മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്‍റെ(ബിസിസിഐ) പുതിയ പ്രസിഡന്‍റായി മുന്‍ ഡല്‍ഹി ക്രിക്കറ്റ് താരം മിഥുന്‍ മന്‍ഹാസിനെ തെരഞ്ഞെടുത്തു. ഞായറാഴ്ച മുംബൈയിൽ ചേർന്ന ബിസിസിഐ വാർഷിക പൊതുയോഗമാണ് മിഥുന്‍ മന്‍ഹാസിനെ തെരഞ്ഞെടുത്തത്.

ബിസിസിഐയുടെ 37-ാമത് പ്രസിഡന്‍റാണ് മിഥുൻ. റോജര്‍ ബിന്നിയുടെ ഒഴിവിലേക്കാണ് മിഥുൻ എത്തുന്നത്. ആഭ്യന്തര ടൂര്‍ണമെന്‍റുകളില്‍ കളിച്ചിട്ടുള്ള മിഥുന്‍ ദേശീയ ടീമില്‍ കളിച്ചിട്ടില്ല.

1997-98 സീസൺ മുതൽ 2016-17 സീസൺ വരെ നീണ്ടുനിൽക്കുന്നതാണ് മിഥുന്‍റെ കരിയർ. 157 ഫസ്റ്റ്ക്ലാസ് മത്സരങ്ങളിൽനിന്നായി 9,714 റൺസ് നേടി. 27 സെഞ്ചുറികളും 49 അർധസെഞ്ചുറികളും നേടിയിട്ടുണ്ട്. ഐപിഎല്ലിൽ ഡൽഹി ഡെയർ ഡെവിൾസ്, പൂനെ വാരിയേഴ്‌സ്, ചെന്നൈ സൂപ്പർ കിംഗ്സ് ടീമുകളുടെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വീട്ടില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ബിസിസിഐ ഭാരവാഹികളുടെ അനൗദ്യോഗിക യോഗത്തിലാണ് മിഥുന്‍ മന്‍ഹാസിനെ ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഗണിക്കാന്‍ തീരുമാനമായത്. ഐസിസി ചെയര്‍മാന്‍ ജയ് ഷാ, രാജീവ് ശുക്ല, ദേവ്ജിത് സൈക്കിയ, ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി രോഹന്‍ ജെയ്റ്റ്‌ലി എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.