പാട്ടുംപാടി ഹൃദയത്തിലേക്ക്
പോയവാരം രണ്ടുപാട്ടുകൾ അളവില്ലാത്ത കൗതുകത്തോടെ കേട്ടു. അതിലൊന്നു പാടിയ രണ്ടുവയസുകാരി ശബ്ദവും ഭാവവുംകൊണ്ടു പ്രശസ്തയായി. രണ്ടാമത്തേതു പാടിയ അതിപ്രശസ്തനാവട്ടെ കേൾവിക്കാരെ അദ്ഭുതപ്പെടുത്തുകയും ചെയ്തു. പാട്ടുവഴികൾ എന്നും സന്തോഷം തരുന്നതുതന്നെ!

ലഗ്ജാ ഗലേ

1964ൽ പുറത്തിറങ്ങിയ വോ കോൻ ഥീ എന്ന ചിത്രത്തിലെ ലഗ്ജാ ഗലേ കി ഫിർ എന്ന പാട്ട് ലതാ മങ്കേഷ്കർ പാടിയതാണ്. മദൻ മോഹൻ മാജിക്കുകളിൽ ഒന്നായി കരുതപ്പെടുന്ന ഈ പാട്ടിന് അറിയപ്പെടുന്ന ഗായകരുടേതടക്കം ഒട്ടേറെ കവർ വേർഷനുകൾ പുറത്തിറങ്ങിയിട്ടുണ്ട്. ഇന്നും സംഗീതപ്രേമികൾ നനുത്ത ഓർമകൾ ഒളിപ്പിച്ചുവച്ച് ഹൃദയംനിറയ്ക്കുന്ന പാട്ട്.

കഴിഞ്ഞദിവസം ഈ പാട്ടിന്‍റെ വ്യത്യസ്തമായൊരു കവർ പതിപ്പ് സോഷ്യൽ മീഡിയ വഴി സൂപ്പർഹിറ്റായി. പാടിയതാര് എന്നുകേൾക്കുന്പോഴാണ് കൗതുകം ഒന്നുകൂടി നിറയുക- പ്രഗ്യ മേധ എന്ന രണ്ടുവയസുകാരിയാണ് ആ ഗായിക! അവളുടെ അമ്മ ഏതാനും മാസംമുന്പ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ ഇപ്പോൾ ഒന്നാന്തരം വൈറൽ. ഈ കുറിപ്പു തയാറാക്കുന്നതുവരെ അരലക്ഷത്തിലധികംപേർ പ്രഗ്യ(മലയാളത്തിൽ പ്രജ്ഞ)യുടെ പാട്ടുകേട്ടുകഴിഞ്ഞു. കേട്ടവരെല്ലാം അവളുടെ പാട്ടിനോട് ഇഷ്ടംകൂടുന്നു.

കുട്ടികളെല്ലാം പാട്ടുപാടുമല്ലോ, ഇതിലെന്ത് ഇത്രവലിയ കാര്യം എന്നു ചിന്തിക്കുന്നവരുണ്ടാകാം. പക്ഷേ പ്രഗ്യ പാടുന്നത് വളരെ ലളിതമായാണ്, ഒട്ടും പ്രയാസപ്പെടാതെ. ശബ്ദമോ അതിസുന്ദരവും. പാട്ടിൽ മുലാഖാത്ത് എന്നു വരുന്നിടത്ത് ഒരു ഹൈ നോട്ട് ആണ്. ഇരുത്തംവന്നവർക്കും പാടാൻ പ്രയാസമുള്ള ഭാഗം. അതുപോലും പ്രഗ്യ അയത്നലളിതമായി പാടുന്നുണ്ട്. ഹൗ ക്യൂൂട്ട് എന്നു മനസുകൊണ്ടെങ്കിലും പറയാതെ അവളുടെ പാട്ടുകേട്ടുതീർക്കാനാവില്ല. ലിറ്റിൽ ലതാജി എന്നാണ് ഒരു ശ്രോതാവ് അവളെ വിശേഷിപ്പിക്കുന്നത്.

അവിശ്വസനീയമായ ശബ്ദത്തിൽ ലതാ മങ്കേഷ്കറുടെ എക് പ്യാർ കാ നഗ്മാ ഹേ എന്ന പാട്ടുപാടി തെരുവു ഗായിക റാണു മൊണ്ടാൽ താരമായത് അടുത്തയിടെയാണ്. എന്നാൽ വാക്കിലും പ്രവൃത്തിയിലും അഹങ്കാരം കലർത്തി അവർ നാട്ടുകാരെക്കൊണ്ടു പറയിപ്പിക്കുകയും ചെയ്തു. റാണു മൊണ്ടാലിനെ തന്നോടു താരതമ്യം ചെയ്തതിൽ ലത അത്രയ്ക്കു സന്തുഷ്ടയായിരുന്നുമില്ല.
എന്‍റെ പേരിൽ മറ്റുള്ളവർക്കു നന്മവരുന്നത് നല്ലകാര്യമാണ്.

