മധ്യപ്രദേശ് തോല്‍വി: കമല്‍നാഥ് തെറിച്ചേക്കും; രാജി ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡ്
മധ്യപ്രദേശ് തോല്‍വി: കമല്‍നാഥ് തെറിച്ചേക്കും; രാജി ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡ്
Tuesday, December 5, 2023 4:05 PM IST
ന്യൂഡല്‍ഹി:മധ്യപ്രദേശില്‍ ബിജെപിയോട് ഏറ്റ കനത്ത തോല്‍വിക്ക് പിന്നാലെ പാര്‍ട്ടി അധ്യക്ഷസ്ഥാനം രാജിവയ്ക്കാന്‍ കമല്‍നാഥിനോട് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്.

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി കമല്‍നാഥ് കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചതായും റിപ്പോര്‍ട്ടുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 230 സീറ്റുകളില്‍ 163 സീറ്റികളിലും ബിജെപി വിജയം നേടിയിരുന്നു. 66 സീറ്റുകള്‍ മാത്രമാണ് ഇവിടെ കോണ്‍ഗ്രസിന് നേടാനായത്. 2018 ല്‍ കമല്‍നാഥിന്‍റെ നേതൃത്വത്തില്‍ 114 സീറ്റ് നേടി വിജയിച്ചിടത്തുനിന്നാണ് 66 സീറ്റിലേക്ക് കോണ്‍ഗ്രസ് വീണത്.

പരാജയത്തിന്‍റെ പൂര്‍ണ ഉത്തരവാദിത്തമേറ്റെടുത്ത് കമല്‍നാഥ് രാജിവയ്ക്കണമെന്ന ആവശ്യമാണ് ഹൈക്കമാന്‍ഡിൽ നിന്നും ഉയരുന്നതെന്നാണ് റിപ്പോര്‍ട്ട്. തെലുങ്കാനയിലെ പോലെ പുത്തന്‍ താരോദയം മധ്യപ്രദേശിലും ആവശ്യമാണെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ അഭിപ്രായങ്ങള്‍ ഉയരുന്നു.

പരാജയത്തിന് പിന്നാലെ നേതാക്കളെയോ പ്രവര്‍ത്തകരെയോ കാണാന്‍ തയാറാകാതിരുന്ന കമല്‍നാഥ് ബിജെപിയുടെ ശിവരാജ് സിംഗ് ചൗഹാനെ കണ്ടതിലും ഹൈക്കമാന്‍ഡിന് അതൃപ്തിയുണ്ട്.
Related News
<