Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ദോഹയിലെ മുത്ത്
ഏപ്രിൽ 22. രാജ്യം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ്. എല്ലാവരുടെയും ശ്രദ്ധ തെരഞ്ഞെടുപ്പിലും സ്ഥാനാർഥികളിലും. ശ്രീലങ്കയിൽ പള്ളികളിലടക്കമുണ്ടായ സ്ഫോടനങ്ങൾ വലിയ പ്രാധാന്യത്തോടെ വാർത്തകളിൽ വരുന്നു. സ്പോർട്സ് പേജിൽ ഐപിഎല്ലും. ഇന്ത്യയിൽ നിന്ന് നൂറുകണക്കിന് കിലോമീറ്ററുകൾ അകലെ ദോഹയിൽ ഏഷ്യൻ അത്ലറ്റിക് ചാന്പ്യൻഷിപ്പ് വേദി. അവിടെ അതുവരെ വാർത്തകളിൽ പ്രത്യക്ഷപ്പെടാതെ ഒരു മത്സരാർഥി. ചെസ്റ്റ് നന്പർ 194. ഗോമതി മാരിമുത്തു. അങ്ങനെയാണ് അവരുടെ പേര്. വനിതാ വിഭാഗം 800 മീറ്ററിലാണ് ഗോമതിയുടെ മത്സരം. മത്സരം ആരംഭിച്ചു. ട്രാക്കിൽ ഗോമതിയുടെ മുന്നിൽ മൂന്നുപേർ പിന്നീടത് നാലായി... അഞ്ചായി... ഫിനിഷിംഗ് ലൈനിലേക്ക് 50 മീറ്റർ മാത്രം ബാക്കി.
ഗോമതിയുടെ മനസിൽ എന്തൊക്കെയോ മിന്നിമറഞ്ഞു. വെങ്കലമാണെങ്കിലും ഒരു മെഡൽ വേണം. ഗോമതിയുടെ വേഗം കൂടി. മൂന്നിലുണ്ടായിരുന്ന മത്സരാർഥികളുടെ എണ്ണം കുറഞ്ഞു. ഫിനിഷിംഗ് ലൈനിന്റെ തൊട്ടു മുന്പിൽ വച്ച് മുന്നിലുണ്ടായിരുന്ന അവസാനത്തെ ആളെയും മറികടന്നു. കസാഖിസ്ഥാൻ താരം മാർഗരിറ്റയെയും ചൈനയുടെ വാങ് ചുൻ യുവിനെയും മറികടന്ന് 2:02.70 സെക്കൻഡിൽ ഗോമതി നേടിയ സ്വർണത്തിന്റെ വില അറിയണമെങ്കിൽ 30 വർഷം പിന്നോട്ട് നടക്കണം. ദാരിദ്ര്യവും കഷ്ടപ്പാടും സാന്പത്തിക ബാധ്യതയും മാത്രം നിറഞ്ഞ ഗോമതിയുടെ ജീവിതം അറിയണം.
ബാല്യത്തിലെ "ഹർഡിൽസ്'
തമിഴ്നാട്ടിലെ തൃച്ചിയിൽ മുതികണ്ടം എന്ന ഉൾനാടൻ ഗ്രാമത്തിലാണ് ഗോമതിയുടെ ജനനം. വർഷം 1989. ആധുനിക സൗകര്യങ്ങളൊന്നുമില്ലാത്ത ഗ്രാമം. എന്തിനധികം. വൈദ്യൂതി പോലും ഗ്രാമത്തിലുണ്ടായിരുന്നില്ല. അച്ഛൻ മാരിമുത്തു. അമ്മയുടെ പേര് രാസാത്തി. ഗോമതി ഉൾപ്പെടെ നാലു മക്കൾ അതിൽ ഏറ്റവും ഇളയവളാണ് ഗോമതി. കൃഷിയിടത്തിൽ കൂലിവേല ചെയ്താണ് രാസാത്തിയും, മാരിമുത്തുവും തങ്ങളുടെ മക്കളെ വളർത്തിയത്.
