സാമ്പത്തിക തർക്കം കലാശിച്ചത് കൊലപാതകത്തിൽ; പ്രിയംവദം കൊലക്കേസിൽ ചുരുളഴിച്ചത് പ്രതിയുടെ മകൾ
Sunday, June 15, 2025 3:30 PM IST
തിരുവനന്തപുരം: പനച്ചിമൂട് മാവുവിള പ്രിയംവദ കൊലപാതകം സാമ്പത്തിക തർക്കത്തെ തുടർന്നെന്ന് പോലീസ്. പ്രതി വിനോദിന് പ്രിയംവദം പണം നൽകിയിരുന്നു. ഈ പണം തിരികെ ചോദിച്ചതിലുള്ള പകയാണ് കൃത്യത്തിന് കാരണം.
ജൂൺ 12ന് വീട്ടിൽ ആരുമില്ലാതിരുന്ന സമയം വിനോദ്, പ്രിയംവദയെ വീട്ടിൽ കയറി മർദിച്ചു. ബോധംവീണപ്പോൾ കഴുത്ത് ഞെരിച്ച് കട്ടിലിനടിയിൽ വച്ചു. രാത്രി വീടിനോട് ചേർന്ന് കുഴിയെടുത്ത് മൃതദേഹം കുഴിച്ചിട്ടുവെന്നും പ്രതി പോലീസിനോടു പറഞ്ഞു.
പ്രതിയുടെ ഭാര്യാമാതാവിന്റെ വെളിപ്പെടുത്തലിലാണ് സംഭവം പുറത്തറിഞ്ഞത്. ഇന്ന് രാവിലെ വൈദികനോടാണ് പ്രതി വിനോദിന്റെ ഭാര്യാ മാതാവ് കൊലപാതക സംശയം വെളിപ്പെടുത്തിയത്. പ്രതിയുടെ മകള്‍ കട്ടിലിന് താഴെ ഒരു കൈ കണ്ടുവെന്ന് അമ്മൂമ്മയോട് പറഞ്ഞിരുന്നു.
ഈ വിവരമാണ് ഇവര്‍ വൈദികനോട് അറിയിച്ചത്. കൊലപാതക സംശയം ചൂണ്ടികാണിച്ച് നാട്ടുകാരടക്കം പൊലീസിൽ പരാതി നൽകിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. അയൽവാസിയായ വിനോദിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മത മൊഴി ലഭിച്ചത്.