Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
എംടിയുടെ വെള്ളിത്തിര
പെരുന്തച്ചന്റെ മനസിൽ കൊത്തിയെടുത്ത സ്വപ്നങ്ങളും വേദനകളും നൊന്പരങ്ങളും എംടി വായിച്ചെടുത്തപ്പോൾ പെരുന്തച്ചന്റെയും പുനർവായനയായി. താഴ്വാരത്തിൽ അന്നേവരെ കണ്ടിട്ടില്ലാത്ത ഡ്രൈ ആക്ഷൻ മൂഡാണ് പ്രേക്ഷകർ കണ്ടത്.
കൊല്ലാൻ അവൻ ശ്രമിക്കും
ചാവാതിരിക്കാൻ ഞാനും...
രണ്ടേ രണ്ടു വരിയിൽ ഒരു സിനിമയുടെ കഥ പൂർണമായി ഉൾക്കൊള്ളിക്കുക. ഭരതൻ സംവിധാനംചെയ്ത താഴ്വാരം സിനിമയിലെ ഈ ഡയലോഗിൽ രണ്ടു രണ്ടര മണിക്കൂർ നീളുന്ന സിനിമയുടെ കഥ മുഴുവൻ ഒളിഞ്ഞുകിടപ്പുണ്ട്.
ഏതൊരു എഴുത്തുകാരനെയും കൊതിപ്പിക്കുന്ന മാന്ത്രികസ്പർശം. തിരമാലപോലെ എഴുതിക്കൂട്ടുന്നതല്ല തിരക്കഥയെന്ന് എംടിയുടെ ഓരോ സിനിമയും കാണിച്ചുതരുന്നു.
1965ൽ മുറപ്പെണ്ണിൽ തുടങ്ങുന്നു പ്രേക്ഷകരെ മോഹിപ്പിച്ചുകൊണ്ടേയിരിക്കുന്ന ഈ കൂടല്ലൂർക്കാരന്റെ പ്രതിഭ.
ഇരുട്ടിന്റെ ആത്മാവിലും അസുരവിത്തിലുമൊക്കെ ഇതു വ്യക്തമാണ്.
കഥയും തിരക്കഥയും രണ്ടാണെങ്കിലും എംടി കൈകാര്യം ചെയ്യുന്പോൾ മോഹിപ്പിക്കുന്ന എന്തോ ഒന്നു വന്നുചേരുന്നു.
എഴുതുന്ന സാഹിത്യം കാലാതീതമാകണം എന്നാഗ്രഹിക്കുംപോലെ തിരക്കഥകളും തലമുറകൾ ആസ്വദിക്കണമെന്ന ചിന്ത എംടിക്കുണ്ട്.
കൂട്ടുകുടുംബം, മരുമക്കത്തായം എന്നിവയിൽ തുടങ്ങുന്ന എംടിയുടെ സിനിമാജീവിതം നാലുകെട്ടിന്റെ അകത്തളങ്ങളിൽനിന്നു പുറംലോകത്തേക്കും മനുഷ്യരുടെ വികാരവിചാരങ്ങളിലേക്കും നീങ്ങുന്നത് ഓളവും തീരവും കാണിച്ചുതന്നു.
നിർമാല്യത്തിൽ അന്നേവരെയുള്ള എംടിയെ അല്ല കണ്ടത്. എല്ലാ കെട്ടുകളും പൊട്ടിച്ചുള്ള ഒരെഴുത്തായിരുന്നു നിർമാല്യത്തിൽ.
മലയാള സിനിമയെന്നല്ല ഇന്ത്യൻ സിനിമതന്നെ അന്പരന്നുപോകുന്ന തരത്തിലുള്ള ക്ലൈമാക്സ് ചിന്തിക്കാൻ പോലും കഴിയുന്നതല്ല.
ബന്ധനവും ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ചയുമൊക്കെ എംടിയുടെ കഥകളുടെ സൗന്ദര്യം കാത്തുസൂക്ഷിച്ച സിനിമാക്കഥയായി മാറി.
ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച ഏതു കാലത്തും അപ്ഡേറ്റ് ചെയ്യാവുന്ന ചലച്ചിത്രകാവ്യം തന്നെയാണ്. വിൽക്കാനുണ്ട് സ്വപ്നങ്ങൾ അന്നും ഇന്നും പ്രവാസിയുടെ സ്വപ്നങ്ങളും ജീവിതങ്ങളും പ്രതിഫലിപ്പിക്കുന്നതാണ്.
