മംഗളാദേവിയിൽ ചിത്രാ പൗർണമി ആഘോഷിച്ചു
Wednesday, April 24, 2024 3:29 AM IST
ഇടുക്കി: കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്നെത്തിയ പതിനായിരക്കണക്കിന് ഭക്തരുടെയും സഞ്ചാരികളുടെയും സാന്നിധ്യത്തിൽ പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ മംഗളാദേവി ക്ഷേത്രത്തിൽ ചിത്രാ പൗർണമി ഉത്സവം ആഘോഷിച്ചു.

ചൈത്രമാസത്തിലെ ചിത്രാപൗർണമി നാളിൽ മാത്രം ഭക്തർക്ക് പ്രവേശനമുള്ള ക്ഷേത്രത്തിലെ ഉത്സവം കേരളവും തമിഴ്നാടും സംയുക്തമായാണ് നടത്തിയത്. ഒരേസമയം കേരളം, തമിഴ്നാട് ആചാരപ്രകാരമുള്ള പൂജകൾ നടന്നു.

ഇരു കോവിലുകളും പുലർച്ചെ അഞ്ചിനു നട തുറന്നു ചടങ്ങുകൾ ആരംഭിച്ചു. തൊട്ടടുത്തുള്ള ശ്രീകോവിലിൽ തമിഴ്നാട് രീതിയിലുള്ള പൂജാവിധികളാണ് നടത്തിയത്. ഈ ശ്രീകോവിലിനോടു ചേർന്നു തന്നെ രാജരാജ ചോളൻ നിർമിച്ചതെന്നു കരുതപ്പെടുന്ന ഗുഹാ കവാടം ഇതിന്‍റെ പ്രത്യേകതയാണ്.

ഇടുക്കി, തേനി ജില്ലാ ഭരണകൂടങ്ങളുടെ മേൽനോട്ടത്തിൽ കേരള തമിഴ്നാട് പോലീസ്, റവന്യു, വനം വകുപ്പ്, എക്സൈസ്, മോട്ടോർ വാഹന വകുപ്പ്, ആരോഗ്യം, അഗ്നി രക്ഷാസേന അധികൃതർ സംയുക്തമായാണ് ചിത്രാപൗർണമി ഉത്സവത്തിനു നേതൃത്വം നൽകിയത്.

ചിത്രാപൗർണമി ഉത്സവം സുരക്ഷിതമായി സംഘടിപ്പിക്കാൻ ജില്ലാ ഭരണകൂടം വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. ക്ഷേത്ര ദർശനത്തിന് 15,534 ഭക്തർ എത്തിയതായി വനം വകുപ്പ് അറിയിച്ചു.

ഡെപ്യുട്ടി കളക്‌ട‌ർമാർ ഉൾപ്പെടെ 100 ഓളം ഉദ്യോഗസ്ഥരടങ്ങുന്ന റവന്യു സംഘത്തെയാണ് ചിത്രാപൗർണമി ഉത്സവത്തിനായി നിയോഗിച്ചിരുന്നത്. ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപിന്‍റെ നേതൃത്വത്തിൽ 300 പോലീസുകാരെയും സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നു.