാജകുടുംബത്തിൽനിന്ന് ഏഴാമത്തെ എമിർ ആയി രാജ്യം ഭരിച്ചിരുന്നയാളാണ് അബ്ദുള്ള ഇബ്ൻ മുഹമ്
ദൈവം പടവിലുള്ളപ്പോൾ ഭയമെന്തിന്?
ശിഷ്യന്മാർ കൊടുങ്കാറ്റിൽപെട്ടപ്പോൾ അവരുടെ രക്ഷയ്ക്കായി യേശു ഉണ്ടായിരുന്നു. അവിടുത്തെ സാന്നിധ്യമാണു കൊടുങ്കാറ്റ് ശ
പാവങ്ങൾക്കായി ഇത്തിരി സമയം
മൈക്കിൾ കിർവൻ എന്ന ചെറുപ്പക്കാരൻ അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിലെ ജോർജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിൽ പ
ഹീറോ, വിധിയെ പഴിക്കില്ല
രാജ്യത്തെ ഏറ്റവും വലിയ ഹീറോ ആരാണെന്നു കണ്ടുപിടിക്കാൻ 1999ൽ കാനഡയിൽ ഒരു നാഷണൽ സർവേ നടന്നു. അതിന്റെ ഫലമായി ജനം തെരഞ
Latest News
കർണാടക: പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ച് സിദ്ധരാമയ്യ
വാളയാർ, മാർക്ക്ദാനം: പ്രതിഷേധം കടുപ്പിക്കാൻ കോണ്‍ഗ്രസ്
നിർഭയ കേസിലെ പ്രതികൾക്ക് മരണമണി മുഴങ്ങി..? തൂക്കുകയർ തയാറാക്കാൻ നിർദേശം
ന്യൂസിലൻഡിലെ അഗ്നിപർവത സ്ഫോടനം: മരണസംഖ്യ ഉയരുന്നു
രാജ്യം ബിജെപിയെ വിശ്വസിക്കുന്നതിന്റെ തെളിവാണ് കർണാടകയെന്ന് പ്രധാനമന്ത്രി
Latest News
കർണാടക: പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ച് സിദ്ധരാമയ്യ
വാളയാർ, മാർക്ക്ദാനം: പ്രതിഷേധം കടുപ്പിക്കാൻ കോണ്‍ഗ്രസ്
നിർഭയ കേസിലെ പ്രതികൾക്ക് മരണമണി മുഴങ്ങി..? തൂക്കുകയർ തയാറാക്കാൻ നിർദേശം
ന്യൂസിലൻഡിലെ അഗ്നിപർവത സ്ഫോടനം: മരണസംഖ്യ ഉയരുന്നു
രാജ്യം ബിജെപിയെ വിശ്വസിക്കുന്നതിന്റെ തെളിവാണ് കർണാടകയെന്ന് പ്രധാനമന്ത്രി
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top