നേപ്പാളിൽ ജീവനുള്ള നായയെ പാലത്തിന് മുകളിൽ നിന്ന് പുഴയിലേക്ക് എറിഞ്ഞ സംഭവം വലിയ ജനരോഷത്തിന് വഴിവെച്ചിരിക്കുകയാണ്.
ബജാങ് സ്വദേശിയായ നവീൻ പാണ്ഡെ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ച വീഡിയോ ദൃശ്യങ്ങളാണ് മൃഗസ്നേഹികൾക്കിടയിലും സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ഇരമ്പാൻ കാരണമായത്.
സെപ്റ്റംബർ രണ്ടിന് ജയപൃഥ്വി നഗരസഭയിലെ പങ്കോട്ട് പാലത്തിന് സമീപമാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന ഈ ക്രൂരത അരങ്ങേറിയത്.
സംഭവത്തിന് ദൃക്സാക്ഷിയായ നവീൻ പറയുന്നതനുസരിച്ച്, നായയെ നദിയിലേക്ക് എറിയുന്നത് തടയാൻ അദ്ദേഹം ശ്രമിച്ചെങ്കിലും യുവതി അതിന് വഴങ്ങിയില്ല.
മൃഗം ആരെയോ കടിക്കാൻ ആഞ്ഞതിനാണ് ഈ ശിക്ഷയെന്നാണ് ഇവർ ന്യായീകരിച്ചത്. എന്നാൽ മൃഗവൈദ്യശാസ്ത്രം പഠിച്ചിട്ടുള്ള നവീന്റെ നിരീക്ഷണത്തിൽ നായ തികച്ചും ശാന്തനായിരുന്നു.
പ്രായമായതിനെ തുടർന്ന് പരിപാലിക്കാൻ മടിച്ചാകാം ഉടമ ഈ ക്രൂരത കാട്ടിയതെന്ന ആരോപണവും വരുന്നുണ്ട്. ആ കുത്തൊഴുക്കിൽപ്പെട്ട നായയെ പിന്നീട് കണ്ടെത്താനായിട്ടില്ല.
വീഡിയോ പുറത്തുവന്നതോടെ മൃഗസംരക്ഷണ പ്രവർത്തകനായ വിദിത് ശർമ്മ ഉൾപ്പെടെയുള്ള പ്രമുഖർ കടുത്ത ഭാഷയിൽ ഈ പ്രവൃത്തിയെ അപലപിച്ചു.
മിണ്ടാപ്രാണിയോട് ഇത്രയും ദയയില്ലാത്ത രീതിയിൽ പെരുമാറിയ വ്യക്തിയെ ഉടനടി കണ്ടെത്തി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ കാമ്പയിൻ ശക്തമാണ്.
ജനങ്ങളുടെ പ്രതിഷേധം ഉയർന്നതോടെ ബജാങ് ജില്ലാ പൊലിസ് കേസിൽ അന്വേഷണം ആരംഭിക്കുകയും ദൃശ്യങ്ങളിലുള്ള സ്ത്രീയെ കണ്ടെത്താൻ തെരച്ചിൽ ഊർജ്ജിതമാക്കുകയും ചെയ്തിട്ടുണ്ട്.
How can anyone be so cruel to a helpless soul?
— Vidit Sharma ?? (@TheViditsharma) September 17, 2026
A deeply disturbing video from Pankot Bridge allegedly shows a woman throwing a dog alive into the Seti River.
The reason behind this horrific act is unknown, and the dog’s ownership has not yet been established. What happened to… pic.twitter.com/5MeV2yH7dC
Tags : AnimalCruelty JusticeForSetiRiverDog Nepal ViralVideo AnimalRights