Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ആകാശം അതിരാക്കിയ പള്ളിമുറ്റം
തുന്പ കടലോരഗ്രാമത്തിലെ പൗരാണികമായ മേരി മഗ്ദലേന കത്തോലിക്കാ പള്ളിയും കെട്ടിടങ്ങളും മുറ്റവുമായിരുന്നു ഇന്ത്യൻ ബഹിരാകാശ കുതിപ്പിന്റെ ആദ്യ വിക്ഷേപണ തറ. 1963 നവംബർ 21 ന് വൈകുന്നേരം അമേരിക്കൻ നിർമിത സൗണ്ടിംഗ് റോക്കറ്റായ നൈക്കി അപ്പാഷെ പള്ളിമുറ്റത്തു നിന്ന് 200 കിലോമീറ്റർ ഉയരത്തിലേക്ക് കത്തിക്കയറിയപ്പോൾ അതായിരുന്നു പ്രയാണത്തിന്റെ നാന്ദി.
ബഹിരാകാശത്ത് ഭാരതം സ്വന്തമാക്കിയ അഭിമാനക്കുതിപ്പുകളിൽ ഇടം നേടി ചന്ദ്രയാൻ രണ്ട് ദൗത്യം. വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ കാണാതായതും തെരച്ചിലിനൊടുവിൽ കണ്ടെത്തി ഓർബിറ്റർ അതിന്റെ ചിത്രം പകർത്തിയതും ഉൾപ്പെടെ മഹത്തായ മുഹൂർത്തങ്ങൾ. ഈ മഹാനേട്ടങ്ങളുടെ ഒന്നാം വിജയത്തറ കാണാൻ 56 വർഷം പിന്നോട്ട് തിരുവനന്തപുരം തുന്പയിലേക്കു പോകേണ്ടിയിരിക്കുന്നു. അന്പിളിയമ്മാവനെയും ചൊവ്വയെയും തൊടാൻ മാത്രമല്ല രാജ്യസുരക്ഷ, ആശയവിനിമയം, ഗതാഗതം, കാലാവസ്ഥാ നിരീക്ഷണം തുടങ്ങി ഇന്ത്യയുടെ ബഹിരാകാശ പരീക്ഷണ നേട്ടങ്ങൾക്കെല്ലാം തുടക്കം കുറിച്ചത് തിരുവനന്തപുരത്തിനടുത്ത് തുന്പ എന്ന കടലോരഗ്രാമത്തിലായിരുന്നു.
അറബിക്കടലോരത്ത് മത്സ്യത്തൊഴിലാളികൾ അധിവസിച്ചിരുന്ന തുന്പ ഗ്രാമത്തിന്നാണ് റോക്കറ്റുകൾ മേഘപാളികളെ വകഞ്ഞുമാറ്റി ആകാശവിതാനത്തിലേക്ക് കത്തിപ്പറന്നു പര്യടനം തുടങ്ങിയത്. ബഹിരാകാശ ദൗത്യങ്ങൾ ഏറെയേറെ മുന്നേറുന്പോൾ രാജ്യം ഏറെ കടപ്പെട്ടിരിക്കുന്നത് ഈ ഗ്രാമത്തോടും ഇവിടത്തെ ഗ്രാമീണരോടും.
തുന്പ കടലോര ഗ്രാമത്തിലെ പൗരാണികമായ മേരി മഗ്ദലേന കത്തോലിക്കാ പള്ളിയും കെട്ടിടങ്ങളും മുറ്റവുമായിരുന്നു ഇന്ത്യൻ ബഹിരാകാശ കുതിപ്പിന്റെ ആദ്യ വിക്ഷേപണ തറ. 1963 നവംബർ 21 ന് വൈകുന്നേരം അമേരിക്കൻ നിർമിത സൗണ്ടിംഗ് റോക്കറ്റായ നൈക്ക്അപാഷെ പള്ളിമുറ്റത്തു നിന്ന് 200 കിലോമീറ്റർ ഉയരത്തിലേക്ക് കത്തിക്കയറിയപ്പോൾ അതായിരുന്നു പ്രയാണത്തിന്റെ നാന്ദി. 1962 ലാണ് തുന്പയിൽ ഇക്വിറ്റോറിയൽ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷൻ സ്ഥാപിക്കാൻ ഇന്ത്യൻ നാഷണൽ കമ്മിറ്റി ഫോർ സ്പേസ് റിസർച്ച് തീരുമാനിച്ചത്. അതായത് ഇന്ത്യൻ ബഹിരാകാശവകുപ്പും ബഹിരാകാശ ഗവേഷണകേന്ദ്രമായ ഐ.എസ്.ആർ.ഒ.യും സ്ഥാപിതമാകുന്നതിനു മുൻപായിരുന്നു പള്ളി വിക്ഷേപണ കേന്ദ്രമായി പരിണമിച്ചത്.
