Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
ഉൗട്ടുമേശാ വിപ്ലവം
’ഉൗട്ടുമേശ’ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സമഭാവനയുടെയും പങ്കുവയ്ക്കലിന്റെയും പ്രതീകമാണ്. സമൂഹത്തിലെ നാനാതുറയിൽപ്പെട്ടവരുമൊത്ത് ഉൗട്ടുമേശയ്ക്കിരിക്കുന്ന യേശുവിന്റെ ചിത്രം ലൂക്കായുടെ സുവിശേഷം മിഴിവാർന്ന് അവതരിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ച് പാർശ്വവത്കരിക്കപ്പെട്ടവരും പുറന്തള്ളപ്പെട്ടവരുമായ പാപികളും ചുങ്കക്കാരുമൊത്താണ് യേശു മിക്കപ്പോഴും പന്തിഭോജനം നടത്തിയത്. പാപികളും ചുങ്കക്കാരും എന്ന ശൈലിപ്രയോഗം സമൂഹത്തിലെ അടിച്ചമർത്തപ്പെട്ടവരും അധഃസ്ഥിതരുമായ സകലരെയും സൂചിപ്പിക്കുന്നതാണ്. യേശുവിന്റെ എതിരാളികളായി പലപ്പോഴും പ്രത്യക്ഷപ്പെടുന്ന പ്രീശരുടെ വീടുകളിലും അവിടുന്ന് സദ്യയുണ്ണാൻ പോകുന്നുണ്ട്. സകലരെയും പ്രത്യേകിച്ച് ദുർബലവിഭാഗങ്ങളെ, തന്റെ ഹൃദയത്തോടു ചേർത്തുനിർത്താൻ യേശു സ്വീകരിച്ച പ്രതീകാത്മക പ്രവൃത്തിയായിരുന്നു ഉൗട്ടുമേശാ പ്രസ്ഥാനം. ഗ്രീക്ക് തത്ത്വചിന്തക·ാർ ഉൗട്ടുമേശയ്ക്കിരിക്കാൻ ക്ഷണിക്കപ്പെടുന്നതും മേശയിൽവച്ച് തത്ത്വചിന്താപരമായ എന്തെങ്കിലും വിഷയത്തെപ്പറ്റി ചർച്ച നടത്തുന്നതും യവന-റോമൻ സംസ്കാരങ്ങളിൽ നിലവിലിരുന്ന സന്പ്രദായമായിരുന്നു. തത്ത്വചിന്താപരമായ സിന്പോസിയം എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. ഉൗട്ടുമേശയ്ക്കിരിക്കുന്ന യേശു, വലിയ ദാർശനികനെപ്പോലെ നിത്യസത്യങ്ങൾ പ്രബോധനങ്ങളിലൂടെയും ഉപമകളിലൂടെയും പഠിപ്പിക്കുന്നു. ഉൗട്ടുമേശയും വിരുന്നും ദൈവരാജ്യാഗമനത്തിന്റെ പ്രതീകമായി സുവിശേഷത്തിൽ ചിത്രീകരിച്ചിരിക്കുന്നു.
ലൂക്കായുടെ സുവിശേഷത്തിൽ യേശു പങ്കെടുക്കുന്ന പതിനൊന്ന് ഉൗട്ടുമേശകളെപ്പറ്റി പരാമർശമുണ്ട്. യേശു ചുങ്കക്കാരനായ ലേവിയെ തന്റെ ശിഷ്യനായി തെരഞ്ഞെടുത്തു. ലേവി തന്റെ വീട്ടിൽ യേശുവിനുവേണ്ടി വലിയ സദ്യയൊരുക്കി. ചുങ്കക്കാരും പാപികളും ലേവിയോടൊപ്പം സദ്യയിൽ പങ്കുകൊണ്ടു (ലൂക്ക 5:27-32). സമൂഹത്തിന്റെ പിന്നാന്പുറങ്ങളിൽ തള്ളപ്പെട്ടിരുന്ന ജനവിഭാഗമാണ് പാപികൾ. ചുങ്കക്കാരാകട്ടെ, റോമൻ ഭരണകൂടവുമായി ചേർന്ന് ചുങ്കം പിരിച്ചിരുന്നതിനാൽ സമൂഹത്തിൽ വെറുക്കപ്പെട്ടവരായിരുന്നു. തള്ളപ്പെട്ടവരോടും വെറുക്കപ്പെട്ടവരോടും അധഃസ്ഥിതരോടും അടിമകളോടും ഒന്നിച്ചിരുന്ന് സദ്യയുണ്ണാൻ തയാറായതിലൂടെ മാനവസമത്വത്തിന്റെ മഹാസന്ദേശമാണ് യേശു വിളംബരം ചെയ്തത്. തട്ടുതട്ടായി മനുഷ്യരെ തരംതിരിക്കുന്ന പിരമിഡ് ആകൃതിയിലുള്ള സാമൂഹ്യഘടന കീഴ്മേൽ മറിച്ച്, എല്ലാവരെയും തുല്യരായി കാണുന്ന വൃത്താകാരത്തിലുള്ള പുതിയ സാമൂഹിക ഘടനയ്ക്ക് അവിടുന്ന് തുടക്കം കുറിക്കുകയായിരുന്നു.