തൃഷ്ണയിലെത്തുന്പോൾ നിഗൂഢമായ മനുഷ്യമനസിലേക്കുള്ള മനോഹരമായ യാത്രയാണ് നടത്തുന്നത്. കുറുക്കിക്കാച്ചിയ ഡയലോഗുകളും മികച്ച അഭിനയ മുഹൂർത്തങ്ങളുമായി തൃഷ്ണ ഒരു ലഹരിയായി യുവതലമുറയിൽ തരംഗമായി.
വളർത്തുമൃഗങ്ങളിൽ തന്പിലൂടെ പ്രേക്ഷകരെ കൊണ്ടുപോയ എംടി ഓപ്പോളിൽ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും നിമിഷങ്ങളാണ് കാണിച്ചുതന്നത്.
എംടിയുടെ തിരക്കഥയിൽ കഥയുടെ സങ്കേതങ്ങളും ക്രാഫ്റ്റും ഉപയോഗിക്കുന്പോൾ വരുന്ന ഭംഗി പറഞ്ഞറിയിക്കാനാവാത്തതാണ്. കുട്ടികൾ എന്നതിനു പകരം ചെറുബാല്യക്കാർ എന്നു പറയുന്പോഴുള്ള ഭംഗി വേറൊരു തലത്തിലാണ്.
ഉയരങ്ങളിൽ എന്ന സിനിമ മനുഷ്യമനസിന്റെ വന്യമായ മേച്ചിൽപുറങ്ങൾ തേടുന്പോൾ മോഹൻലാലിന്റെ മികച്ച നെഗറ്റീവ് നായകകഥാപാത്രമായി ഇന്നും കാണികളെ ത്രസിപ്പിക്കുന്നു.
സ്വർഗവാതിൽ തുറക്കുന്ന സമയം എന്ന ചെറുകഥയെ ആൾക്കൂട്ടത്തിൽ തനിയെ എന്ന സിനിമയിലേക്കു പറിച്ചുനടുന്പോൾ താളം പിഴച്ച കുടുംബബന്ധങ്ങളുടെ കഥ യായി. ഇതിൽ മൂന്നോ നാലോ സീനുകളിൽ മാത്രം വന്നുപോകുന്ന മോഹൻലാൽ കഥാപാത്രം മനസിൽ നിറഞ്ഞു നിൽക്കും.
പഞ്ചാഗ്നിയിൽ എംടിയുടെ എഴുത്ത് അഗ്നിയായി ആളിപ്പടരുന്ന വിസ്മയം കാണാം. അക്ഷരങ്ങൾ എംടിയുടെ ആത്മതിരക്കഥയാണെന്നു പറയാവുന്ന ചിത്രമാണ്. അതിലെ ജയദേവൻ, വാസുദേവൻ തന്നെയല്ലേ എന്നു തോന്നിപ്പോകുന്ന എത്രയോ മുഹൂർത്തങ്ങളുണ്ട്.
രംഗം കഥകളി കലാകാരൻമാരുടെ ജീവിതത്തിലേക്കും നഖക്ഷതങ്ങൾ അപക്വമായ പ്രണയത്തിലേക്കും അഭയം തേടി. ഋതുഭേദം തുടങ്ങിയ ചിത്രങ്ങൾ കുടുംബബന്ധങ്ങളിലേക്കും ചെന്നെത്തി.
അമൃതംഗമയ കേരളത്തിലെ വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തിലേക്ക് ഉൗന്നൽ കൊടുത്തുകൊണ്ടു മനോഹരമായ ഒരു കഥ പറഞ്ഞ ചിത്രമായി.
ആരണ്യകം നക്സൽ പ്രസ്ഥാനത്തിന്റെ പൊള്ളുന്ന ചിത്രങ്ങളിലൊന്നാണ്.
കേരളത്തിലെ പക്ഷികളെക്കുറിച്ചുള്ള പുസ്തകങ്ങളെഴുതാൻ ഇവിടെയാളുണ്ടെന്നും കേരളത്തിലെ മനുഷ്യൻമാരെ കുറിച്ചെഴുതാനാരുമില്ലെന്നും ദേവന്റെ കഥാപാത്രം അരിശത്തോടെ പറയുന്നുണ്ട്.
