Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
വാക്കിലും പ്രവൃത്തിയിലും വീഴ്ച അരുത്
മോർട് വാക്കർ എന്ന അമേരിക്കൻ കാർട്ടൂണിസ്റ്റിന്റെ ഭാവന ജന്മം നൽകിയ ഒരു കാർട്ടൂണ്‍ പരന്പരയാണ് "ബീറ്റിൽ ബെയ്ലി’. 1950 ൽ അദ്ദേഹം ആരംഭിച്ച ഈ കാർട്ടൂണ്‍ പരന്പര, 94-ാം വയസിൽ അദ്ദേഹം അന്തരിക്കുന്നതുവരെ തുടർന്നു. അതിനുശേഷം അദ്ദേഹത്തിന്റെ മൂന്നു മക്കൾ ഉൾപ്പെടുന്ന ടീം ഈ പരന്പര ഇപ്പോഴും തുടരുന്നു. ഇപ്പോൾ ലഭ്യമായിരിക്കുന്ന കണക്കനുസരിച്ച് ലോകവ്യാപകമായി 1800 പ്രസിദ്ധീകരണങ്ങളിൽ ഈ കാർട്ടൂണ്‍ ഇപ്പോൾ പ്രത്യക്ഷപ്പെടുന്നുണ്ട്.
ഒരു മിലിട്ടറി ക്യാന്പിന്റെ പശ്ചാത്തലത്തിൽ രൂപം നൽകിയിരിക്കുന്ന ഈ പരന്പരയിൽ ഒരു ബുൾഡോഗ് ഉൾപ്പെടെ പതിനൊന്നു പ്രധാന കഥാപാത്രങ്ങളും വേറേ ഒരുഡസനോളം സപ്പോർട്ടിംഗ് കഥാപാത്രങ്ങളുമുണ്ട്.
പ്രധാന കഥാപാത്രങ്ങളിൽ ഒന്നാമൻ ഈ കാർട്ടൂണ്‍ പരന്പരയുടെ പേരുകാരൻ ബീറ്റിൽ ബെയ്ലി തന്നെ. ഒരുവർഷത്തെ കോളജ് പഠനത്തിനു ശേഷം മിലിട്ടറിയിൽ ചേർന്ന ബെയ്ലി മടിയൻമാരുടെ രാജാവാണ്. എല്ലാ കാര്യങ്ങളിലും അലസനായ ബെയ്ലിയുടെ പ്രധാന ജോലി ഉറക്കമാണ്. എന്നിരുന്നാലും ബെയ്ലി ഒരു രസികനാണുതാനും.
സാർജന്റ് സ്നോർക്കലാണ് മറ്റൊരു പ്രധാന കഥാപാത്രം. ബെയ്ലി ഉൾപ്പെടുന്ന ഒരു സ്ക്വാഡ്രന്റെ ലീഡറാണ് സ്നോർക്കൻ. ബെയ്ലിയും സ്നോർക്കലും തമ്മിലുള്ള ഏറ്റുമുട്ടലുകളാണ് ഈ പരന്പരയുടെ ജീവൻ. ലഫ്റ്റനന്റ് സോണിഫസ് ചിട്ടകൾ കൃത്യമായി പാലിക്കുന്ന ഒരു ഓഫീസറാണ്. അദ്ദേഹത്തിന്റെ ഓഫീസ് എപ്പോഴും വൃത്തിയുള്ളതായിരിക്കും.
മറ്റൊരു കഥാപാത്രം പ്രൈവറ്റായ സീറോയാണ്. നിഷ്കളങ്കനായ അയാൾ ബുദ്ധിയുടെ കാര്യത്തിൽ അല്പം പിന്നിലാണ്. എങ്കിലും നല്ലൊരു ഹൃദയത്തിന്റെ ഉടമയാണ് സീറോ. സീറോയെ ചുറ്റിപ്പറ്റിയുള്ള ഒരു കാർട്ടൂണ്‍ അടുത്തദിവസം ബീറ്റിൽ ബെയ്ലി എന്ന പരന്പരയിൽ പ്രത്യക്ഷപ്പെടുകയുണ്ടായി.