കരുണയുടെയും പാപപ്പൊറുതിയുടെയും സന്ദേശമാണ് പ്രീശനായ ശിമയോന്റെ വീട്ടിൽ ഉൗട്ടുമേശയിൽ യേശു പഠിപ്പിച്ചത് (ലൂക്ക 7:36-50). അഞ്ചപ്പംകൊണ്ട് അയ്യായിരം പേരെ പോറ്റിയ വിരുന്നിലൂടെ പങ്കുവയ്ക്കലിന്റെയും കൂട്ടായ്മയുടെയും പാഠം അവിടുന്ന് പഠിപ്പിച്ചു (ലൂക്കാ 9:10-17). മർത്തായുടെയും മറിയത്തിന്റെയും വീട്ടിലെ വിരുന്നിന്റെ സന്ദർഭത്തിൽ നല്ലഭാഗം തെരഞ്ഞെടുക്കുന്ന ശിഷ്യരാകണമെന്ന സന്ദേശമാണ് നൽകുന്നത് (ലൂക്കാ 10: 38-42). ഉത്കണ്ഠ വെടിഞ്ഞ് ദൈവവചനം കേൾക്കാൻ ഒൗത്സുക്യം കാണിക്കുന്നവരാണ് ’നല്ലഭാഗം’ തെരഞ്ഞെടുക്കുന്നത്. പ്രീശന്റെ വീട്ടിൽവച്ചു നടന്ന മറ്റൊരു ഉൗട്ടുമേശയിൽവച്ച് ആന്തരികശുദ്ധിയുടെ പാഠം അവിടുന്ന് പഠിപ്പിക്കുന്നു (ലൂക്ക 11: 37-54).
പ്രീശന്റെ വീട്ടിൽ നടക്കുന്ന മറ്റൊരു ഉൗട്ടുമേശയുടെ പശ്ചാത്തലത്തിൽ എളിമ, പാവങ്ങളോടുള്ള കരുണ, ദൈവത്തിന്റെ വിളിയോടുള്ള തുറവി മുതലായ കാര്യങ്ങൾ യേശു പഠിപ്പിക്കുന്നു (ലൂക്ക 14: 7-23). ചുങ്കക്കാരും പാപികളുമൊത്ത് പന്തിഭോജനത്തിനിരുന്ന യേശുവിനെ പ്രീശരും നിയമജ്ഞരും വിമർശിച്ചു. തദവസരത്തിലാണ് യേശു കാണാതെപോയ ആടിന്റെയും നാണയത്തിന്റെയും ധൂർത്തപുത്രന്റെയും ഉപമകൾ
അരുൾചെയ്യുന്നത് (ലൂക്ക 15: 1-32). പാപിയെ തേടുന്നവനും പാപിയുടെ തിരിച്ചുവരവ് കാത്തിരിക്കുന്നവനും പാപിയെ അനന്തമായി സ്നേഹിക്കുന്നവനുമായ ദൈവത്തിന്റെ മുഖമാണ് ഈ ഉപമകൾ ചിത്രീകരിക്കുന്നത്. യേശു സക്കേവൂസിന്റെ വീട്ടിൽ വിരുന്നുണ്ടതിലൂടെ സക്കേവൂസിനും കുടുംബത്തിനും രക്ഷ കിട്ടി (ലൂക്ക 19: 1-10). സന്പത്ത് പങ്കുവച്ച് പാവപ്പെട്ടവരെ തുണയ്ക്കണമെന്ന ആത്മീയ വീക്ഷണം അപ്പോഴാണ് സക്കേവൂസിന് ലഭിച്ചത്. യേശുവിന്റെ വിരുന്നുമേശകളുടെ പാരമ്യമാണ് തിരുവത്താഴം. അവിടെവച്ച് യേശു തന്റെതന്നെ ശരീരവും രക്തവും ശിഷ്യർക്ക് ഭോജനമായി നൽകി. പിറ്റേദിവസം കുരിശിൽ പൂർത്തിയാകാനിരുന്ന ആത്മസമർപ്പണത്തിന്റെ മുൻകൂട്ടിയുള്ള ആവിഷ്കാരമായിരുന്നു തിരുവത്താഴമേശ. പാപികളോടും സാമൂഹ്യഭ്രഷ്ടരോടുമൊത്തുള്ള യേശുവിന്റെ പന്തിഭോജനത്തിന്റെ അനുസ്മരണവും