ശ്രീനിവാസം ഭജേഹം
രാഗപ്രവാഹമൊരുക്കിയ ആ വിരലുകളെ ഹൃദയാഞ്ജലിയോടെവേണം ഓർത്തുതുടങ്ങാൻ. ഇന്ത്യൻ സംഗീതലോകം അത്രമാത്രം അവയോടു കടപ്പെട്ടിരിക്കുന്നു. ആരുടെ എന്നു പറയുന്നതിനുമുന്പ് കുറച്ചുവർഷങ്ങൾ പിന്നിലേക്കു നടക്കണം. പ്രശസ്തമായ ത്യാഗരാജ സംഗീതോത്സവമാണ് വേദി. അന്നവിടെ ഒരു ബാലൻ ഉപകരണസംഗീതക്കച്ചേരി അവതരിപ്പിക്കുന്നുണ്ട്. ഇറ്റാലിയൻ ഉപകരണമായ മാൻഡലിനിൽ കർണാടകസംഗീതമോ എന്നു നെറ്റിചുളിച്ചവർ സദസ്സിനു പുറത്തായിരുന്നു. കച്ചേരി തുടങ്ങുന്പോൾ കേൾവിക്കാരായി കഷ്ടിച്ചു പതിനഞ്ചുപേരെയുള്ളൂ. എന്നാൽ അവസാനിക്കാറായപ്പോഴേക്കും അവിടെ ആയിരത്തോളംപേരുണ്ടായിരുന്നു. മാൻഡലിനിൽ ഒളിച്ചിരുന്ന സംഗീതത്തെ തൊപ്പിക്കുള്ളിൽനിന്ന് മുയലിനെയെടുക്കുന്ന മാന്ത്രികന്‍റെ വിരുതോടെ പുറത്തേക്കു കൊണ്ടുവരികയായിരുന്നു ആ ഒന്പതുവയസുകാരന്‍റെ വിരലുകൾ. പത്മശ്രീ യു. ശ്രീനിവാസ് എന്ന മാൻഡലിൻ ശ്രീനിവാസിന്‍റെ ആദ്യകച്ചേരിയായിരുന്നു അത്.

പാതിപോലും പാടാത്ത പാട്ട്

ല്യൂട്ടിലും ഗിറ്റാറിലും വേരുകളുള്ള മാൻഡലിനിൽനിന്ന് അതിനു മുന്പുവരെ കർണാടക സംഗീതം ഇത്ര മാധുര്യത്തോടെ കേട്ടിട്ടില്ല. നാല് ഇരട്ട സ്ട്രിംഗുകളുള്ള ആ ഉപകരണത്തിന്‍റെ സ്വഭാവം നമ്മുടെ സംഗീതത്തിനു യോജിച്ചതുമായിരുന്നില്ല. എന്നാൽ ശ്രീനിവാസ് മാൻഡലിനെ മനസിലാക്കുകയല്ല, സ്വന്തം മനസാക്കുകയാണ് ചെയ്തത്. അതിന്‍റെ നാലു സ്ട്രിംഗുകൾ ഇളക്കിമാറ്റി മറ്റൊരെണ്ണം കൂട്ടിച്ചേർത്തു. സസ്റ്റെയ്ൻഡ് നോട്ടുകൾ വായിക്കാനുള്ള സൗകര്യത്തിന് ഇലക്ട്രിക് മാൻഡലിനിലേക്കു മാറി.

തോടിയും ഖരഹരപ്രിയയും ഭൈരവിയുമടക്കമുള്ള രാഗങ്ങൾ പിന്നെ ആ വിരലുകളിലൂടെ പ്രവഹിച്ചുതുടങ്ങി. തോടിയുടെ പൂർണതയ്ക്ക് ശ്രീനിവാസ് എന്തുചെയ്തു എന്നുകൂടി ഓർക്കണം. വിഖ്യാത നാദസ്വരവിദ്വാൻ രാജരത്തിനം എങ്ങനെയാണ് തോടി വായിക്കുന്നതെന്ന് എണ്ണില്ലാത്തത്രയും തവണ കേട്ടു! ആ പ്രചോദനം ഉൾക്കൊണ്ട് മാൻഡലിൻ നാദസ്വരത്തെപ്പോലെ തോടി വായിച്ചുതുടങ്ങി.