ആറു പാനലുകളുള്ള ഈ കോമിക് സ്ട്രിപ്പിൽ ഒന്നാമത്തേതിൽ സീറോയും ബെയ്ലിയും പ്രൈവറ്റ് ആയ ഡില്ലറും ടെലിവിഷൻ കാണുന്ന രംഗമാണ്. ഈ രംഗത്തിൽ ബെയ്ലി പറയുന്നു, "എല്ലാ വാർത്തകളും മോശം വാർത്തകളാണെന്നു തോന്നുന്നു’.
രണ്ടാമത്തെ പാനലിൽ ബെയ്ലി ബെയ്ലികട്ടിലിൽ കിടന്നു വിശ്രമിക്കുകയാണ്. അപ്പോൾ സീറോ ബെയ്ലിയെ സമീപിച്ചു പറയുന്നു, "ഇന്നത്തെ നിന്റെ കിച്ചൻ ഡ്യൂട്ടി ഞാൻ ചെയ്തുകൊള്ളാം’.
മൂന്നാമത്തെ പാനലിൽ സീറോയെ അടുക്കളയിലാണു കാണുന്നത്. കിച്ചന്റെ ചുമതല വഹിക്കുന്ന കുക്കി എന്നു പേരുള്ള ഷെഫിനെ സമീപിച്ചു സീറോ പറയുകയാണ്, "നിങ്ങൾക്കുവേണ്ടി ഞാൻ ഈ കിച്ചൻ വൃത്തിയായി ക്ലീൻ ചെയ്തു തരട്ടേ?’
നാലാമത്തെ പാനലിൽ സീറോ തീറ്റപ്രിയനായ സ്നോർക്കലിന്റെ മുന്പിൽ ഒരു ലഞ്ചുപാക്കറ്റുമായി എത്തിയിട്ടു പറയുന്നു, "അങ്ങേയ്ക്കുവേണ്ടി ഞാൻ ലഞ്ച് കൊണ്ടുവന്നിട്ടുണ്ട്’.
അഞ്ചാമത്തെ പാനലിൽ നാം കാണുന്നതു സീറോ ലുഫ്റ്റനന്റ് ഫസിന്റെ ഓഫീസിൽനിന്നു വേസ്റ്റ്ബോക്സ് എടുത്തുകൊണ്ടുപോകുന്നതാണ്. അപ്പോൾ സീറോ പറയുന്നു, "ഞാൻ നിങ്ങളുടെ വേസ്റ്റെല്ലാം കളഞ്ഞിട്ടു വരാം’.
ആറാം പാനലിൽ ഫസിനെയും സീറോയെയും സ്നോർക്കലിനെയും കാണാം. ഫസ് ചോദിക്കുന്നു, "എന്താണിത്, സീറോ?’ ഉടനെ സീറോ പറയുന്നു, "ഞാൻ അമേരിക്കയെ വീണ്ടും ദയയുള്ളതാക്കാൻ ശ്രമിക്കുകയാണ്’. അപ്പോൾ സ്നോർക്കൽ പറയുന്നു, "നീ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കണം’.
അമേരിക്കക്കാരുടെ ഭാവനയെ സ്വാധീനിച്ച ഒരു മുദ്രാവാക്യമായിരുന്നു ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച "മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’ എന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ഈ മുദ്രാവാക്യം കുറച്ചൊന്നുമല്ല അദ്ദേഹത്തെ സഹായിച്ചത്.
