ഭൂവനേശ്വർ: ദാമ്പത്യപ്രശ്നങ്ങളെ തുടർന്ന് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പോലീസ് കസ്റ്റഡിയിൽ. അകന്നു കഴിയുന്ന ഭാര്യയെ 175 കിലോമീറ്റർ ദൂരം യാത്ര ചെയ്ത് എത്തിയാണ് യുവാവ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഒഡീഷയിലെ ബാലാസോർ ഗ്രാമത്തിലാണ് സംഭവം.

ഷെയ്ഖ് അംജദ് എന്ന യുവാവാണ് കട്ടകിൽനിന്ന് 175 കിലോമീറ്റർ യാത്ര ചെയ്ത് ബാലാസോറിൽ എത്തി ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. ദാമ്പത്യപ്രശ്നങ്ങളെ തുടർന്ന് ഇരുവരും പിരിഞ്ഞു താമസിക്കുകയായിരുന്നു. പ്രശ്നങ്ങൾ പരിഹരിച്ച് ഭാര്യയോടൊപ്പം ഒരുമിച്ച് ജീവിക്കണം എന്ന് പറഞ്ഞാണ് അംജദ് ബാലാസോറിൽ എത്തിയത്.

എന്നാൽ ഭാര്യയെ നേരിൽ കണ്ട് സംസാരിക്കുന്നതിനിടയിൽ നഗരമധ്യത്തിൽ വച്ച് ഇയാൾ കത്തി എടുത്ത് യുവതിയെ ആക്രമിക്കുകയായിരുന്നു. നാട്ടുകാർ ചേർന്ന് യുവതിയെ ആശുപത്രിയിൽ എത്തിച്ചു. യുവതിയുടെ നില ഗുരുതരമാണ്. സംഭവത്തിനുശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച അംജദിനെ നാട്ടുകാര്‍ പിടിക്കൂടി പോലീസിൽ ഏൽപ്പിച്ചു.