പ്രിയങ്കരി... പ്രിയ ഭവാനി ശങ്കർ
ചിന്നത്തിരയിൽനിന്നും വെള്ളിത്തിരയിലേക്കെത്തി തമിഴകത്തിന്‍റെ മനസ് കവർന്ന നായികയാണ് പ്രിയ ഭവാനി ശങ്കർ. സിനിമയിലെത്തി രണ്ടു വർഷമേ ആകുന്നുള്ളുവെങ്കിലും തമിഴകത്തെ താരമൂല്യമുള്ള നായികമാർക്കിടയിലാണ് പ്രിയയുടെ സ്ഥാനം. 2017-ൽ മേയാധവൻ എന്ന ചിത്രത്തിൽ നായികയായി തുടക്കം കുറിച്ച പ്രിയ വേഗത്തിൽ തന്നെ പ്രേക്ഷകശ്രദ്ധയും നേടിയെടുത്തു. പിന്നീട് കാർത്തിയുടെ നായികയായി കടൈക്കുട്ടി സിംഹം, എസ്.ജെ. സൂര്യയുടെ നായികയായി മോണ്‍സ്റ്റർ എന്നീ ചിത്രങ്ങളും. വിജയക്കുതിപ്പിൽ മനം നിറഞ്ഞ് പ്രിയ ഭവാനി ശങ്കർ സംസാരിക്കുന്നു.

ഹാട്രിക് വിജയ തുടക്കം

മേയാധവൻ, കടൈക്കുട്ടി സിംഹം, മോണ്‍സ്റ്റർ എന്നിങ്ങനെ അടുത്തടുത്തു മൂന്നു ചിത്രങ്ങളും സൂപ്പർഹിറ്റായി. പ്രതീക്ഷിക്കാത്ത വിജയം എന്നു പറയാനാകില്ല. ഈ സിനിമകളുടെ കഥ കേട്ടപ്പോൾതന്നെ വിജയചിത്രങ്ങളാകുമെന്ന് ഉറപ്പിച്ചിരുന്നു. ആത്മാർഥതയോടെ വൃത്തിയായി ചെയ്യാനാണ് ശ്രമിക്കാറുള്ളത്. മിനിസ്ക്രീനിലൂടെയാണ് സിനിമയിലേക്കെത്തിയത്. രണ്ടിനോടും വളരെ താൽപര്യമുണ്ട്. സിനിമകളുടെ വിജയം ഒരു കളക്ടീവ് എഫർട്ടാണ്. നടനും നടിയും സംവിധായകനും മാത്രം അതിന്‍റെ ക്രെഡിറ്റ് കൊണ്ടുപോകുന്നതു ശരിയല്ല.

പ്രതീക്ഷയോടെ ഇന്ത്യൻ 2

ശങ്കർ സാർ ഇന്ത്യൻ ടുവിലേക്കു വിളിക്കുന്പോൾ ഞാൻ സിനിമയിലേക്കെത്തിയതേയുള്ളു. രണ്ടു മണിക്കൂർ അദ്ദേഹം കഥാപാത്രത്തെക്കുറിച്ചു വിവരിച്ചു. ഒരുപാടു തലങ്ങളിലൂടെ കടന്നുപോകുന്ന കരുത്തുറ്റ പെണ്‍കുട്ടിയുടെ റോളാണ്. ‘സർ ഇതു ഞാൻതന്നെ ചെയ്യും’ എന്ന് അപ്പോൾതന്നെ പറഞ്ഞു. ഇത്രയും കനപ്പെട്ട കഥാപാത്രം ശങ്കർ സാർ പുതുമുഖമായ എന്നെ ഏൽപ്പിച്ചു എന്നോർക്കുന്പോൾ ഇപ്പോഴും അദ്ഭുതം തോന്നുന്നു. ഒരു സ്വപ്നം കണ്ടു തീർക്കുന്നതുപോലെയാണ് ഞാൻ ആ സിനിമയിൽ അഭിനയിച്ചത്. തീർച്ചയായും ഇന്ത്യൻ സിനിമയിലെ ഒരു മനോഹര സംഭവമായിരിക്കും ഇന്ത്യൻ ടു.

