അഹമ്മദാബാദ്: എയർഇന്ത്യ വിമാനാപകടം നടന്നസ്ഥലം പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിക്കും. വെള്ളിയാഴ്ച പ്രധാനമന്ത്രി അപകടസ്ഥലം സന്ദർശിക്കുമെന്ന് അദ്ദേഹത്തിന്‍റെ ഓഫീസ് സ്ഥിരീകരിച്ചു. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെയും പ്രധാനമന്ത്രി സന്ദർശിക്കും.

അതേസമയം, അപകടസ്ഥലം കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷാ സന്ദർശിച്ചു. തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിൽ ഒരു ലക്ഷം ലിറ്ററിലധികം ഇന്ധനമുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

താപനില വളരെ ഉയർന്നതായതിനാൽ ആരെയും രക്ഷിക്കാൻ സാധ്യതയില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വളരെ പെട്ടെന്ന് തീപിടിക്കുന്ന ഇന്ധനത്തിൽ നിന്നുള്ള അമിതമായ ചൂട് ഇല്ലായിരുന്നുവെങ്കിൽ കൂടുതൽ ആളുകളെ രക്ഷിക്കാൻ സാധിക്കുമായിരുന്നുവെന്നും രക്ഷാപ്രവർത്തനം കുറച്ചുകൂടി സുഗമമാകുമായിരുന്നുവെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.