നിഷ്കളങ്കനായ സീറോയുടെ വീക്ഷണത്തിൽ അമേരിക്കയ്ക്കു വേണ്ടത് ദയയുള്ള മനുഷ്യരെയാണ്. അതിനുവേണ്ടി തന്റെ സംഭാവന എന്ന രീതിയിൽ സഹായിക്കാൻ തയാറാകുന്നത്. അമേരിക്കയെ വീണ്ടും കാരുണ്യമുള്ളതാക്കി മാറ്റണമെന്നു സീറോ പറയുന്പോൾ ആ സന്ദേശം അമേരിക്കയ്ക്കും അവിടെയുള്ളവർക്കും വേണ്ടി മാത്രമുള്ളതല്ല. അതു ലോകമെന്പാടുമുള്ള മനുഷ്യർക്കും രാഷ്ട്രങ്ങൾക്കുമുള്ളതാണ്.
നമ്മുടെ ലോകം സാങ്കേതികശാസ്ത്ര രംഗത്തും മറ്റു വിവിധ ജീവിതരംഗങ്ങളിലും വൻവിജയം നേടിയിട്ടുണ്ട്. എന്നാൽ രാഷ്ട്രങ്ങൾ തമ്മിലും ഓരോ രാജ്യങ്ങളിലുമുള്ള മനുഷ്യർ തമ്മിലുമുള്ള ബന്ധത്തിൽ എന്തുമാത്രം പാകപ്പിഴകളാണു നാം കാണുന്നത്. സ്നേഹവും സാഹോദര്യവും സമാധാനവും പുലർത്തുന്നതിനു പകരം രാഷ്ട്രങ്ങൾ തമ്മിലും വിവിധ സമൂഹങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകളല്ലേ നാം അനുദിനം കണ്ടുകൊണ്ടിരിക്കുന്നത്.
നമ്മുടെ കൊച്ചുകേരളംതന്നെ എടുത്തുനോക്കാം. നമ്മുടെ നാട്ടിലും പരസ്പരമുള്ള സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയുമൊക്കെ വലിയ കുറവ് കാണുന്നില്ലേ? ഒരല്പംപോലും ദയയില്ലാതെ പെരുമാറുന്നവരുടെ കഥകളല്ലേ നാം അനുദിനം ദൃശ്യശ്രാവ്യ മാധ്യമങ്ങളിൽ കാണുന്നത്. നമുക്കും നമ്മുടെ നാടിനെ കൂടുതൽ സ്നേഹവും ദയയുമുള്ളതാക്കി മാറ്റേണ്ടേ?
അതു സാധിക്കണമെങ്കിൽ സീറോ എന്ന കഥാപാത്രത്തെ അനുകരിച്ച്, നാമും മറ്റുള്ളവർക്കു സഹായകരമായ രീതിയിൽ പ്രവർത്തിക്കണം. അതോടൊപ്പം, നമ്മുടെ കൈയിൽനിന്നു മറ്റുള്ളവർക്കു ദ്രോഹപരമായ ഒന്നും നമ്മുടെ വാക്കിലും പ്രവൃത്തിയിലും സംഭവിക്കുകയില്ലെന്നു നാം ഉറപ്പാക്കുകയും വേണം.
അമേരിക്കയെക്കുറിച്ച്, മേക്ക് അമേരിക്ക കൈൻഡ് എഗെയ്ൻ എന്നു സീറോ പറഞ്ഞതുപോലെ നമ്മുടെ കൊച്ചുകേരളത്തെയും ഭാരതത്തെയും നമുക്കു വീണ്ടും ദയയുള്ളതാക്കി മാറ്റാം. ലെറ്റ് അസ് മേക്ക് അവർ ലാൻഡ് കൈൻഡ് എഗെയ്ൻ!
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
തടവുകാരായ നമ്മൾ സ്വതന്ത്രരാകാൻ
"നമുക്കു ക്ഷമിക്കാൻ സാധിക്കുന്നില്ലെങ്കിൽ നമുക്കൊരിക്കലും സ്വതന്ത്രരായിരിക്കാൻ സാധിക്കുകയില്ല.’
