Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
അധ്വാനം ആരാധനയാകുന്പോൾ
കഠിനാധ്വാനികളെ ആദരിച്ചിരുന്ന ഒരു രാജാവായിരുന്നു രണാചര്യ. ഒരിക്കൽ അദ്ദേഹം തന്റെ ചില സേവകരെ വിളിച്ച് അവരോടു പറഞ്ഞു: "നിങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പോയി ജനങ്ങൾ അവരുടെ ജോലികൾ എത്ര വിശ്വസ്തതയോടെയും സന്തോഷത്തോടെയും ചെയ്യുന്നു എന്നു കണ്ടുപിടിക്കുക. അതുപോലെ, കഠിനാധ്വാനത്തിന്റെ രഹസ്യം അറിയാവുന്ന ഒരാളെ കണ്ടുപിടിച്ച് അയാളെ എന്റെ മുൻപിൽ ഹാജരാക്കുക. എന്നാൽ, ഞാനാണ് നിങ്ങളെ അയച്ചിരിക്കുന്നതെന്നു ജനങ്ങൾ അറിയരുത്’.
രാജാവ് കൽപിച്ചതുപോലെ സേവകർ യാത്രയായി. തങ്ങൾ രാജകീയ സേവകരാണെന്ന് അറിയാതിരിക്കാൻ ഗോത്രവർഗക്കാരുടെ വേഷം ധരിച്ചാണ് അവർ യാത്ര ചെയ്തത്. യാത്രക്കിടയിൽ അവർ ഒരു മരംവെട്ടുകാരനെ കണ്ടുമുട്ടി. അവർ അയാളെ സമീപിച്ചു ചോദിച്ചു: "ഓ മരംവെട്ടുകാരാ നിങ്ങൾക്കു ഈ ജോലി ഇഷ്ടമാണോ?’
ഉടനെ അയാൾ കോടാലി താഴെയിട്ടുകൊണ്ട് പറഞ്ഞു: "അല്ലേയല്ല. വേറെ നിർവാഹമില്ലാത്തതുകൊണ്ട് ഈ ജോലി ചെയ്യുന്നു. അത്രമാത്രം’. പിന്നെ അവർ കണ്ടതു ഒരു അലക്കുകാരനെയായിരുന്നു. അയാൾ ഒരു കല്ലിൽ വസ്ത്രങ്ങൾ അലക്കുകയായിരുന്നു.
"സുഹൃത്തേ, നിങ്ങൾ ഈ ജോലി ആസ്വദിക്കുന്നുണ്ടെന്നു തോന്നുന്നല്ലോ’. സേവകരിലൊരാൾ അയാളോടു പറഞ്ഞു. അപ്പോൾ അയാൾ മുഖം കറപ്പിച്ചുകൊണ്ടു മറുപടിയായി പറഞ്ഞു: "ഞാൻ ഈ ജോലി ഇഷ്ടപ്പെടുന്നെന്നോ? അതുകൊള്ളാം. ഈ ജോലി എനിക്കു കിട്ടിയ ശിക്ഷയാണ്. എന്നെ സ്കൂളിലയച്ചപ്പോൾ ഞാൻ പഠിക്കാതിരുന്നതുകൊണ്ട്. എനിക്കാണെങ്കിൽ വേറൊരു ജോലി ചെയ്യാനും അറിയില്ല. തൻമൂലം കുടുംബം പോറ്റാനായി ഞാൻ ഈ ജോലി ചെയ്യുന്നു!’.
അയാൾക്കു നൻമ നേർന്നു അവർ യാത്ര തുടർന്നപ്പോൾ മരച്ചുവട്ടിലിരുന്നു താളിയോലഗ്രന്ഥം വായിക്കുന്ന ഒരു ചെറുപ്പക്കാരനെ അവർ കണ്ടുമുട്ടി. "നിങ്ങൾ എന്താണ് ചെയ്യുന്നത്?’ അവർ അയാളോടു ചോദിച്ചു. ഉടനെ അയാൾ പറഞ്ഞു: "ഞാൻ ഒരു അധ്യാപകനാണ്.