ആഘോഷവുംകൂടിയാണ് തിരുവത്താഴത്തിന്റെ തുടർച്ചയായ പരിശുദ്ധകുർബാന. വിനീത ദാസരായി സമൂഹത്തിലെ തിരസ്കൃതർക്ക് ശുശ്രൂഷ ചെയ്യാനുള്ള ഉദ്ബോധനമാണ് ഓരോ പരിശുദ്ധകുർബാനയും നമുക്ക് നൽകുന്നത് (ലൂക്ക 22: 44-47). ഉത്ഥാനത്തിനു ശേഷവും യേശുവിന്റെ ഉൗട്ടുമേശകൾ തുടരുന്നു (ലൂക്ക 24: 1-12, 24: 36-49). ഉൗട്ടുമേശകളിലൂടെ യേശു വിളംബരം ചെയ്ത വിപ്ലവാത്മകമായ സന്ദേശമാണ് അവിടുത്തെ കുരിശിലേക്ക് നയിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ശാന്തിയും സന്തോഷവുമേകുന്ന ഉത്ഥാനം
ഭാവാത്മക മനഃശാസ്ത്രത്തിന്റെ പ്രണേതാവായ മാർട്ടിൻ സെലിഗ്മാൻ, ന്ധആധികാരികമായ സന്തോഷം’ എന്ന ഗ്രന്ഥത്തി
പ്രതിസംസ്കാരം
സമാന്തര സുവിശേഷക·ാരുടെ വീക്ഷണത്തിൽ പെസഹാത്തിരുനാൾ ദിവസം, അതായത് നീസാൻ മാസം 15-ാം തീയതിയാണ് യേശു കുരി
പുതിയ ബലിയും പുതിയ പുരോഹിതനും
യേശുവിന്റെ കുരിശുമരണം വെറുമൊരു കൊല
പാദക്ഷാളനം
ലോകചരിത്രത്തിലിന്നോളം ദർശിച്ചിട്ടില്ലാത്ത എളിയ പ്രവൃത്തിയാണ് ക്രിസ്തു നിർവ
കരുണയുടെ അമ്മ
വചനം മാംസമാകുന്നതിനു പിതാവായ ദൈവം തെരഞ്ഞെടുത്ത നസ്രത്തിലെ കന്യകയാണ് മറിയം. ദൈവപുത്രനായ യേശുക്രിസ്തുവ
അക്രമരാഹിത്യം
മഹാത്മാഗാന്ധിയുടെ സത്യഗ്രഹ സിദ്ധാന്തത്തിന്റെ അടിസ്ഥാനമാണല്ലോ സത്യവും അഹിംസയും. യേശുക്രിസ്തുവിന്റെ
പ്രവാചകപ്രവൃത്തികൾ
യേശു ഏറ്റവും വലിയ പ്രവാചകനാണ്. പഴയനിയമത്തിലെ പ്രവചനങ്ങളുടെ പൂർത്തീകരണവും പൂർണതയുമാണ് ക്രിസ്തുവിന്റെ
സത്യവ്രതനായ രാജാവ്
യേശുവിന്റെ കുരിശിന്റെ മുകളിൽ പീലാത്തോസ് ചാർത്തിയ ഫലകത്തിൽ ഇങ്ങനെ രേഖപ്പെട
വിധിയാളൻ
യുഗാന്ത്യത്തിൽ അവസാന വിധിക്ക് കാർമികത്വം വഹിക്കാൻ വാനമേഘങ്ങളിൽ എഴുന്നള്ളുന്ന മഹത്വീകൃതനായ മനുഷ്യപുത്
ധാർമികപ്രഭാവം
ധർമത്തിന് ക്ഷയമുïായപ്പോൾ ധർമം പുനഃസ്ഥാപിക്കുന്നതിനുവേïി ദൈവം യുഗങ്ങൾ തോറും അവതാരമെടുക്കുന്നു എന്നത
മഹത്വവും വിജയവും
യേശുക്രിസ്തുവിന്റെ കുരിശ് പരാജയത്തിന്റെയല്ല, മറിച്ച് മഹത്വത്തിന്റെയും വിജയത്തിന്റെയും ചിഹ്നമാണ്
സഹനത്തിന്റെ അർഥം
വത്തിക്കാനിലെ പൂന്തോട്ടത്തിലെ കുരിശിൻ ചുവട്ടിൽ ഏറെ നേരം ധ്യാനനിമഗ്നനായി നിന്ന മഹാത്മാഗാന്ധി തന്റെ