1990 ഫെബ
ഈഗോയുടെ തടവുകാരനായ പൊസൈഡണ്‍
ഇരുപതാം നൂറ്റാണ്ടിലെ പ്രഗത്ഭ സാഹിത്യകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തുമാണു ഫ്രാൻസ് കാഫ്ക
വായിക്കാൻ മനുഷ്യ ലൈബ്രറികൾ
സാധാരണ ലൈബ്രറികളിൽ നമുക്കു വായിക്കാൻ ലഭിക്കുക പുസ്തകം, മാസിക, വാരിക, ദിനപത്രം എന്നിവയൊക്കെയാണ്. ചില ലൈബ്രറികളിൽ
പാഠം പഠിച്ചു മുന്നേറാം
1994 ജൂണ്‍ 15നു പുറത്തിറങ്ങിയ ഒരു ഡിസ്നി അനിമേറ്റഡ് സിനിമയാണ് ‘ദ ലയണ്‍ കിംഗ്.’ അക്കാലംവരെ പുറത്തിറങ്ങിയ സിനിമകളി
വീണ്ടും മുന്നോട്ടു പോകണം
1973ൽ പുറത്തിറങ്ങിയ എന്റർ ദി ഡ്രാഗണ്‍ എന്ന സിനിമയിലൂടെ ആഗോളപ്രസിദ്ധി നേടിയ മാർഷൽ ആർട്സ് വിദഗ്ധനും സിനിമാനടനുമാ
അഭിനന്ദനീയമായ ഒരു പ്രവൃത്തി
ലോകവ്യാപകമായി ആയിരത്തോളം ദിനപത്രങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ഒരു കാർട്ടൂണ്‍ പരന്പരയാണ് പിക്കിൾസ്. ബ്രയൻ ക്ര
ഒറ്റക്കാലിൽ നിന്നു മകനെ ഡോക്ടറാക്കിയപ്പോൾ
കവി, ചെറുകഥാകൃത്ത്, ഉപന്യാസകർത്താവ്, വിമർശകൻ, വിവർത്തകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന കന്നഡ സാഹിത്യകാരനാണ് എസ്
മാർക്കെസ് പറയുന്ന ഒരു അസാധാരണ കഥ
1982ൽ സാഹിത്യത്തിനുള്ള നോബേൽ സമ്മാനം നേടിയ കൊളംബിയൻ സാഹിത്യകാരനാണ് ഗബ്രിയേൽ ഗാർസിയ മാർക്കെസ് (1927-2014). പത്രപ്രവ
നാം പഠിക്കുന്ന ചില പാഠങ്ങൾ
എല്ലാ മനുഷ്യരുംതന്നെ എന്തെങ്കിലും അനുദിനം പഠിക്കുന്നവരാണ്. കണ്ടും കേട്ടുമാണ് ആദ്യം പഠിക്കുന്നത്. പിന്നീടു പാഠപുസ്തകങ
ജീവിതത്തിന്റെ ബാലൻസ് വീലുകൾ
ഭാര്യയും മൂന്നു മക്കളുമുള്ള ഒരാൾ. അയാളുടെ കഠിനാധ്വാനംകൊണ്ടാണ് കുടുംബം പുലർന്നിരുന്നത്. അയാൾക്കു സാമാന്യം തൃപ്തികരമ
നമുക്കുള്ളവ നമ്മുടെ സ്വന്തമല്ല
വൻ ബിസിനസുകാരനായ ഒരാൾ യാത്രചെയ്യുന്ന അവസരം. അപ്പോൾ വഴിയിലിരിക്കുന്ന ഒരു ഭിക്ഷക്കാരൻ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പ
ഒരു വാതിലടഞ്ഞാൽ മറ്റൊന്ന്
സ്മാർട് വാച്ചുകൾ വിപണി കീഴടക്കുന്ന കാലമാണിപ്പോൾ. 2020 ലെ കണക്കനുസരിച്ച്, ആപ്പിൾ സ്മാർട് വാച്ചുകളുടെ ആഗോള വിറ്റുവര
പണത്തിന്റെ ശക്തി
ഒ. ഹെൻറി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന പ്രസിദ്ധനായ അമേരിക്കൻ ചെറുകഥാകൃത്താണ് വില്യം സിഡ്നി പോർട്ടർ (1862-1910).