ഭൂമിയുടെ കാന്തിക രേഖയോട് അടുത്ത് സ്ഥിതിചെയ്യുന്നു എന്ന കാരണത്താൽ തുന്പ ഇതിന് അനുയോജ്യമാണെന്ന് അഹമ്മദാബാദ് ഫിസിക്കൽ റിസർച്ച് ലബോറട്ടറിയാണ് നിർദേശിച്ചത്. കാന്തിക ഭൂമധ്യരേഖ അഥവാ മാഗ്നെറ്റിക് ഇക്വേറ്റർ ഇതുവഴി കടന്നുപോകുന്നു എന്നതായിരുന്നു ഈ കടലോരഗ്രാമത്തിന്റെ പ്രത്യേകത.
റോക്കറ്റ് കൂട്ടിയോജിപ്പിച്ചത് അൾത്താരയ്ക്ക് മുന്പിൽ
മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന തുന്പ കടലോര ഗ്രാമത്തെ ഇതിനായി ഏറ്റെടുത്താൽ സമുദായ സംഘർഷം ഉടലെടുക്കുമോ എന്നതായിരുന്നു ആശങ്ക. വിക്രം സാരാഭായി ഉൾപ്പെടെ ശാസ്ത്രപ്രതിഭകൾ ഇതിനായി സമീപിച്ചപ്പോൾ രാജ്യത്തിനു വേണ്ടി ഇത്തരമൊരു ത്യാഗം അനുഷ്ഠിക്കാൻ അനുവദിച്ചുവെന്നു മാത്രമല്ല അവിടം വിട്ടൊഴിയാനാണ് അന്നത്തെ തിരുവനന്തപുരം ബിഷപ് ഡോ പീറ്റർ ബർണാഡ് പെരേര പള്ളിക്കു സമീപം പാർത്തിരുന്ന വിശ്വാസികളോട് നിർദേശിച്ചത്.
സമീപത്തെ പള്ളിത്തുറ ഗ്രാമത്തിൽ പള്ളിയും വീടുകളും പണിതു നല്‍കിയതോടെ ജനങ്ങൾ സന്തോഷത്തോടെ അവിടേക്കു മാറിത്താമസിച്ചു. അങ്ങനെയാണ് സെന്റ് മേരി മഗ്ദലേന പള്ളിയും മുറ്റവും റോക്കറ്റ് വിക്ഷേപണകേന്ദ്രമായി മാറിയത്. ഇന്ത്യയുടെ ആദ്യ റോക്കറ്റ് കൂട്ടിയോജിപ്പിച്ചത് ഈ പള്ളിയിലെ അൾത്താരയ്ക്ക് മുന്പിലായിരുന്നു എന്നതാണ് ചരിത്രം. പള്ളിക്കെട്ടിടം വിക്ഷേപണകേന്ദ്രം ഡയറക്ടറുടെ ഓഫീസ്.
അവിടത്തെ തെങ്ങിൻതോപ്പിലായിരുന്നു വിക്ഷേപണത്തറ. പ്രൈമറി സ്കൂൾ ലോഞ്ച് ഓഫീസും പഴയൊരു പശുത്തൊഴുത്ത് സ്പേസ് ലാബുമായി. അമേരിക്കയിലെ നാസയിൽ പരിശീലനം നേടിയ വിദഗ്ധരുടെ സാന്നിധ്യവും ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവായ വിക്രം സാരാഭായി എന്ന പ്രതിഭയുടെ കഠിനാധ്വാനവുമായിരുന്നു എല്ലാറ്റിനും നിമിത്തമായത്.