സൂപ്പർഹിറ്റായ വൈശാലി പ്രണയവും രതിയും ചേർന്ന മനോഹാരിതയാണ് സമ്മാനിച്ചത്.
വടക്കൻ വീരഗാഥയാകട്ടെ എല്ലാം പൊളിച്ചെഴുതി. കേട്ടുവളർന്ന വടക്കൻപാട്ടിലെ ചതിയൻ ചന്തുവിന് പുതിയ മുഖം നൽകി അവതരിപ്പിച്ചപ്പോൾ അതു പാണൻപാട്ടിന്റെ പുതിയ വ്യാഖ്യാനമായി.
പെരുന്തച്ചന്റെ മനസിൽ കൊത്തിയെടുത്ത സ്വപ്നങ്ങളും വേദനകളും നൊന്പരങ്ങളും എംടി വായിച്ചെടുത്തപ്പോൾ പെരുന്തച്ചന്റെയും പുനർവായനയായി.
താഴ്വാരത്തിൽ അന്നേവരെ കണ്ടിട്ടില്ലാത്ത ഡ്രൈ ആക്ഷൻ മൂഡാണ് പ്രേക്ഷകർ കണ്ടത്.
മലയാളത്തിലെ ന്യൂജെൻ സിനിമ ഗണത്തിൽ പെടുത്താവുന്ന വേനൽകിനാവുകൾ കെ.എസ് സേതുമാധവന്റെ സംവിധാനമികവിലാണ് പുറത്തുവന്നത്. പിന്നീട് സദയം, സുകൃതം ചിത്രങ്ങൾ കൈകാര്യം ചെയ്ത വിഷയങ്ങൾ അത്രയും ഗൗരവമുള്ളതായി.
ശത്രു എന്ന ചെറുകഥയിൽനിന്ന് രൂപപ്പെട്ട സദയവും രവി എന്ന മാധ്യമപ്രവർത്തകന്റെ ജീവിതം പറഞ്ഞ സുകൃതവും പ്രേക്ഷകരെ അശാന്തമാക്കുന്ന സൃഷ്ടികളായി.
പരിണയം പുതുതലമുറക്കായി ചെയ്ത ചിത്രമാണ്. ദയ കുട്ടികൾക്കുവേണ്ടിയും.
എന്ന് സ്വന്തം ജാനകിക്കുട്ടിയും തീർത്ഥാടനവും വേണ്ടത്ര പഞ്ച് കിട്ടാതെ പോയ സൃഷ്ടികളാണെന്ന് തോന്നാം. കാരണം ചെറുകഥയുടെ ശക്തി എന്തുകൊണ്ടോ തിരക്കഥയാക്കിയപ്പോൾ ചോർന്നുപോയ പോലെ.
പ്രത്യേകിച്ച് വാനപ്രസ്ഥം ഒരു ലഹരിയായി സിരയിൽ പടർന്നുകയറിയെങ്കിൽ തീർത്ഥാടനം ഒന്നുമല്ലാതായി.
കേരളവർമ പഴശിരാജ ചരിത്രകഥയാണെങ്കിലും പഴശിരാജയുടെ മനസിന്റെ പടയോട്ടങ്ങൾക്കായിരുന്നു എംടി ഉൗന്നൽ നൽകിയത്.
ഒന്നിനൊന്ന് കൂട്ടിത്തൊടാതെ വേറിട്ടു നിൽക്കുന്ന തിരക്കഥയെഴുത്ത്. വള്ളുവനാടൻ തറവാടുകളിലെ കഥകളാണെങ്കിലും അവയ്ക്കെല്ലാം എക്കാലവും കേൾക്കാനാഗ്രഹിക്കുന്ന കാണാൻ കൊതിക്കുന്ന പുതുമ, എഴുത്തിലെ ആറ്റിക്കുറുക്കൽ, കാണുന്നവർക്കും കേൾക്കുന്നവർക്കും മതിവരാതെ നിർത്തുന്ന എംടി ബ്രില്യൻസ്.....എത്രയെഴുതിയാലും പറഞ്ഞാലും തീരില്ല എംടി എന്ന പ്രതിഭാശാലിയുടെ സിനിമകളെക്കുറിച്ച്.
സ്റ്റോറി ബോർഡ് സിനിമയുടെ പ്രധാന സങ്കേതങ്ങളിലൊന്നാണെങ്കിലും എംടിയുടെ തിരക്കഥ തന്നെയാണ് സ്്റ്റോറി ബോർഡ്. ഒരു സീനിൽ എന്തെല്ലാം പ്രോപ്പർട്ടികൾ വേണമെന്നതുകൂടി ഉൾക്കൊള്ളിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ തിരക്കഥകൾ.