ടേണിംഗ് പോയിന്‍റ്

രാധാമോഹൻ സാറിന്‍റെ പുതിയ ചിത്രം ബൊമ്മയാണ് പ്രതീക്ഷയുള്ള മറ്റൊരു പ്രൊജക്ട്. അതിലെ നായികാ കഥാപാത്രവും കരിയറിൽ വഴിത്തിരിവാകുമെന്നു കരുതുന്നു. നിത്യജീവിതത്തിൽനിന്ന് അടർത്തിയെടുത്തതുപോലുള്ള കഥാപാത്രങ്ങളോടാണ് എനിക്കിഷ്ടം. ഇതുവരെ അവതരിപ്പിച്ച കഥാപാത്രരങ്ങൾ ഓരോന്നും അത്തരത്തിലുള്ളതായിരുന്നു. പക്കാ ഹോംലി കഥാപാത്രമേ എനിക്കുചേരൂ. കുടുംബത്തിനൊപ്പം ഇരുന്നു കാണാൻ കഴിയുന്ന ചിത്രങ്ങൾ മാത്രമേ ചെയ്യൂ എന്ന് പണ്ടേ നിശ്ചയിച്ചിരുന്നതാണ്. ഈ നിമിഷംവരെ ഗ്ലാമർ കഥാപാത്രം ചെയ്യാമോ എന്നു ചോദിച്ച് ആരും വന്നിട്ടില്ല. തമിഴിനു പുറമെ മറ്റു ഭാഷകളിലും അഭിനയിക്കണം എന്നാണ് ആഗ്രഹിക്കുന്നത്.

മിനിസ്ക്രീനിൽ തുടക്കം

സിനിമയിൽ വരുന്നതിനുമുന്പ് ടെലിവിഷൻ ആയിരുന്നു പ്രവർത്തനമേഖല. സീരിയലുകളും ന്യൂസ് റീഡിംഗുമെല്ലാം ഒരേ ഇഷ്ടത്തോടെയാണു ചെയ്തത്. ടിവിയെ അപേക്ഷിച്ച് സിനിമയ്ക്കു കുറേ നേട്ടങ്ങളുണ്ട്. പണവും പ്രശസ്തിയും സിനിമയിൽ കൂടുതലാണ്. കോടികൾ മുതൽമുടക്കുള്ള ഇൻഡസ്ട്രി എന്ന നിലയിൽ സിനിമയ്ക്കു ധാരാളം നെഗറ്റീവുകളും ഉണ്ട്. നെഗറ്റീവുകളെ പോസിറ്റീവാക്കാനാണ് ഇഷ്ടം. സ്വന്തം പ്ലസും മൈനസും മനസിലാക്കി ഒതുങ്ങി ജീവിക്കാൻ ആഗ്രഹിക്കുന്ന തികച്ചും പ്രൈവറ്റ് പേഴ്സനാണു ഞാൻ.

പുതിയ പ്രൊജക്‌ടുകൾ

കമലഹാസൻ സാറിനൊപ്പമുള്ള ഇന്ത്യൻ 2, ബൊമ്മ എന്നീ ചിത്രങ്ങൾ കൂടാതെ അരുണ്‍ വിജയ് വായകനാകുന്ന മാഫിയ പൂർത്തിയാക്കിയ ചിത്രമാണ്. കാർത്തിക് നരേൻ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷൻ ത്രില്ലർ കഥയാണ് പറയുന്നത്. അഥർവയ്ക്കൊപ്പം അഭിനയിക്കുന്ന കുരുതി ആട്ടം, ജീവ, അരുൾ നിധി എന്നിവർക്കൊപ്പമുള്ള കളത്തിൽ സന്തിപ്പോം, ആന്തോളജി സിനിമയായ കസട തപര എന്നിവയാണ് കരാറായിരിക്കുന്ന മറ്റു പ്രൊജക്ടുകൾ.