കുട്ടികളെ പഠിപ്പിക്കുവാൻ വേണ്ടി ഞാൻ വായിച്ച് ഒരുങ്ങുകയാണ്. അവർക്കു വിദ്യ പകർന്നു നൽകുന്പോൾ എനിക്കു വലിയ സന്തോഷവും ആത്മസംതൃപ്തിയുമാണ്!’.
അപ്പോൾ സേവകർ ചോദിച്ചു: "നിങ്ങൾക്ക് കഠിനാധ്വാനത്തിന്റെ രഹസ്യം എന്താണെന്ന് അറിയാമോ?’ ഉടനെ ആ അധ്യാപകൻ പറഞ്ഞു: "അധ്വാനം ആരാധനയാണ്. നാം എന്തു ജോലി ചെയ്താലും അത് ഇഷ്ടപ്പെട്ടുകൊണ്ട് ആത്മാർഥമായി ചെയ്യണം’. ആ ചെറുപ്പക്കാരന്റെ മറുപടി കേട്ട സേവകർ ഉടനെ ആ അധ്യാപകനെ രാജസന്നിധിയിലെത്തിച്ചു.
താൻ ചെയ്യുന്ന ജോലിയിൽ സന്തോഷവും സംതൃപ്തിയും കണ്ടെത്തിയ ആ ചെറുപ്പക്കാരനെ രാജാവ് ആദരിച്ചു സത്കരിച്ചു. അധ്വാനം ആരാധനയാണെന്ന സന്ദേശം രാജ്യമെങ്ങും പ്രചരിപ്പിക്കുവാൻ രാജാവ് കല്പന പുറപ്പെടുവിക്കുകയും ചെയ്തു.
അധ്വാനം ആരാധനയോ? വിശ്വസിക്കുവാൻ വിഷമമുള്ള കാര്യമാണിത്. എന്നാൽ, നമ്മുടെ ഏത് അധ്വാനവും ദൈവത്തിനുള്ള ആരാധനയാക്കി മാറ്റുവാൻ സാധിക്കുമെന്നതാണു യാഥാർഥ്യം. അധ്വാനിച്ചു വിയർപ്പൊഴുക്കി അപ്പത്തിനുള്ള വഴി കണ്ടെത്തുവാനല്ലേ ദൈവം മനുഷ്യനോടു കൽപിച്ചത്? (ഉൽപത്തി 3:17). നാം സന്തോഷത്തോടെ അധ്വാനിച്ചു ജീവിക്കുന്പോൾ ദൈവത്തിന്റെ കല്പന പാലിക്കുകയാണല്ലോ നാം ചെയ്യുന്നത്. അപ്പോൾ അതു ദൈവാരാധന തന്നെയാണെന്നു വ്യക്തം.
ദൈവാരാധന എന്നു പറയുന്നതു പ്രാർഥനയും ധ്യാനവും മാത്രമല്ലല്ലോ. മറ്റുള്ളവരുടെ നൻമയ്ക്കായി നാം ചെയ്യുന്ന ഏതു അധ്വാനവും പ്രാർഥനയ്ക്കു തുല്യമല്ലേ? ദൈവം ആഗ്രഹിക്കുന്നതുപോലെ, മറ്റുള്ളവരുടെ ജീവിതത്തിൽ നൻമയും സന്തോഷവും ഉണ്ടാക്കുവാൻ വേണ്ടി നാം ചെയ്യുന്ന ഏത് അധ്വാനവും ആരാധനയായി മാറുകതന്നെ ചെയ്യും.
ഗാന്ധിജിയും വിശുദ്ധ മദർ തെരേസയുമൊക്കെ മറ്റുള്ളവരുടെ നന്മയ്ക്കായി അവിരാമം കഠിനാധ്വാനം ചെയ്തത് അതു ദൈവാരാധനയ്ക്കു തുല്യമായി കരുതിയതുകൊണ്ടാണ്. എന്നാൽ, അതിന്റെ പേരിൽ പ്രാർഥനയും ധ്യാനവുമൊന്നും അവർ വേണ്ടെന്നു വച്ചില്ല. എന്നു മാത്രമല്ല, അവരുടെ പ്രാർഥനയും ധ്യാനവുമൊക്കെ മറ്റുള്ളവരെ കൂടുതൽ സേവിക്കുവാൻ അവരെ പ്രാപ്തരാക്കിയതേയുള്ളൂ.