സുഹൃത്തുക്കളെ തേടിയ കൊന്പനാന
ഒറ്റയാൻ ആയിരുന്നു ആ കൊന്പനാന. അവന്റെ തലയെടുപ്പും നടപ്പും കണ്ടാൽ ആരും അന്പരന്നുപോകും. കാട്ടിലെ മറ്റു മൃഗങ്ങൾക്ക് അ
പശ്ചാത്താപവും പരിഹാരവും പൂർണമാകാൻ
റെഡ് എന്ന പേരിൽ ജയിലിൽ അറിയപ്പെട്ടിരുന്ന കുറ്റവാളിയാണ് എല്ലിസ് ബോയ്ഡ് റെഡ്ഡിംഗ്. മൂന്നു പേരുടെ മരണത്തിനു കാരണക്കാര
ഹൃദയത്തിൽനിന്നുള്ള പ്രകാശം
ഒരു ബലൂണ്‍ കച്ചവടക്കാരൻ. ദിവസവും ബലൂണ്‍ വില്പനയ്ക്കായി അയാൾ ബീച്ചിൽ പോകും. അപ്പോൾ ബലൂണ്‍ വാങ്ങാൻ കുട്ടികൾ ഓടിക്കൂ
പ്രതീക്ഷയുടെ ക്യാന്പിൽ
ഓഗസ്റ്റ് 5, 2010. അന്നാണ് സൗത്ത് അമേരിക്കയിലെ ചിലി എന്ന രാജ്യത്തുള്ള ഹാൻ ഹൊസെ ഖനിയിൽ മുപ്പത്തിമൂന്ന് ഖനിത്തൊഴിലാളികൾ
നമ്മെ വിസ്മയിപ്പിക്കുന്ന ഒരു അറിവ്
വളരെ തിരക്കുള്ള ഒരു വീട്ടമ്മ. തന്റെ മൂന്നു വയസുള്ള പൊന്നോമനപുത്രനെ ഉച്ചഭക്ഷണത്തിനു ശേഷം ഉറക്കാനുള്ള ശ്രമത്തിലാണ്
ചരടുകളില്ലാത്ത സ്നേഹം
പാവങ്ങൾക്ക് അന്നദാനം ചെയ്യുന്നതിൽ ഏറെ പ്രസിദ്ധമാണ് സാൻഫ്രാൻസിസ്കോ നഗരത്തിലെ സെന്റ് ആന്റണീസ് ദേവാലയം. സാൻഫ്രാൻസി
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
തടവുകാരായ നമ്മൾ സ്വതന്ത്രരാകാൻ
"നമുക്കു ക്ഷമിക്കാൻ സാധിക്കുന്നില്ലെങ്കിൽ നമുക്കൊരിക്കലും സ്വതന്ത്രരായിരിക്കാൻ സാധിക്കുകയില്ല.’
