തിരുവനന്തപുരം: സർക്കാരിനെ പിന്തുണച്ചുള്ള എൻഎസ്എസ് നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുന്നു. നെയ്യാറ്റിൻകരയിൽ സുകുമാരൻ നായരുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു. കളത്തറയ്ക്കൽ കരയോഗത്തിലാണ് സുകുമാരൻ നായരുടെ കോലം കത്തിച്ച് പ്രതിഷേധിച്ചത്.

അതേസമയം ഇന്നും സുകുമാരൻ നായർക്കെതിരെ ഫ്ലക്സ് ബോർഡുകൾ ഉയർന്നു. ഷോർണൂർ നഗരത്തിലാണ് ഫ്ലക്സ് ബോർഡുകൾ ഉയർന്നത്. സ്വാർഥ താല്പര്യങ്ങൾക്ക് വേണ്ടി നായർ സമുദായത്തെ പണയപ്പെടുത്തിയ ജനറൽ സെക്രട്ടറി സുകുമാരൻ നായർ രാജിവയ്ക്കുക എന്ന സന്ദേശവുമായി സേവ് എൻഎസ്എസ് എന്ന പേരിലാണ് കറുത്ത നിറത്തിലുള്ള ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്.

വിശ്വാസ സംരക്ഷണ വിഷയത്തില്‍ ഇടതുപക്ഷ സര്‍ക്കാരിന്‍റെ നിലപാടുകള്‍ അംഗീകരിക്കുന്നെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ പരാമര്‍ശമാണ് പ്രതിഷേധങ്ങൾക്ക് പിന്നിൽ. ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിനു നല്‍കിയ പിന്‍തുണ സംബന്ധിച്ച് എന്‍എസ്എസിന്‍റെ നിലപാടില്‍ മാറ്റമില്ലെന്നും കഴിഞ്ഞ ദിവസം സുകുമാൻ നായർ ആവർത്തിച്ചിരുന്നു.