നമ്മുടെ കഠിനാധ്വാനവും നൻമപ്രവൃത്തികളുമൊക്കെ ദൈവത്തിനായുള്ള ആരാധനയായി മാറ്റുവാൻ സാധിക്കുമെന്നതു നമ്മെ ഏറെ സന്തോഷിപ്പിക്കുകതന്നെ വേണം. കാരണം, നല്ല കാര്യങ്ങൾക്കുവേണ്ടി നാം ചെയ്യുന്ന കഠിനാധ്വാനം യഥാർഥത്തിൽ ദൈവാരാധന തന്നെയാണ്.
ഇന്നു മേയ്ദിനമാണ്. അന്താരാഷ്ട്രതലത്തിൽ തൊഴിലാളികളെ ആദരിക്കുന്ന ദിനം. അതായത്, അധ്വാനിക്കുന്നവരെ ആദരിക്കുന്ന ദിനം. ഈ അന്താരാഷ്ട്ര തൊഴിൽദിനം ആരംഭിച്ചതിന്റെ പശ്ചാത്തലം എന്തുമാകട്ടെ, തൊഴിലിന്റെ മാഹാത്മ്യവും അധ്വാനിക്കുന്നവരുടെ സേവനവുമൊക്കെ ആദരപൂർവം ഓർമിക്കുവാനുള്ള സമയമാണിത്. അതുപോലെ, വിവിധ ജോലികൾ ചെയ്യുന്ന എല്ലാവരുടെയും നൻമ ഉറപ്പാക്കേണ്ട സമയവും.
മേയ് ഒന്ന് തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിന്റെ തിരുനാൾ ദിനവുമാണ്. 1955ലാണ് വിശുദ്ധ പത്താം പീയൂസ് മാർപാപ്പ വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാളിനു തുടക്കമിട്ടത്. വിശുദ്ധ യൗസേപ്പിതാവ് സ്വന്തം കൈകൾകൊണ്ട് അധ്വാനിച്ചാണ് ലോകരക്ഷകനും ദൈവപുത്രനുമായ യേശുക്രിസ്തുവിനെ വളർത്തിയത്. ആ അധ്വാനം എല്ലാ അർഥത്തിലും ദൈവാരാധന ആയിരുന്നല്ലോ.
ദൈവമഹത്വത്തിനും മറ്റുള്ളവരുടെ നൻമയ്ക്കുമായി നാം ചെയ്യുന്ന എല്ലാ അധ്വാനവും ദൈവാരാധന തന്നെ. ഇക്കാര്യം അനുസ്മരിച്ചുകൊണ്ട് നാം അധ്വാനിക്കുന്പോഴാണ് നാം ചെയ്യുന്ന ജോലി ഏറ്റവും ഭംഗിയായി ചെയ്യുവാനും അതുവഴി സന്തോഷവും ആത്മസംതൃപ്തിയും കൈവരിക്കുവാനും നമുക്കു സാധിക്കുക.