വഴിയും വാഹനവും വൈദ്യുതിയും പരിമിതമായ ഒരു കുഗ്രാമത്തിലായിരുന്നു ഇതൊക്കെ അന്നു സംഭവിച്ചത്. തലച്ചുമടായും സൈക്കിളിലും ജീപ്പിലും റോക്കറ്റ് ഭാഗങ്ങൾ എത്തിച്ച് കൂട്ടിയിണക്കുകയായിരുന്നു അവിടെ. വിക്ഷേപണത്തിനായി ആദ്യ റോക്കറ്റിന്റെ മുകൾഭാഗം ഘടിപ്പിക്കാൻ കൊണ്ടുപോയത് ഒരു സൈക്കിളിന്റെ പിന്നിൽ വച്ചുകൊണ്ടായിരുന്നു എന്നതും കൗതുകം. ഡി. ഈശ്വർദാസ് റോക്കറ്റ് കൂട്ടിച്ചേർത്തപ്പോൾ, മേൽനോട്ടച്ചുമതല അഗ്നിച്ചിറകുകളെ രാജ്യത്തിനു സമ്മാനിച്ച ശാസ്ത്രപ്രതിഭ മുൻ രാഷ്ട്രപതി എ.പി.ജെ.അബ്ദുൾ കലാമിനായിരുന്നു.
സാക്ഷ്യം വഹിക്കാൻ മത്സ്യത്തൊഴിലാളികളും
1963 നവംബർ 21ന് അമേരിക്കൻ നിർമിത നൈക്കി അപ്പാച്ചെ എന്ന ആദ്യ സൗണ്ടിംഗ് റോക്കറ്റ് ഇവിടെനിന്ന് തീതുപ്പി ഉയരുന്പോൾ സാക്ഷ്യം വഹിക്കാനും ആ വിജയത്തിൽ ആകാംക്ഷയോടെ, ആവേശത്തോടെ കണ്ടുനിൽക്കാൻ വളരെ കുറച്ചു പേരേ ഉണ്ടായിരുന്നുള്ളൂ. വിക്രം സാരാഭായിയും അന്നത്തെ അണുശക്തി വകുപ്പു തലവനായിരുന്ന ഹോമി ജെ. ഭാഭയും സഹപ്രവർത്തകരായ ഏഴ് എൻജിനിയർമാരും ഉദ്യോഗസ്ഥരും കുറെ മത്സ്യത്തൊഴിലാളികളും മാത്രം. 1962 ൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിനായുള്ള ദേശീയ കമ്മിറ്റി ആണവോർജ മന്ത്രാലയത്തിന് കീഴിൽ വിക്രംസാരാഭായിയെ ചെയർമാനായി നിയമിച്ചതോടെയാണ് തുന്പ വിക്ഷേപണ കേന്ദ്രമായി പരിണമിച്ചത്.
ആ വിക്ഷേപണത്തോടെ രാജ്യത്തെ ആദ്യ റോക്കറ്റ് വിക്ഷേപണ കേന്ദ്രം തുന്പ ഇക്വിറ്റോറിയൽ എന്ന പേരിൽ അറിയപ്പെട്ടു. ഈ മണൽത്തറയിൽനിന്ന് ഉയിരെടുത്ത ഉൗർജവും ആവേശവുമാണ് ഇക്കാലത്ത് ചൊവ്വയെയും ചന്ദ്രനെയും മറ്റു ഗ്രഹങ്ങളെയും കീഴടക്കാനുള്ള ഉയരങ്ങളിലേക്ക് രാജ്യത്തെ എത്തിച്ചത്.