1990 ഫെബ
ഈഗോയുടെ തടവുകാരനായ പൊസൈഡണ്‍
ഇരുപതാം നൂറ്റാണ്ടിലെ പ്രഗത്ഭ സാഹിത്യകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തുമാണു ഫ്രാൻസ് കാഫ്ക
വായിക്കാൻ മനുഷ്യ ലൈബ്രറികൾ
സാധാരണ ലൈബ്രറികളിൽ നമുക്കു വായിക്കാൻ ലഭിക്കുക പുസ്തകം, മാസിക, വാരിക, ദിനപത്രം എന്നിവയൊക്കെയാണ്. ചില ലൈബ്രറികളിൽ
പാഠം പഠിച്ചു മുന്നേറാം
1994 ജൂണ്‍ 15നു പുറത്തിറങ്ങിയ ഒരു ഡിസ്നി അനിമേറ്റഡ് സിനിമയാണ് ‘ദ ലയണ്‍ കിംഗ്.’ അക്കാലംവരെ പുറത്തിറങ്ങിയ സിനിമകളി
വീണ്ടും മുന്നോട്ടു പോകണം
1973ൽ പുറത്തിറങ്ങിയ എന്റർ ദി ഡ്രാഗണ്‍ എന്ന സിനിമയിലൂടെ ആഗോളപ്രസിദ്ധി നേടിയ മാർഷൽ ആർട്സ് വിദഗ്ധനും സിനിമാനടനുമാ
അഭിനന്ദനീയമായ ഒരു പ്രവൃത്തി
ലോകവ്യാപകമായി ആയിരത്തോളം ദിനപത്രങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ഒരു കാർട്ടൂണ്‍ പരന്പരയാണ് പിക്കിൾസ്. ബ്രയൻ ക്ര
ഒറ്റക്കാലിൽ നിന്നു മകനെ ഡോക്ടറാക്കിയപ്പോൾ
കവി, ചെറുകഥാകൃത്ത്, ഉപന്യാസകർത്താവ്, വിമർശകൻ, വിവർത്തകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന കന്നഡ സാഹിത്യകാരനാണ് എസ്
മാർക്കെസ് പറയുന്ന ഒരു അസാധാരണ കഥ
1982ൽ സാഹിത്യത്തിനുള്ള നോബേൽ സമ്മാനം നേടിയ കൊളംബിയൻ സാഹിത്യകാരനാണ് ഗബ്രിയേൽ ഗാർസിയ മാർക്കെസ് (1927-2014). പത്രപ്രവ
നാം പഠിക്കുന്ന ചില പാഠങ്ങൾ
എല്ലാ മനുഷ്യരുംതന്നെ എന്തെങ്കിലും അനുദിനം പഠിക്കുന്നവരാണ്. കണ്ടും കേട്ടുമാണ് ആദ്യം പഠിക്കുന്നത്. പിന്നീടു പാഠപുസ്തകങ
ജീവിതത്തിന്റെ ബാലൻസ് വീലുകൾ
ഭാര്യയും മൂന്നു മക്കളുമുള്ള ഒരാൾ. അയാളുടെ കഠിനാധ്വാനംകൊണ്ടാണ് കുടുംബം പുലർന്നിരുന്നത്. അയാൾക്കു സാമാന്യം തൃപ്തികരമ
നമുക്കുള്ളവ നമ്മുടെ സ്വന്തമല്ല
വൻ ബിസിനസുകാരനായ ഒരാൾ യാത്രചെയ്യുന്ന അവസരം. അപ്പോൾ വഴിയിലിരിക്കുന്ന ഒരു ഭിക്ഷക്കാരൻ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പ
ഒരു വാതിലടഞ്ഞാൽ മറ്റൊന്ന്
സ്മാർട് വാച്ചുകൾ വിപണി കീഴടക്കുന്ന കാലമാണിപ്പോൾ. 2020 ലെ കണക്കനുസരിച്ച്, ആപ്പിൾ സ്മാർട് വാച്ചുകളുടെ ആഗോള വിറ്റുവര
പണത്തിന്റെ ശക്തി
ഒ. ഹെൻറി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന പ്രസിദ്ധനായ അമേരിക്കൻ ചെറുകഥാകൃത്താണ് വില്യം സിഡ്നി പോർട്ടർ (1862-1910).