ദിവസവും എട്ടു മുതൽ പത്തു മണിക്കൂർ വരെ ശ്രീനിവാസ് പരിശീലനത്തിനായി മാറ്റിവച്ചിരുന്നു. അങ്ങനെ സ്വയം മിനുക്കിയെടുത്ത പ്രതിഭയാണ് ലോകത്തെ മാൻഡലിനിലൂടെ കർണാടസംഗീതം കേൾപ്പിച്ച് ആഹ്ലാദിപ്പിച്ചത്- ഒറ്റയ്ക്കും പ്രശസ്തരായ മറ്റു സംഗീതജ്ഞർക്കൊപ്പവും.
ആഹ്ലാദങ്ങൾക്ക് അധികം ആയുസില്ലെന്നു വിധി വീണ്ടുമുറപ്പിച്ചുകാട്ടി ശ്രീനിവാസിനെ തിരിച്ചുവിളിച്ചതിലൂടെ. അദ്ദേഹത്തിന്‍റെ അന്പതാം ജന്മവാർഷികമാണ് ഈ വരുന്ന വ്യാഴാഴ്ച. സെപ്റ്റംബർ മാസമെത്തിയാൽ മരണമില്ലാത്ത ഓർമകൾക്ക് അഞ്ചാണ്ടു തികയും.

രാഗാരവിന്ദം


ഗുരുവിന്‍റെ ഓർമകൾക്കുമുന്നിൽ രാഗാഞ്ജലിയുമായി എത്തുകയാണ് ശ്രീനിവാസിന്‍റെ ശിഷ്യനും യുവ മാൻഡലിൻ വാദകരിൽ പ്രമുഖനുമായ അരവിന്ദ് ഭാർഗവ്. വ്യാഴാഴ്ച വൈകീട്ട് ആറിന് ചെന്നൈ ടിടികെ റോഡിലെ നാരദ ഗാന സഭ മിനി ഹാളിൽ നടക്കുന്ന ശ്രീനിവാസം ഭജേഹം എന്ന പരിപാടി യു. ശ്രീനിവാസിനുള്ള ആദരമാകും. ഇരുപതു മിനിറ്റിനുള്ളിൽ അന്പതു രാഗങ്ങൾ മാൻഡലിനിൽ വായിച്ചാണ് അരവിന്ദ് ഗുരുവിന് പ്രണാമമർപ്പിക്കുക. ഒപ്പം പ്രശസ്ത ചിത്രകാരനായ കുച്ചി സായ്ശങ്കറിന്‍റെ തത്സമയ ചിത്രരചനയും അരങ്ങേറും. ചിത്രഗാനം എന്നാണ് പരിപാടിക്കു പേരിട്ടിരിക്കുന്നത്. തീർന്നില്ല, വിഖ്യാത വയലിനിസ്റ്റ് പത്മശ്രീ എ. കന്യാകുമാരിയാണ് ചടങ്ങിലെ മുഖ്യാതിഥി. അവരുടെ കച്ചേരിക്ക് കലൈമാമണി എംബാർ കണ്ണൻ (വയലിൻ), കെ.വി. പ്രസാദ് (മൃദംഗം), അനിരുദ്ധ് ആത്രേയ (ഗഞ്ചിറ) എന്നിവർ പക്കമേളമൊരുക്കും.

ആറുവയസു മുതൽ യു. ശ്രീനിവാസിനു കീഴിൽ മാൻഡലിൻ അഭ്യസിക്കാൻ ഭാഗ്യം ലഭിച്ച അരവിന്ദ് രാജ്യത്തിനകത്തും പുറത്തുമായി ഇതിനകം നാനൂറോളം കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്. സംഗീതത്തിൽ ബിരുദവും ഓഡിയോ എൻജിനിയറിംഗിൽ ഡിപ്ലോമയും നേടിയിട്ടുണ്ട് ഈ ഇരുപത്തെട്ടുകാരൻ. ചെന്നൈയിൽ സംഗീത പാരന്പര്യമുള്ള കുടുംബത്തിൽ എച്ച്.കെ. ശ്രീകണ്ഠന്‍റെയും ജ്ഞാന പ്രസൂണയുടെയും മകനായാണ് ജനനം.

ഗുരുവിനെയും കേരളത്തിൽ നടത്തിയ കച്ചേരിയെയും കുറിച്ച് അരവിന്ദ് പറയുന്നു:
ഡോ.എം. ബാലമുരളീകൃഷ്ണയുടെ ശിഷ്യയാണ് ശാസ്ത്രീയസംഗീതജ്ഞയായ എന്‍റെ അമ്മ. അമ്മൂമ്മ എൻ.എം. ലക്ഷ്മി വീണാ വാദകയായിരുന്നു. എനിക്ക് ആറു വയസുള്ളപ്പോൾ അമ്മയാണ് വലിയ പ്രതീക്ഷയോടെ എന്നെ ഗുരുജിയുടെ അടുത്തേക്ക് കൊണ്ടുപോയത്. കുടുംബത്തിന്‍റെ സംഗീതപാരന്പര്യം അറിഞ്ഞ ആ നിമിഷംതന്നെ എന്നെ ശിഷ്യനാക്കാമെന്ന് അദ്ദേഹം സമ്മതിച്ചു. എത്ര മഹാനായ കലാകാരനാണ് അദ്ദേഹം എന്ന തിരിച്ചറിവിനുള്ള പ്രായം എനിക്ക് അന്നില്ല. സുന്ദരമായ ചിരിയോടെ ഗിറ്റാർപോലുള്ള ചെറിയ ഉപകരണം വായിക്കുന്ന രൂപമാണ് എന്നെ ആകർഷിച്ചത്. ആ ഉപകരണം വായിച്ചുനോക്കാനുള്ള കൗതുകം എനിക്ക് അപ്പോഴേ ഉണ്ടായിരുന്നു.

