അമിത വേഗതയിലെത്തിയ കാർ ഇടിച്ച് ഒരു വയസുകാരന് ദാരുണാന്ത്യം
അമിത വേഗതയിലെത്തിയ കാർ ഇടിച്ച് ഒരു വയസുകാരന് ദാരുണാന്ത്യം
Saturday, May 25, 2024 9:37 PM IST
ഗുരുഗ്രാം: അമിതവേഗതയിൽ വന്ന എസ്‌യുവി ഇടിച്ച് ഒരു വയസുള്ള ആൺകുട്ടി മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം സെക്ടർ 45 ലാണ് സംഭവമുണ്ടായത്.

സുഹൃത്ത് വഴിയാണ് മകന്‍റെ അപകട വിവരം അറിഞ്ഞതെന്ന് കൊല്ലപ്പെട്ടയാളുടെ പിതാവ് മുഹമ്മദ് സൻഫറാസ് പോലീസിനോട് പറഞ്ഞു. എംജി ഹെക്ടറാണ് അപകടമുണ്ടാക്കിയ വാഹനം.

അപകടശേഷം വാഹനം നിർത്താതെ പോയി. കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 279 (അശ്രദ്ധമൂലമുള്ള ഡ്രൈവിംഗ്), 304 എ (അശ്രദ്ധമൂലമുള്ള മരണം) എന്നിവ പ്രകാരം ശനിയാഴ്ച സെക്ടർ 40 പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു.

കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഡ്രൈവറെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<