ദാരിദ്ര്യവും കഷ്ടപ്പാടും മാത്രം നിറഞ്ഞ ബാല്യ- കൗമാരങ്ങൾ. വീട്ടിലെ അവസ്ഥ കൂടുതൽ പരിതാപകരമായതോടെ ഗോമതിയൊഴികെയുള്ളവർ പത്താം ക്ലാസിൽ പഠനം ഉപേക്ഷിച്ചു. ഗോമതി പഠിത്തം തുടരാൻ പ്രധാന കാരണം അച്ഛനാണ്. ചെറുപ്പം മുതൽ കായിക മത്സരങ്ങളി്ൽ ഗോമതി മികവ് പുലർത്തിയിരുന്നു. കായിക രംഗത്ത് ഓരോതവണയും നേട്ടങ്ങൾ കൈവരിക്കുന്പോഴും ഒരുനാൾ അവൾ ഉയരങ്ങളിൽ എത്തുമെന്ന് ഉറച്ച വിശ്വാസം മാരിമുത്തുവിനുണ്ടായിരുന്നു. അവളിൽ ഏറ്റവുമധികം പ്രതീക്ഷ വെച്ചതും ആ പിതാവ് തന്നെയാണ്. അതുകൊണ്ടാണ് മറ്റു മക്കൾ പഠിപ്പ് നിർത്തിയിട്ടും ഗോമതിയുടെ പഠനം തുടരാൻ മാരിമുത്തു തീരുമാനിച്ചതും.
അച്ഛനെന്ന ദൈവം
ഉപരിപഠനത്തിനായി ഗോമതി തെരഞ്ഞെടുത്തത് തിരുച്ചിറപ്പള്ളിയിലെ ഹോളി ക്രോസ് കോളജാണ്. അവിടെവച്ചാണ് ഗോമതി ഒാട്ടത്തിൽ കൂടുതൽ ശ്രദ്ധിക്കുന്നത്. ശ്രുതിയെന്ന കൂട്ടുകാരിയാണ് ഗോമതിക്ക് വേണ്ട പ്രോത്സാഹനം നൽകിയത്. ബിഎ ഇക്കണോമിക്സ് പഠനത്തോടൊപ്പം ഗോമതി പരിശീലനം തുടങ്ങി. കഠിന പരീശിലനത്തിന്റെ ഫലം ലഭിച്ചു.കോളജ് പഠനത്തിനു ശേഷം സ്പോർട്സ് ക്വാട്ടായിൽ ബംഗളൂരു ഇൻകംടാക്സ് ഡിപ്പാർട്ട്മെൻറിൽ ജോലി ലഭിച്ചത് ചെറിയ ആശ്വാസമായെങ്കിലും സ്വന്തമായുള്ള പരിശീലനം ചെലവേറിയതായിരുന്നു. 2013 ൽ ഏഴാമതും 2015ൽ നാലാമതും ഫിനിഷ് ചെയ്ത ഗോമതി പക്ഷെ പിൻമാറാൻ തയാറായിരുന്നില്ല. വീട്ടിൽ ദാരിദ്ര്യം പിടിമുറുക്കിയിരിക്കുകയാണ്.
അഞ്ചു പേരടങ്ങുന്ന ആ കുടുംബത്തിൽ ആവശ്യത്തിനുള്ള ഭക്ഷണം പലപ്പോഴും ഉണ്ടായിരുന്നില്ല. പല ദിവസങ്ങളിലും ആ കുടുംബത്തിൽ ദാരിദ്ര്യം ഫിനിഷിംഗ് ലൈൻ കടന്നു. അന്നത്തെ കാലത്തെക്കുറിച്ച് ഗോമതി തുറന്നുപറയുന്നു. ""പലപ്പോഴും ആകെ കുറച്ച് ഭക്ഷണമാണുണ്ടായിരുന്നത്. അഞ്ച് പേരുള്ള കുടുംബത്തിന് ഇത് തികയുമായിരുന്നില്ല. പരിശീലനത്തിന് പോകുന്നതിനാൽ എനിക്ക് കൂടുതൽ ഭക്ഷണം ആവശ്യമായിരുന്നു. അതും പോഷകാഹാരം.
