മൂന്നാം സീറ്റ് ലീഗ് വഴങ്ങി:തീരുമാനം നാളെ
മൂന്നാം സീറ്റ് ലീഗ് വഴങ്ങി:തീരുമാനം നാളെ
Monday, February 26, 2024 5:23 PM IST
കോഴിക്കോട്: മൂന്നാം സീറ്റിനുവേണ്ടി ശക്തമായ വാദവുമായി രംഗത്തെത്തിയ മുസ്‌ലീം ലീഗിനു രാജ്യസഭാ സീറ്റില്‍ തൃപ്തിപ്പെടേണ്ടിവരും. ഇന്നലെ കോണ്‍ഗ്രസ് നേതാക്കളുമായി കൊച്ചിയില്‍ നടത്തിയ ചര്‍ച്ചയില്‍ അടുത്ത് ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് ലീഗീന് നല്‍കാമെന്ന നിര്‍ദേശം കോണ്‍ഗ്രസ് മുന്നോട്ടുവച്ചിട്ടുണ്ട്.

ഈ നിര്‍ദേശം ലീഗ് അംഗീകരിച്ചതായാണ് സൂചന. സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദ്ദിഖലി ശിഹാബ് തങ്ങളുമായി കൂടിയാലോചന നടത്തിയ ശേഷം നാളെ തീരുമാനം പ്രഖ്യാപിക്കും. മൂന്നു ലോക്‌സഭാ സീറ്റിനു പാര്‍ട്ടിക്ക് അര്‍ഹതയുണ്ടെന്ന വാദവുമായാണ് ലീഗ് രംഗത്തെത്തിയിരുന്നത്.

ഇത് യുഡിഎഫിനെ സമ്മര്‍ദത്തിലാക്കിയിരുന്നു. എന്നാല്‍ സംസ്ഥാനത്ത് നിലവിലുള്ള സിറ്റിംഗ് സീറ്റുകള്‍ ലീഗിനു വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് തയാറായിരുന്നില്ല. ഇതോടെയാണ് കൊച്ചിയില്‍ ഇന്നലെ ഇരു പാര്‍ട്ടികളുടെയും ഉഭയകക്ഷി ചര്‍ച്ച നടത്തിയത്.

രാജ്യസഭാ സീറ്റ് നല്‍കാമെന്ന നിര്‍ദേശമാണ് ചര്‍ച്ചയില്‍ കോണ്‍ഗ്രസ് മുന്നോട്ടുവച്ചത്. ജൂലൈ മാസത്തില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് ലീഗിനു കൊടുക്കാമെന്ന് കോണ്‍ഗ്രസ് ഉറപ്പുനല്‍കി.

സാമുദായിക ധ്രുവീകരണമില്ലാതെ തീരുമാനമുണ്ടാകേണ്ടതുണ്ടെന്നും രാജ്യസഭയില്‍ ലീഗിന് എപ്പോഴും രണ്ട് അംഗങ്ങള്‍ ഉണ്ടാകുന്ന നില ആയിരിക്കുമെന്നും കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്. ഇതു ലീഗ് നേതാക്കള്‍ അംഗീകരിച്ചു.

നിലവില്‍ ലീഗിന് രണ്ട് എംപിമാരുണുള്ളത്. ഇ.ടി. മുഹമ്മദ് ബഷീറും അബ്ദുസമദ് സമദാനിയും. ഇടതുമുന്നണിയിലെ ഘടകകക്ഷിയായ സിപിഐക്ക് നാലു സീറ്റുകള്‍ ഉള്ളപ്പോള്‍ അതിനേക്കാള്‍ വലിയ പാര്‍ട്ടിയായ ലീഗിന് യുഡിഎഫില്‍ രണ്ടില്‍ കൂടുതല്‍ സീറ്റുകള്‍ക്ക് അര്‍ഹതയുണ്ടെന്നായിരുന്നു ലീഗ് കോണ്‍ഗ്രസിനു മുന്നില്‍ ഉയര്‍ത്തിയ വാദം.

ഇതു ശരിയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അംഗീകരിച്ചുവെങ്കിലും മൂന്നാമത്തെ സീറ്റ് നല്‍കാന്‍ അവര്‍ തയാറായിരുന്നില്ല. പാര്‍ട്ടിയില്‍ ഇതു പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന തിരിച്ചറിവാണ് കോണ്‍ഗ്രസിനെ ഈ നിലപാടിലേക്ക് നയിച്ചത്. രാജ്യസഭാ സീറ്റ് ലീഗ് അംഗീകരിച്ചതോടെ കോണ്‍ഗ്രസിനും ലീഗിനും ആശ്വാസമായി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<