അഹമ്മദാബാദ്: എയർഇന്ത്യ എക്സ്പ്രസ് വിമാനം തകർന്ന് 294 പേര്‍ മരിച്ചതായും 80 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതായും അധികൃതർ വ്യക്തമാക്കി. വ്യാഴാഴ്ച ‌അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ ജനവാസ കേന്ദ്രത്തിലാണ് എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത്.

മേഘാനി നഗറിലെ മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. അപകടസമയത്ത് ഹോസ്റ്റലില്‍ ആളുകൾ ഉണ്ടായിരുന്നുവെന്നും ഇതാണ് മരണസംഖ്യ ഉയരാന്‍ കാരണമെന്നും റിപ്പോർട്ടുകളുണ്ട്. അപകടത്തില്‍പ്പെട്ട വിമാനത്തില്‍ യാത്രക്കാരും ജീവനക്കാരുമുള്‍പ്പെടെ 242 പേരാണ് ഉണ്ടായിരുന്നത്.

ഇതില്‍ 241 പേരും കൊല്ലപ്പെട്ടു. ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍ വിശ്വാസ് കുമാര്‍ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. വിമാനം തകര്‍ന്നുവീണ സ്ഥലത്തുണ്ടായിരുന്ന 29 പേരും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. 24 പ്രദേശവാസികളും അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികളുമാണ് കൊല്ലപ്പെട്ടത്.