തിരുവനന്തപുരം: പനച്ചിമൂട് മാവുവിളയിൽ പ്രിയംവദ(48)യുടെ തിരോധാനത്തിൽ വഴിത്തിരിവ്. പ്രിയംവദയെ കൊലപ്പെടുത്തിയതാണെന്ന് അയൽവാസി കുറ്റസമ്മതം നടത്തി.

പോലീസ് കസ്റ്റഡിയിലുള്ള അയൽവാസി വിനോദാണ് പോലീസിന് മൊഴി നൽകിയത്. പ്രിയംവദയുടെ മൃതദേഹം വീടിന് സമീപം കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്. വിനോദിന്‍റെ മക്കളാണ് കൊലപാതകം പുറത്തറിയിച്ചത്.

കഴിഞ്ഞ 12 മുതൽ പ്രിയംവദയെ കാണാനില്ലായിരുന്നു. മാവുവിളയിൽ ഒറ്റയ്ക്കായിരുന്നു പ്രിയംവദ താമസിച്ചിരുന്നത്.

മരിച്ച പ്രിയംവദയ്ക്ക് രണ്ട് പെൺമക്കളാണുള്ളത്. പ്രിയംവദയെ ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെ മക്കൾ വെള്ളറട പോലീസിൽ പരാതി നൽകുകയായിരുന്നു.