ഡയലോഗുകൾ എഴുതിയിടുന്പോൾ മനസിൽ വ്യക്തമായ മോഡുലേഷൻ അദ്ദേഹത്തിനുണ്ടാകും. ഇനി കാത്തിരിക്കുന്നത് രണ്ടാമൂഴത്തിനു വേണ്ടിയാണ്...എത്രയോ വട്ടം വായിച്ചുവായിച്ചു ഹരം കൊണ്ടിട്ടുള്ള ഭീമന്റെ കഥ വെള്ളിത്തിരയിൽ എംടിയുടെ സ്ക്രിപ്റ്റിൽ തെളിയുന്നത് കാണാനുള്ള കാത്തിരിപ്പ്.
ഋഷി
ജീവൻ കളഞ്ഞും മഹാദേശാടനം!
ടാൻസാനിയായിലെ സെറൻഗേറ്റി നാഷണൽ പാർക്കിൽനിന്ന് കെനിയയിലെ മാസായിമാരായിലേക്ക് ഒരു സംഘം മൃഗങ്ങൾ എല്ലാ വർഷവും നട
രൂപം മാറും വണ്ടികൾ
വാഹനങ്ങൾ രൂപം മാറുന്നതു കാണണോ? മഴ വണ്ടി, ഡെന്റൽ ക്ലിനിക്ക്, മൊബൈൽ റസ്റ്ററന്റ്, ബാങ്ക്, ആധുനിക മഞ്ചൽ, ഷോപ്പ്... ഇങ്ങ
ചൂണ്ടു വിരൽ ചുണ്ടിൽ തൊട്ടാൽ
വാതോരാതെയുളള വാചകമടിയില്ല, കസ്റ്റമേഴ്സിനെ വീഴ്ത്താനുള്ള ചെപ്പടി വിദ്യകളുമില്ല. ഇവര്‍ പങ്കുവയ്ക്കുന്നത് സ്നേഹ
ഇത് സ്നേഹത്തിന്റെ പെൺപട്ടണം
എട്ടു പെണ്മക്കള്; എട്ടും സിസേറിയന്. ഒന്നോ രണ്ടോ തവണ സിസേറിയൻ കഴിഞ്ഞാൽ ഇനി സിസേറിയൻ ബുദ്ധിമുട്ടാണ് അതുകൊണ്ട് പ്ര
ചമ്പാനേര്‍ പ്രേതനഗരമായതെങ്ങനെ?
രജപുത്ര രാജാക്കന്മാര് നിര്‍മിച്ച കോട്ടകള്‍ സുല്‍ത്താന്റെ പുതിയ തലസ്ഥാനം സംരക്ഷിക്കാന്‍ പ്രാപ്തമായിരുന്നു. തുടര്‍
ഇത് ചിലങ്കകള്‍ ചിരിക്കുന്ന വീട്
ഭരതനാട്യത്തിൽ അരങ്ങേറി അമ്മയും മകളും കൊച്ചുമകളും
ചിലങ്ക കാലിൽ കെട്ടുന്പോൾ ഇതിങ്ങനെയൊന്നും ആയിത്തീരുമെ
ചോരയിൽ കുതിർന്ന ആഘോഷദിനം! കെന്നഡി, ആ കണ്ണീരോർമയ്ക്ക് 60 വയസ്
ഇതേസമയം യാത്രാറൂട്ടിന്റെ ഓരത്തുള്ള ടെക്സസ് സ്കൂൾ ഡിപ്പോസിറ്ററി എന്ന ഏഴുനില കെട്ടിടത്തിന്റെ ആറാം നിലയിലെ ഒരു ജനല
ആൻഡമാനിലെ അദ്ഭുതങ്ങൾ
തകർന്നടിഞ്ഞ അരാക്കൻ പർവതനിരകളുടെ ശിരസുകൾ, ഘോരവനങ്ങ
കാനനശോഭയ്ക്ക് ആത്മീയനിറവ്: നിലയ്ക്കൽ പള്ളിക്ക് റൂബി ജൂബിലി
പൗരാണികമായി കാത്തുപോന്നതും പിൽക്കാലത്ത് നഷ്ടപ്പെട്ടതുമായ വിശ്വാസപൈതൃകവും പാരന്പര്യവും തനിമയും വീണ്ടെടുക്കാൻ മാ
ഇനി ചെണ്ടയിലാണ് മോഹിനിയാട്ടം!
