അഹമ്മദാബാദ്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഗുജറാത്തിലെ അഹമ്മദാബാദിൽ വിമാനാപകടം ഉണ്ടായ സ്ഥലത്തേക്ക് തിരിച്ചു. വ്യോമയാനമന്ത്രി റാം മോഹൻ നായിഡുവും ഉടൻ ഇവിടെയെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദി റാം മോഹൻ നായിഡുവുമായും അമിത്ഷായുമായും ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

അപകടത്തിൽ 110 പേർ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്.

വിമാനത്തിൽ ഉണ്ടായിരുന്ന ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. ഇന്ന് ഉച്ചയ്ക്ക് 1:38ന് അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപമായിരുന്നു അപകടം. പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ വിമാനം തകർന്നുവീഴുകയായിരുന്നു.