നമ്മുടെ അധ്വാനം എന്നും ആരാധനയാക്കി മാറ്റുവാൻ നമുക്കു ശ്രദ്ധിക്കാം. അപ്പോൾ അതുവഴി ദൈവത്തിനെന്നപോലെ മറ്റുള്ളവർക്കും നമുക്കുതന്നെയും സന്തോഷത്തിനു വഴിതെളിക്കും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
നമ്മെ വഴിനടത്തുന്ന ദൈവം
നാമാരും മനഃപൂർവം അന്ധകാരത്തിൽ നടക്കാൻ ശ്രമിക്കുന്നവരല്ല. എന്നാൽ, സ്വന്തം ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് പലപ്പോഴും ന
സദ്ഗുണങ്ങൾ പൂത്തുവിരിയാൻ
പണ്ടുകാലത്തെ ഒരു രാജാവ്. യുദ്ധവീരനായിരുന്നു അദ്ദേഹം. എന്നാൽ, അന്യരാജ്യങ്ങളെ ആക്രമിക്കുന്ന പതിവില്ലായിരുന്നു അദ്ദേഹ
ദൈവം മുഖം തിരിക്കാതിരിക്കാൻ
മണ്ണുമാന്തിയന്ത്രങ്ങൾ രൂപകല്പന ചെയ്യുന്നതിൽ അതിവിദഗ്ധനായിരുന്നു റോബർട്ട് ഗിൽമോർ ലെറ്റേർണോ (1888-1969). "ദി ഡീൻ ഓ
പ്രാർഥന ആത്മാവിന്റെ പ്രകാശം
തന്റെ ജീവിതാവശ്യങ്ങൾ നേടിയെടുക്കുന്നതിലുപരിയായി പ്രാർത്ഥന വഴി ആഴമായ ദൈവാനുഭവം നേടുകയായിരുന്നു രാംദാസ് സ്വാ
ആത്മാവ് ശക്തി തേടുന്ന വഴി
അനാഥയായിരുന്നു എസ്തേർ. എന്നാൽ അതീവ സുന്ദരിയും. പിതൃസഹോദരനായ മൊർദെക്കായുടെ സംരക്ഷണയിലാണ് അവൾ വളർന്നത്. മൊർദ
നേരെ വിപരീതം ചെയ്താൽ
അമേരിക്കൻ ടെലിവിഷൻ പരന്പരകളുടെ ചരിത്രത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒരു കോമഡി ഷോ ആണ് ‘സൈൻഫെൽഡ്’. സാംസ്ക
നമ്മുടെ ദാഹത്തിന്റെ തോതനുസരിച്ച്
ഗുരുകുല വ ിദ്യാഭ്യാസം നടക്കുന്ന കാലം. ഒരിക്കൽ ഒരു ഗുരുവിന് ഒരു ശിഷ്യൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ ശിഷ്യനാണെങ്കിൽ പഠ
ഗാന്ധിജിയുടെ ജീവിതരഹസ്യങ്ങൾ
ഇംഗ്ലണ്ടിലെ പഠനവും സൗത്ത് ആഫ്രിക്കയിലെ ജോലിയും രാഷ്ട്രീയ ഇടപെടലുകളുമെല്ലാം കഴിഞ്ഞു 1915ലാണ് മഹാത്മാ ഗാന്ധി ഇന്ത്യയിൽ മ
നാം പന്പരവിഡ്ഢികളോ?
വിശുദ്ധ പൗലോസ് ശ്ലീഹ അനുസ്മരിപ്പിക്കുന്നതുപോലെ, നമ്മുടെ പൗരത്വം സ്വർഗത്തിലാണ് (ഫിലിപ്പി-3:20). അവിടെ എത്തിച്ചേരുന്
നാം ബാക്കിവച്ചിട്ടു പോകുന്നത്