ഞാൻ പരിശീലനത്തിന് പോകുന്പോൾ അച്ഛൻ എനിക്കുള്ള ഭക്ഷണം എടുത്തുവയ്ക്കും. പലപ്പോഴും അച്ഛന് കഴിക്കാൻ ഒന്നുമുണ്ടാകില്ല. കന്നുകാലികൾക്ക് കൊടുക്കാൻ വെച്ച തവിട് കഴിച്ചാകും അച്ഛൻ വിശപ്പകറ്റുക. ഇപ്പോഴും അതിന്റെ വേദന ഉള്ളിലുണ്ട്. ട്രാക്കിൽ നിൽക്കുന്പോഴെല്ലാം അത് ഓർമ്മയിലെത്തും. ഈ നിമിഷത്തിൽ എന്റെ അച്ഛൻ ഒപ്പമുണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു. എന്റെ ദൈവം തന്നെയാണ് അച്ഛൻ.''
നഷ്ടങ്ങളുടെ വർഷം
ഗോമതിയെ സംബന്ധിച്ച് 2016 നഷ്ടങ്ങളുടെ വർഷമാണ്. ദൈവത്തെപ്പോലെ കരുതിയിരുന്ന അച്ഛൻ ഗോമതിയെ വിട്ടുപിരിഞ്ഞു. സാന്പത്തികവും ആരോഗ്യവും മോശമായിട്ടും ഗോമതിയുടെ പരിശീലനത്തിന് എല്ലാ സഹായവും ചെയ്തിരുന്നത് മാരിമുത്തുവായിരുന്നു. അച്ഛനായിരുന്നു ഗോമതിയുടെ കരുത്ത്. ഒരു വാഹനാപകടത്തിൽ പരുക്കേറ്റതോടെ മാരിമുത്തുവിന് നടക്കാൻ ബുദ്ധിമുട്ടായി. പക്ഷെ അദ്ദേഹം പിന്മാറിയില്ല. മാരിമുത്തുവിന് ഒരു സ്കൂട്ടറുണ്ടായിരുന്നു. ഗോമതി രാവിലെ നാല് മണിക്ക് എഴുന്നേറ്റ് പരിശീലനത്തിന് പോകുന്പോൾ ഈ സ്കൂട്ടറിൽ മാരിമുത്തു ബസ് സ്റ്റോപ്പിൽ കൊണ്ടുവിടും.
മകളോട് മാരിമുത്തുവിന് ഒരു കാര്യമേ പറയാനുണ്ടായിരുന്നുള്ളു. സ്വർണം നേടാൻ നിനക്ക് ഒരവസരം ലഭിക്കും. ഏഷ്യൻ അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ 800 മീറ്റർ വിഭാഗത്തിൽ മത്സരിക്കുന്പോഴും ഗോമതിയുടെ മനസിലെത്തിയ ചിന്തയിതാണ്. അവസാനത്തെ 50 മീറ്ററിൽ അച്ഛൻ പറഞ്ഞ ആ വാക്കുകളാണ് ഗോമതിക്ക് കരുത്തേകിയത്. സ്വർണം നേടിക്കൊടുത്തത്. ആ വർഷം കാൻസറിനെത്തുടർന്ന് മാരിമുത്തു മരിച്ചു. 2017ൽ കോച്ച് ഗാന്ധിയും ഹൃദയാഘാതത്തെത്തുടർന്ന് വിടവാങ്ങി.
മേരിയെന്ന മോട്ടിവേറ്റർ
അച്ഛന്റെയും കോച്ചിന്റെയും മരണം ഗോമതിയെ ചെറുതൊന്നുമല്ല തളർത്തിയത്. തന്റെ പ്രാണനും ലക്ഷ്യവുമായ സ്പോർട്സ് അവസാനിപ്പിക്കുന്നതിനെക്കുറിച്ച് വരെ അവർ ചിന്തിച്ചു. അക്ക എന്ന് ഗോമതി വിളിക്കുന്ന പി. ഫ്രാൻസിസ് മേരിയുടെ ഇടപെടലാണ് ഗോമതിയെ അതിൽ നിന്ന് പിന്തിരിപ്പിച്ചത്. ചെന്നൈ ട്രാഫിക് പോലീസിലെ എസ്ഐയാണ് മേരി. 2011ൽ നടന്ന ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിയിലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. ജീവിത പശ്ചാത്തലത്തിലെ സാമ്യങ്ങൾ ഇരുവരെയും പെട്ടെന്ന് അടുപ്പിച്ചു.
