കോഴിക്കോട്: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ 226.5 ഗ്രാം വ്യാജ സ്വർണം പണയം വച്ച് ഒൻപത് ലക്ഷം രൂപം തട്ടിയെടുത്ത യുവതി മൂന്ന് വർഷത്തിന് ശേഷം പിടിയിൽ. ചെറുവണ്ണൂർ സ്വദേശി വർഷയാണ് തൃശൂരിൽ നിന്നു പിടിയിലായത്.

സംഭവത്തിന് ശേഷം ആത്മഹത്യ ചെയ്തെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പ്രതി നാട് വിടുകയായിരുന്നു. വാടക വീട്ടിൽ ആത്മഹത്യ കുറിപ്പ് എഴുതിവച്ച് കടന്ന യുവതി, അറപ്പുഴ പാലത്തിന് സമീപം സ്കൂട്ടർ ഉപേക്ഷിച്ചാണ് മുങ്ങിയത്.

സൈബർ സെല്ലുമായി ചേർന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിൽ ഇന്‍റർനെറ്റിലൂടെ യുവതി കുടുംബവുമായി സംസാരിക്കാറുണ്ടെന്ന് കണ്ടെത്തി. പിന്നാലെ നടത്തിയ തെരച്ചിലിലാണ് തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന പ്രതിയെ പിടികൂടുന്നത്.