ചെണ്ട പൂർണമായും ഒരു കേരളീയ സംഗീത ഉപകരണമാണ്. മറ്റൊരു സംസ്ഥാനത്തും ചെണ്ട കൊട്ടില്ല. ഇതു മലയാളികളുടെ പ്രത്യേക പൈതൃ
ആരുടെ ഇസ്രയേൽ
കാനാന്യരുടെ അധിവാസകേന്ദ്രമായിരുന്നു ഇസ്രയേലിലെ പല സ്ഥലങ്ങളും. ഇന്നേക്ക് നാലായിരത്തിലേറെ വർഷങ്ങൾക്കു മുന്‍പേ കാനാ
കുമാര്‍ സാനുവിനെ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്?
ബംഗാളി ഗായകരെ ഹിന്ദി സിനിമാലോകം അത്രയ്ക്കങ്ങ് ഇഷ്ടപ്പെടാതിരുന്ന കാലത്ത് കേദാർനാഥ് കോല്‍ക്കത്തയില്‍നിന്ന് അന്നത്
കരളിന്റെ കരൾ
പിതാവിനു കരൾ ദാനം ചെയ്ത റോയി എന്ന ചെറുപ്പക്കാരനെ കല്യാണം കഴിക്കാൻ പലരും ആശങ്കയോടെ നിന്നപ്പോൾ നിറഞ്ഞ മനസോടെ വന്നവ
പുത്തൻ വേഷങ്ങൾ ആവേശഭരിതം! 10 കിലോഗ്രാം കൂട്ടേണ്ടിവന്നു. മുടി പറ്റെ വെട്ടി. കട്ടത്താടിയ
10 കിലോഗ്രാം കൂട്ടേണ്ടിവന്നു. മുടി പറ്റെ വെട്ടി. കട്ടത്താടിയും കട്ടമീശയുമാക്കി. സ്കിന്‍ടോണ്‍ വേറെ രീതിയിലാക്കി. വെട്ട
ആ നീലക്കരയുള്ള സാരി!
മദര്‍ തെരേസ ആന്‍ഡ് മീ തരംഗം • മദർ തെരേസയെക്കുറിച്ചുള്ള സിനിമയ്ക്കു വൻ വരവേല്പ്, 14ന് ഇന്ത്യയിൽ
സ്വിസ് ന
കേൾക്കാത്ത കാതുകളും പാടും!
ആലോചിച്ചുനോക്കൂ... കേള്‍വിശക്തിയില്ലാത്തവരുടെ പ്രശ്നങ്ങളെക്കുറിച്ചു ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ഏറ്റവും അര്
ദേ പൊറോട്ടയിൽ പിഎച്ച്ഡി!
ജോലി തരാമോ എന്നു കാന്റീൻ കരാറുകാരനോടു ചോദിച്ചപ്പോൾ അദ്ദേഹത്തിന് ആദ്യം വിശ്വാസമായില്ല. ചോദ്യം തമാശയല്ലെന്നു മനസി
നാടകത്തെ നാടകംകൊണ്ടു നേരിട്ടപ്പോൾ!
ഒരു നാടകം സമൂഹത്തിലുണ്ടാക്കിയ അസ്വസ്ഥതകൾക്കും മുറിവുകൾക്കും നല്ല നാടകങ്ങൾകൊണ്ടു മറുപടി പറയുക... ഈ ചിന്തയിൽ ര
ഒരിക്കൽ കണ്ടാൽ ഒട്ടിപ്പിടിക്കും!
ഇറ്റലിയിലെ ഏറ്റവും വലിയ ഭദ്രാസന പള്ളി, യൂറോപ്പിലെ മൂന്നാമത്തെ വലിയ കത്തീഡ്രൽ, ലോകത്തിലെ അഞ്ചാമത്തെ വലിയ കത്തോലിക്
നൂറ്റാണ്ട് തികയുന്ന "പ്രവാചകൻ'
ലോകത്തിന്റെ ഹൃദയം കവർന്ന "പ്രവാചകൻ' പ്രകാശം കണ്ടിട്ട് സെപ്റ്റംബർ 22ന് ഒരു നൂറ്റാണ്ട്
ലബനോൻ എന്ന മനോഹര
ജീവൻ കളഞ്ഞും മഹാദേശാടനം!