എത്രയോ ആളുകൾ ഏതെല്ലാം രീതിയിലാണ് ജീവിതത്തിന്റെ ഓരോരോ കാര്യങ്ങൾ നേടാൻ ശ്രമിക്കുന്നത്? പലപ്പോഴും അർഥശൂന്യവും യ
നൂറ് ഒട്ടകങ്ങളും ഒരു മനുഷ്യനും
ഒരിക്കൽ ഒരു യാത്രാസംഘം മരുഭൂമി കടന്ന് ഒരു ചെറിയ പട്ടണത്തിലെത്തി. വിശ്രമിക്കാനായി അവിടെ അവർ കൂടാരമടിച്ചു. ആ സംഘത്ത
നമ്മുടെ കഥാന്ത്യം അറിയുവാൻ
ആറു മക്കളുള്ള ഒരു സ്ത്രീ. ഭർത്താവിനു നല്ല വരുമാനമുള്ള ജോലി. മക്കളെല്ലാം പഠിച്ചു മിടുക്കരായി നല്ല നിലയിൽ. അവരെല്ലാവ
എല്ലാം കരുണാമയമായി മാറിയ ദിനം
സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ആദ്യമായി നേടിയ വനിതയാണു സ്വീഡിഷ് എഴുത്തുകാരി സെൽമ ലേഗർലോഫ് (1858-1940). 1909 ൽ ഈ പുര
ലോകത്തെക്കുറിച്ചുള്ള സ്വപ്നങ്ങൾ
സ്നേഹസമൃദ്ധവും സമാധാനപൂർണവും സന്പന്നവുമായ ഒരു ലോകം. അതായിരുന്നു ആ സ്ത്രീ സ്വപ്നം കണ്ടത്. എന്നാൽ, തന്റെ ചുറ്റിലും കണ
നമ്മുടെ യഥാർഥ സന്പത്ത്
നമ്മുടെ ജീവിതത്തിൽ ദൈവം ഉണ്ടാകുന്പോഴാണ് നാം യഥാർഥത്തിൽ സന്പന്നരാകുന്നത് എന്നതു നമുക്കു മറക്കാതിരിക്കാം. ആ സന്പ
ആത്മാവിനെ മറന്നു ജീവിച്ചാൽ
നാം ജീവിതത്തിന്റെ ഏതു രംഗത്തായാലും അവിടെയെല്ലാം ഉയർച്ച ആഗ്രഹിക്കുന്നവരാണു നമ്മൾ. അങ്ങനെ ആഗ്രഹിക്കുന്നതിൽ തെറ്റി
നമ്മുടെ ജീവിതകഥ മാറ്റി എഴുതാൻ
ജിം ഉൗൾസ് തിരക്കഥ എഴുതി ഡേവിഡ് ഫിഞ്ചർ സംവിധാനം ചെയ്ത ഒരു ഹോളിവുഡ് സിനിമയാണ് ‘ഫയിറ്റ് ക്ലബ്.’ ഈ സിനിമയിലെ രണ്ടു പ്രധ
സ്നേഹിക്കാൻ വൈകേണ്ട
മറ്റുള്ളവർക്ക് കൊടുക്കുന്നതിൽ എന്നും ധാരാളിയായിരുന്ന ഒരു രാജാവ്. ആര് ഏതു കാര്യത്തിനായി സമീപിച്ചാലും തനിക്കു സാധിക്ക
തിരികെ നടക്കാനുള്ള ശക്തി
തിന്മയുടെ വഴി ഉപേക്ഷിച്ചു നന്മയുടെ വഴി നടക്കാൻ ഗാർഡ്നറെ സഹായിച്ചത് എന്താണെന്നോ? ദൈവാനുഗ്രഹം! തന്റെ ദുശീലങ്ങളിൽ
വാക്കിലും പ്രവൃത്തിയിലും വീഴ്ച അരുത്
മോർട് വാക്കർ എന്ന അമേരിക്കൻ കാർട്ടൂണിസ്റ്റിന്റെ ഭാവന ജന്മം നൽകിയ ഒരു കാർട്ടൂണ് പരന്പരയാണ് "ബീറ്റിൽ ബെയ്ലി’. 1950
നമ്മെ വഴിനടത്തുന്ന ദൈവം