തിരുവനന്തപുരം നഗരത്തിലെ ലോഡ്ജുകളിലും മുറികളിലും താമസിച്ച് റെയിൽവേ കാന്റീനിൽ നിന്നു ഭക്ഷണം കഴിച്ച് ബസിൽ യാത്ര ചെയ്തായിരുന്നു രാവും പകലും നീളുന്ന അന്നത്തെ ശാസ്ത്രജ്ഞന്മാരുടെ പ്രവർത്തനമെന്ന് ഡോ. എ.പി.ജെ. അബ്ദുൾ കലാം പിൽക്കാലത്ത് എഴുതിയിട്ടുണ്ട്. 1962ൽ ആണവോർജ വകുപ്പിനു കീഴിൽ ബഹിരാകാശ ഗവേഷണത്തിനായുള്ള ദേശീയ സമിതി നിലവിൽ വന്നതോടെയാണ് ഈ രംഗത്ത് രാജ്യം ഭ്രമണപഥം മെനഞ്ഞുതുടങ്ങിയത്. വിക്രം സാരാഭായിയുടെ സ്വപ്നങ്ങളും ഹോമി ഭാഭയുടെ പിന്തുണയും കൂടിച്ചേർന്നതോടെ വൻ നേട്ടങ്ങൾക്കു തുടക്കമായി.
ലോഞ്ചിംഗ് സ്റ്റേഷൻ നാലുവർഷം പിന്നിട്ടപ്പോൾതന്നെ ഇന്ത്യൻ നിർമിത റോക്കറ്റ് ആദ്യമായി തുന്പയിൽനിന്ന് വീണ്ടും പറന്നു. 1967 നവംബർ 20ന് ഒരു മീറ്റർ നീളവും ഏഴു കിലോയിൽ താഴെ ഭാരവുമുള്ള സൗണ്ടിംഗ് റോക്കറ്റ് രോഹിണി വിജയകരമായി വിക്ഷേപിച്ചു. പിന്നീട് കാലാവസ്ഥാ പഠനത്തിനായുള്ള നൂറുകണക്കിന് റോക്കറ്റുകൾ ഇവിടെനിന്ന് ഉയർന്നുപൊങ്ങി.
ഉപഗ്രഹം ഇന്ത്യ സ്വന്തമായി നിർമിക്കണമെന്ന സാരാഭായിയുടെ ആവേശമാണ് പിൽക്കാലത്ത് ആര്യഭട്ട എന്ന് നാമകരണം ചെയ്യപ്പെട്ട ഇന്ത്യയുടെ പ്രഥമ കൃത്രിമോപഗ്രഹമായി ഉയർന്നത്. എന്നാൽ ആര്യഭട്ട ആകാശം കടക്കുന്നതു കാണാൻ സാരാഭായി ഉണ്ടായിരുന്നില്ല. 1971 ഡിസംബർ 30ന് കോവളം ഗസ്റ്റ്ഹൗസിൽ ബഹിരാകാശ പദ്ധതിയുമായി ബന്ധപ്പെട്ട് തിരക്കിട്ട ചർച്ചകൾക്ക് ശേഷം വൈകി ഉറങ്ങാൻ കിടന്ന സാരാഭായിയെ മരിച്ച നിലയിൽ പുലർച്ചെ കണ്ടെത്തുകയായിരുന്നു. ഇന്ത്യൻ ബഹിരാകാശ പദ്ധതിക്ക് വൻനഷ്ടമായിരുന്നു ആ വേർപാട്.വിക്രം സാരാഭായിയുടെ മരണശേഷം തുന്പ വിക്രം സാരാഭായ് സ്പേസ് സെന്റർ എന്നു നാമകരണം ചെയ്യപ്പെട്ടു.
1969ലാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐ.എസ്.ആർ.ഒ സ്ഥാപിതമായത്. 1980 ൽ ഉപഗ്രഹ വിക്ഷേപിണി സാറ്റലൈറ്റ് ലോഞ്ചിംഗ് വെഹിക്കിൾഎസ്.എൽ.വികൾ ഇന്ത്യ വികസിപ്പിച്ചു. ശ്രീഹരിക്കോട്ടയിൽ നിന്നുള്ള ആദ്യ എസ്.എൽ.വി. വിക്ഷേപണം പരാജയപ്പെട്ടെങ്കിലും 1980 ജൂലൈ 18ന് എസ്.എൽ.വിമൂന്നിലൂടെ ഇന്ത്യ സ്വന്തമായി ആദ്യ ഉപഗ്രഹം രോഹിണി ബഹിരാകാശത്തെത്തിച്ചു. ഇതോടെ ബഹിരാകാശ വാഹനം വിക്ഷേപിക്കുന്ന ഏഴാമത്തെ രാജ്യമായി ഇന്ത്യ.പിന്നീട് കണ്ടത് ചരിത്രമാണ്. ഇന്ത്യ എ.എസ്.എൽ.വിയും പി.എസ്.എൽ.വിയും ജി.എസ്.എൽ.വിയും വിജയകരമായി വിക്ഷേപിച്ചു.