ടാൻസാനിയായിലെ സെറൻഗേറ്റി നാഷണൽ പാർക്കിൽനിന്ന് കെനിയയിലെ മാസായിമാരായിലേക്ക് ഒരു സംഘം മൃഗങ്ങൾ എല്ലാ വർഷവും നട
രൂപം മാറും വണ്ടികൾ
വാഹനങ്ങൾ രൂപം മാറുന്നതു കാണണോ? മഴ വണ്ടി, ഡെന്റൽ ക്ലിനിക്ക്, മൊബൈൽ റസ്റ്ററന്റ്, ബാങ്ക്, ആധുനിക മഞ്ചൽ, ഷോപ്പ്... ഇങ്ങ
ചൂണ്ടു വിരൽ ചുണ്ടിൽ തൊട്ടാൽ
വാതോരാതെയുളള വാചകമടിയില്ല, കസ്റ്റമേഴ്സിനെ വീഴ്ത്താനുള്ള ചെപ്പടി വിദ്യകളുമില്ല. ഇവര്‍ പങ്കുവയ്ക്കുന്നത് സ്നേഹ
ഇത് സ്നേഹത്തിന്റെ പെൺപട്ടണം
എട്ടു പെണ്മക്കള്; എട്ടും സിസേറിയന്. ഒന്നോ രണ്ടോ തവണ സിസേറിയൻ കഴിഞ്ഞാൽ ഇനി സിസേറിയൻ ബുദ്ധിമുട്ടാണ് അതുകൊണ്ട് പ്ര
ചമ്പാനേര്‍ പ്രേതനഗരമായതെങ്ങനെ?
രജപുത്ര രാജാക്കന്മാര് നിര്‍മിച്ച കോട്ടകള്‍ സുല്‍ത്താന്റെ പുതിയ തലസ്ഥാനം സംരക്ഷിക്കാന്‍ പ്രാപ്തമായിരുന്നു. തുടര്‍
ഇത് ചിലങ്കകള്‍ ചിരിക്കുന്ന വീട്
ഭരതനാട്യത്തിൽ അരങ്ങേറി അമ്മയും മകളും കൊച്ചുമകളും
ചിലങ്ക കാലിൽ കെട്ടുന്പോൾ ഇതിങ്ങനെയൊന്നും ആയിത്തീരുമെ
ചോരയിൽ കുതിർന്ന ആഘോഷദിനം! കെന്നഡി, ആ കണ്ണീരോർമയ്ക്ക് 60 വയസ്
ഇതേസമയം യാത്രാറൂട്ടിന്റെ ഓരത്തുള്ള ടെക്സസ് സ്കൂൾ ഡിപ്പോസിറ്ററി എന്ന ഏഴുനില കെട്ടിടത്തിന്റെ ആറാം നിലയിലെ ഒരു ജനല
ആൻഡമാനിലെ അദ്ഭുതങ്ങൾ
തകർന്നടിഞ്ഞ അരാക്കൻ പർവതനിരകളുടെ ശിരസുകൾ, ഘോരവനങ്ങ
കാനനശോഭയ്ക്ക് ആത്മീയനിറവ്: നിലയ്ക്കൽ പള്ളിക്ക് റൂബി ജൂബിലി
പൗരാണികമായി കാത്തുപോന്നതും പിൽക്കാലത്ത് നഷ്ടപ്പെട്ടതുമായ വിശ്വാസപൈതൃകവും പാരന്പര്യവും തനിമയും വീണ്ടെടുക്കാൻ മാ
ഇനി ചെണ്ടയിലാണ് മോഹിനിയാട്ടം!
ചെണ്ട പൂർണമായും ഒരു കേരളീയ സംഗീത ഉപകരണമാണ്. മറ്റൊരു സംസ്ഥാനത്തും ചെണ്ട കൊട്ടില്ല. ഇതു മലയാളികളുടെ പ്രത്യേക പൈതൃ
ആരുടെ ഇസ്രയേൽ
കാനാന്യരുടെ അധിവാസകേന്ദ്രമായിരുന്നു ഇസ്രയേലിലെ പല സ്ഥലങ്ങളും. ഇന്നേക്ക് നാലായിരത്തിലേറെ വർഷങ്ങൾക്കു മുന്‍പേ കാനാ
കുമാര്‍ സാനുവിനെ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്?