നാമാരും മനഃപൂർവം അന്ധകാരത്തിൽ നടക്കാൻ ശ്രമിക്കുന്നവരല്ല. എന്നാൽ, സ്വന്തം ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് പലപ്പോഴും ന
സദ്ഗുണങ്ങൾ പൂത്തുവിരിയാൻ
പണ്ടുകാലത്തെ ഒരു രാജാവ്. യുദ്ധവീരനായിരുന്നു അദ്ദേഹം. എന്നാൽ, അന്യരാജ്യങ്ങളെ ആക്രമിക്കുന്ന പതിവില്ലായിരുന്നു അദ്ദേഹ
ദൈവം മുഖം തിരിക്കാതിരിക്കാൻ
മണ്ണുമാന്തിയന്ത്രങ്ങൾ രൂപകല്പന ചെയ്യുന്നതിൽ അതിവിദഗ്ധനായിരുന്നു റോബർട്ട് ഗിൽമോർ ലെറ്റേർണോ (1888-1969). "ദി ഡീൻ ഓ
പ്രാർഥന ആത്മാവിന്റെ പ്രകാശം
തന്റെ ജീവിതാവശ്യങ്ങൾ നേടിയെടുക്കുന്നതിലുപരിയായി പ്രാർത്ഥന വഴി ആഴമായ ദൈവാനുഭവം നേടുകയായിരുന്നു രാംദാസ് സ്വാ
ആത്മാവ് ശക്തി തേടുന്ന വഴി
അനാഥയായിരുന്നു എസ്തേർ. എന്നാൽ അതീവ സുന്ദരിയും. പിതൃസഹോദരനായ മൊർദെക്കായുടെ സംരക്ഷണയിലാണ് അവൾ വളർന്നത്. മൊർദ
നേരെ വിപരീതം ചെയ്താൽ
അമേരിക്കൻ ടെലിവിഷൻ പരന്പരകളുടെ ചരിത്രത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒരു കോമഡി ഷോ ആണ് ‘സൈൻഫെൽഡ്’. സാംസ്ക
നമ്മുടെ ദാഹത്തിന്റെ തോതനുസരിച്ച്
ഗുരുകുല വ ിദ്യാഭ്യാസം നടക്കുന്ന കാലം. ഒരിക്കൽ ഒരു ഗുരുവിന് ഒരു ശിഷ്യൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ ശിഷ്യനാണെങ്കിൽ പഠ
ഗാന്ധിജിയുടെ ജീവിതരഹസ്യങ്ങൾ
ഇംഗ്ലണ്ടിലെ പഠനവും സൗത്ത് ആഫ്രിക്കയിലെ ജോലിയും രാഷ്ട്രീയ ഇടപെടലുകളുമെല്ലാം കഴിഞ്ഞു 1915ലാണ് മഹാത്മാ ഗാന്ധി ഇന്ത്യയിൽ മ
നാം പന്പരവിഡ്ഢികളോ?
വിശുദ്ധ പൗലോസ് ശ്ലീഹ അനുസ്മരിപ്പിക്കുന്നതുപോലെ, നമ്മുടെ പൗരത്വം സ്വർഗത്തിലാണ് (ഫിലിപ്പി-3:20). അവിടെ എത്തിച്ചേരുന്
നാം ബാക്കിവച്ചിട്ടു പോകുന്നത്
എത്രയോ ആളുകൾ ഏതെല്ലാം രീതിയിലാണ് ജീവിതത്തിന്റെ ഓരോരോ കാര്യങ്ങൾ നേടാൻ ശ്രമിക്കുന്നത്? പലപ്പോഴും അർഥശൂന്യവും യ
നൂറ് ഒട്ടകങ്ങളും ഒരു മനുഷ്യനും
ഒരിക്കൽ ഒരു യാത്രാസംഘം മരുഭൂമി കടന്ന് ഒരു ചെറിയ പട്ടണത്തിലെത്തി. വിശ്രമിക്കാനായി അവിടെ അവർ കൂടാരമടിച്ചു. ആ സംഘത്ത
നമ്മുടെ കഥാന്ത്യം അറിയുവാൻ