സുഹൃത്തുക്കളെ തേടിയ കൊന്പനാന
ഒറ്റയാൻ ആയിരുന്നു ആ കൊന്പനാന. അവന്റെ തലയെടുപ്പും നടപ്പും കണ്ടാൽ ആരും അന്പരന്നുപോകും. കാട്ടിലെ മറ്റു മൃഗങ്ങൾക്ക് അ
പശ്ചാത്താപവും പരിഹാരവും പൂർണമാകാൻ
റെഡ് എന്ന പേരിൽ ജയിലിൽ അറിയപ്പെട്ടിരുന്ന കുറ്റവാളിയാണ് എല്ലിസ് ബോയ്ഡ് റെഡ്ഡിംഗ്. മൂന്നു പേരുടെ മരണത്തിനു കാരണക്കാര
ഹൃദയത്തിൽനിന്നുള്ള പ്രകാശം
ഒരു ബലൂണ്‍ കച്ചവടക്കാരൻ. ദിവസവും ബലൂണ്‍ വില്പനയ്ക്കായി അയാൾ ബീച്ചിൽ പോകും. അപ്പോൾ ബലൂണ്‍ വാങ്ങാൻ കുട്ടികൾ ഓടിക്കൂ
പ്രതീക്ഷയുടെ ക്യാന്പിൽ
ഓഗസ്റ്റ് 5, 2010. അന്നാണ് സൗത്ത് അമേരിക്കയിലെ ചിലി എന്ന രാജ്യത്തുള്ള ഹാൻ ഹൊസെ ഖനിയിൽ മുപ്പത്തിമൂന്ന് ഖനിത്തൊഴിലാളികൾ
നമ്മെ വിസ്മയിപ്പിക്കുന്ന ഒരു അറിവ്
വളരെ തിരക്കുള്ള ഒരു വീട്ടമ്മ. തന്റെ മൂന്നു വയസുള്ള പൊന്നോമനപുത്രനെ ഉച്ചഭക്ഷണത്തിനു ശേഷം ഉറക്കാനുള്ള ശ്രമത്തിലാണ്
ചരടുകളില്ലാത്ത സ്നേഹം
പാവങ്ങൾക്ക് അന്നദാനം ചെയ്യുന്നതിൽ ഏറെ പ്രസിദ്ധമാണ് സാൻഫ്രാൻസിസ്കോ നഗരത്തിലെ സെന്റ് ആന്റണീസ് ദേവാലയം. സാൻഫ്രാൻസി
പുറത്തുള്ള രത്നങ്ങളും ഉള്ളിലുള്ളവയും
ബുദ്ധമതത്തിലെ മഹായാന വിഭാഗത്തിൽനിന്നു ചൈനയിൽ രൂപമെടുത്ത മറ്റൊരു വിഭാഗമാണ് ചാൻ ബുദ്ധിസം. സംസ്കൃതത്തിലെ "ധ്യാന' എന്ന
ധനികനും പിച്ചക്കാരനും
മാന്യമായി ജീവിക്കാൻ നമുക്ക് പണം വേണം. ആ പണം നേരായ മാർഗങ്ങളിലൂടെ നാം സന്പാദിക്കുകയും വേണം. എന്നാൽ, അതിന്റെ പേരിൽ
ഒരു കല്ലറയ്ക്കും പൂട്ടിയിടാനാവാത്തവൻ
നടിയും നാടകകൃത്തും സംവിധായകയുമായിരുന്നു വിനെറ്റ് കാരൾ (1922-2002). ന്യൂയോർക്കിലെ ബ്രോഡ്വേയിൽ ഒരു മ്യൂസിക്കൽ സംവിധാ
പ്രതീക്ഷ മാത്രമല്ല, ഉറപ്പും നൽകുന്ന ഉത്ഥാനം
ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം യേശുനാഥന്റെ ഉത്ഥാനത്തിലും നമ്മുടെ ഉത്ഥാനത്തെക്കുറിച്ച് അവിടന്ന് നല്കുന്ന ഉറപ്
ഓശാന ഞായറും വിശുദ്ധവാരവും
റോമിലെ ഒരു പ്രഭുകുടുംബത്തിലാണ് എമീലിയസ് പോളസ് (229 ബിസി-160 ബിസി) പിറന്നത്. റോമൻ റിപ്പബ്ലിക്കിൽ മിലിട്ടറി ട്രിബ്യൂണ
കോപത്തിന്റെ കടിഞ്ഞാണ്‍
മുൻകോപിയായിരുന്നു ജോർജ്. എല്ലാത്തിനും എപ്പോഴും മറ്റുള്ളവരോട് കോപിക്കുന്ന സ്വഭാവം. തന്മൂലം സംഭവിച്ചതെന്താണെന്നോ?