ബംഗാളി ഗായകരെ ഹിന്ദി സിനിമാലോകം അത്രയ്ക്കങ്ങ് ഇഷ്ടപ്പെടാതിരുന്ന കാലത്ത് കേദാർനാഥ് കോല്‍ക്കത്തയില്‍നിന്ന് അന്നത്
കരളിന്റെ കരൾ
പിതാവിനു കരൾ ദാനം ചെയ്ത റോയി എന്ന ചെറുപ്പക്കാരനെ കല്യാണം കഴിക്കാൻ പലരും ആശങ്കയോടെ നിന്നപ്പോൾ നിറഞ്ഞ മനസോടെ വന്നവ
പുത്തൻ വേഷങ്ങൾ ആവേശഭരിതം! 10 കിലോഗ്രാം കൂട്ടേണ്ടിവന്നു. മുടി പറ്റെ വെട്ടി. കട്ടത്താടിയ
10 കിലോഗ്രാം കൂട്ടേണ്ടിവന്നു. മുടി പറ്റെ വെട്ടി. കട്ടത്താടിയും കട്ടമീശയുമാക്കി. സ്കിന്‍ടോണ്‍ വേറെ രീതിയിലാക്കി. വെട്ട
ആ നീലക്കരയുള്ള സാരി!
മദര്‍ തെരേസ ആന്‍ഡ് മീ തരംഗം • മദർ തെരേസയെക്കുറിച്ചുള്ള സിനിമയ്ക്കു വൻ വരവേല്പ്, 14ന് ഇന്ത്യയിൽ
സ്വിസ് ന
കേൾക്കാത്ത കാതുകളും പാടും!
ആലോചിച്ചുനോക്കൂ... കേള്‍വിശക്തിയില്ലാത്തവരുടെ പ്രശ്നങ്ങളെക്കുറിച്ചു ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ഏറ്റവും അര്
ദേ പൊറോട്ടയിൽ പിഎച്ച്ഡി!
ജോലി തരാമോ എന്നു കാന്റീൻ കരാറുകാരനോടു ചോദിച്ചപ്പോൾ അദ്ദേഹത്തിന് ആദ്യം വിശ്വാസമായില്ല. ചോദ്യം തമാശയല്ലെന്നു മനസി
നാടകത്തെ നാടകംകൊണ്ടു നേരിട്ടപ്പോൾ!
ഒരു നാടകം സമൂഹത്തിലുണ്ടാക്കിയ അസ്വസ്ഥതകൾക്കും മുറിവുകൾക്കും നല്ല നാടകങ്ങൾകൊണ്ടു മറുപടി പറയുക... ഈ ചിന്തയിൽ ര
ഒരിക്കൽ കണ്ടാൽ ഒട്ടിപ്പിടിക്കും!
ഇറ്റലിയിലെ ഏറ്റവും വലിയ ഭദ്രാസന പള്ളി, യൂറോപ്പിലെ മൂന്നാമത്തെ വലിയ കത്തീഡ്രൽ, ലോകത്തിലെ അഞ്ചാമത്തെ വലിയ കത്തോലിക്
നൂറ്റാണ്ട് തികയുന്ന "പ്രവാചകൻ'
ലോകത്തിന്റെ ഹൃദയം കവർന്ന "പ്രവാചകൻ' പ്രകാശം കണ്ടിട്ട് സെപ്റ്റംബർ 22ന് ഒരു നൂറ്റാണ്ട്
ലബനോൻ എന്ന മനോഹര
ആ ബംപർകൊണ്ട് അവർ എന്തു ചെയ്യും?
ബംപർ സമ്മാനം കൈയിലേക്കു വരുന്പോൾ ഇനിയെന്താണ് പ്ലാൻ എന്ന ചോദ്യത്തിനും ഇവർക്കു കൃത്യമായ ഉത്തരമുണ്ട്. ബാങ്കില്‍നിന്നു
പ്രകൃതി പഠിപ്പിച്ച കവി!
ഗാനരചന നിർവഹിച്ച രണ്ടാം ചിത്രത്തിലെ പാട്ടുതന്നെ അതിഗംഭീരം. എന്നാൽ അടുത്തൊരു ഹിറ്റ് ലഭിക്കാൻ നീണ്ട പതിനെട്ടു വർഷ
വെളിച്ചമായി ഇടുക്കി
ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകളുടെ നിർമാണം പൂർത്തിയാക്കി 60 ചതുരശ്ര കിലോമീറ്റർ സംഭരണിയിൽ വെള്ളം നിറച്
ഹൃദയസരോ(ദ്)വരം!