അവസാനം വരെയുള്ള സ്നേഹം
യേശുവിന്റെ പീഡാനുഭവ ചരിത്രത്തിന്റെ പ്രാരംഭമായി വി. യോഹന്നാൻ കുറിക്കുന്ന തിരുവചനം കുരിശിന്റെ സന്
ആത്മ ബോധവും ലക്ഷ്യബോധവും
വിക്ടർ ഫ്രാങ്കൽ എന്ന മനഃശാസ്ത്രജ്ഞൻ അവലംബിച്ച മനോരോഗ ചികിത്സാരീതിയാണല്ലോ ലോഗോതെറാപ്പി. ലക്ഷ്യ
പരിത്യാഗ മാഹാത്മ്യം
മനുഷ്യനെ മിക്കപ്പോഴും നയിക്കുന്നത് ഭോഷത്തമാണെന്നും ഭോഗതത്വത്തിന് അിടമപ്പെ
ശിഷ്യത്വത്തിന്റെ പാത
ഗുരു - ശിഷ്യ ബന്ധത്തിന് ഭാരതീയ പാരന്പര്യത്തിൽ പ്രത്യേക സ്ഥാനമുï്. ഗുരുവിന്റെ അടുത്തിരുന്ന് പഠിക്കു
പൂർണ മനുഷ്യൻ
യേശുവിന്റെ പൂർണമനുഷ്യത്വമാണ് മനുഷ്യമനസുകളെ ഏറ്റവുമധികം വശീകരിക്കുന്നത്. മനുഷ്യത്വത്തിന്റെ പൂർണതയി
എല്ലാ സംജ്ഞകൾക്കും ഉപരിയായവൻ
യേശുവിന്റെ അന്യാദൃശമായ വ്യക്തിത്വമഹത്വത്തിൽ ആകൃഷ്ടരായ അനേകമാളുകൾ യേശുവിനെക്കുറിച്ചുള്ള തങ്ങളുടെ സാക
നല്ല ഇടയൻ
തോളിൽ കുഞ്ഞാടിനെയും പേറി മലയിറങ്ങി വരുന്ന നല്ല ഇടയനായ ക്രിസ്തുവിന്റെ ചിത്രം നമ്മുടെ ദേവാലയങ്ങളിലും
ലോകത്തിന്റെ പ്രകാശം
ന്ധതമസോ മാ ജ്യോതിർ ഗമയാ’- ബൃഹദാരണ്യകോപനിഷത്തിലെ ഈ മന്ത്രം ഭാരതീയരായ നമുക്ക് മനഃപാഠമാണ്. ഇരുട്ടിൽ
നിത്യജീവന്റെ സമൃദ്ധി
യേശുവിന്റെ മനുഷ്യാവതാരത്തിന്റെയും കുരിശുമരണത്തിന്റെയും ലക്ഷ്യം മനുഷ്യകുലത്തിന് നിത്യജീവൻ നല്കുകയാ
സംവാദവും വെളിപാടും
ഡയലോഗിലൂടെ സമവായത്തിലെത്താൻ വിവിധ രംഗങ്ങളിലുള്ളവർ ശ്രമിക്കുന്ന കാലഘട്ടമ
സമാധാന ദായകൻ
സമാധാനത്തെ കുറിക്കാൻ "ഷാലോം’ എന്ന ഹീബ്രുപദമാണ് പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നത്. പുതിയനിയമത്തിലാ
ലോകരക്ഷകൻ
സമഗ്രമായ രക്ഷയും മോചനവും അനുഭവിക്കാനുള്ള അന്തർദാഹം എല്ലാ മനുഷ്യരിലും കുടികൊള്ളുന്നുï്. എന്നാൽ, വിവ
കരുണാമയൻ
ഫ്രാൻസിസ് മാർപാപ്പാ ന്ധകരുണ്യത്തിന്റെ മുഖം’ എന്ന തന്റെ പ്രബോധനരേഖ ആരംഭിക്കുന്നത് ന്ധസ്വർഗസ്ഥനായ പ
വിനയത്തിന്റെ വിജയം
അഹന്തയാണ് എല്ലാ തകർച്ചകളുടെയും അടിസ്ഥാനം. വിനയം വിജയത്തിന്റെ സുനിശ്ചിതമായ ആധാരശിലയും. യേശു എളിമയുടെ
