ഒരു കുപ്പി തേനിന്‍റെ കഥ
8-തടവറ സ്മരണകൾ
ഫാ. ജീൻ ബെർനാർഡ്
പരിഭാഷ: ഡോ. വർഗീസ് പുളിമരം
രണ്ടാം ലോകമഹായുദ്ധകാലത്ത്
നാസിസത്തെ എതിർത്തതിന്‍റെ
പേരിൽ തടവറകളിൽ അടയ്ക്കപ്പെട്ട
കത്തോലിക്കാവൈദികർ
ആയിരക്കണക്കിനാണ്. ജർമനിയിലെ
മ്യൂണിക്കിനടുത്ത് ഡാഹാവ്
പട്ടണത്തിലെ കോൺസൻട്രേഷൻ
ക്യാന്പിലെ അന്തേവാസിയായിരുന്ന
ലക്സംബർഗ് സ്വദേശി ഫാ. ജീൻ
ബർണാർഡിന്‍റെ അനുഭവങ്ങളാണ്
തടവറ സ്മരണകൾ എന്ന
ആത്മകഥാ കുറിപ്പുകൾ.


ഭക്ഷണത്തിന്‍റെ ഗുണമേന്മ അതിവേഗം കുറഞ്ഞുവന്നു. ഉരുളക്കിഴങ്ങ് അപൂർവ വസ്തുവായി. സൂപ്പ് നേർത്തുവരികയും ചെയ്തു. ഓരോ രാത്രിയിലും ഞാൻ നല്ല ഇറച്ചിക്കറി സ്വപ്നംകാണാൻ തുടങ്ങി. പഞ്ചസാരയും മധുരപലഹാരങ്ങളും സ്വപ്നത്തിൽ കയറിക്കൂടി. കോൺസൻട്രേഷൻ ക്യാന്പിൽ കുറച്ചുകാലമെങ്കിലും കഴിച്ചുകൂട്ടിയവർക്കേ ഈ പ്രതിഭാസം മനസിലാകൂ.

എനിക്ക് ഒരാശയം തോന്നി. പോളണ്ടുകാർ കത്തെഴുതിയിരുന്നത് അവർക്കു നൽകപ്പെട്ട പ്രത്യേക കടലാസുകളിലാണ്. ആ കടലാസുകളിൽ, പായ്ക്കറ്റുകൾ സ്വീകരിക്കുന്നതു നിരോധിച്ചിരിക്കുന്നുവെന്നു വലിയ അക്ഷരങ്ങളിൽ എഴുതിയിരുന്നു. ഞങ്ങൾ ലക്സംബർഗുകാർ വെള്ളക്കടലാസിലാണ് എഴുതിയിരുന്നത്. ഞാൻ എന്‍റെ സ്നേഹിതരോടു പറഞ്ഞു:
""ആർക്കറിയാം. ആരെങ്കിലും എന്തെങ്കിലും അയച്ചാൽ ഒരുപക്ഷേ അതു സ്വീകരിക്കാൻ നമ്മെ അനുവദിച്ചേക്കാം. ഞാനൊന്നു പരീക്ഷിക്കാൻപോവുകയാണ്.''

വീട്ടിലേക്ക് ഞാനയച്ച അടുത്ത കത്തിൽ ഇത്രയും കൂട്ടിച്ചേർക്കാൻ എനിക്കു കഴിഞ്ഞു. സെൻസർ അതു കണ്ടില്ലെന്നു തോന്നുന്നു. ""എന്‍റെ തേനീച്ചകൾക്കു സുഖമാണോ? ഇക്കൊല്ലം ധാരാളം തേൻ കിട്ടിയോ? അതിൽനിന്നൊരുകുപ്പി എനിക്കയയ്ക്കാത്തത് വളരെ മോശമാണ്.''

*********************
പത്തുദിവസം കഴിഞ്ഞപ്പോൾ കമാൻഡർതന്നെ എന്നെ ചോദ്യംചെയ്യാനായി വിളിപ്പിച്ചു. വളരെ അസാധാരണമായ ഒരു കാര്യം. അവരെന്നെ നന്നായി ക്ഷൗരംചെയ്തു; തലയുൾപ്പെടെ. വൃത്തിയുള്ള ഒരുജോഡി വേഷവും എനിക്കു തന്നു.

കമാൻഡറെ കാണുന്പോൾ എന്താണു പറയേണ്ടതെന്നു ഞാൻ ഗാഢമായി ആലോചിച്ചു. ശാന്തനായിരിക്കാൻ എനിക്കു വിഷമമാണ്. ബാരക്കിലെ ക്ലർക്ക് എന്നെ ഓഫീസിലേക്ക് അനുഗമിക്കുന്നുണ്ട്. നിയമം അനുശാസിക്കുന്നതുപോലെ ഞാൻ കമാൻഡറുടെ വാതിൽക്കൽ ചെരിപ്പഴിച്ചുവച്ചു; അറ്റൻഷനായി നിന്നു. മൂന്നു മണിക്കൂർ നേരം.