പിതാവ്, മൂത്ത സഹോദരൻ, ഇരട്ടകളായ മക്കൾ എന്നിവർക്കൊപ്പം വേദികൾ പങ്കിടുകയെന്ന അപൂർവ ഭാഗ്യം ലഭിച്ച യുവ സരോദ് വാ
തെങ്ങോലക്കാലം
ഇക്കൊല്ലം വീടു മേയാൻ സാധിച്ചില്ലെന്നു പറയുന്നതുതന്നെ വീട്ടുകാർക്കു വലിയ കുറച്ചിലായിരുന്നു, സങ്കടമായിരുന്നു. മഴ
ഓണപ്പാട്ടിൻ വരികളെ വാരിപ്പുണർന്ന്..
ഓണക്കോടി എന്ന വാക്കുപോലെയാണ് ഓണപ്പാട്ട് എന്നതും. അതിസുന്ദരസന്ധി! ചലച്ചിത്രഗാനങ്ങളോ ലളിതഗാനങ്ങളോ ആയാലും ഓണക
ഓണസദ്യയിൽ കാട്ടിറച്ചിയും പുഴമീനും
നെല്ലിനങ്ങളുടെ ജീൻബാങ്കർ എന്നറിയപ്പെടുന്ന ചെറുവയൽ രാമൻ. കുറിച്യ ആദിവാസിയായ ഇദ്ദേഹം 55 നെല്ലിനങ്ങൾ കൃഷിചെ
സ്വര്‍ഗരാജ്യം ഇവര്ക്കുള്ളതല്ലേ!
ഇറാനിയന്‍ സിനിമാലോകം ഇന്ത്യന്‍ പ്രേക്ഷകര്‍ക്കു പ്രായേണ അപരിചിതമാണ്. പേര്‍ഷ്യന്‍ സംസ്കാരവുമായി അഗാധമായ ചരിത്രബന്
അങ്ങനെയൊരു ട്യൂട്ടോറിയല്‍ കാലത്ത് ശശിയും ശകുന്തളയും
ബിച്ചാള്‍ മുഹമ്മദ് സിനിമയിലെത്തിയ കഥയ്ക്ക് ഒരു സിനിമാക്കഥയേക്കാള്‍ കൗതുകമുണ്ടാവും. അടങ്ങാത്ത സിനിമാമോഹവുമായി സംവി
"മനസിലായോ സാറേ...’
ബോക്സ് ഓഫീസില്‍ ആയിരം കോടി ഡോളര്‍ ഹിറ്റ് ചെയ്യുന്ന ചിത്രം! ഓസ്ട്രേലിയന്‍ നടിയും നിര്‍മാതാവുമായ മാര്‍ഗോട്ട് റോബി അമേരിക
Latest News
കാനം ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് കരുതി; മരണം ഉൾക്കൊള്ളാൻ കഴിയുന്നില്ല: പന്ന്യൻ രവീന്ദ്രൻ
വലിയ ഞെട്ടലുണ്ടാക്കുന്ന വാർത്ത; എം.വി. ഗോവിന്ദൻ
ബിജെപിയുടേത് പകപോക്കൽ രാഷ്ട്രീയം; ജനാധിപത്യത്തെ കശാപ്പ് ചെയ്തു: മമത ബാനർജി
കാനം രാജേന്ദ്രൻ അന്തരിച്ചു
ഷഹനയുടെ ആത്മഹത്യ; റുവൈസിന്റെ പിതാവ് ഒളിവിൽ
Latest News
കാനം ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് കരുതി; മരണം ഉൾക്കൊള്ളാൻ കഴിയുന്നില്ല: പന്ന്യൻ രവീന്ദ്രൻ
വലിയ ഞെട്ടലുണ്ടാക്കുന്ന വാർത്ത; എം.വി. ഗോവിന്ദൻ
ബിജെപിയുടേത് പകപോക്കൽ രാഷ്ട്രീയം; ജനാധിപത്യത്തെ കശാപ്പ് ചെയ്തു: മമത ബാനർജി
കാനം രാജേന്ദ്രൻ അന്തരിച്ചു
ഷഹനയുടെ ആത്മഹത്യ; റുവൈസിന്റെ പിതാവ് ഒളിവിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top