ന്യൂഡല്‍ഹി: പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനം ജൂലൈ 21ന് തുടങ്ങും. ഓഗസ്റ്റ് 12 വരെയാണ് സമ്മേളനം ചേരുകയെന്നും മന്ത്രി കിരണ്‍ റിജിജു അറിയിച്ചു.

എന്നാൽ ഓപ്പറേഷന്‍ സിന്ദൂറിന്‍റെ പശ്ചാത്തലത്തില്‍ പ്രത്യേക സമ്മേളനം വിളിക്കണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യത്തില്‍ കേന്ദ്രം മൗനം തുടരുകയാണ്. പ്രത്യേക സമ്മേളനം വേണമെന്ന് ആവശ്യപ്പെട്ട് 15 പാര്‍ട്ടികള്‍ ഒപ്പിട്ട കത്ത് സര്‍ക്കാരിന് കൈമാറിയിരുന്നു.

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ്, തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി, ശിവസേന താക്കറെ പക്ഷത്തെ അരവിന്ദ് സാവന്ത്, ഡിഎംകെയുടെ ടി.ആർ. ബാലു എന്നിവരുൾപ്പെടെയുള്ള നേതാക്കൾ ഒപ്പിട്ട കത്താണ് സർക്കാരിന് നൽകിയത്.

ഓപ്പറേഷൻ സിന്ദൂറിനിടെ പാക്കിസ്ഥാനിൽ നിന്നുണ്ടായ ഷെല്ലാക്രമണത്തിൽ അതിർത്തിമേഖലകളിൽ സാധാരണക്കാരായ ആളുകൾ കൊല്ലപ്പെട്ടതുൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാരിൽ നിന്നു മറുപടി തേടിയായിരുന്നു പ്രധാനമന്ത്രിക്കുള്ള കത്ത്. ഇന്ത്യ–പാക് വെടിനിർത്തൽ വിഷയത്തിൽ യുഎസ് ഇടപെടലിനെക്കുറിച്ചും സർക്കാരിൽ നിന്ന് ഇന്ത്യാസഖ്യം മറുപടി തേടിയിരുന്നു.