ഗുരുജി ആദ്യം പഠിപ്പിച്ച സ്വരങ്ങൾ ഞാൻ തുടർച്ചയായി പ്രാക്ടീസ് ചെയ്തു. അടുത്ത ക്ലാസിനു ചെന്നപ്പോൾ അതു വായിച്ചു കേൾപ്പിച്ച് അദ്ദേഹത്തോടു ചോദിച്ചു: ഞാൻ അങ്ങയെപ്പോലെയാണോ വായിക്കുന്നത്? പതിവു ചിരിയോടെ അദ്ദേഹം പറഞ്ഞു: നീ പ്രാക്ടീസ് ചെയ്യൂ. നിനക്ക് എന്നേക്കാൾ നന്നായി വായിക്കാൻ കഴിയും.

ശനിയും ഞായറും രാവിലെ എട്ടരമുതൽ ഉച്ചകഴിഞ്ഞു മൂന്നുമണിവരെയൊക്കെ അദ്ദേഹം ശിഷ്യർക്കൊപ്പം ഇരിക്കും. ഓരോ പാഠവും അന്പതുതവണയെങ്കിലും പ്രാക്ടീസ് ചെയ്യിക്കും. നിങ്ങൾ ചെയ്യൂ, ഞാനിവിടെയുണ്ട് എന്നാവും അദ്ദേഹത്തിന്‍റെ നിലപാട്.

പ്ലസ് ടു കഴിഞ്ഞപ്പോൾ തുടർന്ന് എന്തു ചെയ്യണമെന്ന ആശയക്കുഴപ്പം എനിക്കുണ്ടായിരുന്നു. മ്യൂസിക് തുടരണമെന്നായിരുന്നു എന്‍റെ ആഗ്രഹം. പക്ഷേ മറ്റുപല ഉപദേശങ്ങളുമായി കുറേപ്പേർ ഉണ്ടായിരുന്നു. ഗുരുജിയോട് ഞാനിക്കാര്യം പറഞ്ഞു. ഉപദേശിക്കുന്ന പതിവില്ലാത്തതിനാൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു: സ്വയം സമർപ്പിക്കുകയും കൃത്യമായി പ്രാക്ടീസ് ചെയ്യുകയും തുടർന്നാൽ, എന്‍റെ മാൻഡലിൻ സാക്ഷിയാക്കി ഞാൻ പറയുന്നു, സംഗീതം നിനക്കു വേണ്ടതെല്ലാം തരും. ആ വാക്കുകളാണ് അരവിന്ദ് ഇന്നും പിന്തുടരുന്നത്.

കേരളത്തോട് ഇഷ്ടം

കേരളത്തിൽ ആദ്യമായി ഇടപ്പള്ളിയിൽ സംഗീതസദസിൽ മാൻഡലിൻ വായിച്ചപ്പോൾ തനിക്ക് ശ്രോതാക്കളിൽനിന്ന് അദ്ഭുതകരമായ പിന്തുണയാണ് ലഭിച്ചതെന്ന് അരവിന്ദ് പറഞ്ഞു. കുട്ടികൾ അടക്കമുള്ള ഒട്ടുമിക്കവരും സവിശേഷ ശ്രദ്ധയോടെയാണ് കച്ചേരി കേട്ടത്. ഏതാണ്ടെല്ലാവരും കൃത്യമായ താളത്തോടെ ഒപ്പംചേർന്നു. അനന്യമായ സാംസ്കാരിക പാരന്പര്യമുള്ള കേരളത്തിൽ കച്ചേരി നടത്താനാവുന്നത് ഏറ്റവും സന്തോഷകരമാണ്. കേരളത്തിലേക്ക് ഇനിയും മാൻഡലിനുമായി എത്താൻ കാത്തിരിക്കുകയാണ്- അരവിന്ദ് പറയുന്നു.

ഹരിപ്രസാദ്‌