ഈ സമയം കമാൻഡർ അതിപ്രധാനമായ ഒരു കാര്യത്തിൽ മുഴുകിയിരിക്കുകയായിരുന്നു. അയാളുടെ പട്ടിയെ പരിചരിക്കുന്നവരുടെ ഗണത്തിലേക്കു ചേർക്കാൻ താത്പര്യപ്പെട്ട തടവുകാരിൽനിന്ന് അനുയോജ്യരായവരെ തെരഞ്ഞെടുക്കുന്നതിന് ഇന്‍റർവ്യൂ നടത്തുക! വാതിൽ ഇടയ്ക്കൊന്നു തുറന്നപ്പോൾ ഒരു സ്ഥാനാർഥി പട്ടിയുടെ ദേഹം ചീകിയൊരുക്കുന്നതു ഞാൻ കണ്ടു. പക്ഷേ, അയാൾ തെരഞ്ഞെടുക്കപ്പെട്ടില്ലെന്ന് ഒരു കനത്ത തൊഴിയേറ്റു പുറത്തേക്കു തെറിച്ചപ്പോൾ മനസിലായി. അയാൾ പറഞ്ഞതു ഞാൻ കേട്ടു: ""കഷ്ടം. നല്ല തീറ്റയാണ് ആ പട്ടിക്കു കിട്ടുന്നത്.'' ഇനി എന്‍റെ തവണയാണ്.

""25487-ാം നന്പർ തടവുകാരൻ. ജന്മദിനം 8-13-1907. അയാൾ കടന്നുവരുന്നു.'' അകത്തു കടക്കുന്പോൾ ഇത് പരമാവധി ഉച്ചത്തിൽ ഞാൻ പറഞ്ഞു. അങ്ങനെ ചെയ്തില്ലെങ്കിൽ നീ അപകടത്തിലാകും.

കമാൻഡർ പട്ടിയെ കളിപ്പിക്കുന്നതല്ലാതെ എന്നെ ശ്രദ്ധിക്കുന്നേയില്ല. ഞാൻ അറ്റൻഷനായി നിൽക്കുകയാണ്. അയാൾ സാവധാനം ഒരു പൊതിയെടുത്ത് എന്‍റെ തലയ്ക്കുനേരെ എറിഞ്ഞു. പ്രതികരിക്കാൻ പാടില്ല എന്നെനിക്കറിയാം. പൊതി എന്നെ തട്ടി താഴെ വീണു.
""അതെന്താണ്?''
""തേനായിരിക്കണം. കുറച്ച് എനിക്കയച്ചതായി അമ്മ എഴുതിയിരുന്നു.'' ഇതും അത്യുച്ചത്തിലാണ് ഞാൻ പറയേണ്ടത്.
""എന്ത്! നിന്‍റെ സമനില തെറ്റിയോ? അതു പാടില്ലെന്ന് നിനക്ക് അറിഞ്ഞുകൂടെ?''
""അറിയാം സാർ. പക്ഷേ, അമ്മയ്ക്ക് അറിയില്ല. ലക്സംബർഗുകാരനായതുകൊണ്ട് ഞാൻ വെള്ളക്കടലാസിലാണ് എഴുതുന്നത്.''
കമാൻഡർ പട്ടിയെ ലാളിക്കുകയാണ്. ഒരുപക്ഷേ, അയാളിൽ ഇത് മനുഷ്യവികാരങ്ങൾ ഉണർത്തിയെന്നു തോന്നുന്നു.
""എടുത്തുകൊണ്ടുപോ! മേലിൽ ഇത്തരം സാധനങ്ങൾ അയയ്ക്കരുതെന്ന് എഴുത്!''
*********************

ഞാൻ അംഗഭംഗം വരാതെ ഒരു പൊതിയുമായി തിരിച്ചെത്തിയത് മുഖ്യതടവുകാരനു വിശ്വസിക്കാൻ കഴിഞ്ഞില്ല. അഞ്ചുപേർ പങ്കിടുന്പോൾ ഒരുകുപ്പി തേൻ വേഗം തീരും!
ഒരു കല്പന ഉടനെതന്നെ ക്യാന്പിലെത്തി. ""ഒരു പൊതിക്കെട്ടും സ്വീകരിക്കാൻ ആർക്കും അനുവാദമുണ്ടായിരിക്കുന്നതല്ല.''