പ്രാർഥനയും തേജസ്കരണവും
യേശു പ്രാർഥനയുടെ മനുഷ്യനായിരുന്നു. പ്രഭാതത്തിലും പ്രദോഷത്തിലും ജോലികൾക്കിടയ്ക്കും രാത്രി മുഴുവനും
വിപ്ലവകരമായ ഈശ്വരദർശനം
ഈശ്വരൻ ഉേïാ? ഈശ്വരൻ ആര്? എന്നീ ചോദ്യങ്ങൾ യുഗാരംഭം മുതൽ മനുഷ്യൻ ചോദിച്ചിരുന്നു. ഈശ്വരനെപ്പറ്റി വ്യ
മാനസാന്തരത്തിന്റെ മാർഗം
മാനസാന്തരത്തിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ടാണ് യേശു തന്റെ പരസ്യജീവിതം ആരം
പുതിയ കാഴ്ചപ്പാടുകൾ: സ്ത്രീത്വത്തിന്റെ മഹത്വത്തെപ്പറ്റി
സ്ത്രീപീഡനങ്ങളുടെ തുടർവാർത്തകൾ ഞെട്ടലോടെയാണു നാം വായിക്കുന്നത്. ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യ
പുതിയ കാഴ്ചപ്പാടുകൾ: സെക്സിനേയും കുടുംബത്തേയും പറ്റി
സെക്സിന്റെ അതിപ്രസരം നിറഞ്ഞ ലോകത്തിലാണു
നാം ജീവിക്കുന്നത്. ആധുനിക മാധ്യമങ്ങൾ സെക്സിനെ വിപണനവസ്
പുതിയ കാഴ്ചപ്പാടുകൾ: അധികാരത്തെപ്പറ്റി
സാമൂഹിക രാഷ്ട്രീയ മതരംഗങ്ങളിലെ മിക്ക ദുരിതങ്ങൾക്കും ദുരന്തങ്ങൾക്കും കാരണം അധികാരപ്രമത്തതയും അധികാര ദ
പുതിയ കാഴ്ചപ്പാടുകൾ: ധനത്തെപ്പറ്റി
ജീവിതത്തിന്റ സമസ്ത മേഖലകളിലും പുതിയ കാഴ്ചപ്പാടുകൾ നൽകിയ ക്രാന്തദർശിയാണ് ക്രിസ്തു. ധനം, അധികാരം, സെക
ബാഹ്യക്ഷാളനവും ആന്തരികവിശുദ്ധിയും
ബാഹ്യപരതയും ആന്തരികതയും തമ്മിലുള്ള സംഘർഷം എല്ലാ മതങ്ങളും എക്കാലവും നേരിടുന്ന വെല്ലുവിളിയാണ്. ബാഹ്യാന
സംഘർഷങ്ങളിലൂടെ ഉരുത്തിരിയുന്ന മനുഷ്യദർശനം
പ്രീശരും നിയമജ്ഞരും പുരോഹിതരുമുൾപ്പെട്ട യഹൂദ നേതൃത്വവുമായുള്ള യേശുവിന്റെ
വിപ്ലവകരമായ ക്ഷമ
മാർട്ടിൻ സെലിഗ്മാൻ തന്റെ യഥാർഥ സന്തോഷം എന്ന ഗ്രന്ഥത്തിൽ കോപം, വെറുപ്പ്, വിദ്വേഷം മുതലായവ മനുഷ്യനെ
സ്നേഹത്തിന്റെ പടവുകൾ
യേശുവിനെപ്പോലെ സ്നേഹത്തിന്റെ ആഴവും വ്യാപ്തിയും ഇത്ര പൂർണമായി വിശദീകരിക്കുകയും സ്വജീവിതത്തിൽ പകർത്ത
വിധിക്കാത്ത സ്നേഹം
എറിക്ക് ഫ്രോം എന്ന മനഃശാസ്ത്രജ്ഞൻ ’സ്നേഹമെന്ന കല’ എന്ന ഗ്രന്ഥത്തിൽ യഥാർഥ സ്നേഹം വ്യവസ്ഥയില്ലാത്തതു
സാർവലൗകികമായ സ്നേഹം
ക്രിസ്തുദർശനത്തിന്റെ വൈരുധ്യാത്മകത വെളിപ്പെടുത്തുന്ന പ്രബോധനമാണ് ശത്രുസ്നേഹം. മിത്രനെ സ്നേഹിക്കാം,