പക്ഷേ ഇത് ചുരുങ്ങിയ സമയത്തേക്കുള്ള പ്രശസ്തി മാത്രമാണ് എന്നായിരുന്നു അന്നു ലതാ മങ്കേഷ്കറുടെ പ്രതികരണം. അനുകരണം വിജയത്തിലേക്ക് ആശ്രയിക്കാവുന്ന പാതയല്ല. എന്‍റെയും കിഷോർദാ, റഫി സാബ്, മുകേഷ് ഭയ്യാ, ആഷ തുടങ്ങിയവരുടെയും പാട്ടുകൾ അനുകരിച്ചു പാടി ഗായകർക്കു കിട്ടുന്ന പ്രശസ്തി വേഗം ഇല്ലാതാകും- ലത പറഞ്ഞു.

പ്രായാധിക്യത്താലുള്ള ആരോഗ്യപ്രശ്നങ്ങൾ മൂലം വിശ്രമിക്കുന്ന ലതാ മങ്കേഷ്കർ പ്രഗ്യയുടെ പാട്ടുകേട്ട് എന്തു പറയുമെന്നറിയാൻ പ്രതീക്ഷയോടെ കാത്തിരിക്കാം.

എന്‍റെ കൂടെയുണ്ടാവണം

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എം.എസ്. ധോണി നാളുകളായി വെള്ളിവെളിച്ചത്തിലില്ല. ഇംഗ്ലണ്ടിൽ ലോകകപ്പ് സെമിയിൽ തോറ്റശേഷം ധോണി ടീമിനു പുറത്താണ്. വെസ്റ്റ് ഇൻഡീസ് പര്യടനവും ദക്ഷിണാഫ്രിക്കയ്ക്കും ബംഗ്ലാദേശിനുമെതിരേയുള്ള പരന്പരകളും ധോണിക്കു നഷ്ടമായി. കഴിഞ്ഞമാസമൊരിക്കൽ പരിശീലനത്തിനിറങ്ങിയെങ്കിലും ടീമിൽ എന്നു മടങ്ങിയെത്തുമെന്നതിനെക്കുറിച്ച് അടുത്ത ജനുവരി വരെ താനൊന്നും പറയില്ലെന്നാണ് അദ്ദേഹത്തിന്‍റെ നിലപാട്.

ഇതാ, ധോണിയുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നു. അതും ഗായകനായി! റാഞ്ചിയിൽനിന്നുള്ള സുഹൃത്ത് പ്രീതി സിമോസ് ആണ് ഇൻസ്റ്റഗ്രാമിൽ ധോണിയുടെ പാട്ട് പോസ്റ്റ് ചെയ്തത്. ജബ് കോയി ബാത് ബിഗഡ് ജായേ എന്ന ഹിറ്റ് പാട്ടിന്‍റെ വരികളാണ് ധോണി പാടുന്നത്. ആരാധകർ മഹിയുടെ കളിയെപ്പോലെ പാട്ടിനെയും ഏറ്റെടുത്തു. ഇതിനകം ഇൻസ്റ്റഗ്രാമിൽ മാത്രം കണ്ടത് കാൽലക്ഷത്തിലേറെപ്പേർ.

ഒരു സുഹൃത്തിനൊപ്പമാണ് ധോണി കരോക്കെ ഗാനവുമായെത്തിയത്. കുടുംബാംഗങ്ങളും മറ്റു സുഹൃത്തുക്കളുമടങ്ങുന്ന കേൾവിക്കാർ ഹർഷാരവത്തോടെ ധോണിയുടെ പാട്ട് സ്വീകരിച്ചു., ഇപ്പോൾ സോഷ്യൽ മീഡിയയും!

1990ൽ പുറത്തിറങ്ങിയ ജുർമ് എന്ന ചിത്രത്തിലേതാണ് ധോണി പാടിയ പാട്ട്. രാജേഷ് റോഷന്‍റെ സംഗീതത്തിൽ കുമാർ സാനുവും സാധനാ സർഗവും ചേർന്നു പാടിയ പാട്ട് ഇന്നും ജനഹൃദയങ്ങളിലുണ്ട്. വരികളുടെ അർഥവും ഹൃദയത്തെ തൊടുന്നതാണ്:

എപ്പോഴാണോ കാര്യങ്ങൾ നാം വിചാരിക്കുന്നപോലെയാകാത്തത്, എപ്പോഴാണോ ഒരു പ്രയാസമുണ്ടാകുന്നത്.. സ്നേഹിതാ, നീ എന്‍റെകൂടെ നിൽക്കണം.

നീയല്ലാതെ എന്‍റെ ജീവിതത്തിൽ മറ്റാരുമില്ല, ഉണ്ടായിരുന്നുമില്ല...

ഹരിപ്രസാദ്‌