ആറു മക്കളുള്ള ഒരു സ്ത്രീ. ഭർത്താവിനു നല്ല വരുമാനമുള്ള ജോലി. മക്കളെല്ലാം പഠിച്ചു മിടുക്കരായി നല്ല നിലയിൽ. അവരെല്ലാവ
എല്ലാം കരുണാമയമായി മാറിയ ദിനം
സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ആദ്യമായി നേടിയ വനിതയാണു സ്വീഡിഷ് എഴുത്തുകാരി സെൽമ ലേഗർലോഫ് (1858-1940). 1909 ൽ ഈ പുര
ലോകത്തെക്കുറിച്ചുള്ള സ്വപ്നങ്ങൾ
സ്നേഹസമൃദ്ധവും സമാധാനപൂർണവും സന്പന്നവുമായ ഒരു ലോകം. അതായിരുന്നു ആ സ്ത്രീ സ്വപ്നം കണ്ടത്. എന്നാൽ, തന്റെ ചുറ്റിലും കണ
നമ്മുടെ യഥാർഥ സന്പത്ത്
നമ്മുടെ ജീവിതത്തിൽ ദൈവം ഉണ്ടാകുന്പോഴാണ് നാം യഥാർഥത്തിൽ സന്പന്നരാകുന്നത് എന്നതു നമുക്കു മറക്കാതിരിക്കാം. ആ സന്പ
ആത്മാവിനെ മറന്നു ജീവിച്ചാൽ
നാം ജീവിതത്തിന്റെ ഏതു രംഗത്തായാലും അവിടെയെല്ലാം ഉയർച്ച ആഗ്രഹിക്കുന്നവരാണു നമ്മൾ. അങ്ങനെ ആഗ്രഹിക്കുന്നതിൽ തെറ്റി
നമ്മുടെ ജീവിതകഥ മാറ്റി എഴുതാൻ
ജിം ഉൗൾസ് തിരക്കഥ എഴുതി ഡേവിഡ് ഫിഞ്ചർ സംവിധാനം ചെയ്ത ഒരു ഹോളിവുഡ് സിനിമയാണ് ‘ഫയിറ്റ് ക്ലബ്.’ ഈ സിനിമയിലെ രണ്ടു പ്രധ
സ്നേഹിക്കാൻ വൈകേണ്ട
മറ്റുള്ളവർക്ക് കൊടുക്കുന്നതിൽ എന്നും ധാരാളിയായിരുന്ന ഒരു രാജാവ്. ആര് ഏതു കാര്യത്തിനായി സമീപിച്ചാലും തനിക്കു സാധിക്ക
തിരികെ നടക്കാനുള്ള ശക്തി
തിന്മയുടെ വഴി ഉപേക്ഷിച്ചു നന്മയുടെ വഴി നടക്കാൻ ഗാർഡ്നറെ സഹായിച്ചത് എന്താണെന്നോ? ദൈവാനുഗ്രഹം! തന്റെ ദുശീലങ്ങളിൽ
വാക്കിലും പ്രവൃത്തിയിലും വീഴ്ച അരുത്
മോർട് വാക്കർ എന്ന അമേരിക്കൻ കാർട്ടൂണിസ്റ്റിന്റെ ഭാവന ജന്മം നൽകിയ ഒരു കാർട്ടൂണ് പരന്പരയാണ് "ബീറ്റിൽ ബെയ്ലി’. 1950
ഏറ്റവും നല്ല വ്യക്തിത്വം നേടാൻ
അമേരിക്കയുടെ സ്ഥാപക പിതാക്കൻമാരിൽ പ്രമുഖനായിരുന്നു ബഞ്ചമിൻ ഫ്രാങ്ക്ളിൻ (1706-1790). കറ പുരളാത്ത വ്യക്തിത്വത്തിന്റെ ഉ
ജീവിതത്തിന്റെ തിളക്കം വീണ്ടുകിട്ടാൻ
മഹാഭാരതത്തിൽ പറയുന്ന കഥയനുസരിച്ച് പാണ്ഡവരും കൗരവരും തമ്മിൽ നടന്ന കുരുക്ഷേത്രയുദ്ധം പതിനെട്ടുദിവസം നീണ്ടുനിന്നു.
ജീവിതത്തിൽ പ്രതിഫലിപ്പിക്കേണ്ട ഒരുകാര്യം..