പരിപൂർണ സ്നേഹം
സർവസമാശ്ലേഷകമായ സ്നേഹമാണ് ക്രിസ്തുദർശനത്തിന്റെ ഉൾക്കാന്പ്. മലയിലെ പ്രസംഗത്തിലെ അഞ്ചാമത്തെ വിരുദ്ധോ
പുതിയ ധാർമികത
സ്ഥലകാലാതീതമായ നവസന്ദേശങ്ങൾ ലോകത്തിനു നൽകിയതുകൊണ്ടാണ് യേശുവിനെ വിശ്വഗു
തകിടംമറിയുന്ന സാമൂഹിക ഘടനകൾ
മഹാത്മാഗാന്ധിയെ ഏറ്റവും ആകർഷിച്ചതും അദ്ദേഹത്തിന്റെ സത്യഗ്രഹ ദർശനത്തിന് പ്ര
സദ്വാർത്തയും സംഘട്ടനവും
ദൈവത്തിന്റെ അനന്തമായ കാരുണ്യവും അതിരില്ലാത്ത ക്ഷമയുമാണ് ദൈവരാജ്യാഗമനത്തിന്റെ ഏറ്റവും വലിയ പ്രത്യേക
ദൈവരാജ്യ പ്രഘോഷകൻ
യേശുവിന്റെ പ്രബോധനങ്ങളുടെ നവീനതയും വിപ്ലവപരതയുമാണ് അവിടുത്തേക്കെതിരേ കുരിശ് ഉയർത്താൻ എതിരാളികളെ പ്ര
ചരിത്രം വിഭജിച്ച ചരിത്രപുരുഷൻ
യേശുക്രിസ്തു ചരിത്രപുരുഷനാണ്, ചരിത്രത്തിന്റെ മധ്യത്തിൽ നിൽക്കുന്ന ചരിത്രപുരുഷൻ. ക്രിസ്തുവിന്റെ ജനന
പരീക്ഷകൾ : ദുരാസക്തികൾക്കെതിരേ
ഓരോ മനുഷ്യനിലും കുടികൊള്ളുന്ന അടിസ്ഥാന ദുരാസക്തികളാണ് കാമാസക്തി, അഹന്ത, ധനമോഹം എന്നിവ. ഇവയ്ക്കെതി
പരീക്ഷകൾ : വന്യമൃഗങ്ങൾക്കൊപ്പം
യേശുവിന്റെ ജീവിതത്തിലുടനീളം കുരിശിന്റെ നിഴൽ നീണ്ടുകിടക്കുന്നു. പരസ്യജീവിതാരംഭത്തിൽ, സ്നാപകയോഹന്നാന
കുരിശിന്റെ സന്ദേശം
പ്രപഞ്ചത്തിന്റെ കേന്ദ്രത്തിൽ നാട്ടിനിറുത്തിയിരിക്കുന്ന ജീവന്റെ വൃക്ഷമാണ് യേശുവിന്റെ കുരിശ്. കുരിശ
Latest News
തെലങ്കാനയിൽ മുസ്ലീം സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ
വ്യാജ വാർത്ത പ്രചരിപ്പിച്ചു; പ്രതിപക്ഷ നേതാവ് പരാതി നൽകി
ഹൈദരാബാദ് തകർന്നു വീണു; ബംഗളൂരുവിന് ജയം
കാട്ടാനയുടെ ആക്രമണത്തിൽ യുവാവിനു പരിക്ക്
മലയാറ്റൂരിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
Latest News
തെലങ്കാനയിൽ മുസ്ലീം സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ
വ്യാജ വാർത്ത പ്രചരിപ്പിച്ചു; പ്രതിപക്ഷ നേതാവ് പരാതി നൽകി
ഹൈദരാബാദ് തകർന്നു വീണു; ബംഗളൂരുവിന് ജയം
കാട്ടാനയുടെ ആക്രമണത്തിൽ യുവാവിനു പരിക്ക്
മലയാറ്റൂരിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top