ഹായ്... ഞാൻ പെന്നി ബ്ലാക്ക്
സുഹൃത്തുക്കളെ ക്രിസ്മസ്
ആശംസകൾ,
ഞാൻ പെന്നി ബ്ലാക്ക്, ലോകത്തിലെ ആദ്യത്തെ ഔദ്യോഗിക പോസ്റ്റൽ സ്റ്റാമ്പ്. ബ്രിട്ടീഷ് സ്കൂൾ ടീച്ചറായ റോളണ്ട് ഹിൽ ആണ് 1840 മേയ് 6ന് എനിക്ക് രൂപം നൽകിയത്. എന്നെ ഓർമിക്കാനായി നാളിതുവരെ ബ്രിട്ടീഷ് ഗവൺമെന്‍റ് രാജ്യത്തിന്‍റെ പേര് സ്റ്റാമ്പുകളിൽ ഉപയോഗിക്കാറില്ല പകരം എന്‍റെ രൂപരേഖയാണ് സ്റ്റാമ്പുകളിൽ ഉപയോഗിക്കുന്നത്.

ഇന്ന് ഞാൻ നിങ്ങളോട് സംസാരിക്കാൻ ആഗ്രഹിക്കുന്നത് ക്രിസ്മസ് സ്റ്റാമ്പുകളെ കുറിച്ചാണ്. ബത്‌ലഹേമിൽ ഭൂജാതനായ യേശുവിനെ ജന്മദിനാഘോഷമാണ് ക്രിസ്മസ്. കാലിത്തൊഴുത്തിൽ പിറന്ന ലോകരക്ഷകന്‍റെ ഓർമ സ്റ്റാമ്പുകളിലൂടെ ഞാൻ നിങ്ങൾക്കു പരിചയപ്പെടുത്താം.

നാലാം നൂറ്റാണ്ടിൽ, എ.ഡി 336ൽ, റോമിലാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയ ആദ്യ ക്രിസ്മസ് ആഘോഷം നടന്നത്. ഡിസംബർ 25ന് ക്രിസ്മസ് ആഘോഷിക്കുന്നു എന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത് പോപ്പ് ജൂലിയസ് ഒന്നാമനാണ്. ലോകം മുഴുവൻ ഇന്ന് ഡിസംബർ 25ന് ക്രിസ്മസ് കൊണ്ടാടുന്നു.

1843 ൽ സർ ഹെൻറി കോൾ ആദ്യമായി ക്രിസ്മസ് കാർഡ് ലണ്ടനിൽ പുറത്തിറക്കി. 1810 ലാണ് സാന്താക്ലോസ് അപ്പൂപ്പന് രൂപം നൽകിയത്. മീറ ബിഷപ്പ് സെനന്‍റ് നിക്കോളാസ് ആണ് പാവങ്ങൾക്ക് സമ്മാനം നൽകുക എന്ന ആശയം ക്രിസ്മസ് നാളിൽ തുടങ്ങിയത്.

റെയിൻഡിയർ വലിക്കുന്ന സ്ളെഡ്ജിലേറി സമ്മാനങ്ങളുമായി വരുന്ന സാന്താക്ലോസ് അപ്പൂപ്പൻ കുഞ്ഞുമനസുകളിൽ ക്രിസ്മസിന്‍റെ സ്വപ്നമാണ്. 2008 ഡിസംബറിൽ കാനഡ ഔദ്യോഗികമായി പൗരത്വം നൽകി ആദരിച്ചു. കാനഡയുടെ ഉത്തരമേഖലയിൽ സാന്താക്ലോസ് വസിക്കുന്നു എന്ന സങ്കല്പത്തിലാണ് പൗരത്വം നൽകിയത്. പോസ്റ്റൽ കോഡ് 'Ho Ho Ho'. സാന്താക്ലോസിനെ അഡ്രസ് താഴെ പറയുന്നതാണ്
സാന്താക്ലോസ്
നോർത്ത് പോൾ
കാനഡ Ho Ho Ho
എല്ലാവർഷവും ക്രിസ്മസ് നാളിൽ 15 ലക്ഷത്തിലധികം കത്തുകൾ ഈ അഡ്രസിൽ ലഭിക്കാറുണ്ട്. ലോകത്തിലെ വിവിധ ഭാഷകളിലായി ഇവയ്ക്കെല്ലാം കനേഡിയൻ പോസ്റ്റൽ ജീവനക്കാർ മറുപടി നൽകാറുമുണ്ട്.

നിങ്ങൾ കേരളീയർ ഭാഗ്യവാന്മാരാണ് . 2014 ഡിസംബർ 27ന് തൃശൂരിൽ 18,112 സാന്താക്ലോസ് വേഷധാരികൾ ഒത്തുചേർന്നത് ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയിരിക്കുന്നു. 1843 ചാൾസ് ഡിക്കൻസ് എഴുതിയ കഥയുടെ പേരാണ് ക്രിസ്മസ് കാരൾ. കൂടുതൽ അർഥവത്തായ ക്രിസ്മസ് ആഘോഷങ്ങൾക്ക് ഇത് നിമിത്തമായി. മനോഹരമായ ഒരു ക്രിസ്മസ് ട്രീ എന്ന ആശയം ആരംഭിച്ചത് എസ്റ്റോണിയ ലാത്വിയ മേഖലകളിലാണ്.