മേരിയുടെ കുടുംബവും ദരിദ്ര്യം നിറഞ്ഞതായിരുന്നു. അത്ലറ്റിക്കായിരുന്ന മേരിയുടെ പ്രോത്സാഹനവും പിന്തുണയും അച്ഛനായിരുന്നു. പരിക്കുമൂലം സ്പോർട്സിനോട് വിടപറഞ്ഞ മേരി , ഗോമതിക്ക് തന്റെ അവസ്ഥയുണ്ടാവരുതെന്ന് തീരുമാനിച്ചു. ഇരുവരും രാജ്യം മുഴുവൻ ചുറ്റി സഞ്ചരിച്ചു. പരുക്കുമൂലം 2017ൽ ഗോമതി തളർന്നപ്പോൾ സാന്ത്വനമായി മേരി യെത്തി. മേരിയുടെ പ്രോത്സാഹനമാണ് ഗോമതിയെ ഇന്നത്തെ നേട്ടത്തിന്റെ പിന്നിലെ മറ്റൊരു കാരണം. ഒളിന്പിക്സിൽ സ്വർണം നേടുന്ന ഗോമതി, അതാണ് മേരിയുടെ ബാക്കിയുള്ള സ്വപ്നം.
ഗോമതിയുടെ "രാജ്ഞി'
മുതികണ്ടമെന്ന ഗ്രാമത്തിൽ ഒരു കൊച്ചു വീടിന്റെ മുന്നിൽ നിറഞ്ഞ കണ്ണുകളുമായി ഒരമ്മ നിൽക്കുന്നുണ്ട്. രാസാത്തി- ഗോമതിയുടെ അമ്മ. മാധ്യമങ്ങൾ നിർബന്ധിച്ചപ്പോഴാണ് ആ അമ്മ പുറത്തേക്ക് വന്നത്. കൈയിൽ നിറയെ മെഡലുകൾ തൂക്കിപ്പിടിച്ചാണ് രാസാത്തി എത്തിയത്. എല്ലാം ഗോമതി പൊരുതി നേടിയതാണ്. മകളുടേത് വലിയ നേട്ടമാണെന്ന് രാസാത്തിക്കറിയാം. അത്രമാത്രം.
ടിവി ഒാണാക്കാൻ പോലുമറിയാത്ത രാസാത്തി മകൾ സ്വർണം നേടിയ വിവരമറിഞ്ഞത്. അയൽക്കാർ വന്നു പറഞ്ഞപ്പോഴാണ്. ""കഴിഞ്ഞ ആഴ്ചയിൽ മകൾ ഫോണ്‍ ചെയ്തപ്പോൾ പറഞ്ഞിരുന്നു വിദേശത്ത് പോകുന്നുണ്ട് അവിടെ ഒരു മത്സരം ഉണ്ട് എന്നൊക്കെ, 25 -ാം തീയതിയേ തിരിച്ചുവരൂ എന്നും. എന്നാൽ തനിക്ക് അത്തരം കാര്യങ്ങളിൽ വലിയ അറിവൊന്നും ഇല്ല, ഇപ്പോൾ എന്താണ് പറയേണ്ടത് എന്നും അറിയില്ല, ടിവി വെക്കാൻ ഒന്നും എനിക്കറിയില്ല. അതുകൊണ്ട് ഇതൊന്നും അറിഞ്ഞിരുന്നില്ല. രാവിലെ 9.30 ഒക്കെ ആയപ്പോഴാണ് അടുത്ത വീട്ടിലുള്ള ഒരാൾ വന്നു പറഞ്ഞത് മകൾ മത്സരത്തിൽ സ്വർണ മെഡൽ നേടിയ വിവരം, അത് ടിവിയിൽ കാണിക്കുന്നു എന്നൊക്കെ. എന്റെ മകളിൽ ഒരുപാട് അഭിമാനം തോന്നുന്നു. ഇതെല്ലാം അവളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ്.'' -രാസാത്തി നിറഞ്ഞ കണ്ണുകളോടെ തന്നെ കാണാനെത്തിയവരോട് പറയുന്നു. സന്തോഷം മാത്രമല്ല, കഴിഞ്ഞ കാലങ്ങളിലെ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും അവരുടെ കണ്ണിൽ കാണാം.