അതിലൂടെ എത്ര ഉപഗ്രഹങ്ങൾ. ഇന്ത്യയുടെ ബഹിരാകാശ വിജയത്തിന്റെ പ്രതീകങ്ങളായി അവ ശൂന്യാകാശത്ത് ചരിത്രമെഴുതി. അതിൽ ചന്ദ്രയാനും മംഗൾയാനും പൊൻതിളക്കമാവുന്നു. അതിശക്തമായ ജി.എസ്.എൽ.വി എം.കെ 3 വികസിപ്പിച്ചു കൊണ്ടിരിക്കുന്നു.ഒരു ചെറിയ ചരിത്രം കൂടി: തുന്പയ്ക്കൊപ്പം കൊല്ലത്തെ ഒരു സ്ഥലം കൂടി ആദ്യ വിക്ഷേപണത്തിനായി കണ്ടെത്തിയിരുന്നു.1971ൽ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ ഗവേഷണകേന്ദ്രവും വിക്ഷേപണ കേന്ദ്രവും നിലവിൽ വന്നതോടെ ഉപഗ്രഹ വിക്ഷേപണമുൾപ്പെടെ സുപ്രധാന വിക്ഷേപണങ്ങൾ അവിടേക്കു മാറി.1972ൽ രാജ്യത്ത് സ്പേസ് കമ്മീഷൻ നിലവിൽ വന്നു.
കേന്ദ്രത്തിൽ പ്രത്യേകം ബഹിരാകാശ വകുപ്പും പ്രവർത്തനം തുടങ്ങി. അവിസ്മരണീയമായ ഒട്ടേറെ നേട്ടക്കുതിപ്പുകളുടെ വിക്ഷേപണ പട്ടികയിൽ 2008 ൽ ചന്ദ്രയാൻ ഒന്ന് ദൗത്യവും 2014ൽ ചൊവ്വാദൗത്യമായ മംഗൾയാനും ഇന്ത്യ വിജയകരമാക്കി. തുന്പയിലെ പള്ളിമുറ്റത്തു തുടങ്ങിയ കുതിപ്പ് ഇപ്പോഴിതാ ചന്ദ്രനെ ചുംബിച്ച് ലോകത്തെ വിസ്മയിപ്പിച്ചിരിക്കുന്നു.
റെജി ജോസഫ്
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
ഗാനഗന്ധർവൻ ശതാഭിഷേക നിറവിൽ; അനസ്യൂതം തുടരട്ടെ ഈ സംഗീത മഴ
മലയാളത്തിന്റെ ഗന്ധർവ ശബ്ദം ശതാഭിഷേക നിറവിൽ. ഡോ.കെ.ജെ.യേശുദാസ് എന്ന അതുല്യപ്രതിഭ ജനുവരി 10ന് 84-ൽ എത്തുന്പോൾ ഇന്നു
Latest News
നാലാം ക്ലാസുകാരൻ കുളത്തിൽ മുങ്ങി മരിച്ചു
പൂരങ്ങളുടെ പൂരം; ഇന്ന് തൃശൂർ പൂരം
യൂട്യൂബർ ആത്മഹത്യചെയ്ത നിലയിൽ; സുഹൃത്ത് കസ്റ്റഡിയിൽ
അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തില്ലെന്ന് ഇഡി
വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ; മലപ്പുറത്ത് വീട്ടുടമ അറസ്റ്റിൽ
Latest News
നാലാം ക്ലാസുകാരൻ കുളത്തിൽ മുങ്ങി മരിച്ചു
പൂരങ്ങളുടെ പൂരം; ഇന്ന് തൃശൂർ പൂരം
യൂട്യൂബർ ആത്മഹത്യചെയ്ത നിലയിൽ; സുഹൃത്ത് കസ്റ്റഡിയിൽ
അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തില്ലെന്ന് ഇഡി
വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ; മലപ്പുറത്ത് വീട്ടുടമ അറസ്റ്റിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top