പത്തനംതിട്ട: ശബരിമലയിൽ നിന്ന് അറ്റകുറ്റ പണികള്‍ക്കായി കൊണ്ടുപോയ ദ്വാരപാലക ശില്‍പങ്ങള്‍ ഒക്ടോബർ 17ന് പുനഃസ്ഥാപിക്കും. ശില്‍പങ്ങള്‍ പുനഃസ്ഥാപിക്കാന്‍ ഹൈക്കോടതി നൽകിയെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

സെപ്റ്റംബര്‍ എട്ടിനാണ് ദ്വാരപാലക ശില്‍പങ്ങള്‍ അറ്റകുറ്റ പണികള്‍ക്കായി കൊണ്ടുപോയത്. 21ന് തിരികെയെത്തിച്ചു. നിലവില്‍ ദ്വാരപാലക ശില്‍പം സന്നിധാനത്തെ ദേവസ്വം സ്റ്റോറില്‍ സൂക്ഷിച്ചിരിക്കുകയാണ്.

തുലാമാസ പൂജകൾക്കായി ഒക്ടോബർ 17 ന് നട തുറന്ന ശേഷമാകും സ്വർണ്ണം പൂശിയ പാളികൾ ദ്വാരപാലക ശിൽപങ്ങളിൽ പുനസ്ഥാപിക്കുന്നത്. ശ്രീ കോവിലിന്‍റെ വാതിലുകളുടെയും കമാനത്തിന്‍റെയും അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള നടപടികൾക്കും ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ട്.