ഒളിന്പിക്സ് സ്വപ്നം
പ്രകടനത്തിൽ പുരോഗതിയില്ലെന്നു പറഞ്ഞ് മൂന്നു വർഷം മുൻപ് ഇന്ത്യൻ ക്യാന്പിൽ നിന്ന് പുറത്താക്കപ്പെട്ടവളാണ് ഗോമതി മാരിമുത്തു. സ്ഥിരോത്സാഹവും കഠിന പ്രയത്നവുമാണ് ഗോമതിക്ക് മുന്നിൽ വീണ്ടും ഇന്ത്യൻ ക്യാന്പിലേക്കുള്ള വാതിൽ തുറക്കാൻ ഇടയാക്കിയത്. മത്സരത്തിന് ഒരു മാസം മുന്‍പുവരെ തനിയെയാണ് ഗോമതി പരിശീലനം നടത്തിയത്. അതും സ്വന്തമായി പണം ചെലവഴിച്ച്. താൻ പോരാ എന്നുപറഞ്ഞ അതേ കോച്ചിന്റെ ശിക്ഷണത്തിൽ കഴിഞ്ഞ മാർച്ചിൽ പരിശീലനം പുനരാരംഭിച്ചപ്പോൾ ഈ അദ്ഭുതം ഗോമതിയും പ്രതീക്ഷിച്ചില്ല. ദോഹയിൽ നിന്ന് സ്വർണവുമായി മടങ്ങിയെത്തിയ ഗോമതിയെ നാടും നാട്ടുകാരും ബന്ധുക്കളും തോളിലുയർത്തി. അതുവരെ ഒരു സഹായവും നൽകാതിരുന്ന സർക്കാർ ലക്ഷങ്ങൾ സമ്മാനമായി നൽകി. തമിഴ ്താരം വിജയ് സേതുപതി അഞ്ചുലക്ഷം രൂപയും ഡിഎംകെ നേതാവ് എം കെ സ്റ്റാലിൻ പത്ത് ലക്ഷം രൂപയും സമ്മാനമായി നൽകിയിരുന്നു.
ഗോമതിയുടെ സ്വപ്നങ്ങൾ ദോഹയിൽ അവസാനിക്കുന്നില്ല. 2020ലെ ടോക്യോ ഒളിന്പിക്സ്. അതിനായുള്ള പരിശീലനം ആരംഭിച്ചു കഴിഞ്ഞു ഗോമതി. കഠിനമായ ജീവിത സാഹചര്യങ്ങളോട് ഏറ്റുമുട്ടിയാണ് ഗോമതി ഒരു ജനതയുടെ അഭിമാനമായി തീർന്നത്. പണത്തിന്റെയും നിറത്തിന്റെയും ജാതിയുടെയും മതത്തിന്റെയും പേരിൽ എത്തിച്ചേരേണ്ട ഇടങ്ങളിൽ എത്തിച്ചേരാൻ കഴിയാത്ത അനേകം ഗോമതിമാർ ഇപ്പോഴും നമ്മുടെ ചുറ്റുമുണ്ട്. ചെറിയ പ്രോത്സാഹനം മതി അവർക്കും നേട്ടങ്ങൾ കൊയ്യാൻ...
സോനു തോമസ്
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
ഘടികാരങ്ങൾ നിലച്ച സമയം
79 ദിവസം ഐസിയുവിൽ... അതിൽ 60 ദിവസവും വെന്റിലേറ്ററിൽ...45 ദിവസം തുടർച്ചയായ ഡയാലിസിസ്, അവയവങ്ങൾ 80 ശതമാനവും പ്ര
Latest News
കേന്ദ്രസര്‍ക്കാര്‍ കേരളത്തിനോട് വിവേചനം കാണിച്ചിട്ടില്ല: രാജ്നാഥ് സിംഗ്
കെനിയൻ സൈനിക മേധാവി ഉൾപ്പെടെ ഒൻപത് പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
ലോക്സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ടം ഇന്ന്
Latest News
കേന്ദ്രസര്‍ക്കാര്‍ കേരളത്തിനോട് വിവേചനം കാണിച്ചിട്ടില്ല: രാജ്നാഥ് സിംഗ്
കെനിയൻ സൈനിക മേധാവി ഉൾപ്പെടെ ഒൻപത് പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
ലോക്സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ടം ഇന്ന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top