പുതിയ നിയമങ്ങൾ പിന്നെയുമുണ്ടായി. വീഞ്ഞ്, ഉച്ചയുറക്കം, വിശുദ്ധ കുർബാന-എല്ലാം മുടക്കി. വലിയ ഭക്ഷണപ്പാത്രങ്ങളുമായി ജർമൻ വൈദികർ വരുന്നതു നിന്നു. ഞങ്ങൾതന്നെ അതു ചെയ്യേണ്ടിവന്നു. ജർമൻ വൈദികരെ പാർപ്പിച്ചിരുന്ന 26-ാം നന്പർ ബാരക്കിനുചുറ്റും കന്പിവേലി ഉറപ്പിച്ചു. ഞങ്ങൾക്കു പള്ളിയുമായുള്ള ബന്ധം അങ്ങനെ വിച്ഛേദിച്ചു. വിശുദ്ധ കുർബാന നടക്കുന്പോൾ ഞങ്ങൾ ജനാലയ്ക്കൽനിന്നുകൊണ്ട് അതിൽ പങ്കെടുക്കുമായിരുന്നു. അതു തടയാൻ വേണ്ടി ജനൽച്ചില്ലുകളിൽ വെള്ളച്ചായമടിച്ചു; നല്ല കനത്തിൽ.

താമസിയാതെ ഞങ്ങളുടെ യാമപ്രാർഥനാപുസ്തകങ്ങളും ജപമാലകളും പിടിച്ചെടുത്തു. മതപരമായ സകലതും നിരോധിക്കപ്പെട്ടിരിക്കുന്നു.

*********************

""മേലിൽ ഇത് ജോലിചെയ്യുന്നവരുടെ ബ്ലോക്ക് ആയിരിക്കും.'' ഒരു ദിവസം രാവിലെ മുഖ്യതടവുകാരൻ പ്രഖ്യാപിച്ചു. ""ജോലി സമയത്ത് ബാരക്ക് ഉദ്യോഗസ്ഥരല്ലാതെ മറ്റാരും ഇവിടെ കാണാൻ പാടില്ല.''

അന്നു മുതൽ പ്രഭാതഭക്ഷണം കഴിഞ്ഞാൽ അഞ്ചുമണിക്കൂർ സമയം ഞങ്ങൾ ജോലിസ്ഥലത്താണ്. തുടർന്നു ഭക്ഷണത്തിനായുള്ള മാർച്ച്, ഓട്ടം, പാട്ട്, ""കയറ്റം ഇറക്കം'' വ്യായാമങ്ങൾ. ഭക്ഷണം കഴിഞ്ഞാൽ വീണ്ടും ജോലി-വൈകീട്ടത്തെ തലയെണ്ണൽ വരെ. വെയിലോ തണുപ്പോ പെരുമഴയോ ആയാലും. കാവൽക്കാരായ മുഖ്യ തടവുകാർ ചൂടുള്ള മുറികളിലിരുന്ന് ഞങ്ങളെ നോക്കും. തണുപ്പുകാലത്ത് ഞങ്ങളാരും നേർത്ത ഉടുപ്പിന്‍റെ കോളർ ഉയർത്തിവയ്ക്കുകയോ കൈകൾ പൈജാമയുടെ കീശയിൽ ഇടുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താൻ. മുറികളിലിരുന്ന് ചൂട് അനുഭവിക്കാൻ നല്ല എളുപ്പമാണ്! ഞങ്ങളുടെ ബാരക്കിലെ കാവൽക്കാരൻ ഒരു മൃഗമാണ്. അയാളുടെ പേര് നിർഭാഗ്യവശാൽ ഞാൻ മറന്നു.

*********************

ജോലിക്കാരെ ഗ്രൂപ്പുകളായി തിരിക്കുകയാണ്. എന്തെങ്കിലും ഒരു പ്രത്യേക ജോലി അറിയാവുന്നവർ മുന്പോട്ടുവരണം.

ഇതാണ് ഞങ്ങളുടെ സ്വപ്നം. ബാരക്കിൽനിന്നും പരപീഡനോത്സുകരായ കാവൽക്കാരിൽനിന്നും സ്വതന്ത്രനാവുക. മാത്രമല്ല, അല്പം ""അധികം റേഷനും'' കിട്ടും. അതായത് ഒരു കഷണം റൊട്ടി, അല്പം വെണ്ണ, അല്പം ഇറച്ചി. ജോലിക്കു പോകുംമുന്പ് പ്രഭാതത്തിലാണ് അതു കൊടുക്കുക.

ആരോഗ്യമുള്ളവരും എന്തെങ്കിലും പ്രത്യേക ജോലിയിൽ പ്രാവീണ്യമുള്ളവരും പേരു നൽകി. അരഡസൻ തൊഴിലുകളിൽ വിദഗ്ധനാണെന്ന് എഴുതിയിട്ടും എന്‍റെ കാര്യത്തിൽ ഒന്നും സംഭവിച്ചില്ല. ഞങ്ങൾ വൈദികർ മറ്റു തടവുകാരുമായി ഇടപഴകുന്നതു മേലാളന്മാർക്ക് ഇഷ്ടപ്പെടുന്നില്ലതന്നെ.
(തുടരും)