ധനികനായ ഒരു മനുഷ്യൻ. അയാൾക്ക് എല്ലാം ആവശ്യത്തിലധികം ഉണ്ട്-ഒരുകാര്യം ഒഴികെ. ഹൃദയസമാധാനം. അങ്ങനെയിരിക്കുന്പോഴാണ്
ജീവിതത്തിൽ പ്രതിഫലിപ്പിക്കേണ്ട ഒരുകാര്യം
‘എ വിൻഡോ ഓണ് ദ മൗണ്ടൻ’ എന്ന പുസ്തകത്തിൽ വിൻസ്റ്റണ് പിയേഴ്സ് പറയുന്ന ഒരു കഥ:
ഒരിക്കൽ ഒരു ഹൈസ്കൂളിലെ പൂർവവിദ്യാ
ജീവിതത്തിന്റെ സാരാംശം
രാമായണത്തിൽ പ്രത്യക്ഷപ്പെട്ട ഒരു കഥാപാത്രമാണ് ജനക മഹാരാജാവ്. വിദേശരാജ്യത്തെ രാജാവായിരുന്ന അദ്ദേഹമാണ് ഉഴവുചാലിൽ
മൂല്യങ്ങളിൽ മായം ചേർക്കുന്പോൾ
ആസൂത്രിതമായ തട്ടിപ്പു നടത്തുന്നവരായിരിക്കുകയില്ല നമ്മളാരും. എന്നാൽ, അവരും ഇവരും ചെയ്യുന്നു എന്ന കാരണം പറഞ്ഞു ചില
നേർവഴിയും വളഞ്ഞവഴിയും
ആധുനിക ഫാഷനിലുള്ള വസ്ത്രവും വിലയേറിയ രത്നാഭരണങ്ങളുമാണ് ലിൻഡ അന്ന് ധരിച്ചിരുന്നത്. നഗരത്തിലെ ഏറ്റവും പ്രമുഖ ബാങ്കി
ലോകം അന്ധകാരാവ്രതമാകാതിരിക്കാൻ
കണ്ണിനു പകരം കണ്ണ് എന്ന പ്രമാണം നടപ്പാക്കിയാൽ ലോകം മുഴുവൻ അന്ധകാരവൃതമാകും എന്നു മഹാത്മാഗാന്ധി എഴുതിയതു വെറുതെയ
സ്വഭാവത്തിലെ താളപ്പിഴകൾ
പാശ്ചാത്യ തത്വശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന തത്വചിന്തകനാണ് സോക്രട്ടീസ് (470 ബിസി -399 ബിസി). അസാധാരണ പണ്ഡിത
ലൂസിയുടെ ട്രാജഡി
കാർട്ടൂണ് പരന്പരകളിൽ അന്താരാഷ്ട്രതലത്തിൽ ഏറെ പ്രസിദ്ധി നേടിയ ഒരു പരന്പരയാണ് പീനട്സ്. ഈ പരന്പര തയാറാക്കി പ്രസിദ്
Latest News
രാഹുലിനെതിരായ നടപടി; രാജ്ഘട്ടിൽ പ്രതിഷേധം നടത്താൻ കോൺഗ്രസ്
ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പ്: ഇന്ത്യക്ക് രണ്ടാം സ്വർണം
ലോക്സഭാംഗത്വം; ലക്ഷ്വദീപ് എംപി സുപ്രീം കോടതിയിലേക്ക്
ജീവനൊടുക്കൽ ഭീഷണി മുഴക്കി കുട്ടിയുമായി കാടുകയറിയ യുവാവ് തിരിച്ചെത്തി
രാഹുലിന് കിട്ടിയത് പിന്നാക്കക്കാരെ അധിക്ഷേപിച്ചതിനുള്ള ശിക്ഷ: ഒബിസി മോർച്ച
Latest News
രാഹുലിനെതിരായ നടപടി; രാജ്ഘട്ടിൽ പ്രതിഷേധം നടത്താൻ കോൺഗ്രസ്
ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പ്: ഇന്ത്യക്ക് രണ്ടാം സ്വർണം
ലോക്സഭാംഗത്വം; ലക്ഷ്വദീപ് എംപി സുപ്രീം കോടതിയിലേക്ക്
ജീവനൊടുക്കൽ ഭീഷണി മുഴക്കി കുട്ടിയുമായി കാടുകയറിയ യുവാവ് തിരിച്ചെത്തി
രാഹുലിന് കിട്ടിയത് പിന്നാക്കക്കാരെ അധിക്ഷേപിച്ചതിനുള്ള ശിക്ഷ: ഒബിസി മോർച്ച
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top