കനേഡിയൻ പോസ്റ്റ് മാസ്റ്റർ ജനറൽ 1898ൽ ബ്രിട്ടീഷ് കോളനിയിലെ റൈറ്റ് സ്റ്റാമ്പ് ആരംഭിച്ചു. ഇതിനായി ലോക മാപ്പ് ഉള്ള സ്റ്റാമ്പ് ഇറക്കുകയും ബ്രിട്ടീഷ് കോളനികൾ ചുവന്ന നിറത്തിൽ അടയാളപ്പെടുത്തുകയും ചെയ്തു. ഇത് ആദ്യത്തെ ക്രിസ്മസ് സ്റ്റാമ്പാണ്.

1937ൽ ഓസ്ട്രിയ ക്രിസ്മസ് സന്ദേശം അടങ്ങുന്ന 2 സ്റ്റാമ്പുകൾ പുറത്തിറക്കി. ഇതിൽ റോസാപുഷ്പങ്ങളും 12രാശി ചിഹ്നങ്ങളും രേഖപ്പെടുത്തിയിരിക്കുന്നു. 1943ൽ ഹങ്കറി 3 ക്രിസ്മസ് സ്റ്റാമ്പുകൾ പുറത്തിറക്കി. ഒന്നാമത്തേതിൽ ഇടയന്മാർക്ക് ലഭിച്ച സന്ദേശവും രണ്ടാമത്തേതിൽ യേശുവിന്‍റെ ജനനവും മൂന്നാമത്തേതിൽ 3 രാജാക്കന്മാരുടെ സന്ദർശനവും രേഖപ്പെടുത്തിയിരിക്കുന്നു.

പരുത്തി 951, ക്യൂബ് റോം 1954, ഹെയ്ത്തി 1955, സ്പെയിൻ ആൻഡ് ലക്സംബർഗ് 1957, ഓസ്ട്രിയ കൊറിയ 1962, അമേരിക്ക 1966, ബ്രിട്ടൺ 1995, പാലസ്തീൻ 2008, ഇന്ത്യ എന്നിവർ ക്രിസ്മസ് സ്റ്റാമ്പുകൾ പ്രസിദ്ധീകരിച്ചു. ചുരുക്കം ചില മുസ്‌ലിം രാജ്യങ്ങൾ ഒഴികെ എല്ലാ രാജ്യങ്ങളും ഇന്ന് ക്രിസ്മസ് സ്റ്റാമ്പുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്റ്റാമ്പ് കളക്ഷൻ കൂടുതൽ ആകർഷകമാക്കുന്നഇന്ന് കടലാസിൽ അല്ലാത്ത വസ്തുക്കളിലും സ്റ്റാമ്പ് ഇറക്കാറുണ്ട്.

സ്റ്റാമ്പുകൾ കൂടുതൽ മനോഹരവും പുതുമയുള്ളതും ആക്കുവാൻ ഈ വർഷം മുതൽ മണമുള്ള സ്റ്റാമ്പുകളും വിവിധ രാജ്യങ്ങൾ പുറത്തിറക്കിയിരിക്കുന്നു. മധുരനാരങ്ങയുടെ മണമുള്ള സ്റ്റാമ്പുകൾ എസ്തോണിയ പുറത്തിറക്കിയിരിക്കുന്നു. ഇഞ്ചിയുടെ മണമുള്ള സ്റ്റാമ്പ് ഐസ്‌ലൻഡ് പുറത്തിറക്കി. ഗ്രീൻലാൻഡ് കറുവപ്പട്ടയുടെ മണമുള്ള സ്റ്റാമ്പ് ലോകത്തിന് സമ്മാനിച്ചിരിക്കുന്നു. ഈവർഷത്തെ ആദ്യ ക്രിസ്മസ് സ്റ്റാമ്പ് അയർലൻഡ് പുറത്തിറക്കി.

ലോകത്തിലെ ക്രിസ്മസ് സ്റ്റാമ്പുകളിൽ കൂടുതലായി കാണുന്നത് യേശുവിന്‍റെയും മാതാവിന്‍റെ യും ചിത്രങ്ങളടങ്ങിയ ലോകപ്രസിദ്ധ പെയിന്‍റിംഗു കളുടെ ചിത്രങ്ങളാണ്. സ്റ്റാമ്പ് ശേഖരണത്തിൽ ക്രിസ്മസുമായി ബന്ധപ്പെട്ട വിവിധവിഷയങ്ങൾ ഉണ്ട് മഡോണയും ഉണ്ണി ഈശോയും സാന്താക്ലോസ് ക്രിസ്മസ് ട്രീ ക്രിസ്മസ് ചരിത്രം എന്നിങ്ങനെയുള്ള വിവിധ വിഭാഗങ്ങൾ ഇതിൽ ചിലതാണ്.

ഞാൻ പെന്നി ബ്ലാക്ക്. ബ്രിട്ടീഷുകാരനാണ്. ക്രിസ്മസ് ആഘോഷിക്കുവാൻ ഞാൻ ഇംഗ്ലണ്ടിലേക്ക് പോവുകയാണ്. സ്റ്റാമ്പുകളെ കുറിച്ച് ഞാൻ എഴുതിയത് വായിക്കാൻ കാണിച്ച താൽപ്പര്യത്തിനു നന്ദി, വീണ്ടും നമ്മൾ കാണും മറ്റൊരു അവസരത്തിൽ. എല്ലാവർക്കും നന്മ നിറഞ്ഞ ഐശ്വര്യപൂർണമായ ക്രിസ്മസ് ആശംസിക്കുന്നു.