നമ്മെ വഴിനടത്തുന്ന ദൈവം
നാമാരും മനഃപൂർവം അന്ധകാരത്തിൽ നടക്കാൻ ശ്രമിക്കുന്നവരല്ല. എന്നാൽ, സ്വന്തം ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് പലപ്പോഴും ന
സദ്ഗുണങ്ങൾ പൂത്തുവിരിയാൻ
പണ്ടുകാലത്തെ ഒരു രാജാവ്. യുദ്ധവീരനായിരുന്നു അദ്ദേഹം. എന്നാൽ, അന്യരാജ്യങ്ങളെ ആക്രമിക്കുന്ന പതിവില്ലായിരുന്നു അദ്ദേഹ
ദൈവം മുഖം തിരിക്കാതിരിക്കാൻ
മണ്ണുമാന്തിയന്ത്രങ്ങൾ രൂപകല്പന ചെയ്യുന്നതിൽ അതിവിദഗ്ധനായിരുന്നു റോബർട്ട് ഗിൽമോർ ലെറ്റേർണോ (1888-1969). "ദി ഡീൻ ഓ
പ്രാർഥന ആത്മാവിന്റെ പ്രകാശം
തന്റെ ജീവിതാവശ്യങ്ങൾ നേടിയെടുക്കുന്നതിലുപരിയായി പ്രാർത്ഥന വഴി ആഴമായ ദൈവാനുഭവം നേടുകയായിരുന്നു രാംദാസ് സ്വാ
Latest News
കണ്ണൂരിൽ വൈദ്യുത ടവർ നിർമാണം തടഞ്ഞ് സജീവ് ജോസഫ് എംഎൽഎയും സംഘവും
സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണം; സിബിഐയ്ക്ക് കത്തയച്ച് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ
ചാർജ് ചെയ്തുകൊണ്ട് സംസാരിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു; യുവതിക്ക് ദാരുണാന്ത്യം
"പണം കൈമാറിയ ദിവസം പത്തനംതിട്ടയിൽ'; നിയമനക്കോഴയിൽ മറുതെളിവുമായി മന്ത്രിയുടെ പിഎസ്
പത്തനംതിട്ടയിൽ അവശനിലയില്‍ കണ്ടെത്തിയ കടുവ ചത്തു
Latest News
കണ്ണൂരിൽ വൈദ്യുത ടവർ നിർമാണം തടഞ്ഞ് സജീവ് ജോസഫ് എംഎൽഎയും സംഘവും
സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണം; സിബിഐയ്ക്ക് കത്തയച്ച് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ
ചാർജ് ചെയ്തുകൊണ്ട് സംസാരിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു; യുവതിക്ക് ദാരുണാന്ത്യം
"പണം കൈമാറിയ ദിവസം പത്തനംതിട്ടയിൽ'; നിയമനക്കോഴയിൽ മറുതെളിവുമായി മന്ത്രിയുടെ പിഎസ്
പത്തനംതിട്ടയിൽ അവശനിലയില്‍ കണ്ടെത്തിയ കടുവ ചത്തു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top